അദ്ധ്യായം 7
സ്‌തേഫാനോസിന്റെ പ്രസംഗം
1: പ്രധാനപുരോഹിതന്‍ ചോദിച്ചു: ഇതെല്ലാം സത്യമാണോ?
2: അവന്‍ പ്രതിവചിച്ചു: സഹോദരന്മാരേ, പിതാക്കന്മാരേ, കേട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം, ഹാരാനില്‍ താമസിക്കുന്നിനു മുമ്പ്, മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്ഷനായി അവനോടു പറഞ്ഞു:
3: നിന്റെ നാട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും നീ പുറപ്പെട്ട്, ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.
4: അവന്‍ കല്‍ദായദേശത്തുനിന്നു പുറപ്പെട്ട്, ഹാരാനില്‍ താമസമാക്കി. പിതാവിന്റെ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോള്‍ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവമവനെ കൊണ്ടുവന്നു.
5: എങ്കിലും, അവിടുന്നവന് ഒരവകാശവും, ഒരടി സ്ഥലംപോലും, കൊടുത്തില്ല. എന്നാല്‍, ഈ ദേശം അവനും പിന്‍തലമുറയ്ക്കും അവകാശമായി നല്കുമെന്ന്, അവനു സന്താനമില്ലാതിരിക്കുമ്പോള്‍ത്തന്നെ, അവിടുന്നു വാഗ്ദാനംചെയ്തു.
6: അവന്റെ സന്താനങ്ങള്‍ മറ്റുള്ളവരുടെ ദേശത്തു പ്രവാസികളായിരിക്കുമെന്നും അവരെ വിദേശികള്‍ നാനൂറു വര്‍ഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നും ദൈവം പറഞ്ഞു.
7: ദൈവം വീണ്ടും പറഞ്ഞു: അവര്‍ സേവിക്കുന്ന ജനതയെ ഞാന്‍ വിധിക്കും. അതിനുശേഷം അവര്‍ പുറപ്പെട്ട്, ഈ സ്ഥലത്തുവന്ന് എന്നെയാരാധിക്കുകയുംചെയ്യും.
8: പിന്നെ, അവിടുന്ന് അവനുമായി പരിച്ഛേദനത്തിന്റെ ഉടമ്പടിചെയ്തു. അബ്രാഹത്തില്‍നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ പരിച്ഛേദനംചെയ്തു. ഇസഹാക്കില്‍നിന്ന് യാക്കോബും യാക്കോബില്‍നിന്ന് പന്ത്രണ്ടുഗോത്രപിതാക്കന്മാരും ജനിച്ചു.
9: ഈ ഗോത്രപിതാക്കന്മാര്‍ അസൂയകൊണ്ട് ജോസഫിനെ ഈജിപ്തുകാര്‍ക്കു വിറ്റു. എന്നാല്‍, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
10: അവിടുന്നവനെ എല്ലാ ദുരിതങ്ങളിലുംനിന്നു സംരക്ഷിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെമുമ്പില്‍ അവനെ സമ്മതനും ജ്ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്തിന്റെയും തന്റെ ഭവനംമുഴുവന്റെയുംമേല്‍ ഭരണാധികാരിയായി നിയമിച്ചു.
11: അങ്ങയെിരിക്കേ, ഈജിപ്തിലും കാനാനിലും ക്ഷാമവും വലിയകഷ്ടതയുമുണ്ടായി. നമ്മുടെ പിതാക്കന്മാര്‍ക്കു ഭക്ഷ്യസാധനങ്ങളില്ലാതെവന്നു.
12: ഈജിപ്തില്‍ ധാന്യമുണ്ടെന്നുകേട്ട്, യാക്കോബ് നമ്മുടെ പിതാക്കന്മാരെ അങ്ങോട്ടയച്ചു.
13: അവര്‍ രണ്ടാംപ്രാവശ്യംചെന്നപ്പോള്‍ ജോസഫ് സഹോദരന്മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തി. ജോസഫിന്റെ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്സിലാക്കി.
14: ജോസഫ് ആളയച്ച്, പിതാവായ യാക്കോബിനെയും അവന്റെ എല്ലാ ബന്ധുക്കളെയും വരുത്തി. അവര്‍ എഴുപത്തഞ്ചുപേരുണ്ടായിരുന്നു.
15: യാക്കോബ് ഈജിപ്തിലേക്കു പോയി. അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
16: അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന്, കല്ലറയില്‍ സംസ്‌കരിച്ചു. ഈ കല്ലറ അബ്രാഹം ഷെക്കെമിലെ ഏമോറിന്റെ പുത്രന്മാരില്‍നിന്നു വെള്ളിനാണയങ്ങള്‍ കൊടുത്തു വാങ്ങിയതാണ്.
17: അബ്രാഹമിനോടു ദൈവംചെയ്ത വാഗ്ദാനം പൂര്‍ത്തിയാകാറായപ്പോള്‍ ഈജിപ്തില്‍ ജനം വളര്‍ന്നുപെരുകി.
18: അവസാനം, ജോസഫിനെയറിയാത്ത ഒരു രാജാവ് അവിടെ അധികാരത്തില്‍ വന്നു.
19: അവന്‍ നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട്, പിതാക്കന്മാരോടു ക്രൂരമായിപ്പെരുമാറി. ശിശുക്കള്‍ ജീവിക്കാതിരിക്കാന്‍ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിര്‍ബന്ധിച്ചു.
20: ഈക്കാലത്തു മോശ ജനിച്ചു. അവന്‍ ദൈവത്തിനു പ്രിയങ്കരനായിരുന്നു. മൂന്നുമാസത്തോളം പിതൃഭവനത്തില്‍ അവന്‍ വളര്‍ന്നു.
21: പുറത്തെറിയപ്പെട്ട അവനെ. ഫറവോയുടെപുത്രിയെടുത്ത്, സ്വന്തം മകനായി വളര്‍ത്തി.
22: ഈജിപ്തുകാരുടെ എല്ലാവിജ്ഞാനവും മോശ നേടി. വാക്കിലും പ്രവൃത്തിയിലും അവന്‍ കരുത്തനായിരുന്നു.
23: അവനു നാല്പതുവയസ്സു തികഞ്ഞപ്പോള്‍ തന്റെ സഹോദരരായ ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കാന്‍ അവനഭിലഷിച്ചു.
24: അവരിലൊരാള്‍ ഉപദ്രവിക്കപ്പെടുന്നതുകണ്ട്, അവന്‍ സഹായത്തിനെത്തി. ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
25: ദൈവമവരെ താന്‍മുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരര്‍ മനസ്സിലാക്കുമെന്നാണ് അവന്‍ വിചാരിച്ചത്. എന്നാല്‍, അവരതു മനസ്സിലാക്കിയില്ല.
26: അടുത്തദിവസം അവര്‍ ശണ്ഠകൂടിക്കൊണ്ടിരിക്കേ, അവന്‍ അവരുടെയടുത്തുചെല്ലാനിടയായി. അവരെ അനുരഞ്ജിപ്പിക്കാമെന്നു വിചാരിച്ച്, അവന്‍ പറഞ്ഞു: നിങ്ങള്‍ സഹോദരന്മാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു?
27: അപ്പോള്‍, അയല്‍ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന്‍ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരുനിയമിച്ചു?
28: ഇന്നലെ ഈജിപ്തുകരനെക്കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം?
29: ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെവച്ച് അവനു രണ്ടുപുത്രന്മാര്‍ ജനിച്ചു.
30: നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം സീനായ്മലയുടെ മരുപ്രദേശത്ത്, ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്നിജ്ജ്വാലകളുടെമദ്ധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി.
31: മോശ, ആദര്‍ശനത്തില്‍ അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാന്‍, അവന്‍ അടുത്തേക്കു ചെന്നു. അപ്പോള്‍ കര്‍ത്താവിന്റെ സ്വരംകേട്ടു:
32: നിന്റെ പിതാക്കന്മാരുടെ ദൈവമാണു ഞാന്‍ - അബ്രാഹമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടുനോക്കാന്‍ ധൈര്യപ്പെട്ടില്ല.
33: കര്‍ത്താവ് അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.
34: ഈ ജിപ്തില്‍ എന്റെജനമനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ വ്യക്തമായിക്കണ്ടു. അവരുടെ ദീനരോദനം ഞാന്‍ കേട്ടു. അവരെ വിമോചിപ്പിക്കാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാന്‍ ഈജിപ്തിലേക്കയയ്ക്കും.
35: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരുനിയമിച്ചു എന്നുപറഞ്ഞ്, അവര്‍ നിരാകരിച്ച മോശയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
36: ഈജിപ്തിലും ചെങ്കടലിലും നാല്പതുവര്‍ഷം മരുഭൂമിയിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട്, അവന്‍ അവരെ നയിച്ചു.
37: ദൈവം നിങ്ങളുടെ സഹോദരരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കായി ഉയര്‍ത്തുമെന്ന് ഇസ്രായേല്‍മക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.
38: സീനായ്മലയില്‍വച്ചു തന്നോടുസംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങള്‍ക്കു നല്കാനായി ജീവവചസ്സുകള്‍ സ്വീകരിച്ചവനും ഇവനാണ്.
39: നമ്മുടെ പിതാക്കന്മാര്‍ അവനെയനുസരിച്ചില്ല, അവരവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്തിലേക്കു തിരിയുകയും ചെയ്തു.
40: അവര്‍ അഹറോനോടാവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാന്‍ ദേവന്മാരെ നിര്‍മ്മിച്ചു തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവനെന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
41: അവര്‍ ആ ദിവസങ്ങളില്‍ ഒരു കാളക്കുട്ടിയെ നിര്‍മ്മിച്ച് ആ വിഗ്രഹത്തിനു ബലിയര്‍പ്പിച്ചു. സ്വന്തം കരവേലകളില്‍ അവര്‍ ആഹ്ലാദപ്രകടനം നടത്തി.
42: ദൈവം അവരില്‍നിന്നു മുഖംതിരിക്കുകയും ആകാശശക്തികളെ ആരാധിക്കാന്‍ അവരെ കൈവെടിയുകയും ചെയ്തു. പ്രവാചകന്മാരുടെ പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ഭവനമേ, നാല്പതുവര്‍ഷം മരുഭൂമിയില്‍ നിങ്ങളെനിക്കു ബലിമൃഗങ്ങളെ നല്കുകയോ ബലികളര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടോ?
43: ആരാധിക്കാനായി നിങ്ങള്‍നിര്‍മ്മിച്ച ബിംബങ്ങളായ, മോളോക്കിന്റെ കൂടാരവും റോംഫാദേവന്റെ നക്ഷത്രവും നിങ്ങള്‍ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനുമപ്പുറത്തേക്കു നിങ്ങളെ ഞാന്‍ നാടുകടത്തും.
44: മരുഭൂമിയില്‍ നമ്മുടെ പിതാക്കന്മാര്‍ക്ക് ഒരു സാക്ഷ്യകൂടാരമുണ്ടായിരുന്നു - മോശകണ്ട മാതൃകയില്‍ നിര്‍മ്മിക്കണമെന്നു ദൈവം അവനോടു കല്പിച്ചതനുസരിച്ചുതീര്‍ത്ത കൂടാരം.
45: തങ്ങളുടെ മുമ്പില്‍നിന്നു ദൈവം ബഹിഷ്‌കരിച്ച വിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കന്മാര്‍ ജോഷ്വയുമൊത്തു പ്രവേശിച്ചപ്പോള്‍ അതുകൂടെക്കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അതവിടെയുണ്ടായിരുന്നു. ദൈവം അവനില്‍ പ്രസാദിച്ചു.
46: യാക്കോബിന്റെ ദൈവത്തിനായി ഒരാലയംപണിയാന്‍, അവന്‍ അനുവാദമപേക്ഷിച്ചു.
47: എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.
48: എന്നാല്‍, കരങ്ങളാല്‍ നിര്‍മ്മിതമായ ഭവനങ്ങളില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. പ്രവാചകന്‍ ഇപ്രകാരം പറയുന്നു:
49: സ്വര്‍ഗ്ഗം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. കര്‍ത്താവരുളിച്ചെയ്യുന്നു: ഏതുതരം ഭവനം നിങ്ങളെനിക്കുവേണ്ടി നിര്‍മ്മിക്കും? ഏതാണെന്റെ വിശ്രമസ്ഥലം?
50: ഇവയെല്ലാം എന്റെ കരവേലകള്‍തന്നെയല്ലേ?
51: മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും.
52: ഏതു പ്രവാചകനുണ്ട്, നിങ്ങളുടെ പിതാക്കന്മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയുംചെയ്തു.
53: നിങ്ങള്‍ക്ക്, ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങളതു പാലിച്ചില്ല.
സ്‌തേഫാനോസിനെ വധിക്കുന്നു
54: അവര്‍, ഇതുകേട്ടപ്പോള്‍ അവന്റെനേരേ കോപാക്രാന്തരായി പല്ലുകടിച്ചു.
55: എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍നിറഞ്ഞ്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി, ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത്, യേശു നില്ക്കുന്നതും കണ്ടു.
56: അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാന്‍ കാണുന്നു.
57: അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, ചെവിപൊത്തുകയും അവന്റെനേരേ ഒന്നാകെ പാഞ്ഞടുക്കുകയുംചെയ്തു.
58: അവര്‍, അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന ഒരു യുവാവിന്റെ കാല്ക്കല്‍ അഴിച്ചുവച്ചു.
59: അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.
60 : അവന്‍ മുട്ടുകുത്തി വലിയസ്വരത്തിലപേക്ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതുപറഞ്ഞ്, അവന്‍ മരണനിദ്രപ്രാപിച്ചു.
19: അവന് നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട്, പിതാക്കന്മാരോടു ക്രൂരമായിപ്പെരുമാറി. ശിശുക്കള്‍ ജീവിക്കാതിരിക്കാന്‍ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിര്‍ബന്ധിച്ചു.
20: ഈക്കാലത്തു മോശ ജനിച്ചു. അവന്‍ ദൈവത്തിനു പ്രിയങ്കരനായിരുന്നു. മൂന്നുമാസത്തോളം പിതൃഭവനത്തില്‍ അവന്‍ വളര്‍ന്നു.
21: പുറത്തെറിയപ്പെട്ട അവനെ. ഫറവോയുടെപുത്രിയെടുത്ത്, സ്വന്തം മകനായി വളര്‍ത്തി.
22: ഈജിപ്തുകാരുടെ എല്ലാവിജ്ഞാനവും മോശ നേടി. വാക്കിലും പ്രവൃത്തിയിലും അവന്‍ കരുത്തനായിരുന്നു.
23: അവനു നാല്പതുവയസ്സു തികഞ്ഞപ്പോള്‍ തന്റെ സഹോദരരായ ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കാന്‍ അവനഭിലഷിച്ചു.
24: അവരിലൊരാള്‍ ഉപദ്രവിക്കപ്പെടുന്നതുകണ്ട്, അവന്‍ സഹായത്തിനെത്തി. ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
25: ദൈവമവരെ താന്‍മുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരര്‍ മനസ്സിലാക്കുമെന്നാണ് അവന്‍ വിചാരിച്ചത്. എന്നാല്‍, അവരതു മനസ്സിലാക്കിയില്ല.
26: അടുത്തദിവസം അവര്‍ ശണ്ഠകൂടിക്കൊണ്ടിരിക്കേ, അവന്‍ അവരുടെയടുത്തുചെല്ലാനിടയായി. അവരെ അനുരഞ്ജിപ്പിക്കാമെന്നു വിചാരിച്ച്, അവന്‍ പറഞ്ഞു: നിങ്ങള്‍ സഹോദരന്മാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു?
27: അപ്പോള്‍, അയല്‍ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന്‍ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരുനിയമിച്ചു?
28: ഇന്നലെ ഈജിപ്തുകരനെക്കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം?
29: ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെവച്ച് അവനു രണ്ടുപുത്രന്മാര്‍ ജനിച്ചു.
30: നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം സീനായ്മലയുടെ മരുപ്രദേശത്ത്, ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്നിജ്ജ്വാലകളുടെമദ്ധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി.
31: മോശ, ആദര്‍ശനത്തില്‍ അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാന്‍, അവന്‍ അടുത്തേക്കു ചെന്നു. അപ്പോള്‍ കര്‍ത്താവിന്റെ സ്വരംകേട്ടു:
32: നിന്റെ പിതാക്കന്മാരുടെ ദൈവമാണു ഞാന്‍ - അബ്രാഹമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടുനോക്കാന്‍ ധൈര്യപ്പെട്ടില്ല.
33: കര്‍ത്താവ് അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.
34: ഈ ജിപ്തില്‍ എന്റെജനമനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ വ്യക്തമായിക്കണ്ടു. അവരുടെ ദീനരോദനം ഞാന്‍ കേട്ടു. അവരെ വിമോചിപ്പിക്കാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാന്‍ ഈജിപ്തിലേക്കയയ്ക്കും.
35: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരുനിയമിച്ചു എന്നുപറഞ്ഞ്, അവര്‍ നിരാകരിച്ച മോശയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
36: ഈജിപ്തിലും ചെങ്കടലിലും നാല്പതുവര്‍ഷം മരുഭൂമിയിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട്, അവന്‍ അവരെ നയിച്ചു.
37: ദൈവം നിങ്ങളുടെ സഹോദരരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കായി ഉയര്‍ത്തുമെന്ന് ഇസ്രായേല്‍മക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.
38: സീനായ്മലയില്‍വച്ചു തന്നോടുസംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങള്‍ക്കു നല്കാനായി ജീവവചസ്സുകള്‍ സ്വീകരിച്ചവനും ഇവനാണ്.
39: നമ്മുടെ പിതാക്കന്മാര്‍ അവനെയനുസരിച്ചില്ല, അവരവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്തിലേക്കു തിരിയുകയും ചെയ്തു.
40: അവര്‍ അഹറോനോടാവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാന്‍ ദേവന്മാരെ നിര്‍മ്മിച്ചു തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവനെന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
41: അവര്‍ ആ ദിവസങ്ങളില്‍ ഒരു കാളക്കുട്ടിയെ നിര്‍മ്മിച്ച് ആ വിഗ്രഹത്തിനു ബലിയര്‍പ്പിച്ചു. സ്വന്തം കരവേലകളില്‍ അവര്‍ ആഹ്ലാദപ്രകടനം നടത്തി.
42: ദൈവം അവരില്‍നിന്നു മുഖംതിരിക്കുകയും ആകാശശക്തികളെ ആരാധിക്കാന്‍ അവരെ കൈവെടിയുകയും ചെയ്തു. പ്രവാചകന്മാരുടെ പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ഭവനമേ, നാല്പതുവര്‍ഷം മരുഭൂമിയില്‍ നിങ്ങളെനിക്കു ബലിമൃഗങ്ങളെ നല്കുകയോ ബലികളര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടോ?
43: ആരാധിക്കാനായി നിങ്ങള്‍നിര്‍മ്മിച്ച ബിംബങ്ങളായ, മോളോക്കിന്റെ കൂടാരവും റോംഫാദേവന്റെ നക്ഷത്രവും നിങ്ങള്‍ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനുമപ്പുറത്തേക്കു നിങ്ങളെ ഞാന്‍ നാടുകടത്തും.
44: മരുഭൂമിയില്‍ നമ്മുടെ പിതാക്കന്മാര്‍ക്ക് ഒരു സാക്ഷ്യകൂടാരമുണ്ടായിരുന്നു - മോശകണ്ട മാതൃകയില്‍ നിര്‍മ്മിക്കണമെന്നു ദൈവം അവനോടു കല്പിച്ചതനുസരിച്ചുതീര്‍ത്ത കൂടാരം.
45: തങ്ങളുടെ മുമ്പില്‍നിന്നു ദൈവം ബഹിഷ്‌കരിച്ച വിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കന്മാര്‍ ജോഷ്വയുമൊത്തു പ്രവേശിച്ചപ്പോള്‍ അതുകൂടെക്കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അതവിടെയുണ്ടായിരുന്നു. ദൈവം അവനില്‍ പ്രസാദിച്ചു.
46: യാക്കോബിന്റെ ദൈവത്തിനായി ഒരാലയംപണിയാന്‍, അവന്‍ അനുവാദമപേക്ഷിച്ചു.
47: എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.
48: എന്നാല്‍, കരങ്ങളാല്‍ നിര്‍മ്മിതമായ ഭവനങ്ങളില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. പ്രവാചകന്‍ ഇപ്രകാരം പറയുന്നു:
49: സ്വര്‍ഗ്ഗം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. കര്‍ത്താവരുളിച്ചെയ്യുന്നു: ഏതുതരം ഭവനം നിങ്ങളെനിക്കുവേണ്ടി നിര്‍മ്മിക്കും? ഏതാണെന്റെ വിശ്രമസ്ഥലം?
50: ഇവയെല്ലാം എന്റെ കരവേലകള്‍തന്നെയല്ലേ?
51: മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും.
52: ഏതു പ്രവാചകനുണ്ട്, നിങ്ങളുടെ പിതാക്കന്മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയുംചെയ്തു.
53: നിങ്ങള്‍ക്ക്, ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങളതു പാലിച്ചില്ല.
സ്‌തേഫാനോസിനെ വധിക്കുന്നു
54: അവര്‍, ഇതുകേട്ടപ്പോള്‍ അവന്റെനേരേ കോപാക്രാന്തരായി പല്ലുകടിച്ചു.
55: എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍നിറഞ്ഞ്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി, ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത്, യേശു നില്ക്കുന്നതും കണ്ടു.
56: അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാന്‍ കാണുന്നു.
57: അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, ചെവിപൊത്തുകയും അവന്റെനേരേ ഒന്നാകെ പാഞ്ഞടുക്കുകയുംചെയ്തു.
58: അവര്‍, അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന ഒരു യുവാവിന്റെ കാല്ക്കല്‍ അഴിച്ചുവച്ചു.
59: അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.
60 : അവന്‍ മുട്ടുകുത്തി വലിയസ്വരത്തിലപേക്ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതുപറഞ്ഞ്, അവന്‍ മരണനിദ്രപ്രാപിച്ചു.
അദ്ധ്യായം 8
സാവൂള്‍, സഭയെ പീഡിപ്പിക്കുന്നു.
1: സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന്, ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനംനടന്നു. അപ്പസ്‌തോലന്മാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.
2: വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപമാചരിച്ചു.
3: എന്നാല്‍ സാവൂള്‍, സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുവന്നു തടവിലാക്കി.
സുവിശേഷം സമരിയായില്‍
4: ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.
5: പീലിപ്പോസ്, സമരിയായിലെ ഒരു നഗരത്തില്‍ച്ചെന്ന്, അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.
6: പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയുംചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്സോടെ ശ്രദ്ധിച്ചു.
7: എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട്, ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്മാരും സുഖംപ്രാപിച്ചു.
8: അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.
9: മാന്ത്രികവിദ്യനടത്തിക്കൊണ്ടിരുന്ന ശിമയോന്‍ എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന്‍ വലിപ്പംഭാവിച്ച്, സമരിയാദേശത്തെ വിസ്മയിപ്പിച്ചു.
10: ചെറിയവര്‍മുതല്‍ വലിയവര്‍വരെ എല്ലാവരും അവന്‍ പറയുന്നതു കേട്ടിരുന്നു. അവര്‍ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവശക്തിതന്നെയാണ് ഈ മനുഷ്യന്‍.
11: ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.
12: എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ചു.
13: ശിമയോന്‍പോലും വിശ്വസിച്ചു. അവന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച്, പീലിപ്പോസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളുംകണ്ട് അവന്‍ ആശ്ചര്യഭരിതനായി.
14: സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്മാര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെയടുത്തേക്കയച്ചു.
15: അവര്‍ചെന്ന്, അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
16: കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയുംമേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകമാത്രമേ ചെയ്തിരുന്നുള്ളു.
17: പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.
18: അപ്പസ്‌തോലന്മാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നല്കപ്പെട്ടതുകണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്കിക്കൊണ്ടു പറഞ്ഞു:
19: ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.
20: പത്രോസ് പറഞ്ഞു: നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്റെ ദാനം പണംകൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.
21: നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല.
22: അതിനാല്‍, നിന്റെ ഈ ദുഷ്ടതയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.
23: നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
24: ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക.
25: അവര്‍ കര്‍ത്താവിന്റെ വചനത്തിനു സാക്ഷ്യംനല്കുകയും അതു പ്രഘോഷിക്കുകയും ചെയ്തതിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവര്‍ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷമറിയിച്ചു.
പീലിപ്പോസും എത്യോപ്യാക്കാരനും
26: കര്‍ത്താവിന്റെ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ്, തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയിലെത്തുക. അതൊരു വിജനമായ പാതയായിരുന്നു.
27: അവന്‍ എഴുന്നേറ്റു യാത്രതിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്ഡന്‍, എത്യോപ്യാരാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്ഡാരവിചാരിപ്പുകാരന്‍, ജറുസലെമില്‍ ആരാധിക്കാന്‍പോയിട്ടു തിരിച്ചുവരുകയായിരുന്നു.
28: രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെ പ്രവചനം വായിച്ചുകൊണ്ടിരുന്നു.
29: ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടുചേര്‍ന്നു നടക്കുക.
30: പീലിപ്പോസ് അവന്റെയടുക്കല്‍ ഓടിയെത്തി; അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ടു ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ?
31: അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ പീലിപ്പോസിനോട് അവനപേക്ഷിച്ചു.
32: അവന്‍ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപോലെയും അവന്‍ തന്റെ വായ് തുറന്നില്ല.
33: അപമാനിതനായ അവന്, നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിന്‍തലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ഭൂമിയില്‍നിന്ന് അവന്റെ ജീവന്‍ അപഹരിക്കപ്പെട്ടു.
34: ഷണ്ഡന്‍ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകന്‍ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ?
35: അപ്പോള്‍ പീലിപ്പോസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്ഡന്‍ വായിച്ച വിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷം പ്രസംഗിച്ചു.
36: അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്ഡന്‍ പറഞ്ഞു:
37: ഇതാ വെള്ളം; എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?
38: രഥം നിറുത്താന്‍ അവന്‍ ആജ്ഞാപിച്ചു. അവരിരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷണ്ഡനു സ്‌നാനംനല്കി.
39: അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്, പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷണ്ഡന്‍ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവന്‍ യാത്ര തുടര്‍ന്നു.
40: താന്‍ അസോത്തൂസില്‍ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസ്സഞ്ചരിച്ച്, സുവിശേഷം പ്രസംഗിച്ച്, അവന്‍ കേസറിയായിലെത്തി.
1: സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന്, ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനംനടന്നു. അപ്പസ്‌തോലന്മാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.
2: വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപമാചരിച്ചു.
3: എന്നാല്‍ സാവൂള്‍, സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുവന്നു തടവിലാക്കി.
സുവിശേഷം സമരിയായില്‍
4: ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.
5: പീലിപ്പോസ്, സമരിയായിലെ ഒരു നഗരത്തില്‍ച്ചെന്ന്, അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.
6: പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയുംചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്സോടെ ശ്രദ്ധിച്ചു.
7: എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട്, ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്മാരും സുഖംപ്രാപിച്ചു.
8: അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.
9: മാന്ത്രികവിദ്യനടത്തിക്കൊണ്ടിരുന്ന ശിമയോന്‍ എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന്‍ വലിപ്പംഭാവിച്ച്, സമരിയാദേശത്തെ വിസ്മയിപ്പിച്ചു.
10: ചെറിയവര്‍മുതല്‍ വലിയവര്‍വരെ എല്ലാവരും അവന്‍ പറയുന്നതു കേട്ടിരുന്നു. അവര്‍ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവശക്തിതന്നെയാണ് ഈ മനുഷ്യന്‍.
11: ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.
12: എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ചു.
13: ശിമയോന്‍പോലും വിശ്വസിച്ചു. അവന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച്, പീലിപ്പോസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളുംകണ്ട് അവന്‍ ആശ്ചര്യഭരിതനായി.
14: സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്മാര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെയടുത്തേക്കയച്ചു.
15: അവര്‍ചെന്ന്, അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
16: കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയുംമേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകമാത്രമേ ചെയ്തിരുന്നുള്ളു.
17: പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.
18: അപ്പസ്‌തോലന്മാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നല്കപ്പെട്ടതുകണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്കിക്കൊണ്ടു പറഞ്ഞു:
19: ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.
20: പത്രോസ് പറഞ്ഞു: നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്റെ ദാനം പണംകൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.
21: നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല.
22: അതിനാല്‍, നിന്റെ ഈ ദുഷ്ടതയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.
23: നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
24: ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക.
25: അവര്‍ കര്‍ത്താവിന്റെ വചനത്തിനു സാക്ഷ്യംനല്കുകയും അതു പ്രഘോഷിക്കുകയും ചെയ്തതിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവര്‍ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷമറിയിച്ചു.
പീലിപ്പോസും എത്യോപ്യാക്കാരനും
26: കര്‍ത്താവിന്റെ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ്, തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയിലെത്തുക. അതൊരു വിജനമായ പാതയായിരുന്നു.
27: അവന്‍ എഴുന്നേറ്റു യാത്രതിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്ഡന്‍, എത്യോപ്യാരാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്ഡാരവിചാരിപ്പുകാരന്‍, ജറുസലെമില്‍ ആരാധിക്കാന്‍പോയിട്ടു തിരിച്ചുവരുകയായിരുന്നു.
28: രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെ പ്രവചനം വായിച്ചുകൊണ്ടിരുന്നു.
29: ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടുചേര്‍ന്നു നടക്കുക.
30: പീലിപ്പോസ് അവന്റെയടുക്കല്‍ ഓടിയെത്തി; അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ടു ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ?
31: അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ പീലിപ്പോസിനോട് അവനപേക്ഷിച്ചു.
32: അവന്‍ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപോലെയും അവന്‍ തന്റെ വായ് തുറന്നില്ല.
33: അപമാനിതനായ അവന്, നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിന്‍തലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ഭൂമിയില്‍നിന്ന് അവന്റെ ജീവന്‍ അപഹരിക്കപ്പെട്ടു.
34: ഷണ്ഡന്‍ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകന്‍ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ?
35: അപ്പോള്‍ പീലിപ്പോസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്ഡന്‍ വായിച്ച വിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷം പ്രസംഗിച്ചു.
36: അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്ഡന്‍ പറഞ്ഞു:
37: ഇതാ വെള്ളം; എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?
38: രഥം നിറുത്താന്‍ അവന്‍ ആജ്ഞാപിച്ചു. അവരിരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷണ്ഡനു സ്‌നാനംനല്കി.
39: അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്, പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷണ്ഡന്‍ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവന്‍ യാത്ര തുടര്‍ന്നു.
40: താന്‍ അസോത്തൂസില്‍ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസ്സഞ്ചരിച്ച്, സുവിശേഷം പ്രസംഗിച്ച്, അവന്‍ കേസറിയായിലെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ