വിശ്വാസവും ജീവിതവും: വിശുദ്ധപൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനത്തിന് ഒരാമുഖം

വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതിയ ലേഖനങ്ങളിൽ ദൈവശാസ്ത്രപരമായി ഏറ്റവുമാഴമുള്ളതും പ്രധാനപ്പെട്ടതുമായ ഒന്നാണ് റോമാലേഖനം. ഇതിനെ പ്രധാനമായും രണ്ടു ഭാഗങ്ങളായിത്തിരിക്കാം: ആദ്യത്തെ 11 അദ്ധ്യായങ്ങൾ വിശ്വാസത്തെയും ദൈവനീതിയെയുംകുറിച്ചും 12 മുതൽ 16 വരെയുള്ള അദ്ധ്യായങ്ങൾ ക്രൈസ്തവജീവിതചര്യയെക്കുറിച്ചും പ്രതിപാദിക്കുന്നു.

റോമാലേഖനത്തെ പൊതുവേ രണ്ടു പ്രധാനഭാഗങ്ങളായാണ് (ദൈവശാസ്ത്രപരമായ പഠനങ്ങളും പ്രായോഗികജീവിതനിർദ്ദേശങ്ങളും) തിരിക്കാറുള്ളതെങ്കിലും, ഉള്ളടക്കത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ രണ്ട് ഉപവിഭാഗങ്ങളടക്കം നമുക്ക് നാലായി തരംതിരിക്കാം. അതനുസരിച്ച്, റോമാലേഖനത്തിൻ്റെ ഒരു സംഗ്രഹം താഴെ നൽകുന്നു:

ഭാഗം 1: നീതീകരണം - വിശ്വാസം വഴി ലഭിക്കുന്ന രക്ഷ (അദ്ധ്യായങ്ങൾ 1 - 5)

  • അദ്ധ്യായം 1: സുവിശേഷത്തിൻ്റെ ശക്തിയെക്കുറിച്ച് പൗലോസ് പറയുന്നു. വിജാതീയർ ദൈവത്തെ തള്ളിക്കളഞ്ഞതുവഴി പാപത്തിനടിമകളായെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
  • അദ്ധ്യായം 2: മറ്റുള്ളവരെ വിധിക്കുന്ന യഹൂദരും പാപികളാണെന്നും ദൈവം പക്ഷപാതമില്ലാതെ എല്ലാവരെയും അവരുടെ പ്രവൃത്തികൾക്കനുസരിച്ചു വിധിക്കുമെന്നും വ്യക്തമാക്കുന്നു.
  • അദ്ധ്യായം 3: എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായിത്തീർന്നു. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി സൗജന്യമായി നീതീകരിക്കപ്പെടുന്നു.
  • അദ്ധ്യായം 4: അബ്രാഹത്തെ ഉദാഹരണമാക്കി, നിയമം പാലിക്കുന്നതുവഴിയല്ല, മറിച്ച് വിശ്വാസംവഴിയാണ് നീതീകരണം ലഭിക്കുന്നതെന്ന് പൗലോസ് ശ്ലീഹ സ്ഥാപിക്കുന്നു.
  • അദ്ധ്യായം 5: ക്രിസ്തുവിലൂടെ നമുക്ക് ദൈവവുമായി രമ്യത ലഭിച്ചു. ആദത്തിലൂടെ പാപം ലോകത്തിൽ വന്നതുപോലെ, രണ്ടാം ആദമായ ക്രിസ്തുവിലൂടെ നീതിയും ജീവനും ലഭ്യമായി.

ഭാഗം 2: വിശുദ്ധീകരണം - പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം (അദ്ധ്യായങ്ങൾ 6 - 8)

  • അദ്ധ്യായം 6: മാമ്മോദീസയിലൂടെ നാം പാപത്തിനു മരിക്കുകയും ക്രിസ്തുവിൽ പുതിയ ജീവിതം നയിക്കുകയുംചെയ്യുന്നു. നാം പാപത്തിൻ്റെ ദാസന്മാരല്ല, നീതിയുടെ ദാസന്മാരാണ്.
  • അദ്ധ്യായം 7: ന്യായപ്രമാണവും പാപവുംതമ്മിലുള്ള ബന്ധം. നന്മ ചെയ്യാനാഗ്രഹിക്കുമ്പോഴും തിന്മചെയ്യാൻ പ്രേരിപ്പിക്കുന്ന ശരീരത്തിൻ്റെ ബലഹീനതയെക്കുറിച്ച് പൗലോസ് വിവരിക്കുന്നു.
  • അദ്ധ്യായം 8: പരിശുദ്ധാത്മാവിലുള്ള ജീവിതം. ക്രിസ്തുവിലുള്ളവർക്ക് ശിക്ഷാവിധിയില്ല. ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ ഒന്നിനും സാധിക്കില്ലെന്ന മനോഹരമായ പ്രത്യാശയോടെ ഈ ഭാഗം അവസാനിക്കുന്നു.

ഭാഗം 3: ദൈവപദ്ധതി - ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ (അദ്ധ്യായങ്ങൾ 9 - 11)

അദ്ധ്യായം 9 - 11: ഇസ്രായേൽജനം ക്രിസ്തുവിനെ തള്ളിക്കളഞ്ഞതിനെക്കുറിച്ച് പൗലോസ് വിലപിക്കുന്നു. എന്നാൽ ദൈവം തൻ്റെ ജനത്തെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും വിജാതീയർക്കു രക്ഷ ലഭിക്കാൻ ഇത് കാരണമായെന്നും ഒടുവിൽ ഇസ്രായേൽമുഴുവനും രക്ഷിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ഭാഗം 4: പ്രായോഗികജീവിതം - സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം (അദ്ധ്യായങ്ങൾ 12 - 16)

  • അദ്ധ്യായം 12: ജീവിതത്തെ സജീവബലിയായർപ്പിക്കുക. സ്നേഹത്തിലും വിനയത്തിലുമധിഷ്ഠിതമായ ക്രൈസ്തവജീവിതശൈലി.
  • അദ്ധ്യായം 13: അധികാരികളോടും നിയമത്തോടുമുള്ള കടമകൾ. സ്നേഹമാണ് നിയമത്തിൻ്റെ പൂർത്തീകരണമെന്ന് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു.
  • അദ്ധ്യായം 14 & 15: വിശ്വാസത്തിൽ ബലഹീനരായവരെ വിധിക്കരുത്. പരസ്പരം താങ്ങുകയും ക്രിസ്തു കാണിച്ചുതന്നതുപോലെ അപരനെ സ്വീകരിക്കുകയും വേണം.
  • അദ്ധ്യായം 16: വ്യക്തിപരമായ അഭിവാദനങ്ങളും സമാപനവും. റോമായിലെ നിരവധി വിശ്വാസികളെ പേരെടുത്ത പറഞ്ഞ് അദ്ദേഹം അഭിവാദനംചെയ്യുന്നു. പിണക്കങ്ങൾ ഉണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയും ദൈവത്തിനുള്ള സ്തുതിപ്പോടെയും ലേഖനമവസാനിക്കുന്നു.

റോമാലേഖനത്തിൻ്റെ ഘടന സംഗ്രഹിച്ച പട്ടിക:

വിഭാഗം അദ്ധ്യായങ്ങൾ പ്രധാനവിഷയം
നീതീകരണം 1 - 5 വിശ്വാസം വഴി ലഭിക്കുന്ന രക്ഷ
വിശുദ്ധീകരണം 6 - 8 പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം
ദൈവപദ്ധതി 9 - 11 ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ
പ്രായോഗികജീവിതം 12 - 16 സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം

(മൊബൈലിൽ പട്ടിക പൂർണ്ണമായി കാണാൻ വശങ്ങളിലേക്ക് നീക്കുക)

ജോസ് ആറുകാട്ടി 

തിരുവചനം അതിമധുരം


ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ദിവസവും പതിനഞ്ചുമിനുട്ടുകൾ ദൈവവചനത്തിനായി മാറ്റിവയ്ക്കാനായാൽ ഒരു വർഷംകൊണ്ടു നമുക്കു വിശുദ്ധബൈബിൾ പൂർണ്ണമായി വായിക്കാനാകും. 

വചനവായന ഒരുവർഷംകൊണ്ടു പൂർത്തീകരിക്കാനാകുംവിധം ക്രമീകരിച്ചിട്ടുള്ള, തിരുവചനം അതിമധുരം എന്ന യൂട്യൂബ് ചാനലിലെ, ബൈബിൾപുസ്തകങ്ങളുടെ പ്ലേലിസ്റ്റിലേക്കുള്ള ലിങ്കുകൾ താഴെചേർക്കുന്നു. (പേരിൽ ക്ലിക്കുചെയ്‌താൽ അതാതു പ്ലേലിസ്റ്റിലേക്കേത്താം.)

വിശുദ്ധഗ്രന്ഥത്തിലെ വചനങ്ങൾ കണ്ടുവായിക്കാനും വായിച്ചുകേൾക്കാനും അദ്ധ്യായങ്ങൾ, ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങൾ തിരുവചനം അതിമധുരം എന്ന ചാനലിലെ വീഡിയോകളിലുണ്ട്.


പഴയനിയമഗ്രന്ഥങ്ങൾ 

1. ഉല്പത്തി 

ഒന്നാം ദിവസംമുതൽ പതിനഞ്ചാം ദിവസംവരെ 

https://youtube.com/playlist?list=PLQXyfGFdspI5bJiX9_km-fAudSr_PzpMq

2. പുറപ്പാട്

പതിനാറാം ദിവസംമുതൽ ഇരുപത്തേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI66wjPGxYPu7I-oghi8D0cr


3. ലേവ്യർ

ഇരുപത്തെട്ടാം ദിവസംമുതൽ മുപ്പത്താറാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI4a_qLb-8N0z0j77aCD59JL


4. സംഖ്യ

മുപ്പത്തേഴാം ദിവസംമുതൽ നാല്പത്തേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7qm7PL3YBZkv6XJLlNsHbZ


5. നിയമാവര്‍ത്തനം

നാല്പത്തെട്ടാം ദിവസംമുതൽ അമ്പത്താറാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI75kEJH6PG0AEci51Y8duCy


6. ജോഷ്വാ

അമ്പത്തേഴാം ദിവസംമുതൽ അറുപത്തിമൂന്നാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI4A5AZSQx1dXufn1sS7v3N-


7. ന്യായാധിപന്മാർ

അറുപത്തിനാലാം ദിവസംമുതൽ അറുപത്തൊമ്പതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI4So_S_f13mwNVOnVmlW2nN


8. റൂത്ത്

എഴുപതാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI6e7XuK49hqiL4-Ainaet3P


9. 1 സാമുവേല്‍

എഴുപത്തൊന്നാം ദിവസംമുതൽ എഴുപത്തൊമ്പതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7k0QBK5gtNQlKlxysvdHVE


10. 2 സാമുവേൽ

എൺപതാം ദിവസംമുതൽ എൺപത്താറാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5_AX2WjLcKXNfm2NfqKdMY


11. 1 രാജാക്കന്മാർ

എൺപത്തേഴാം ദിവസംമുതൽ തൊണ്ണൂറ്റിനാലാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6_xTRGWG9aRtAC8Oyi4aWu


12. 2 രാജാക്കന്മാർ

തൊണ്ണൂറ്റഞ്ചാം ദിവസംമുതൽ നൂറ്റിരണ്ടാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5wmSPmMRdns0O2RRbbS5M_


13. 1 ദിനവൃത്താന്തം

നൂറ്റിമൂന്നാം ദിവസംമുതൽ നൂറ്റിപ്പത്താം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6X4AuqojBo3L9CxaohAc3X


14. 2 ദിനവൃത്താന്തം

നൂറ്റിപ്പതിനൊന്നാം ദിവസംമുതൽ നൂറ്റിയിരുപതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI55irg6qD-FjBD1lS6F9L51


15. എസ്രാ

നൂറ്റിയിരുപത്തൊന്നാം ദിവസംമുതൽ നൂറ്റിയിരുപത്തിമൂന്നാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI45PvHJnTGmw3iDKcnenTmo


16. നെഹെമിയ

നൂറ്റിയിരുപത്തിനാലാം ദിവസംമുതൽ നൂറ്റിയിരുപത്തിയേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6qqcEcV5141PWXj6wzfVlK


17. തോബിത്ത്

നൂറ്റിയിരുപത്തിയെട്ടാം ദിവസംമുതൽ നൂറ്റിമുപ്പതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI4NU43vhHg2IZqyePhoLs3S


18. ജൂഡിത്ത്

നൂറ്റിമുപ്പത്തൊന്നാം ദിവസംമുതൽ നൂറ്റിമുപ്പത്തിനാലാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6pb6W1p1VyuYQpk8X42d87


19. എസ്തേർ

നൂറ്റിമുപ്പത്തഞ്ചാം ദിവസംമുതൽ നൂറ്റിമുപ്പത്തിയേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5tH66anrspO-nbYy-NX21T


20. 1 മക്കബായർ

നൂറ്റിമുപ്പത്തിയെട്ടാം ദിവസംമുതൽ നൂറ്റിനാല്പത്തിനാലാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI4j0Y2HLsndxM1hWoBMeu-g


21. 2 മക്കബായർ

നൂറ്റിനാല്പത്തഞ്ചാം ദിവസംമുതൽ നൂറ്റിനാല്പത്തിയൊമ്പതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5rzkvyQVgoNRVzUiotSbvX


22. ജോബ്

നൂറ്റിയമ്പതാം ദിവസംമുതൽ നൂറ്റിയമ്പത്തെട്ടാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7Jiy2HKQXVbRzDFrpYUdT5


23. സങ്കീർത്തനങ്ങൾ

നൂറ്റിയമ്പത്തൊമ്പതാം ദിവസംമുതൽ നൂറ്റിയെഴുപത്തെട്ടാം ദിവസംവരെ


24. സുഭാഷിതങ്ങൾ

നൂറ്റിയെഴുപത്തൊമ്പതാം ദിവസംമുതൽ നൂറ്റിയെൺപത്തഞ്ചാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7qUU4DyUsH2Veveir9lm-p


25. സഭാപ്രസംഗകൻ

നൂറ്റിയെൺപത്തിയാറാം  ദിവസംമുതൽ നൂറ്റിയെൺപത്തിയേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI51A0vKcl4BKxHnIruyWbxn


26. ഉത്തമഗീതം

നൂറ്റിയെൺപത്തിയെട്ടാം  ദിവസം

https://youtube.com/playlist?list=PLQXyfGFdspI4ijPS_A9mfxiv80-5VYKbA

27. ജ്ഞാനം

നൂറ്റിയെൺപത്തിയൊമ്പതാം ദിവസംമുതൽ നൂറ്റിത്തൊണ്ണൂറ്റിരണ്ടാംദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6sCy6FyC0Z_ysTV3XrV-DJ


28. പ്രഭാഷകന്‍

നൂറ്റിത്തൊണ്ണൂറ്റിമൂന്നാം ദിവസംമുതൽ ഇരുനൂറ്റിമൂന്നാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5fydJnu254THNAwlQf3HXR


29. ഏശയ്യാ

ഇരുനൂറ്റിനാലാം ദിവസംമുതൽ ഇരുനൂറ്റിപ്പതിനേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7TQ13JgTIKubT4A8aAICQj


30. ജെറെമിയ

ഇരുനൂറ്റിപ്പതിനെട്ടാം ദിവസംമുതൽ ഇരുനൂറ്റിമുപ്പത്തിരണ്ടാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7nWcGhW9wzxvUcfjR6VWGN


31. വിലാപങ്ങള്‍

ഇരുനൂറ്റിമുപ്പത്തിമൂന്നാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI69TSTca-izEKFsDF4rCHpI


32. ബാറൂക്ക്

ഇരുനൂറ്റിമുപ്പത്തിനാലാം ദിവസംമുതൽ ഇരുനൂറ്റിമുപ്പത്തിയഞ്ചാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6NHc480299oUtDloLGoMtK


33. എസക്കിയേല്‍

ഇരുനൂറ്റിമുപ്പത്തിയാറാം ദിവസംമുതൽ ഇരുനൂറ്റിനാല്പത്തൊമ്പതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7X8XZesYFHOfhwBGaEjr_l


34. ദാനിയേല്‍

ഇരുനൂറ്റിയമ്പതാം ദിവസംമുതൽ ഇരുനൂറ്റിയമ്പത്തഞ്ചാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7LBR7wWjxMt_ow8DvppF0H


35. ഹോസിയാ

ഇരുനൂറ്റിയമ്പത്താറാം ദിവസംമുതൽ ഇരുനൂറ്റിയമ്പത്തിയേഴാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5eYNxuBVzvkgNprvHtHv_-


36. ജോയേൽ

ഇരുനൂറ്റിയമ്പത്തിയെട്ടാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI7Ia3pQS6Ym-AKcHfV5sh0U


37. ആമോസ്

ഇരുനൂറ്റിയമ്പത്തൊമ്പതാം ദിവസംമുതൽ ഇരുനൂറ്റിയറുപതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7RxZvzWIPLQeNZs1JVsd9j


38. ഒബാദിയ

ഇരുനൂറ്റിയറുപത്തൊന്നാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI4FJ_D30rkuCFQKmJSzIczo


39. യോനാ

ഇരുനൂറ്റിയറുപത്തിരണ്ടാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI6lpOGh1iYjlzT45IO41VWw


40. മിക്കാ

ഇരുനൂറ്റിയറുപത്തിമൂന്നാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI536EZ7c9xr-MrodWXXjHo5


41. നാഹൂം

ഇരുനൂറ്റിയറുപത്തിനാലാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI5duVlt0WpWvebQy2itGuGZ


42. ഹബക്കുക്ക്

ഇരുനൂറ്റിയറുപത്തിയഞ്ചാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI6DMD9nLOFUxQo2S2050kPS


43. സെഫാനിയ

ഇരുനൂറ്റിയറുപത്താറാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI51h4YVqUBzH10A0cvEDiZE


44. ഹഗ്ഗായി

ഇരുനൂറ്റിയറുപത്തേഴാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI61xZN6PBQb3AF7KSw4LJia


45. സഖറിയ

ഇരുനൂറ്റിയറുപത്തെട്ടാം ദിവസംമുതൽ ഇരുനൂറ്റിയറുപത്തൊമ്പതാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI6Q66FaTQRw8Zyzo14oeJ8w


46. മലാക്കി

ഇരുനൂറ്റിയെഴുപതാം ദിവസം

https://youtube.com/playlist?list=PLQXyfGFdspI5gkTVeHJTlXY6xRYLyOxla


പുതിയനിയമഗ്രന്ഥങ്ങൾ 


ഇരുനൂറ്റിയെഴുപത്തൊന്നാം ദിവസംമുതൽ നൂറ്റിയെൺപത്തിരണ്ടാം ദിവസംവരെ


നൂറ്റിയെൺപത്തിമൂന്നാം ദിവസംമുതൽ ഇരുനൂറ്റിത്തൊണ്ണൂറാം ദിവസംവരെ 


49. ലൂക്കാ
ഇരുന്നൂറ്റിത്തൊണ്ണൂറ്റിയൊന്നാം ദിവസം മുതൽ മുന്നൂറ്റിരണ്ടാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI5mj-8JMjJGw-AmWHsMoYB0


50. യോഹന്നാന്‍

മുന്നൂറ്റിമൂന്നാം ദിവസംമുതൽ മുന്നൂറ്റിപ്പതിനൊന്നാം ദിവസംവരെ

https://youtube.com/playlist?list=PLQXyfGFdspI7jFCTvFjJGENvD8mHc4ZoL


51. അപ്പസ്‌തോലപ്രവർത്തനങ്ങൾ

മുന്നൂറ്റിപതിനാറാം ദിവസംമുതൽ മുന്നൂറ്റിയിരുപത്തിമൂന്നാം ദിവസംവരെ  

https://youtube.com/playlist?list=PLQXyfGFdspI4je0Hp007GXkepwKDxSiJ9


52. റോമാ

മുന്നൂറ്റിയിരുപത്തിനാലാം ദിവസംമുതൽ മുന്നൂറ്റിയിരുപത്തിയെട്ടാം ദിവസംവരെ  

https://youtube.com/playlist?list=PLQXyfGFdspI6b3PPvyrSwlDBHOZagoTBk


53. 1 കൊറിന്തോസ്

മുന്നൂറ്റിയിരുപത്തൊമ്പതാം ദിവസംമുതൽ മുന്നൂറ്റിമുപ്പത്തിമൂന്നാം ദിവസംവരെ  
https://www.youtube.com/playlist?list=PLQXyfGFdspI6Gr_4rIaW5K6ca7Yon8_T_

തിരുവചനം - യുട്യൂബ്

തിരുവചനം അതിമധുരം


ക്രിസ്തുവിൽ പ്രിയരേ,

വിശുദ്ധ ബൈബിൾ പൂർണ്ണമായി വായിക്കാനാഗ്രഹിക്കുന്നവർക്കായി, 2017മുതൽ ബ്ലോഗിലൂടെയും വാട്‍സ്ആപ്പിലൂടെയും നടത്തിവരുന്ന ശുശ്രൂഷകൾ 2020 ജൂലൈ 1 മുതൽ, യൂട്യൂബിലും ആരംഭിക്കുന്നു.

പ്രതിദിനം, പരമാവധി 20 മിനുട്ടു ചെലവഴിച്ചാൽ, ഒരു വർഷംകൊണ്ട്, വിശുദ്ധബൈബിൾ പൂർണ്ണമായി വായിക്കാനാകുന്ന രീതിയിലാണ് വചനഭാഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

2020 ജൂലൈ 1 മുതൽ, താഴെയുള്ള യുട്യൂബ് ലിങ്കിൽ ഓരോ ദിവസത്തേയ്ക്കുമുള്ള വചനഭാഗങ്ങൾ പോസ്റ്റുചെയ്തു തുടങ്ങുന്നു. എല്ലാ ദിവസവും രാവിലെ ഇന്ത്യൻ സമയം മൂന്നരമണിമുതൽ അതാതുദിവസത്തെ ഭാഗങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ചാനൽ ലിങ്കിൽ ലഭ്യമായിരിക്കും.

വരൂ, നമുക്കൊരുമിച്ച്, പ്രാർത്ഥനാപൂർവ്വം വചനംവായിക്കാം...! ഇന്നുതന്നെ ചാനൽ സബ്സ്ക്രൈബുചെയ്യുകയും നിങ്ങളുടെ സുഹൃത്തുക്കൾക്കായി പങ്കുവയ്ക്കുകയും ചെയ്യുമല്ലോ...



മുന്നൂറ്റിയറുപതാം ദിവസം: വെളിപാട് 20 -22


അദ്ധ്യായം 20


ആയിരംവര്‍ഷത്തെ ഭരണം
1: സ്വര്‍ഗ്ഗത്തിൽനിന്നൊരു ദൂതനിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയൊരു ചങ്ങലയുമുണ്ട്.
2: അവന്‍ ഒരുഗ്രസര്‍പ്പത്തെ -സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ- പിടിച്ച്, ആയിരംവര്‍ഷത്തേക്കു ബന്ധനത്തിലാക്കി.
3: അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതിലടച്ചു മുദ്രവച്ചു. ആയിരംവര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.
4: പിന്നെ ഞാന്‍ കുറേ സിംഹാസനങ്ങള്‍ കണ്ടു. അവയിലിരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്കിയ സാക്ഷ്യത്തെപ്രതി ശിരശ്ഛേദംചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയുംചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍പ്രാപിക്കുകയും ആയിരംവര്‍ഷം ക്രിസ്തുവിനോടുകൂടെ വാഴുകയും ചെയ്തു.
5: ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരിലവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍പ്രാപിച്ചില്ല.
6: ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും. അവരവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.

സാത്താനു ലഭിച്ച ശിക്ഷ
7: എന്നാല്‍, ആയിരം വര്‍ഷംതികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്നു മോചിതനാകും.
8: ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളമായിരിക്കും.
9: അവര്‍ ഭൂതലത്തില്‍ക്കയറിവന്നു വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങി.
10: അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും.

അവസാന വിധി
11: ഞാന്‍ വെണ്മയേറിയ ഒരു വലിയ സിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. അവന്റെ സന്നിധിയില്‍നിന്നു ഭൂമിയുമാകാശവും ഓടിയകന്നു. അവയ്ക്ക്, ഒരു സങ്കേതവും ലഭിച്ചില്ല.
12: മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളിലെഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
13: തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
14: മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്നിത്തടാകം 
15: ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു.

അദ്ധ്യായം 21

    
പുതിയ ആകാശം പുതിയ ഭൂമി
1: ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലുമപ്രത്യക്ഷമായി.
2: വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
3: സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്, അവരോടൊത്തു വസിക്കും. അവരവിടുത്തെ ജനമായിരിക്കും. അവിടുന്നവരോടുകൂടെയായിരിക്കുകയും ചെയ്യും.
4: അവിടുന്ന്, അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണമുണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
5: സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.
6: പിന്നെ അവനെന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
7: വിജയംവരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാനവനു ദൈവവും അവനെനിക്കു മകനുമായിരിക്കും.
8: എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി, തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.

സ്വര്‍ഗ്ഗീയ ജറുസലെം
9: അവസാനത്തെ ഏഴു മഹാമാരികള്‍നിറഞ്ഞ ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍ വന്ന്, എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചുതരാം.
10: അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിലെന്നെക്കൊണ്ടുപോയി. സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
11: അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം, അമൂല്യമായ രത്നത്തിനും
സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികംപോലെ നിര്‍മ്മലം.
12: അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളെഴുതപ്പെട്ടിരുന്നു.
13: കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍.
14: നഗരത്തിന്റെ മതിലിനു പന്ത്രണ്ടടിസ്ഥാനങ്ങളുണ്ടായിരുന്നു; അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും.
15: എന്നോടു സംസാരിച്ചവന്റെയടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളുമളക്കാന്‍, സ്വര്‍ണ്ണംകൊണ്ടുള്ള അളവുകോലുണ്ടായിരുന്നു.
16: നഗരം സമചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളംതന്നെ വീതി. അവന്‍ ആ ദണ്ഡുകൊണ്ടു നഗരമളന്നു- പന്തീരായിരം സ്താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
17: അവന്‍ അതിന്റെ മതിലുമളന്നു: മനുഷ്യന്റെ തോതനുസരിച്ച്, നൂറ്റിനാല്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
18: മതില്‍ സൂര്യകാന്തംകൊണ്ട്. നഗരം തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതും സ്ഫടികതുല്യം നിര്‍മ്മലവുമായിരുന്നു.
19: നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ എല്ലാത്തരം രത്നങ്ങള്‍കൊണ്ടലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,
20: അഞ്ചാമത്തേതു ഗോമേദകം ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേതു സൗഗന്ധികം.
21: പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ടുണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെരുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
22: നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.
23: നഗരത്തിനു പ്രകാശംനല്കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു.
24: അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
25: അതിന്റെ കവാടങ്ങള്‍ പകല്‍സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രിയില്ലതാനും.
26: ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
27: എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.

അദ്ധ്യായം 22

    
    1: ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദി അവനെനിക്കു കാണിച്ചുതന്നു.
    2: നഗരവീഥിയുടെ മദ്ധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷം നില്ക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്.
    3: ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നുമുണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിലുണ്ടായിരിക്കും.
    4: അവിടുത്തെ ദാസര്‍ അവിടുത്തെയാരാധിക്കും. അവര്‍, അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തിലുണ്ടായിരിക്കും.
    5: ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്കാവശ്യമില്ല. ദൈവമായ കര്‍ത്താവ്, അവരുടെമേല്‍ പ്രകാശിക്കുന്നു. അവരെന്നേയ്ക്കും വാഴും.

    ക്രിസ്തുവിന്റെ പ്രത്യാഗമനം
    6: അവനെന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.
    7: ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
    8: യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്തു. ഇവ കേള്‍ക്കുകയും കാണുകയുംചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെയാരാധിക്കാന്‍ ഞാനവന്റെ കാല്ക്കല്‍ വീണു.
    9: അപ്പോള്‍ അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെയാരാധിക്കുക.
    10: വീണ്ടും അവനെന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു.
    11: അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയുമങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാനിനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധനിനിയും വിശുദ്ധീകരിക്കപ്പെടട്ടെ. 
    12 : ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലംനല്കാനാണു ഞാന്‍ വരുന്നത്.
    13: ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയുമന്തവും.
    14 : ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
    15: നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയുംചെയ്യുന്ന സകലരും പുറത്ത്.
    16: യേശുവായ ഞാന്‍ സഭകളെക്കുറിച്ചു നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ്ണനായ പ്രഭാതനക്ഷത്രം.
    17: ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.

    ഉപസംഹാരം
    18: ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെമേലയയ്ക്കും.
    19: ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലുമെന്തെങ്കിലുമെടുത്തുകളഞ്ഞാല്‍, ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌, ദൈവം എടുത്തുകളയും.
    20: ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!
    21: കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ!

മുന്നൂറ്റിയമ്പത്തൊമ്പതാം ദിവസം: വെളിപാട് 16 -19


അദ്ധ്യായം 16


ക്രോധത്തിന്റെ പാത്രങ്ങള്‍
1: ശ്രീകോവിലില്‍നിന്ന് ആ ഏഴുദൂതന്മാരോടു പറയുന്ന ഒരു വലിയസ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി, ദൈവകോപത്തിന്റെ ആ ഏഴുപാത്രങ്ങള്‍ ഭൂമിയിലേക്കൊഴിക്കുക.
2: ഉടനെ ഒന്നാമന്‍പോയി, തന്റെ പാത്രം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധംവമിക്കുന്ന വ്രണങ്ങളുണ്ടായി.
3: രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍, മരിച്ചവന്റെ രക്തംപോലെയായി. കടലിലെ സര്‍വ്വജീവികളും ചത്തുപോയി.
4: മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലുമൊഴിച്ചു. അവ രക്തമായിമാറി.
5: അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ്, ഈ വിധികളില്‍ നീതിമാനാണ്.
6: അവര്‍ വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞു. എന്നാല്‍, അങ്ങവര്‍ക്കു രക്തംകുടിക്കാന്‍കൊടുത്തു. അതാണവര്‍ക്കു കിട്ടേണ്ടത്.
7: അപ്പോള്‍ ബലിപീഠം പറയുന്നതുകേട്ടു: അതേ, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയുംനിറഞ്ഞതാണ്.
8: നാലാമന്‍ തന്റെ പാത്രം സൂര്യന്റെമേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്നികൊണ്ടു ദഹിപ്പിക്കാന്‍ അതിനനുവാദംലഭിച്ചു.
9: അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാരമുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവരനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോചെയ്തില്ല.
10: അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദനകൊണ്ടു നാവുകടിച്ചു.
11: വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചനുതപിച്ചില്ല.
12: ആറാമത്തെ ദൂതന്‍ തന്റെ പാത്രം യൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.
13: സര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്നശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു.
14: അവര്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിനത്തിലെ യുദ്ധത്തിനായി, ലോകമെമ്പാടുമുള്ള രാജാക്കന്മാരെ ഒന്നിച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്മാക്കളാണ്.
15: ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച്, ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
16: ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെയൊന്നിച്ചുകൂട്ടി.
17: ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്ന് ഒരു വലിയസ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു.
18: അപ്പോള്‍ മിന്നല്‍പ്പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യരുണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്രവലിയ ഭൂകമ്പവുമുണ്ടായി. മഹാനഗരം മൂന്നായിപ്പിളര്‍ന്നു.
19: ജനതകളുടെ പട്ടണങ്ങള്‍ നിലംപതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം, മട്ടുവരെ കുടിപ്പിക്കാന്‍വേണ്ടി മഹാബാബിലോണിനെ ദൈവം പ്രത്യേകമോര്‍മ്മിച്ചു.
20: ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വ്വതങ്ങള്‍ കാണാതായി. 
21: താലന്തുകളുടെ ഭാരമുള്ള, വലിയകല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍പ്പതിച്ചു. കന്മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത്, അത്രഭയങ്കരമായിരുന്നു.

അദ്ധ്യായം 17

    
കുപ്രസിദ്ധവേശ്യയും മൃഗവും
1: ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.
2: അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാര്‍ വ്യഭിചാരംചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞുകുടിച്ച്, ഭൂവാസികള്‍ ഉന്മത്തരായി.
3: ആ ദൂതന്‍ ആത്മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍നിറഞ്ഞതും, ഏഴുതലയും പത്തുകൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെമേലിരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍കണ്ടു.
4: ആ സ്ത്രീ, ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രംധരിച്ചിരുന്നു. സ്വര്‍ണ്ണവും വിലപിടിച്ചരത്നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടുനിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു.
5: അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
6: ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തംകുടിച്ചുന്മത്തയായി ലഹരിപിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. അവളെക്കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപരതന്ത്രനായി.
7: അപ്പോള്‍ ദൂതനെന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴുതലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം.
8: നീ കണ്ട ആ മൃഗമുണ്ടായിരുന്നു; എന്നാല്‍ ഇപ്പോളില്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും.
9: ഇവിടെയാണു ജ്ഞാനമുള്ള മനസ്സിന്റെ ആവശ്യം. ഏഴുതലകള്‍ ആ സ്ത്രീ ഉപവിഷ്ടയായിരിക്കുന്ന ഏഴുമലകളാണ്. അവ ഏഴുരാജാക്കന്മാരുമാണ്.
10: അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയകാലത്തേയ്ക്കേ ഇവിടെ വസിക്കുകയുള്ളൂ.
11: ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു.
12: നീ കണ്ട പത്തുകൊമ്പുകള്‍ പത്തുരാജാക്കന്മാരാണ്. അവരിനിയും രാജത്വംസ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്മാരുടെ അധികാരംസ്വീകരിക്കേണ്ടവരാണവര്‍.
13: അവര്‍ക്ക് ഒരേ മനസ്സാണുള്ളത്. തങ്ങളുടെ ശക്തിയുമധികാരവും അവര്‍ മൃഗത്തിനേല്പിച്ചുകൊടുക്കുന്നു.
14: ഇവര്‍ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് അവരെക്കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്.
15: പിന്നെ അവനെന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ്, ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.
16: നീ കാണുന്ന പത്തുകൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസംഭക്ഷിക്കുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയുംചെയ്യും.
17: എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്സോടെ മൃഗത്തിനു തങ്ങളുടെ രാജത്വംനല്കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18: നീ കാണുന്ന ആ സ്ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്.

അദ്ധ്യായം 18


ബാബിലോണിന്റെ പതനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയഅധികാരമുണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു.
2: അവന്‍ ശക്തമായസ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകലപക്ഷികളുടെയും താവളവുമായി.
3: എന്തെന്നാല്‍, സകലജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായവീഞ്ഞു പാനംചെയ്തു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍വഴി വ്യാപാരികള്‍ ധനികരായി.
4: സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുസ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍നിന്നോടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍പ്പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും.
5: അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. ദൈവം അവളുടെയതിക്രമങ്ങള്‍ ഓര്‍മ്മിക്കുകയുംചെയ്തിരിക്കുന്നു.
6: അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെക്കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍.
7: അവള്‍ തന്നെത്തന്നെ എത്രത്തോളം മഹത്വപ്പെടുത്തുകയും സുഖഭോഗങ്ങളനുഭവിക്കുകയുംചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്കുവിന്‍. എന്തെന്നാല്‍, അവള്‍ ഹൃദയത്തില്‍ പറയുന്നു: ഞാന്‍ രാജ്ഞിയായി വാഴുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല.
8: തന്മൂലം ഒറ്റദിവസംകൊണ്ട് അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്ഷാമവും. അഗ്നിയിലവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന ദൈവമായ കര്‍ത്താവു ശക്തനാണ്. 

ജനങ്ങൾ ബാബിലോണിനെക്കുറിച്ചു വിലപിക്കുന്നു
9: അവളോടൊത്തു വ്യഭിചാരംചെയ്യുകയും ഭോഗജീവിതം നയിക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍കത്തിയെരിയുന്ന പുകകാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയുംചെയ്യും.
10: അവളുടെ പീഡകളെക്കുറിച്ചുള്ള ഭയംനിമിത്തം, അകലെനിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴിഞ്ഞല്ലോ!
11: ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവടസാധനങ്ങള്‍ ആരും വാങ്ങുന്നില്ല.
12: കച്ചവടസാധനങ്ങളിവയാണ്- സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ത്തീര്‍ത്ത പലതരംവസ്തുക്കള്‍,
13: കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയമാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.
14: നിന്റെ ആത്മാവു കൊതിച്ചകനി, നിന്നില്‍നിന്നകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനിയൊരിക്കലും നീ കാണുകയില്ല.
15: അവള്‍നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും.
16: മൃദുലവസ്ത്രവും ധൂമ്രവസ്ത്രവും രക്താംബരവും ധരിച്ചതും സ്വര്‍ണ്ണവും രത്നങ്ങളും മുത്തുംകൊണ്ട് അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം!
17: എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരംകൊണ്ട്, നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകലകപ്പിത്താന്മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.
18: അവളുടെ ചിതാധൂമംകണ്ട്, അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെയെന്തുണ്ട്?
19: അവര്‍ തങ്ങളുടെ തലയില്‍ പൊടിവിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയുംചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്ഷേ, ഒറ്റമണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.
20: അല്ലയോ സ്വര്‍ഗ്ഗമേ, വിശുദ്ധരേ, അപ്പസ്‌തോലന്മാരേ, പ്രവാചകന്മാരേ, അവളുടെ നാശത്തിലാഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു.
21: അനന്തരം, ശക്തനായൊരു ദൂതന്‍ വലിയതിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.
22: വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ദ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍നിന്നുയരുകയില്ല.
23: ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ക്കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട് സകലജനതകളെയും നീ വഞ്ചിക്കുകയുംചെയ്തു.
24: പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയില്‍വധിക്കപ്പെട്ട സകലരുടെയും രക്തം, അവളില്‍ക്കാണപ്പെട്ടു.

അദ്ധ്യായം 19

    
സ്വര്‍ഗ്ഗത്തില്‍ വിജയഗീതം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയജനക്കൂട്ടത്തിന്റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്.
2: അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണ്ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടുചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരംചെയ്തു.
3: രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേയ്ക്കുമുയര്‍ന്നുകൊണ്ടിരിക്കുന്നു.
4: അപ്പോള്‍ ഇരുപത്തിനാലുശ്രേഷ്ഠന്മാരും നാലുജീവികളും ആമേന്‍, ഹല്ലേലുയ്യാ എന്നു പറഞ്ഞുകൊണ്ട്, സാഷ്ടാംഗംപ്രണമിച്ച്, സിംഹാസനസ്ഥനായ ദൈവത്തെയാരാധിച്ചു. 

വിവാഹവിരുന്ന്
5 : സിംഹാസനത്തില്‍നിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
6: പിന്നെ വലിയജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
7: നമുക്കാനന്ദിക്കാം; ആഹ്ലാദിച്ചാര്‍പ്പുവിളിക്കാം. അവിടുത്തേയ്ക്കു മഹത്വംനല്കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
8: ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്.
9: ദൂതനെന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്.
10: അപ്പോള്‍ ഞാന്‍ അവനെയാരാധിക്കാനായി കാല്ക്കല്‍ വീണു. എന്നാല്‍, അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹദാസനാണ് യേശുവിനു സാക്ഷ്യംനല്കുന്ന നിന്റെ സഹോദരിലൊരുവന്‍. നീ ദൈവത്തെയാരാധിക്കുക. യേശുവിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ ആത്മാവ്.

ദൈവവചനം
11: സ്വര്‍ഗ്ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
12: അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനംചെയ്യപ്പെട്ട ഒരു നാമമുണ്ട്; അത്, അവനല്ലാതെ മറ്റാര്‍ക്കുമറിഞ്ഞുകൂടാ.
13: അവന്‍ രക്തത്തില്‍മുക്കിയ മേലങ്കിധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനമെന്നാണ്.
14: സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ നിര്‍മ്മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെയനുഗമിക്കുന്നു.
15: അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ളൊരു വാള്‍ പുറപ്പെടുന്നു. സര്‍വ്വജനതകളുടെയുംമേല്‍ അതു പതിക്കും. ഇരുമ്പുദണ്ഡുകൊണ്ട് അവരെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക്, അവന്‍ ചവിട്ടുകയും ചെയ്യും.
16: അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും.

നിര്‍ണ്ണായകയുദ്ധം
17: സൂര്യനില്‍നില്ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മദ്ധ്യാകാശത്തില്‍പ്പറക്കുന്ന സകലപക്ഷികളോടും വലിയസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിനു വരുവിന്‍.
18: രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ശക്തന്മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസംഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍.
19: അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധംചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു.
20: മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയുംചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു.
21: ശേഷിച്ചിരുന്നവര്‍ അശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസംതിന്നു തൃപ്തിയടഞ്ഞു.