നൂറ്റിയെൺപത്തൊന്നാം ദിവസം: സുഭാഷിതങ്ങള്‍ 9 - 13


അദ്ധ്യായം 9

ജ്ഞാനവും മൗഢ്യവും

1: ജ്ഞാനം, തന്റെ ഭവനംപണിയുകയും ഏഴുതൂണുകള്‍ നാട്ടുകയുംചെയ്തിരിക്കുന്നു. 
2: അവള്‍ മൃഗങ്ങളെക്കൊന്ന്, വീഞ്ഞുകലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു. 
3: നഗരത്തിലെ ഏറ്റവുമുയര്‍ന്ന ഇടങ്ങളില്‍നിന്ന് ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ പരിചാരികമാരെ അയച്ചിരിക്കുന്നു. 
4: അല്പബുദ്ധികളേ, ഇങ്ങോട്ടു വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു: 
5: വന്ന്, എന്റെ അപ്പം ഭക്ഷിക്കുകയും ഞാന്‍ കലര്‍ത്തിയ വീഞ്ഞുകുടിക്കുകയുംചെയ്യുവിന്‍. 
6: ഭോഷത്തംവെടിഞ്ഞു ജീവിക്കുവിന്‍; അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍. 
7: പരിഹാസകനെ തിരുത്തുന്നവനു ശകാരംകിട്ടും; ദുഷ്ടനെ കുറ്റപ്പെടുത്തുന്നവനു ക്ഷതമേല്‍ക്കേണ്ടിവരും. 
8: പരിഹാസകനെ കുറ്റപ്പെടുത്തരുത്, അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക, അവന്‍ നിന്നെ സ്നേഹിക്കും. 
9: വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയായിത്തീരും. നീതിമാനെ പഠിപ്പിക്കുക, അവൻ കൂടുതല്‍ ജ്ഞാനിയാകും. 
10: ദൈവഭക്തിയാണു ജ്ഞാനത്തിന്റെയുറവിടം; പരിശുദ്ധനായവനെ അറിയുന്നതാണറിവ്. 
11: ഞാന്‍നിമിത്തം നിന്റെ ദിനങ്ങള്‍ പെരുകും; നിന്റെ ആയുസ്സിനോടു കൂടുതല്‍ സംവത്സരങ്ങള്‍ ചേരും. 
12: നീ വിവേകിയെങ്കില്‍ പ്രയോജനം നിനക്കുതന്നെ; നീ പരിഹസിച്ചാല്‍ അതു നീതന്നെ ഏല്ക്കേണ്ടിവരും. 
13: ഭോഷത്തം വായാടിയാണ്; അവള്‍ ദുര്‍വൃത്തയും നിര്‍ലജ്ജയുമത്രേ. 
14: അവള്‍ വാതില്‍ക്കല്‍ ഇരുപ്പുറപ്പിക്കുന്നു, നഗരത്തിലെ ഉയര്‍ന്നസ്ഥലങ്ങള്‍ തന്റെ ഇരിപ്പിടമാക്കുന്നു. 
15: വഴിയെ, നേരേപോകുന്നവരോട് അവള്‍ വിളിച്ചുപറയുന്നു: 
16: അല്പബുദ്ധികളെ, ഇങ്ങോട്ടുകയറി വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു: 
17: മോഷ്ടിച്ച ജലം മധുരവും രഹസ്യത്തില്‍തിന്ന അപ്പം രുചികരവുമാണ്. 
18: എന്നാല്‍, അവിടെ മരണം പതിയിരിക്കുന്നുവെന്നും അവളുടെ അതിഥികള്‍ പാതാളഗര്‍ത്തങ്ങളിലാണെന്നും അവനുണ്ടോ അറിയുന്നു!

അദ്ധ്യായം 10

സോളമന്റെ സുഭാഷിതങ്ങള്‍
1: ജ്ഞാനിയായ മകന്‍ പിതാവിനാന്ദമണയ്ക്കുന്നുഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.   
2: അന്യായമായി നേടിയധനം ഉതകുകയില്ലനീതിയാകട്ടെ മരണത്തില്‍നിന്നു മോചിപ്പിക്കുന്നു.   
3: നീതിമാന്മാര്‍ വിശപ്പനുഭവിക്കാന്‍ കര്‍ത്താവനുവദിക്കുകയില്ലദുഷ്ടരുടെ അതിമോഹത്തെ അവിടുന്നു നിഷ്ഫലമാക്കുന്നു.  
4: അലസമായ കരം ദാരിദ്ര്യംവരുത്തിവയ്ക്കുന്നുസ്ഥിരോത്സാഹിയുടെ കൈ സമ്പത്തുനേടുന്നു.  
5: വേനല്‍ക്കാലത്തു കൊയ്തെടുക്കുന്ന മകൻ, മുൻകരുതലുള്ളവനാണ്കൊയ്ത്തുകാലത്തുറങ്ങുന്ന മകന്‍, അപമാനംവരുത്തിവയ്ക്കുന്നു.   
6: നീതിമാന്മാരുടെ ശിരസ്സില്‍ അനുഗ്രഹങ്ങള്‍ കുടികൊള്ളുന്നുദുഷ്ടരുടെ വായ്, അക്രമം മറച്ചുവയ്ക്കുന്നു.   
7: നീതിമാന്മാരെ സ്മരിക്കുന്നതനുഗ്രഹമാണ്ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു.  
8: ഹൃദയത്തില്‍ വിവേകമുള്ളവന്‍ കല്പനകളാദരിക്കുംവായാടിയായ ഭോഷന്‍ നാശമടയും.  
9: സത്യസന്ധന്റെ മാര്‍ഗ്ഗം സുരക്ഷിതമാണ്വഴിപിഴയ്ക്കുന്നവന്‍ പിടിക്കപ്പെടും.   
10: തെറ്റിനുനേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവംവരുത്തിവയ്ക്കുന്നുധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനംസൃഷ്ടിക്കുന്നു.   
11: നീതിമാന്മാരുടെ അധരം ജീവന്റെയുറവയാണ്ദുഷ്ടനുമാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.   
12: വിദ്വേഷം കലഹമിളക്കിവിടുന്നുസ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.  
13: അറിവുള്ളവന്റെ അധരങ്ങളില്‍ ജ്ഞാനം കുടികൊള്ളുന്നുബുദ്ധിശൂന്യന്റെ മുതുകില്‍ വടിയാണു വീഴുക.   
14: ജ്ഞാനികള്‍ അറിവു സംഭരിച്ചുവയ്ക്കുന്നുഭോഷന്റെ ജല്പനം നാശംവരുത്തിവയ്ക്കുന്നു.   
15: ബലിഷ്ഠമായ നഗരമാണു ധനികന്റെ സമ്പത്ത്ദാരിദ്ര്യം ദരിദ്രന്റെ നാശവും.  
16: നീതിമാന്മാരുടെ പ്രതിഫലം, ജീവനിലേക്കു നയിക്കുന്നുദുഷ്ടരുടെ നേട്ടം പാപത്തിലേയ്ക്കും.   
17: പ്രബോധനത്തെ ആദരിക്കുന്നവന്‍ ജീവനിലേക്കുള്ള പാതയിലാണ്ശാസന നിരസിക്കുന്നവനു വഴിപിഴയ്ക്കുന്നു.  
18: വിദ്വേഷം മറച്ചുവച്ചു സംസാരിക്കുന്നവന്‍ കള്ളംപറയുന്നുഅപവാദംപറയുന്നവന്‍ മൂഢനാണ്.   
19: വാക്കുകളേറുമ്പോള്‍ തെറ്റു വര്‍ദ്ധിക്കുന്നുവാക്കുകളെ നിയന്ത്രിക്കുന്നവനു വീണ്ടുവിചാരമുണ്ട്.   
20: നീതിമാന്മാരുടെ നാവ്, വിശിഷ്ടമായ വെള്ളിയാണ്ദുഷ്ടരുടെ മനസ്സു വിലകെട്ടതും.   
21: നീതിമാന്റെ വാക്ക്, അനേകരെ പോഷിപ്പിക്കുന്നുമൂഢന്‍ ബുദ്ധിശൂന്യതമൂലം മൃതിയടയുന്നു.   
22: കര്‍ത്താവിന്റെയനുഗ്രഹം സമ്പത്തു നല്കുന്നുഅവിടുന്നതില്‍ ദുഃഖം കലര്‍ത്തുന്നില്ല.   
23: തെറ്റുചെയ്യുക മൂഢനു വെറുമൊരു വിനോദമാണ്അറിവുള്ളവനു വിവേകപൂര്‍വ്വമായ പെരുമാറ്റത്തിലാണാഹ്ലാദം.  
24: ദുഷ്ടന്‍ ഭയപ്പെടുന്നതുതന്നെ അവനു വന്നുകൂടുംനീതിമാന്റെ ആഗ്രഹം സഫലമാകും.   
25: ദുഷ്ടന്‍ കൊടുംകാറ്റില്‍ നിലംപതിക്കുന്നുനീതിമാനോ എന്നേയ്ക്കും നിലനില്‍ക്കും.   
26: വിനാഗിരി പല്ലിനും പുക കണ്ണിനുമെന്നപോലെയാണ്,  അലസന്‍ തന്നെ നിയോഗിക്കുന്നവര്‍ക്കും.   
27: ദൈവഭക്തി ആയുസ്സു വര്‍ദ്ധിപ്പിക്കുന്നുദുഷ്ടരുടെ ജീവിതകാലം പരിമിതമായിരിക്കും.   
28: നീതിമാന്മാരുടെ പ്രത്യാശ സന്തോഷപര്യവസായിയാണ്ദുഷ്ടരുടെ പ്രതീക്ഷ നിഷ്ഫലമാകും.   
29: സത്യസന്ധമായി പെരുമാറുന്നവനു കര്‍ത്താവ് ഉറപ്പുള്ള കോട്ടയാണ്തിന്മ പ്രവര്‍ത്തിക്കുന്നവനെ അവിടുന്നു നശിപ്പിക്കുന്നു. 
30: നീതിമാന്മാര്‍ക്ക് ഒരിക്കലും സ്ഥാനഭ്രംശം സംഭവിക്കുകയില്ല; ദുഷ്ടര്‍ക്കു ഭൂമിയില്‍ ഇടംകിട്ടുകയില്ല.   
31: നീതിമാന്റെ അധരങ്ങളില്‍നിന്നു ജ്ഞാനം പുറപ്പെടുന്നുവഴിപിഴച്ച നാവ് വിച്ഛേദിക്കപ്പെടും.   
32: നീതിമാന്മാരുടെ അധരങ്ങള്‍ പഥ്യമായതു പറയുന്നുദുഷ്ടരുടെ അധരങ്ങളോ, വഴിപിഴച്ചവയും. 

അദ്ധ്യായം 11

1: കള്ളത്രാസ് കര്‍ത്താവു വെറുക്കുന്നുന്യായമായ തൂക്കം അവിടുത്തെ സന്തോഷിപ്പിക്കുന്നു.   
2: അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്വിനയമുള്ളവരോടുകൂടെ ജ്ഞാനവും.   
3: സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നുവഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.  
4: ക്രോധത്തിന്റെ ദിനത്തില്‍ സമ്പത്തു പ്രയോജനപ്പെടുകയില്ല.   
5: നീതി, മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്‌കളങ്കന്റെ നീതി, അവനെ നേര്‍വഴിക്കു നടത്തുന്നുദുഷ്ടന്‍ തന്റെ ദുഷ്ടതനിമിത്തം നിപതിക്കുന്നു.   
6: സത്യസന്ധരുടെ നീതി, അവരെ മോചിപ്പിക്കുന്നുദുഷ്ടരെ അവരുടെ അത്യാഗ്രഹം അടിമകളാക്കുന്നു.   
7: ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കുംഅധര്‍മ്മിയുടെ പ്രതീക്ഷ വ്യര്‍ത്ഥമായിത്തീരും.   
8: നീതിമാന്‍ ദുരിതത്തില്‍നിന്നു മോചിപ്പിക്കപ്പെടുന്നുദുഷ്ടന്‍ അതില്‍ക്കുടുങ്ങുകയും ചെയ്യുന്നു.   
9: അധര്‍മ്മി വാക്കുകൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുംനീതിമാന്‍ വിജ്ഞാനംനിമിത്തം വിമോചിതനാകും.   
10: നീതിമാന്മാരുടെ ക്ഷേമത്തില്‍ നഗരം ആഹ്ലാദിക്കുന്നുദുഷ്ടരുടെ നാശത്തില്‍ സന്തോഷത്തിന്റെ ആര്‍പ്പുവിളി മുഴങ്ങുന്നു.   
11: സത്യസന്ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്കര്‍ഷംപ്രാപിക്കുന്നുദുഷ്ടരുടെ വാക്കുനിമിത്തം അതധഃപതിക്കുന്നു;   
12: അയല്‍ക്കാരനെ പുകഴ്ത്തിപ്പറയുന്നവന്‍ ബുദ്ധിശൂന്യനാണ്ആലോചനാശീലമുള്ളവന്‍ നിശ്ശബ്ദത പാലിക്കുന്നു.  
13: ഏഷണിപറഞ്ഞുനടക്കുന്നവന്‍ രഹസ്യം പരസ്യമാക്കുന്നുവിശ്വസ്തന്‍ രഹസ്യംസൂക്ഷിക്കുന്നു.   
14: മാര്‍ഗ്ഗദര്‍ശനമില്ലാഞ്ഞാല്‍ ജനത നിലംപതിക്കുംഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍ സുരക്ഷിതത്വമുണ്ട്.   
15: അന്യനു ജാമ്യംനില്ക്കുന്നവന്‍ ദുഃഖിക്കേണ്ടിവരുംജാമ്യം നില്ക്കാത്തവന്‍ സുരക്ഷിതനാണ്.  
16: ശാലീനയായ സ്ത്രീ, ആദരം നേടുന്നുബലവാന്‍ സമ്പത്തും.   
17: ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നുക്രൂരന്‍ തനിക്കുതന്നെ ഉപദ്രവം വരുത്തിവയ്ക്കുന്നു; 
18: ദുഷ്ടന്റെ പ്രതിഫലം അവനെ വഞ്ചിക്കുന്നുനീതി വിതയ്ക്കുന്നവന്റെ പ്രതിഫലം സുനിശ്ചിതമാണ്.  
19: നീതിയില്‍ നിലനില്ക്കുന്നവന്‍ ജീവിക്കുംതിന്മയെ പിന്തുടരുന്നവന്‍ മരിക്കും.   
20: വികടബുദ്ധികള്‍ കര്‍ത്താവിനു വെറുപ്പുളവാക്കുന്നുനിഷ്‌കളങ്കര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു.   
21: തിന്മ ചെയ്യുന്നവനു തീര്‍ച്ചയായും ശിക്ഷ ലഭിക്കുംനീതിമാനു മോചനവും.   
22: വകതിരിവില്ലാത്ത സുന്ദരി, പന്നിയുടെ സ്വര്‍ണ്ണമൂക്കുത്തിക്കു തുല്യയാണ്.   
23: നീതിമാന്മാരുടെ ആഗ്രഹം നന്മയിലേ ചെല്ലൂദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.   
24: ഒരാള്‍ ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ ധനികനാകുന്നുനല്കേണ്ടതു പിടിച്ചുവച്ചിട്ടും മറ്റൊരുവന്റെ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു.   
25: ഉദാരമായി ദാനംചെയ്യുന്നവന്‍ സമ്പന്നനാകുംദാഹജലം കൊടുക്കുന്നവനു ദാഹജലം കിട്ടും.   
26: ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെ ജനങ്ങള്‍ ശപിക്കുന്നുഅതു വില്പനയ്ക്കു വയ്ക്കുന്നവനെ അവരനുഗ്രഹിക്കുന്നു.  
27: നന്മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണന്വേഷിക്കുന്നത്. തിന്മയെ തെരയുന്നവനു തിന്മതന്നെ വന്നുകൂടുന്നു.   
28: ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴുംനീതിമാന്‍ പച്ചിലപോലെ തഴയ്ക്കും.   
29: കുടുംബദ്രോഹിക്ക് ഒന്നും ബാക്കിയുണ്ടാവുകയില്ലഭോഷന്‍ വിവേകിയുടെ ദാസനായിരിക്കും.   
30: നീതിയുടെ ഫലം ജീവന്റെ വൃക്ഷമാണ്അക്രമം ജീവനൊടുക്കുന്നു.   
 31: നീതിമാൻ കഷ്ടിച്ചുമാത്രമേ രക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതിയെന്തായിരിക്കും? 

അദ്ധ്യായം 12


1: ശിക്ഷണമിഷ്ടപ്പെടുന്നവന്‍ വിജ്ഞാനത്തെയാണു സ്‌നേഹിക്കുന്നത്ശാസനം വെറുക്കുന്നവന്‍ മൂഢനത്രേ.   
2: ഉത്തമനായ മനുഷ്യനു കര്‍ത്താവിന്റെയനുഗ്രഹം ലഭിക്കുന്നുതിന്മ നിരൂപിക്കുന്നവനെ അവിടുന്നു ശിക്ഷയ്ക്കു വിധിക്കുന്നു.   
3: ദുഷ്ടതയിലൂടെ ആരും നിലനില്പു നേടുന്നില്ലനീതിമാന്മാര്‍ ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുന്നില്ല.  
4: ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടംഅപമാനംവരുത്തിവയ്ക്കുന്നവള്‍ അവന്റെ അസ്ഥികളിലെ അര്‍ബുദവും.  
5: നീതിമാന്മാരുടെ ആലോചനകള്‍ ന്യായയുക്തമാണ്ദുഷ്ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്മകവും. 
6: ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനു പതിയിരിക്കുന്നുസത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെ മോചിപ്പിക്കുന്നു.  
7: ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്ശേഷം നശിക്കുംനീതിമാന്മാരുടെ പരമ്പര നിലനില്‍ക്കും.   
8: സദ്ബുദ്ധിയുള്ളവന്‍ അതിന്റെപേരില്‍ പ്രശംസിക്കപ്പെടുന്നുവികടബുദ്ധി നിന്ദിക്കപ്പെടുന്നു.   
9: ആഹാരത്തിനു വകയില്ലാതിരിക്കേ, വമ്പു നടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍, അദ്ധ്വാനിച്ച് എളിയനിലയില്‍ കഴിയുന്നവനാണ്.   
10: നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോടു ദയകാട്ടുന്നുദുഷ്ടന്മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.   
11: മണ്ണില്‍ അദ്ധ്വാനിക്കുന്നവനു യഥേഷ്ടം ആഹാരം കിട്ടുംപാഴ്‌വേല ചെയ്യുന്നവന്‍ ബുദ്ധിശൂന്യനാണ്.   
12: ദുഷ്ടരുടെ ബലിഷ്ഠമായ ഗോപുരം തകര്‍ന്നടിയുന്നുനീതിമാന്മാരാകട്ടെ വേരുറച്ചുനില്ക്കുന്നു.   
13: ദുഷ്ടൻ തന്റെ ദുഷിച്ച വാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നുനീതിമാന്‍ കുഴപ്പത്തില്‍നിന്നു രക്ഷപ്പെടുന്നു.   
14: ഒരുവനു തന്റെ വാക്കുകള്‍ക്ക് നന്മ പ്രതിഫലമായി ലഭിക്കുന്നുവേറൊരുവനു തന്റെ കരവേലയ്ക്കു തക്കപ്രതിഫലം കിട്ടുന്നു.   
15: ഭോഷന്റെ ദൃഷ്ടിയില്‍ തന്റെ പ്രവൃത്തി ഉത്തമമാണ്വിവേകി ഉപദേശംതേടുന്നു.   
16: ഭോഷന്‍ നീരസം പെട്ടെന്നു പ്രകടിപ്പിക്കുന്നുവിവേചനാശീലമുള്ളവന്‍ നിന്ദനം വകവയ്ക്കുന്നില്ല.  
17: സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്കുന്നുകള്ളസ്സാക്ഷി വ്യാജംപറയുന്നു. 
18: തുളച്ചുകയറുന്ന വാളുപോലെ, വീണ്ടുവിചാരമില്ലാതെ വാക്കുകള്‍ പ്രയോഗിക്കുന്നവരുണ്ട്വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.   
19: സത്യസന്ധമായ വാക്ക്, എന്നേയ്ക്കും നിലനില്ക്കുന്നുവ്യാജമായ വാക്കു ക്ഷണികമാണ്.   
20: തിന്മ നിനയ്ക്കുന്നവരുടെ ഹൃദയം കുടിലമാണ്നന്മ നിരൂപിക്കുന്നവര്‍ സന്തോഷമനുഭവിക്കുന്നു.  
21: നീതിമാന്മാര്‍ക്ക് അനര്‍ത്ഥം സംഭവിക്കുന്നില്ലദുഷ്ടര്‍ക്ക് ആപത്തൊഴിയുകയില്ല.   
22: കള്ളംപറയുന്ന അധരങ്ങള്‍ കര്‍ത്താവിനു വെറുപ്പാണ്വിശ്വസ്തതയോടെ പെരുമാറുന്നവര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു.   
23: വിവേകി തന്റെ അറിവു മറച്ചുവയ്ക്കുന്നുഭോഷന്‍ തന്റെ ഭോഷത്തം വിളംബരംചെയ്യുന്നു.   
24: സ്ഥിരോത്സാഹിയുടെ കരം ഭരണംനടത്തും. അലസന്മാര്‍ അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിക്കപ്പെടും.   
25: ഉത്കണ്ഠ ഒരുവന്റെ ഹൃദയത്തെ നിരുന്മേഷമാക്കുന്നുനല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.   
26: നീതിമാന്‍ തിന്മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നുദുഷ്ടന്റെ പെരുമാറ്റം അവനെത്തന്നെ വഴിതെറ്റിക്കുന്നു.    
27: അലസനു തന്റെ ഇരയെ പിടികിട്ടുകയില്ലസ്ഥിരോത്സാഹിക്ക് അമൂല്യമായ സമ്പത്തു ലഭിക്കും.  
28: നീതിയുടെ പാതയിലാണു ജീവന്‍; അനീതിയുടെ മാര്‍ഗ്ഗം മരണത്തിലേക്കു നയിക്കുന്നു. 

അദ്ധ്യായം 13

1: വിവേകമുള്ള മകന്‍, പിതാവിന്റെ ഉപദേശംകേള്‍ക്കുന്നു; പരിഹാസകന്‍ ശാസനമവഗണിക്കുന്നു.
2: ഉത്തമനായ മനുഷ്യന്‍, തന്റെ വാക്കുകളുടെ സത്ഫലമനുഭവിക്കുന്നു; വഞ്ചകന്മാര്‍ അക്രമമാണഭിലഷിക്കുന്നത്.
3: വാക്കുകളില്‍ നിയന്ത്രണംപാലിക്കുന്നവന്‍ തന്റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.
4: എത്രയാഗ്രഹിച്ചാലും അലസന് ഒന്നുംകിട്ടുന്നില്ല; സ്ഥിരോത്സാഹിക്കു സമൃദ്ധമായി ലഭിക്കുന്നു.
5: നീതിമാന്‍ കാപട്യത്തെ വെറുക്കുന്നു; ദുഷ്ടന്‍ ലജ്ജയും അഭിമാനവുംവെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.
6: സത്യസന്ധമായി പെരുമാറുന്നവനെ നീതി കാത്തുകൊള്ളും; ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു,
7: ഒരുവന്‍ ധനികനെന്നു നടിക്കുന്നു, എങ്കിലും അവനു യാതൊന്നുമില്ല. അപരന്‍ ദരിദ്രനെന്നു നടിക്കുന്നു, എങ്കിലും അവനു ധാരാളം സമ്പത്തുണ്ട്.
8: ജീവന്‍ വീണ്ടെടുക്കാനുള്ള മോചനദ്രവ്യമാണു മനുഷ്യനു സമ്പത്ത്; എന്നാല്‍, ദരിദ്രനു മോചനത്തിനു മാര്‍ഗ്ഗമില്ല.
9: നീതിമാന്റെ ദീപം, തെളിഞ്ഞുപ്രകാശിക്കും; ദുഷ്ടന്റെ വിളക്കണഞ്ഞുപോകും.
10: താന്തോന്നികള്‍ ഔദ്ധത്യംനിമിത്തം കലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണു വിവേകം.
11: അനായാസമായിനേടിയസമ്പത്തു ക്ഷയിച്ചുപോകും; അല്പാല്പമായി കരുതിവയ്ക്കുന്നവന്‍ അതു വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും.
12: സഫലമാകാന്‍വൈകുന്ന പ്രതീക്ഷ, ഹൃദയത്തെ വേദനിപ്പിക്കുന്നു; സഫലമായിക്കഴിഞ്ഞ ആഗ്രഹം ജീവന്റെ വൃക്ഷമാണ്.
13: ഉപദേശം നിന്ദിക്കുന്നവന്‍ തനിക്കുതന്നെ നാശംവരുത്തിവയ്ക്കുന്നു; കല്പനയാദരിക്കുന്നവനു പ്രതിഫലംലഭിക്കും.
14: ജ്ഞാനിയുടെയുപദേശം ജീവന്റെയുറവയാണ്; മരണത്തിന്റെ കെണികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അതു സഹായിക്കുന്നു.
15: സദ്ബുദ്ധി പ്രീതി ജനിപ്പിക്കുന്നു; അവിശ്വസ്തരുടെ മാര്‍ഗ്ഗം അവര്‍ക്കു നാശംവരുത്തുന്നു.
16: വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു; ഭോഷനാകട്ടെ തന്റെ ഭോഷത്തം തുറന്നുകാട്ടുന്നു.
17: ഔചിത്യമില്ലാത്ത ദൂതന്‍ ആളുകളെ കുഴപ്പത്തിലാഴ്ത്തുന്നു; വിശ്വസ്തനായ സന്ദേശവാഹകന്‍, രഞ്ജനം കൈവരുത്തുന്നു.
18: ഉപദേശമവഗണിക്കുന്നവന്‍ ദാരിദ്ര്യവും അപമാനവും നേരിടുന്നു; ശാസനമാദരിക്കുന്നവന്‍ ബഹുമാനിക്കപ്പെടുന്നു.
19: നിറവേറിയ അഭിലാഷം ആത്മാവിനു മാധുര്യമിയറ്റുന്നു; തിന്മ വിട്ടൊഴിയുന്നതു ഭോഷര്‍ക്ക് അഹിതമാണ്.
20: വിവേകികളോടു സംസര്‍ഗ്ഗംചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന് ഉപദ്രവംനേരിടും.
21: പാപികളെ ദൗര്‍ഭാഗ്യം പിന്തുടരുന്നു; നീതിമാന്മാര്‍ക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കുന്നു.
22: ഉത്തമനായ മനുഷ്യന്‍ തന്റെ അവകാശം തലമുറകളിലേക്കു കൈമാറുന്നു; പാപിയുടെ സമ്പത്തു നീതിമാന്മാര്‍ക്കായി സംഭരിക്കപ്പെട്ടതാണ്.
23: ദരിദ്രരുടെ കൈയില്‍ തരിശുനിലം ധാരാളം ആഹാരം ഉത്പാദിപ്പിക്കുമായിരുന്നു; എന്നാല്‍, നീതികെട്ടവന്‍, അതു കൈക്കലാക്കി തരിശിടുന്നു.
24: മകനെ ശിക്ഷകൂടാതെ വളര്‍ത്തുന്നവന്‍ അവനെ വെറുക്കുന്നു; സ്നേഹമുള്ള പിതാവ്, അവനു ശിക്ഷണംനല്കാന്‍ ജാഗരൂകത കാട്ടുന്നു.
25: നീതിമാനു വിശപ്പടക്കാന്‍വേണ്ടത്ര വകയുണ്ട്; ദുഷ്ടനു പട്ടിണികിടക്കേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ