അദ്ധ്യായം 1
-
1: പൗലോസും സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന്, പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെഴുതുന്നത്. നിങ്ങള്‍ക്കു കൃപയും സമാധാനവും!
കൃതജ്ഞത, അഭിനന്ദനം
2: ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്ദിപറയുന്നു.
3: നമ്മുടെ പിതാവായ ദൈവത്തിന്റെമുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങളനുസ്മരിക്കുന്നു.
4: ദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങളറിയുന്നു.
5: എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷമറിയിച്ചതു വചനത്തില്‍മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോദ്ധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കുവേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ.
2: ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്ദിപറയുന്നു.
3: നമ്മുടെ പിതാവായ ദൈവത്തിന്റെമുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങളനുസ്മരിക്കുന്നു.
4: ദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങളറിയുന്നു.
5: എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷമറിയിച്ചതു വചനത്തില്‍മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോദ്ധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കുവേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ.
6: നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിക്കുന്നവരായി. കാരണം, വളരെ ക്ലേശങ്ങള്‍ക്കിടയിലും, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ ആനന്ദത്തോടെ നിങ്ങള്‍ വചനംസ്വീകരിച്ചു.
7: അങ്ങനെ നിങ്ങള്‍ മക്കെദോനിയായിലും അക്കായിയായിലുമുള്ള വിശ്വാസികള്‍ക്കെല്ലാം മാതൃകയായിരിക്കുന്നു.
8: എന്തെന്നാല്‍, നിങ്ങളില്‍നിന്നു കര്‍ത്താവിന്റെ വചനം മക്കെദോനിയായിലും അക്കായിയായിലും പ്രതിദ്ധ്വനിക്കുകമാത്രമല്ല, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും ചെന്നെത്തുകയുംചെയ്തിരിക്കുന്നു. തന്മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നുംതന്നെ ഞങ്ങള്‍ പറയേണ്ടതില്ല.
9: ഞങ്ങള്‍ക്ക് ഏതുവിധത്തിലുള്ള സ്വാഗതമാണു നിങ്ങളില്‍നിന്നു ലഭിച്ചതെന്നും ജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനും
10: അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെ മോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗ്ഗത്തില്‍നിന്നു പ്രതീക്ഷിക്കുന്നതിനുംവേണ്ടി, വിഗ്രഹങ്ങളില്‍നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.
1: സഹോദരരേ, നിങ്ങളുടെയടുത്തേക്കു ഞങ്ങള്‍ വന്നതു വ്യര്‍ത്ഥമായില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
2: നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വച്ച് അവമാനിക്കപ്പെടുകയുംചെയ്തു. എങ്കിലും, കഠോരമായ ക്ലേശങ്ങളുടെമദ്ധ്യേ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം, ദൈവം ഞങ്ങള്‍ക്കു പ്രദാനംചെയ്തു.
3: ഞങ്ങളുടെ ഉപദേശം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വഞ്ചനയില്‍നിന്നോ ഉദ്ഭവിച്ചതല്ല.
4: സുവിശേഷം ഭരമേല്ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്താനാണ്.
5: നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസംഗങ്ങളില്‍ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി.
6: ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരെന്ന നിലയില്‍ മേന്മഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍നിന്നോ മറ്റുമനുഷ്യരില്‍നിന്നോ മഹത്വമന്വേഷിച്ചില്ല.
7: ധാത്രി, കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായിപ്പെരുമാറി.
8: നിങ്ങളോടുള്ള അതീവതാത്പര്യംനിമിത്തം ദൈവത്തിന്റെ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്സല്യഭാജനങ്ങളായിരുന്നു.
9: സഹോദരരേ, ഞങ്ങളുടെ കഠിനാദ്ധ്വാനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകലദ്ധ്വാനിച്ചു.
10: വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വ്വകവും നിഷ്‌കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും ദൈവവും സാക്ഷികളാണ്.
11: പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെയുപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും അനുശാസിക്കുകയുംചെയ്തുവെന്നകാര്യം നിങ്ങള്‍ക്കറിയാമല്ലോ.
12: അത്, തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണ്.
1: ഈ വേര്‍പാടു ദുസ്സഹമായിത്തീര്‍ന്നപ്പോള്‍ ആഥന്‍സില്‍ തനിച്ചുകഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
2: നിങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും, വേണ്ടനിര്‍ദ്ദേശങ്ങള്‍ തരാനുമായി, ഞങ്ങളുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷത്തില്‍, ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമോത്തേയോസിനെ നിങ്ങളുടെയടുത്തേക്കയച്ചു.
3: പീഡനങ്ങള്‍നിമിത്തം ആര്‍ക്കും ഇളക്കംതട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
4: എന്തെന്നാല്‍, ഞങ്ങള്‍ക്കു കഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നു നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. അപ്രകാരംതന്നെ സംഭവിച്ചിരിക്കുന്നു. അതു നിങ്ങള്‍ക്കറിയുകയുംചെയ്യാം.
5: ഇക്കാരണത്താലാണ്, ഇനിയും കാത്തിരിക്കുക അസാദ്ധ്യമെന്നുവന്നപ്പോള്‍, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചറിയാന്‍, ഞാനാളയച്ചത്. പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.
6: എന്നാല്‍, തിമോത്തേയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്‌നേഹത്തെയും സംബന്ധിക്കുന്ന സദ്‌വാര്‍ത്തയുമായി ഞങ്ങളുടെയടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം സദാ സ്മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെക്കാണാന്‍ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങള്‍ക്കും ഞങ്ങളെക്കാണാന്‍ ആഗ്രഹമുണ്ടെന്നും അവനറിയിച്ചു.
7: ഇക്കാരണത്താല്‍ സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കാശ്വാസംതരുന്നു.
8: ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്ക്കുന്നതുകൊണ്ടാണ്.
9: ദൈവസന്നിധിയില്‍ നിങ്ങള്‍മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെപേരില്‍ ദൈവത്തിന് എങ്ങനെ നന്ദിപ്രകാശിപ്പിക്കും!
10: നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്തുന്നതിനുംവേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ട്.
11: നമ്മുടെ പിതാവായ ദൈവംതന്നെയും, നമ്മുടെ കര്‍ത്താവായ യേശുവും നിങ്ങളുടെയടുത്തേക്കു ഞങ്ങളെ നയിക്കട്ടെ.
12: ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടുമുള്ള സ്‌നേഹം, വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവിടവരുത്തട്ടെ.
13: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!
ഒരുങ്ങിയിരിക്കുവിന്‍
1: സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാനെഴുതേണ്ടതില്ല.
2: കാരണം, രാത്രിയില്‍ കള്ളനെന്നപോലെ, കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.
3: സമാധാനവും ഭദ്രതയുമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപ്പെടുകയില്ല.
4: എന്നാല്‍, സഹോദരരേ, ആ ദിവസം, കള്ളനെന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാനിടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്.
5: നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല.
6: അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്കുണര്‍ന്നു സുബോധമുള്ളവരായിരിക്കാം.
7: ഉറങ്ങുന്നവര്‍ രാത്രിയിലാണുറങ്ങുന്നത്. മദ്യപിച്ച് ഉന്മത്തരാകുന്നവര്‍ രാത്രിയിലാണുന്മത്തരാകുന്നത്.
8: പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.
9: എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്.
10: ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്.
11: അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ, തമ്മില്‍ത്തമ്മിലാശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടി യത്നിക്കുകയും ചെയ്യുവിന്‍.
7: അങ്ങനെ നിങ്ങള്‍ മക്കെദോനിയായിലും അക്കായിയായിലുമുള്ള വിശ്വാസികള്‍ക്കെല്ലാം മാതൃകയായിരിക്കുന്നു.
8: എന്തെന്നാല്‍, നിങ്ങളില്‍നിന്നു കര്‍ത്താവിന്റെ വചനം മക്കെദോനിയായിലും അക്കായിയായിലും പ്രതിദ്ധ്വനിക്കുകമാത്രമല്ല, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും ചെന്നെത്തുകയുംചെയ്തിരിക്കുന്നു. തന്മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നുംതന്നെ ഞങ്ങള്‍ പറയേണ്ടതില്ല.
9: ഞങ്ങള്‍ക്ക് ഏതുവിധത്തിലുള്ള സ്വാഗതമാണു നിങ്ങളില്‍നിന്നു ലഭിച്ചതെന്നും ജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനും
10: അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെ മോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗ്ഗത്തില്‍നിന്നു പ്രതീക്ഷിക്കുന്നതിനുംവേണ്ടി, വിഗ്രഹങ്ങളില്‍നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.
അദ്ധ്യായം 2
-
1: സഹോദരരേ, നിങ്ങളുടെയടുത്തേക്കു ഞങ്ങള്‍ വന്നതു വ്യര്‍ത്ഥമായില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
2: നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വച്ച് അവമാനിക്കപ്പെടുകയുംചെയ്തു. എങ്കിലും, കഠോരമായ ക്ലേശങ്ങളുടെമദ്ധ്യേ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം, ദൈവം ഞങ്ങള്‍ക്കു പ്രദാനംചെയ്തു.
3: ഞങ്ങളുടെ ഉപദേശം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വഞ്ചനയില്‍നിന്നോ ഉദ്ഭവിച്ചതല്ല.
4: സുവിശേഷം ഭരമേല്ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്താനാണ്.
5: നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസംഗങ്ങളില്‍ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി.
6: ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരെന്ന നിലയില്‍ മേന്മഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍നിന്നോ മറ്റുമനുഷ്യരില്‍നിന്നോ മഹത്വമന്വേഷിച്ചില്ല.
7: ധാത്രി, കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായിപ്പെരുമാറി.
8: നിങ്ങളോടുള്ള അതീവതാത്പര്യംനിമിത്തം ദൈവത്തിന്റെ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്സല്യഭാജനങ്ങളായിരുന്നു.
9: സഹോദരരേ, ഞങ്ങളുടെ കഠിനാദ്ധ്വാനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകലദ്ധ്വാനിച്ചു.
10: വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വ്വകവും നിഷ്‌കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും ദൈവവും സാക്ഷികളാണ്.
11: പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെയുപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും അനുശാസിക്കുകയുംചെയ്തുവെന്നകാര്യം നിങ്ങള്‍ക്കറിയാമല്ലോ.
12: അത്, തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണ്.
സഹനത്തില്‍ ഭാഗഭാഗിത്വം
13: ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു.
14: സഹോദരരേ, നിങ്ങള്‍ യൂദയായില്‍ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ദൈവത്തിന്റെ സഭകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന് അവര്‍ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു.
15: യഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.
16: വിജാതീയരുടെ രക്ഷയെക്കരുതി, അവരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെത്തടസ്സപ്പെടുത്തിക്കൊണ്ട്, അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാമനുഷ്യരെയും എതിര്‍ക്കുകയുംചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അളവു പൂര്‍ത്തിയാക്കുന്നു. ഇതാ അവസാനം, ദൈവത്തിന്റെ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു.
17: സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടുംകാണാന്‍ അതീവതാത്പര്യത്തോടും ആകാംക്ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
18: അതിനാല്‍, നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ പലപ്രാവശ്യമാഗ്രഹിച്ചു. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്സപ്പെടുത്തി.
19: കര്‍ത്താവായ യേശുവിന്റെ പ്രത്യാഗമനത്തില്‍, അവിടുത്തെ സന്നിധിയില്‍ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവുമെന്താണ്? അതു നിങ്ങള്‍തന്നെയല്ലേ?
13: ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു.
14: സഹോദരരേ, നിങ്ങള്‍ യൂദയായില്‍ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ദൈവത്തിന്റെ സഭകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന് അവര്‍ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു.
15: യഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.
16: വിജാതീയരുടെ രക്ഷയെക്കരുതി, അവരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെത്തടസ്സപ്പെടുത്തിക്കൊണ്ട്, അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാമനുഷ്യരെയും എതിര്‍ക്കുകയുംചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അളവു പൂര്‍ത്തിയാക്കുന്നു. ഇതാ അവസാനം, ദൈവത്തിന്റെ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു.
17: സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടുംകാണാന്‍ അതീവതാത്പര്യത്തോടും ആകാംക്ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
18: അതിനാല്‍, നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ പലപ്രാവശ്യമാഗ്രഹിച്ചു. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്സപ്പെടുത്തി.
19: കര്‍ത്താവായ യേശുവിന്റെ പ്രത്യാഗമനത്തില്‍, അവിടുത്തെ സന്നിധിയില്‍ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവുമെന്താണ്? അതു നിങ്ങള്‍തന്നെയല്ലേ?
അദ്ധ്യായം 3
-
1: ഈ വേര്‍പാടു ദുസ്സഹമായിത്തീര്‍ന്നപ്പോള്‍ ആഥന്‍സില്‍ തനിച്ചുകഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
2: നിങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും, വേണ്ടനിര്‍ദ്ദേശങ്ങള്‍ തരാനുമായി, ഞങ്ങളുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷത്തില്‍, ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമോത്തേയോസിനെ നിങ്ങളുടെയടുത്തേക്കയച്ചു.
3: പീഡനങ്ങള്‍നിമിത്തം ആര്‍ക്കും ഇളക്കംതട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
4: എന്തെന്നാല്‍, ഞങ്ങള്‍ക്കു കഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നു നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. അപ്രകാരംതന്നെ സംഭവിച്ചിരിക്കുന്നു. അതു നിങ്ങള്‍ക്കറിയുകയുംചെയ്യാം.
5: ഇക്കാരണത്താലാണ്, ഇനിയും കാത്തിരിക്കുക അസാദ്ധ്യമെന്നുവന്നപ്പോള്‍, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചറിയാന്‍, ഞാനാളയച്ചത്. പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.
6: എന്നാല്‍, തിമോത്തേയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്‌നേഹത്തെയും സംബന്ധിക്കുന്ന സദ്‌വാര്‍ത്തയുമായി ഞങ്ങളുടെയടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം സദാ സ്മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെക്കാണാന്‍ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങള്‍ക്കും ഞങ്ങളെക്കാണാന്‍ ആഗ്രഹമുണ്ടെന്നും അവനറിയിച്ചു.
7: ഇക്കാരണത്താല്‍ സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കാശ്വാസംതരുന്നു.
8: ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്ക്കുന്നതുകൊണ്ടാണ്.
9: ദൈവസന്നിധിയില്‍ നിങ്ങള്‍മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെപേരില്‍ ദൈവത്തിന് എങ്ങനെ നന്ദിപ്രകാശിപ്പിക്കും!
10: നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്തുന്നതിനുംവേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ട്.
11: നമ്മുടെ പിതാവായ ദൈവംതന്നെയും, നമ്മുടെ കര്‍ത്താവായ യേശുവും നിങ്ങളുടെയടുത്തേക്കു ഞങ്ങളെ നയിക്കട്ടെ.
12: ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടുമുള്ള സ്‌നേഹം, വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവിടവരുത്തട്ടെ.
13: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!
അദ്ധ്യായം 4
പ്രസാദകരമായ ജീവിതം
1: സഹോദരരേ, അവസാനമായി, ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോടപേക്ഷിക്കുകയും യാചിക്കുകയുംചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതുമെങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച്, ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍.
2: കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, ഞങ്ങള്‍ ഏതെല്ലാം അനുശാസനങ്ങളാണു നല്കിയതെന്നു നിങ്ങള്‍ക്കറിയാം.
3: നിങ്ങളുടെ വിശുദ്ധീകരണമാണു ദൈവമഭിലഷിക്കുന്നത് - അസാന്മാര്‍ഗ്ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;
4: നിങ്ങളോരോരുത്തരം സ്വന്തംശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്നറിയണം
1: സഹോദരരേ, അവസാനമായി, ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോടപേക്ഷിക്കുകയും യാചിക്കുകയുംചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതുമെങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച്, ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍.
2: കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, ഞങ്ങള്‍ ഏതെല്ലാം അനുശാസനങ്ങളാണു നല്കിയതെന്നു നിങ്ങള്‍ക്കറിയാം.
3: നിങ്ങളുടെ വിശുദ്ധീകരണമാണു ദൈവമഭിലഷിക്കുന്നത് - അസാന്മാര്‍ഗ്ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;
4: നിങ്ങളോരോരുത്തരം സ്വന്തംശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്നറിയണം
5: ദൈവത്തെയറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;
6: ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെതന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയുംചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണു കര്‍ത്താവ്.
7: അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
8: അതിനാല്‍, ഇക്കാര്യങ്ങളവഗണിക്കുന്നവന്‍ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കുനല്കുന്ന ദൈവത്തെയാണവഗണിക്കുന്നത്.
9: സഹോദരസ്‌നേഹത്തെസംബന്ധിച്ചു നിങ്ങള്‍ക്കെഴുതേണ്ടതില്ല. കാരണം, പരസ്പരം സ്‌നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.
10: തീര്‍ച്ചയായും, മക്കെദോനിയ മുഴുവനിലുമുള്ള സഹോദരരോടു നിങ്ങള്‍ സ്‌നേഹപൂര്‍വ്വം വര്‍ത്തിക്കുന്നുണ്ട്. എങ്കിലും സഹോദരരേ, ഞങ്ങളുപദേശിക്കുന്നു, സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുവിന്‍.
11: ശാന്തരായി ജീവിക്കാന്‍ ഉത്സാഹിക്കുവിന്‍. സ്വന്തംകാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകുവിന്‍. സ്വന്തം കൈകൊണ്ടദ്ധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.
12: ഇപ്രകാരം ജീവിച്ചാല്‍ അന്യരുടെമുമ്പില്‍ നിങ്ങള്‍ ബഹുമാനിതരാകും. ഒന്നിനും നിങ്ങള്‍ക്കു പരാശ്രയം വേണ്ടിവരികയില്ല.
6: ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെതന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയുംചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണു കര്‍ത്താവ്.
7: അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
8: അതിനാല്‍, ഇക്കാര്യങ്ങളവഗണിക്കുന്നവന്‍ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കുനല്കുന്ന ദൈവത്തെയാണവഗണിക്കുന്നത്.
9: സഹോദരസ്‌നേഹത്തെസംബന്ധിച്ചു നിങ്ങള്‍ക്കെഴുതേണ്ടതില്ല. കാരണം, പരസ്പരം സ്‌നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.
10: തീര്‍ച്ചയായും, മക്കെദോനിയ മുഴുവനിലുമുള്ള സഹോദരരോടു നിങ്ങള്‍ സ്‌നേഹപൂര്‍വ്വം വര്‍ത്തിക്കുന്നുണ്ട്. എങ്കിലും സഹോദരരേ, ഞങ്ങളുപദേശിക്കുന്നു, സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുവിന്‍.
11: ശാന്തരായി ജീവിക്കാന്‍ ഉത്സാഹിക്കുവിന്‍. സ്വന്തംകാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകുവിന്‍. സ്വന്തം കൈകൊണ്ടദ്ധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.
12: ഇപ്രകാരം ജീവിച്ചാല്‍ അന്യരുടെമുമ്പില്‍ നിങ്ങള്‍ ബഹുമാനിതരാകും. ഒന്നിനും നിങ്ങള്‍ക്കു പരാശ്രയം വേണ്ടിവരികയില്ല.
കര്‍ത്താവിന്റെ പ്രത്യാഗമനവും മരിച്ചവരുടെ ഉയിര്‍പ്പും
13: സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
14: യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയുംചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.
15: കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
16: എന്തെന്നാല്‍, അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദമുയരുകയും ദൈവത്തിന്റെ കാഹളദ്ധ്വനി മുഴങ്ങുകയുംചെയ്യുമ്പോള്‍, കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും.
17: അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മിലവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെയായിരിക്കുകയുംചെയ്യും.
18: അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരമാശ്വസിപ്പിക്കുവിന്‍.
13: സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
14: യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയുംചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.
15: കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
16: എന്തെന്നാല്‍, അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദമുയരുകയും ദൈവത്തിന്റെ കാഹളദ്ധ്വനി മുഴങ്ങുകയുംചെയ്യുമ്പോള്‍, കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും.
17: അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മിലവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെയായിരിക്കുകയുംചെയ്യും.
18: അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരമാശ്വസിപ്പിക്കുവിന്‍.
അദ്ധ്യായം 5
1: സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാനെഴുതേണ്ടതില്ല.
2: കാരണം, രാത്രിയില്‍ കള്ളനെന്നപോലെ, കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.
3: സമാധാനവും ഭദ്രതയുമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപ്പെടുകയില്ല.
4: എന്നാല്‍, സഹോദരരേ, ആ ദിവസം, കള്ളനെന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാനിടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്.
5: നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല.
6: അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്കുണര്‍ന്നു സുബോധമുള്ളവരായിരിക്കാം.
7: ഉറങ്ങുന്നവര്‍ രാത്രിയിലാണുറങ്ങുന്നത്. മദ്യപിച്ച് ഉന്മത്തരാകുന്നവര്‍ രാത്രിയിലാണുന്മത്തരാകുന്നത്.
8: പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.
9: എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്.
10: ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്.
11: അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ, തമ്മില്‍ത്തമ്മിലാശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടി യത്നിക്കുകയും ചെയ്യുവിന്‍.
സമൂഹജീവിതം
12: സഹോദരരേ, നിങ്ങളുടെയിടയില്‍ അദ്ധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയുംചെയ്യുന്നവരെ
13: അവരുടെ അദ്ധ്വാനം പരിഗണിച്ച്, അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
14: നിങ്ങള്‍ സമാധാനത്തില്‍ക്കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബ്ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വ്വം പെരുമാറുവിന്‍.
15: ആരുമാരോടും തിന്മയ്ക്കുപകരം തിന്മചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്മചെയ്യാനും ശ്രദ്ധിക്കുവിന്‍.
16: എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
17: ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
18: എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
19: ആത്മാവിനെ നിങ്ങള്‍ നിര്‍വ്വീര്യമാക്കരുത്.
20: പ്രവചനങ്ങളെ നിന്ദിക്കരുത്.
21: എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍.
22: എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയുംചെയ്യുവിന്‍.
12: സഹോദരരേ, നിങ്ങളുടെയിടയില്‍ അദ്ധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയുംചെയ്യുന്നവരെ
13: അവരുടെ അദ്ധ്വാനം പരിഗണിച്ച്, അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
14: നിങ്ങള്‍ സമാധാനത്തില്‍ക്കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബ്ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വ്വം പെരുമാറുവിന്‍.
15: ആരുമാരോടും തിന്മയ്ക്കുപകരം തിന്മചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്മചെയ്യാനും ശ്രദ്ധിക്കുവിന്‍.
16: എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
17: ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
18: എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
19: ആത്മാവിനെ നിങ്ങള്‍ നിര്‍വ്വീര്യമാക്കരുത്.
20: പ്രവചനങ്ങളെ നിന്ദിക്കരുത്.
21: എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍.
22: എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയുംചെയ്യുവിന്‍.
സമാപനാശംസ
23: സമാധാനത്തിന്റെ ദൈവം, നിങ്ങളെ പൂര്‍ണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കാന്‍ ഇടയാകട്ടെ!
24: നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന്, അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.
25: സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
26: വിശുദ്ധ ചുംബനംകൊണ്ട് എല്ലാ സഹോദരരെയും അഭിവാദനംചെയ്യുവിന്‍.
27: ഈ കത്ത്, എല്ലാ സഹോദരരെയും വായിച്ചുകേള്‍പ്പിക്കാന്‍ കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ ഞാന്‍ ചുമതലപ്പെടുത്തുന്നു.
28: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ.
23: സമാധാനത്തിന്റെ ദൈവം, നിങ്ങളെ പൂര്‍ണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കാന്‍ ഇടയാകട്ടെ!
24: നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന്, അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.
25: സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
26: വിശുദ്ധ ചുംബനംകൊണ്ട് എല്ലാ സഹോദരരെയും അഭിവാദനംചെയ്യുവിന്‍.
27: ഈ കത്ത്, എല്ലാ സഹോദരരെയും വായിച്ചുകേള്‍പ്പിക്കാന്‍ കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ ഞാന്‍ ചുമതലപ്പെടുത്തുന്നു.
28: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ