അദ്ധ്യായം 20
മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍
1: അതിനാൽ സ്വര്‍ഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക്, കൂലിക്കു ജോലിക്കാരെവിളിക്കാന്‍ അതിരാവിലേ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.
2: ദിവസം ഒരു ദനാറവീതം വേതനംനല്കാമെന്ന കരാറില്‍ അവനവരെ തന്റെ മുന്തിരിത്തോട്ടത്തിലേക്കയച്ചു.
3: ഏകദേശം മൂന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട്,
4: അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം.
1: അതിനാൽ സ്വര്‍ഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക്, കൂലിക്കു ജോലിക്കാരെവിളിക്കാന്‍ അതിരാവിലേ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.
2: ദിവസം ഒരു ദനാറവീതം വേതനംനല്കാമെന്ന കരാറില്‍ അവനവരെ തന്റെ മുന്തിരിത്തോട്ടത്തിലേക്കയച്ചു.
3: ഏകദേശം മൂന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട്,
4: അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം.
5: അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ഏകദേശം ആറാംമണിക്കൂറിലും ഒമ്പതാംമണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെചെയ്തു.
6: ഏകദേശം പതിനൊന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ച്ചിലര്‍ നില്‍ക്കുന്നതുകണ്ട്, അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസംമുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?
7: ഞങ്ങളെ ആരും വേലയ്ക്കുവിളിക്കാത്തതുകൊണ്ടെന്ന് അവര്‍ മറുപടി നല്കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.
8: വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെവിളിച്ച്, അവസാനത്തെ ആളുകൾക്കുതുടങ്ങി ആദ്യത്തെ ആളുകൾക്കുവരെ കൂലികൊടുക്കുക.
9: പതിനൊന്നാംമണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറവീതം ലഭിച്ചു.
10: തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറതന്നെ കിട്ടി.
11: അതുവാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-
12: അവസാനംവന്ന ഇവര്‍ ഒരു മണിക്കൂറേ ജോലിചെയ്തുള്ളൂ; എന്നിട്ടും ദിവസത്തിന്റെ ഭാരവും ചൂടുംസഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.
13: അവന്‍ അവരിലൊരുവനോടു മറുപടിപറഞ്ഞു: സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്?
14: നിനക്കവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. നിനക്കെന്നപോലെ അവസാനത്തെയാൾക്കും കൊടുക്കാൻ ഞാനിച്ഛിക്കുന്നു.
15: എനിക്കുള്ളതുകൊണ്ട്, ഞാനിച്ഛിക്കുന്നതുചെയ്യാന്‍ എനിക്കു പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീയെന്തിനസൂയപ്പെടുന്നു?
16: ഇപ്രകാരം, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.
പീഡാനുഭവവും ഉത്ഥാനവും - മൂന്നാംപ്രവചനം
17: യേശു ജറുസലെമിലേക്കു കയറുമ്പോൾ പന്ത്രണ്ടുശിഷ്യന്മാരെമാത്രം കൂടെക്കൊണ്ടുപോയി. വഴിയില്‍വച്ച്, അവരോടരുൾചെയ്തു:
7: ഞങ്ങളെ ആരും വേലയ്ക്കുവിളിക്കാത്തതുകൊണ്ടെന്ന് അവര്‍ മറുപടി നല്കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.
8: വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെവിളിച്ച്, അവസാനത്തെ ആളുകൾക്കുതുടങ്ങി ആദ്യത്തെ ആളുകൾക്കുവരെ കൂലികൊടുക്കുക.
9: പതിനൊന്നാംമണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറവീതം ലഭിച്ചു.
10: തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറതന്നെ കിട്ടി.
11: അതുവാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-
12: അവസാനംവന്ന ഇവര്‍ ഒരു മണിക്കൂറേ ജോലിചെയ്തുള്ളൂ; എന്നിട്ടും ദിവസത്തിന്റെ ഭാരവും ചൂടുംസഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.
13: അവന്‍ അവരിലൊരുവനോടു മറുപടിപറഞ്ഞു: സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്?
14: നിനക്കവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. നിനക്കെന്നപോലെ അവസാനത്തെയാൾക്കും കൊടുക്കാൻ ഞാനിച്ഛിക്കുന്നു.
15: എനിക്കുള്ളതുകൊണ്ട്, ഞാനിച്ഛിക്കുന്നതുചെയ്യാന്‍ എനിക്കു പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീയെന്തിനസൂയപ്പെടുന്നു?
16: ഇപ്രകാരം, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.
പീഡാനുഭവവും ഉത്ഥാനവും - മൂന്നാംപ്രവചനം
17: യേശു ജറുസലെമിലേക്കു കയറുമ്പോൾ പന്ത്രണ്ടുശിഷ്യന്മാരെമാത്രം കൂടെക്കൊണ്ടുപോയി. വഴിയില്‍വച്ച്, അവരോടരുൾചെയ്തു:
18: ഇതാ! നാം ജറുസലെമിലേക്കു കയറുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും ഏല്പിക്കപ്പെടും. അവരവനെ മരണത്തിനു വിധിക്കും.
19: അവരവനെ പരിഹസിക്കാനും പ്രഹരിക്കാനും ക്രൂശിക്കാനുമായി വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍ മൂന്നാംദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
സെബദീപുത്രന്മാരുടെ അഭ്യര്‍ത്ഥന
20: അപ്പോള്‍, സെബദീപുത്രന്മാരുടെ അമ്മ, തന്റെ പുത്രന്മാരോടുകൂടെവന്ന്, മുട്ടുകുത്തി, അവനോടെന്തോ യാചിച്ചു.
21: അപ്പോൾ, അവനവളോടു ചോദിച്ചു: നീയെന്താണാഗ്രഹിക്കുന്നത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരിലൊരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തുമിരിക്കുന്നതിനു കല്പിക്കണമേ!
22: യേശു മറുപടിനല്കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങളറിയുന്നില്ല. ഞാന്‍ കുടിക്കാന്‍പോകുന്ന പാനപാത്രംകുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.
23: അവനവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തുമിരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്കേണ്ടതു ഞാനല്ല; അതാര്‍ക്കുവേണ്ടി എന്റെ പിതാവാലൊരുക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്.
19: അവരവനെ പരിഹസിക്കാനും പ്രഹരിക്കാനും ക്രൂശിക്കാനുമായി വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍ മൂന്നാംദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
സെബദീപുത്രന്മാരുടെ അഭ്യര്‍ത്ഥന
20: അപ്പോള്‍, സെബദീപുത്രന്മാരുടെ അമ്മ, തന്റെ പുത്രന്മാരോടുകൂടെവന്ന്, മുട്ടുകുത്തി, അവനോടെന്തോ യാചിച്ചു.
21: അപ്പോൾ, അവനവളോടു ചോദിച്ചു: നീയെന്താണാഗ്രഹിക്കുന്നത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരിലൊരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തുമിരിക്കുന്നതിനു കല്പിക്കണമേ!
22: യേശു മറുപടിനല്കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങളറിയുന്നില്ല. ഞാന്‍ കുടിക്കാന്‍പോകുന്ന പാനപാത്രംകുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.
23: അവനവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തുമിരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്കേണ്ടതു ഞാനല്ല; അതാര്‍ക്കുവേണ്ടി എന്റെ പിതാവാലൊരുക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്.
24: ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി.
25: എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്, ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരംപ്രയോഗിക്കുന്നെന്നും നിങ്ങള്‍ക്കറിയാമല്ലോ.
26: എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും
27: നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
28: മനുഷ്യപുത്രന്‍, ശുശ്രൂഷിക്കപ്പെടാനല്ല, പ്രത്യുത, ശുശ്രൂഷിക്കാനും അനേകർക്കു മോചനദ്രവ്യമായി സ്വജീവന്‍കൊടുക്കാനും വന്നിരിക്കുന്നതുപോലെതന്നെ.
25: എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്, ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരംപ്രയോഗിക്കുന്നെന്നും നിങ്ങള്‍ക്കറിയാമല്ലോ.
26: എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും
27: നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
28: മനുഷ്യപുത്രന്‍, ശുശ്രൂഷിക്കപ്പെടാനല്ല, പ്രത്യുത, ശുശ്രൂഷിക്കാനും അനേകർക്കു മോചനദ്രവ്യമായി സ്വജീവന്‍കൊടുക്കാനും വന്നിരിക്കുന്നതുപോലെതന്നെ.
അന്ധന്മാര്‍ക്കു കാഴ്ച
29: അവന്‍ ജറീക്കോയില്‍നിന്നു യാത്രപുറപ്പെട്ടപ്പോള്‍ വലിയൊരു ജനക്കൂട്ടം അവനെയനുഗമിച്ചു.
30: യേശു ആ വഴി കടന്നുപോകുന്നെന്നുകേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ടന്ധന്മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ക്കനിയണമേ!
31: എന്നാൽ മിണ്ടാതിരിക്കാന്‍, ജനക്കൂട്ടമവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ക്കനിയണമേയെന്ന് കൂടുതലുച്ചത്തില്‍ നിലവിളിച്ചുപറഞ്ഞു.
32: യേശു നിന്ന്, അവരെ വിളിച്ചുചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കെന്തുചെയ്യണമെന്നാണു നിങ്ങളാഗ്രഹിക്കുന്നത്?
33: അവര്‍ പറഞ്ഞു: കര്‍ത്താവേ, ഞങ്ങളുടെ കണ്ണുകള്‍ തുറന്നുകിട്ടണം.
34: യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവര്‍ക്കു കാഴ്ചകിട്ടുകയും അവരവനെയനുഗമിക്കുകയുംചെയ്തു.
അദ്ധ്യായം 21
ജറുസലെമിലേക്കു രാജകീയപ്രവേശനം
1: അവര്‍ ജറുസലെമിനെ സമീപിച്ച്, ഒലിവുമലയിലെ ബേത്ഫഗെയിലെത്തിയപ്പോള്‍, യേശു രണ്ടുശിഷ്യന്മാരെ നിയോഗിച്ചയച്ചു:
2: അവനവരോടു പറഞ്ഞു: എതിരേകാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനേ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെയടുക്കല്‍ കൊണ്ടുവരുക.
3: ആരെങ്കിലും നിങ്ങളോടെന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ടാവശ്യമുണ്ടെന്നു പറയുക, അവനുടനെ അവയെ വിട്ടുതരും.
4: പ്രവാചകന്‍വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
5: സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയുംപുറത്ത് നിന്റെയടുത്തേക്കു വരുന്നു.
6: ശിഷ്യന്മാര്‍പോയി, യേശുകല്പിച്ചപോലെ ചെയ്തു.
7: അവര്‍ കഴുതയേയും കഴുതക്കുട്ടിയേയുംകൊണ്ടുവന്ന്, അവയുടെമേല്‍ വസ്ത്രങ്ങള്‍വിരിച്ചു. അവന്‍ കയറിയിരുന്നു.
8: ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ മേലങ്കികൾ വിരിച്ചു; മറ്റുചിലരാകട്ടെ വൃക്ഷങ്ങളില്‍നിന്നു ചില്ലകള്‍മുറിച്ച്, വഴിയില്‍ നിരത്തി.
9: യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനക്കൂട്ടം ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
10: അവന്‍ ജറുസലേമില്‍പ്രവേശിച്ചപ്പോള്‍ നഗരംമുഴുവന്‍ ഇളകിവശായി, ആരാണിവനെന്നു ചോദിച്ചു.
11: ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍നിന്നുള്ള പ്രവാചകനായ യേശുവാണ്.
ദേവാലയശുദ്ധീകരണം
12: യേശു ദേവാലയത്തില്‍പ്രവേശിച്ച്, അവിടെ വില്ക്കുകയും വാങ്ങുകയുംചെയ്യുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
13: അവനവരോടു പറഞ്ഞു: എന്റെ ഭവനം, പ്രാര്‍ത്ഥനാലയമെന്നു വിളിക്കപ്പെടുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
14: അന്ധന്മാരും മുടന്തന്മാരും ദേവാലയത്തില്‍ അവന്റെയടുത്തെത്തി. അവനവരെ സുഖപ്പെടുത്തി.
15: അവന്‍ചെയ്ത വിസ്മയകരമായ പ്രവൃത്തികൾകണ്ടും ദാവീദിന്റെ പുത്രനു ഹോസാന എന്നുദ്‌ഘോഷിച്ച്, ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്നകുട്ടികളെകണ്ടും പ്രധാനപുരോഹിതന്മാരും നിയമജ്ഞരും രോഷാകുലരായി.
16: അവരവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്, നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങൾ നിന്റെ സ്തുതിക്കായി നീ സജ്ജമാക്കിയെന്ന് നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
17: അനന്തരം, അവനവരെവിട്ട്, നഗരത്തിനുവെളിയിൽ, ബഥാനിയായിലേക്കു പോയി, അവിടെ രാത്രി ചെലവഴിച്ചു.
അത്തിവൃക്ഷത്തെ ശപിക്കുന്നു
18: പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
19: വഴിയരികില്‍ ഒരത്തിവൃക്ഷംകണ്ട് അവനതിന്റെയടുത്തെത്തി. എന്നാലതില്‍, ഇലകളല്ലാതെ ഒന്നുംകണ്ടില്ല. അവനതിനോടു പറഞ്ഞു: ഇനിയൊരിക്കലും നിന്നില്‍ ഫലമുണ്ടാകാതിരിക്കട്ടെ. ആ നിമിഷംതന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20: ഇതുകണ്ട് ശിഷ്യന്‍മാര്‍ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഈ നിമിഷംതന്നെ ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
21: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്കു വിശ്വാസമുണ്ടായിരിക്കുകയും സംശയിക്കാതിരിക്കുകയുംചെയ്താല്‍ അത്തിവൃക്ഷത്തോടുചെയ്തതുമാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍കഴിയുക; ഈ മലയോട് ഇവിടെനിന്നുയർത്തപ്പെട്ടു കടലിലേറിയപ്പെടുക എന്നുപറഞ്ഞാലും സംഭവിക്കും.
22: ആകയാൽ, വിശ്വസിച്ചുകൊണ്ട്, പ്രാർത്ഥനയിൽ യാചിക്കുന്നവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
ദേവാലയശുദ്ധീകരണം
12: യേശു ദേവാലയത്തില്‍പ്രവേശിച്ച്, അവിടെ വില്ക്കുകയും വാങ്ങുകയുംചെയ്യുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
13: അവനവരോടു പറഞ്ഞു: എന്റെ ഭവനം, പ്രാര്‍ത്ഥനാലയമെന്നു വിളിക്കപ്പെടുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
14: അന്ധന്മാരും മുടന്തന്മാരും ദേവാലയത്തില്‍ അവന്റെയടുത്തെത്തി. അവനവരെ സുഖപ്പെടുത്തി.
15: അവന്‍ചെയ്ത വിസ്മയകരമായ പ്രവൃത്തികൾകണ്ടും ദാവീദിന്റെ പുത്രനു ഹോസാന എന്നുദ്‌ഘോഷിച്ച്, ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്നകുട്ടികളെകണ്ടും പ്രധാനപുരോഹിതന്മാരും നിയമജ്ഞരും രോഷാകുലരായി.
16: അവരവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്, നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങൾ നിന്റെ സ്തുതിക്കായി നീ സജ്ജമാക്കിയെന്ന് നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
17: അനന്തരം, അവനവരെവിട്ട്, നഗരത്തിനുവെളിയിൽ, ബഥാനിയായിലേക്കു പോയി, അവിടെ രാത്രി ചെലവഴിച്ചു.
അത്തിവൃക്ഷത്തെ ശപിക്കുന്നു
18: പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
19: വഴിയരികില്‍ ഒരത്തിവൃക്ഷംകണ്ട് അവനതിന്റെയടുത്തെത്തി. എന്നാലതില്‍, ഇലകളല്ലാതെ ഒന്നുംകണ്ടില്ല. അവനതിനോടു പറഞ്ഞു: ഇനിയൊരിക്കലും നിന്നില്‍ ഫലമുണ്ടാകാതിരിക്കട്ടെ. ആ നിമിഷംതന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20: ഇതുകണ്ട് ശിഷ്യന്‍മാര്‍ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഈ നിമിഷംതന്നെ ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
21: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്കു വിശ്വാസമുണ്ടായിരിക്കുകയും സംശയിക്കാതിരിക്കുകയുംചെയ്താല്‍ അത്തിവൃക്ഷത്തോടുചെയ്തതുമാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍കഴിയുക; ഈ മലയോട് ഇവിടെനിന്നുയർത്തപ്പെട്ടു കടലിലേറിയപ്പെടുക എന്നുപറഞ്ഞാലും സംഭവിക്കും.
22: ആകയാൽ, വിശ്വസിച്ചുകൊണ്ട്, പ്രാർത്ഥനയിൽ യാചിക്കുന്നവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
യേശുവിന്റെ അധികാരം
23: അവന്‍ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെസമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ് നീയിവയൊക്കെച്ചെയ്യുന്നത്? നിനക്ക് ഈ അധികാരംനല്കിയതാരാണ്?
24: യേശു അവരോടു മറുപടിയായിപ്പറഞ്ഞു: ഞാനും നിങ്ങളോടൊരുകാര്യം ചോദിക്കട്ടെ. നിങ്ങളെന്നോടുത്തരംപറഞ്ഞാല്‍, എന്തധികാരത്താലാണ് ഞാന്‍ ഇവയൊക്കെച്ചെയ്യുന്നതെന്നു നിങ്ങളോടും പറയാം.
25: യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെനിന്നായിരുന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? അവരാകട്ടെ, പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍നിന്നെന്നു നാം പറഞ്ഞാല്‍, പിന്നെന്തുകൊണ്ട് നിങ്ങളവനെ വിശ്വസിച്ചില്ലെന്ന് അവന്‍ നമ്മോടുചോദിക്കും.
26: മനുഷ്യരില്‍നിന്നെന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
27: അതിനാല്‍, അവര്‍ യേശുവിനോടു മറുപടിപറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോളവന്‍ പറഞ്ഞു: എന്തധികാരത്താലാണ് ഞാനിവയെല്ലാം ചെയ്യുന്നതെന്ന്, ഞാനും നിങ്ങളോടു പറയുന്നില്ല.
23: അവന്‍ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെസമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ് നീയിവയൊക്കെച്ചെയ്യുന്നത്? നിനക്ക് ഈ അധികാരംനല്കിയതാരാണ്?
24: യേശു അവരോടു മറുപടിയായിപ്പറഞ്ഞു: ഞാനും നിങ്ങളോടൊരുകാര്യം ചോദിക്കട്ടെ. നിങ്ങളെന്നോടുത്തരംപറഞ്ഞാല്‍, എന്തധികാരത്താലാണ് ഞാന്‍ ഇവയൊക്കെച്ചെയ്യുന്നതെന്നു നിങ്ങളോടും പറയാം.
25: യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെനിന്നായിരുന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? അവരാകട്ടെ, പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍നിന്നെന്നു നാം പറഞ്ഞാല്‍, പിന്നെന്തുകൊണ്ട് നിങ്ങളവനെ വിശ്വസിച്ചില്ലെന്ന് അവന്‍ നമ്മോടുചോദിക്കും.
26: മനുഷ്യരില്‍നിന്നെന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
27: അതിനാല്‍, അവര്‍ യേശുവിനോടു മറുപടിപറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോളവന്‍ പറഞ്ഞു: എന്തധികാരത്താലാണ് ഞാനിവയെല്ലാം ചെയ്യുന്നതെന്ന്, ഞാനും നിങ്ങളോടു പറയുന്നില്ല.
രണ്ടുപുത്രന്മാരുടെ ഉപമ
28: നിങ്ങള്‍ക്കെന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടുപുത്രന്മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെയടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലിചെയ്യുക.
29: അവൻ മറുപടി പറഞ്ഞു: എനിക്കു മനസ്സില്ല. എന്നാൽ പിന്നീട് മനസ്സുമാറ്റി, അവന്‍ പോയി.
29: അവൻ മറുപടി പറഞ്ഞു: എനിക്കു മനസ്സില്ല. എന്നാൽ പിന്നീട് മനസ്സുമാറ്റി, അവന്‍ പോയി.
30: അവന്‍ രണ്ടാമന്റെയടുത്തുചെന്ന്, ഇതുപോലെതന്നെ പറഞ്ഞു. അവന്‍ പറഞ്ഞു: ഞാന്‍ പോകാം, പിതാവേ! പക്ഷേ, അവൻ പോയില്ല.
31: ഈ രണ്ടുപേരിലാരാണ് പിതാവിന്റെയിഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: ഒന്നാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കുമുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.
32: എന്തെന്നാല്‍, യോഹന്നാന്‍ നീതിമാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങളവനെ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനെ വിശ്വസിച്ചു. നിങ്ങളതു കണ്ടിട്ടും അവനെ വിശ്വസിക്കത്തക്കവിധം പിന്നീടും മനസ്സുമാറ്റിയില്ലാ.
32: എന്തെന്നാല്‍, യോഹന്നാന്‍ നീതിമാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങളവനെ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനെ വിശ്വസിച്ചു. നിങ്ങളതു കണ്ടിട്ടും അവനെ വിശ്വസിക്കത്തക്കവിധം പിന്നീടും മനസ്സുമാറ്റിയില്ലാ.
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ
33: മറ്റൊരുപമ കേട്ടുകൊള്ളുക. വീട്ടുടമസ്ഥനായൊരു മനുഷ്യൻ, മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരംനിര്‍മ്മിക്കുകയുംചെയ്തു. അനന്തരം അതു കൃഷിക്കാരെയേല്പിച്ചിട്ട് അവന്‍ യാത്രപോയി.
34: വിളവെടുപ്പുകാലംവന്നപ്പോള്‍ അവന്‍ ഫലങ്ങള്‍ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെയടുത്തേക്കയച്ചു.
35 : എന്നാല്‍ കൃഷിക്കാര്‍, ഭൃത്യന്മാരിലൊരുവനെപ്പിടിച്ച്, അടിക്കുകയും മറ്റൊരുവനെക്കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയുംചെയ്തു.
36: വീണ്ടുമവന്‍ ആദ്യത്തേതില്‍ക്കൂടുതല്‍ ഭൃത്യന്മാരെയയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെപ്രവര്‍ത്തിച്ചു.
37: ഏറ്റവുമൊടുവിൽ, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കുമെന്നുപറഞ്ഞ്, അവൻ സ്വപുത്രനെത്തന്നെ അവരുടെയടുത്തേക്കയച്ചു.
38: പുത്രനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണവകാശി; വരുവിന്‍ നമുക്കിവനെക്കൊന്ന്, അവകാശം കരസ്ഥമാക്കാം.
39: അവരവനെപ്പിടിച്ച്, മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞ്, കൊന്നുകളഞ്ഞു.
40: ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍വരുമ്പോള്‍, അവന്‍ ആ കൃഷിക്കാരോടെന്തുചെയ്യും?
41: അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലങ്ങൾകൊടുക്കുന്ന മറ്റുകൃഷിക്കാരെ അതേല്പിക്കുകയുംചെയ്യും.
42: യേശു അവരോടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇതദ്ഭുതകരമായിരിക്കുന്നു എന്നു ലിഖിതങ്ങളില്‍ നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
43: അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍നിന്നെടുക്കപ്പെട്ട്, ഫലങ്ങൾപുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്കപ്പെടും.
44: ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ക്കപ്പെടും. ഇതാരുടെമേല്‍ വീഴുന്നുവോ, അതവനെ ധൂളിയാക്കും.
45: പ്രധാനപുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി.
46: അവരവനെ പിടികൂടാന്‍നോക്കിയെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, അവരവനെ, ഒരു പ്രവാചകനായി പരിഗണിച്ചിരുന്നു
33: മറ്റൊരുപമ കേട്ടുകൊള്ളുക. വീട്ടുടമസ്ഥനായൊരു മനുഷ്യൻ, മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരംനിര്‍മ്മിക്കുകയുംചെയ്തു. അനന്തരം അതു കൃഷിക്കാരെയേല്പിച്ചിട്ട് അവന്‍ യാത്രപോയി.
34: വിളവെടുപ്പുകാലംവന്നപ്പോള്‍ അവന്‍ ഫലങ്ങള്‍ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെയടുത്തേക്കയച്ചു.
35 : എന്നാല്‍ കൃഷിക്കാര്‍, ഭൃത്യന്മാരിലൊരുവനെപ്പിടിച്ച്, അടിക്കുകയും മറ്റൊരുവനെക്കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയുംചെയ്തു.
36: വീണ്ടുമവന്‍ ആദ്യത്തേതില്‍ക്കൂടുതല്‍ ഭൃത്യന്മാരെയയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെപ്രവര്‍ത്തിച്ചു.
37: ഏറ്റവുമൊടുവിൽ, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കുമെന്നുപറഞ്ഞ്, അവൻ സ്വപുത്രനെത്തന്നെ അവരുടെയടുത്തേക്കയച്ചു.
38: പുത്രനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണവകാശി; വരുവിന്‍ നമുക്കിവനെക്കൊന്ന്, അവകാശം കരസ്ഥമാക്കാം.
39: അവരവനെപ്പിടിച്ച്, മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞ്, കൊന്നുകളഞ്ഞു.
40: ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍വരുമ്പോള്‍, അവന്‍ ആ കൃഷിക്കാരോടെന്തുചെയ്യും?
41: അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലങ്ങൾകൊടുക്കുന്ന മറ്റുകൃഷിക്കാരെ അതേല്പിക്കുകയുംചെയ്യും.
42: യേശു അവരോടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇതദ്ഭുതകരമായിരിക്കുന്നു എന്നു ലിഖിതങ്ങളില്‍ നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
43: അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍നിന്നെടുക്കപ്പെട്ട്, ഫലങ്ങൾപുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്കപ്പെടും.
44: ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ക്കപ്പെടും. ഇതാരുടെമേല്‍ വീഴുന്നുവോ, അതവനെ ധൂളിയാക്കും.
45: പ്രധാനപുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി.
46: അവരവനെ പിടികൂടാന്‍നോക്കിയെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, അവരവനെ, ഒരു പ്രവാചകനായി പരിഗണിച്ചിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ