ഇരുനൂറ്റിപ്പതിനാറാം ദിവസം: ഏശയ്യാ 59 - 62


അദ്ധ്യായം 59

രക്ഷയ്ക്കു തടസ്സം
1: രക്ഷിക്കാന്‍കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.   
2: നിന്റെയകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയുംതമ്മില്‍ അകറ്റിയിരിക്കുന്നുനിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്നു നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.   
3: നിന്റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്റെയധരം വ്യാജംപറയുന്നുനാവു ദുഷ്ടത പിറുപിറുക്കുന്നു.   
4: ആരും നീതിയോടെ വ്യവഹാരംനടത്തുന്നില്ലസത്യസന്ധതയോടെ ആരും ന്യായാസനത്തെ സമീപിക്കുന്നില്ല. അവര്‍ പൊള്ളയായ വാദങ്ങളിലാശ്രയിക്കുകയും നുണപറയുകയുംചെയ്യുന്നു. അവര്‍ തിന്മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.   
5: അവര്‍ അണലിമുട്ടയിന്മേലടയിരിക്കുകയും ചിലന്തിവലനെയ്യുകയും ചെയ്യുന്നു. അവയുടെ മുട്ട തിന്നുന്നവര്‍ മരിക്കും. മുട്ടപൊട്ടിച്ചാല്‍ അണലി പുറത്തുവരും.   
6: അവര്‍ നെയ്തതു വസ്ത്രത്തിനുകൊള്ളുകയില്ല. അവരുണ്ടാക്കിയതു മനുഷ്യര്‍ക്കു പുതയ്ക്കാനാവില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതകൃത്യമാണ്അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.   
7: അവരുടെ പാദങ്ങള്‍ തിന്മയിലേക്കു കുതിക്കുന്നു. നിരപരാധരുടെ രക്തംചൊരിയുന്നതിന് അവര്‍ വെമ്പല്‍കൊള്ളുന്നു. അവര്‍ അകൃത്യം നിനയ്ക്കുന്നു. ശൂന്യതയും നാശവുമാണവരുടെ പെരുവഴികളില്‍.   
8: സമാധാനത്തിന്റെ മാര്‍ഗ്ഗം അവര്‍ക്കജ്ഞാതമാണ്. അവരുടെ വഴികളില്‍ നീതിയശേഷമില്ല. അവര്‍ തങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ വക്രമാക്കി. അതില്‍ ചരിക്കുന്നവര്‍ക്കു സമാധാനംലഭിക്കുകയില്ല.   
9: നീതി ഞങ്ങളില്‍നിന്നു വിദൂരത്താണ്. ന്യായം ഞങ്ങള്‍ക്കു ലഭിക്കുന്നില്ല. ഞങ്ങള്‍ പ്രകാശംതേടുന്നുഎന്നാല്‍, എങ്ങുമന്ധകാരം! ദീപ്തിയന്വേഷിക്കുന്നുഎന്നാല്‍, ഞങ്ങളുടെ മാര്‍ഗ്ഗം നിഴല്‍മൂടിയിരിക്കുന്നു.   
10: അന്ധരെപ്പോലെ ഞങ്ങള്‍ ചുമരുതപ്പിനടക്കുന്നുകണ്ണില്ലാത്തവരെപ്പോലെ ഞങ്ങള്‍ തപ്പിത്തടയുന്നു. അരണ്ട വെളിച്ചത്തിലെന്നപോലെ, മധ്യാഹ്നത്തില്‍ ഞങ്ങള്‍ക്കു കാലിടറുന്നു. ഊര്‍ജ്ജസ്വലരുടെയിടയില്‍ ഞങ്ങള്‍ മൃതപ്രായരാണ്.  
11: ഞങ്ങള്‍ കരടികളെപ്പോലെ മുരളുകയും പ്രാവുകളെപ്പോലെ കുറുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ നീതിക്കുവേണ്ടിക്കാത്തിരിക്കുന്നുഎന്നാല്‍, ലഭിക്കുന്നില്ലരക്ഷ പ്രതീക്ഷിച്ചിരിക്കുന്നുഅതു വിദൂരത്താണ്.   
12: ഞങ്ങളുടെ അതിക്രമങ്ങള്‍ അങ്ങയുടെ മുമ്പില്‍ വര്‍ദ്ധിച്ചിരിക്കുന്നുഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കെതിരേ സാക്ഷ്യംനല്കുന്നു. ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളറിയുന്നു.  
13: ഞങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുന്നുകര്‍ത്താവിനെ നിഷേധിക്കുന്നുദൈവത്തില്‍നിന്നു പിന്തിരിയുന്നുമര്‍ദ്ദനവും കലഹവും പ്രസംഗിക്കുകയും വഞ്ചന നിരൂപിക്കുകയും പറയുകയുംചെയ്യുന്നു.   
14: നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു; ന്യായം വിദൂരത്തുനില്ക്കുന്നുസത്യം പൊതുസ്ഥലങ്ങളില്‍ വീണടിയുന്നുസത്യസന്ധതയ്ക്ക്, അവിടെ പ്രവേശനമില്ല.   
15: സത്യമില്ലാതായിരിക്കുന്നുതിന്മയെവിട്ടകലുന്നവന്‍ വേട്ടയാടപ്പെടുന്നുഅവിടെ നീതിയില്ലെന്നു കര്‍ത്താവു കണ്ടു. അതവിടുത്തെ അസന്തുഷ്ടനാക്കി.   
16: അവിടെ ആരുമില്ലെന്നവിടുന്നു കണ്ടുഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്നാശ്ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയംനല്കി. സ്വന്തം നീതിയില്‍ അവിടുന്നാശ്രയിച്ചു.   
17: അവിടുന്നു നീതിയെ ഉരസ്ത്രാണമാക്കിരക്ഷയുടെ പടത്തൊപ്പി ശിരസ്സില്‍ വച്ചുഅവിടുന്നു പ്രതികാരത്തിന്റെ വസ്ത്രംധരിച്ചുക്രോധമാകുന്ന മേലങ്കിയണിഞ്ഞു.   
18: പ്രവൃത്തികള്‍ക്കനുസൃതമായി കര്‍ത്താവവര്‍ക്കു പ്രതിഫലംനല്കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട് അവിടുന്നു പ്രതികാരംചെയ്യും.   
19: പടിഞ്ഞാറുള്ളവര്‍ കര്‍ത്താവിന്റെ നാമത്തെയും കിഴക്കുനിന്നുള്ളവര്‍ അവിടുത്തെ മഹത്വത്തെയും ഭയപ്പെടും. കര്‍ത്താവിന്റെ കാറ്റില്‍ തള്ളിയലച്ചുവരുന്ന പ്രവാഹംപോലെ അവിടുന്നു വരും.   
20: കര്‍ത്താവരുളിച്ചെയ്യുന്നു: സീയോനിലേക്ക്തിന്മകളില്‍നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെയടുക്കലേക്ക്കര്‍ത്താവു രക്ഷകനായി വരും.   
21: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനവരുമായി ചെയ്യുന്ന ഉടമ്പടിയിതാണ്നിന്റെമേലുള്ള എന്റെയാത്മാവുംനിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളുംനിന്റെയോ, നിന്റെ സന്താനങ്ങളുടെയോ, അവരുടെ സന്താനങ്ങളുടെയോ, അധരങ്ങളില്‍നിന്ന് ഇനിയൊരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണിതരുളിച്ചെയ്യുന്നത്. 

അദ്ധ്യായം 60

ജറുസലെമിന്റെ ഭാവിമഹത്വം
1: ഉണര്‍ന്നു പ്രശോഭിക്കുകനിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേലുദിച്ചിരിക്കുന്നു.  
2: അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവു നിന്റെമേലുദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.   
3: ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.   
4: കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുകഅവര്‍ ഒരുമിച്ചുകൂടി നിന്റെയടുത്തേക്കു വരുന്നു. നിന്റെ പുത്രന്മാര്‍ ദൂരെനിന്നു വരുംപുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.   
5: ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്തു നിന്റെയടുക്കല്‍ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയുംചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിതമാകും.   
6: ഒട്ടകങ്ങളുടെ ഒരു പറ്റംമിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്മാരുടെ കൂട്ടംനിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ളവരും വരും. അവര്‍ സ്വര്‍ണ്ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനമാലപിക്കുകയും ചെയ്യും.   
7: കേദാറിലെ ആട്ടിന്‍പറ്റങ്ങളെ നിന്റെയടുക്കല്‍ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവയെന്റെ ബലിപീഠത്തില്‍ വരും. എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും.   
8: മേഘത്തെപ്പോലെയുംകിളിവാതിലിലേക്കുവരുന്ന പ്രാവുകളെപ്പോലെയുംപറക്കുന്ന ഇവരാരാണ്?   
9: തീരദേശങ്ങള്‍ എന്നെക്കാത്തിരിക്കും. ദൈവമായ കര്‍ത്താവിന്റെ നാമത്തിനും ഇസ്രായേലിന്റെ പരിശുദ്ധനുംവേണ്ടിവിദൂരത്തുനിന്നു നിന്റെ പുത്രന്മാരെ അവരുടെ സ്വര്‍ണ്ണവും വെള്ളിയുംസഹിതം കൊണ്ടുവരുന്നതിനു താര്‍ഷീഷിലെ കപ്പലുകള്‍ മുമ്പന്തിയിലുണ്ട്. അവിടുന്നു നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.   
10: വിദേശികള്‍ നിന്റെ മതിലുകള്‍ പണിതുയര്‍ത്തും. അവരുടെ രാജാക്കന്മാര്‍ നിന്നെ സേവിക്കും. എന്റെ കോപത്തില്‍ ഞാന്‍ നിന്നെ പ്രഹരിച്ചു. എന്നാല്‍, എന്റെ കരുണയില്‍ ഞാന്‍ നിന്നോടു കൃപചെയ്തു.   
11: ജനതകളുടെ സമ്പത്ത്, അവരുടെ രാജാക്കന്മാരുടെ അകമ്പടിയോടെ നിന്റെയടുക്കലെത്തിക്കേണ്ടതിനു നിന്റെ കവാടങ്ങള്‍ രാപകല്‍ തുറന്നുകിടക്കട്ടെഒരിക്കലുമടയ്ക്കരുത്.   
12: നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിക്കും. ആ ജനതകള്‍ നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടും.   
13: എന്റെ വിശുദ്ധസ്ഥലമലങ്കരിക്കാന്‍ ലബനോന്റെ മഹത്വമായ സരളവൃക്ഷവും പുന്നയും ദേവദാരുവും നിന്റെയടുക്കലെത്തും. എന്റെ പാദപീഠം ഞാന്‍ മഹത്വപൂര്‍ണ്ണമാക്കും.   
14: നിന്നെ പീഡിപ്പിച്ചവരുടെ പുത്രര്‍ നിന്റെയടുക്കല്‍വന്നു താണുവണങ്ങും. നിന്നെ നിന്ദിച്ചവര്‍ നിന്റെ പാദത്തില്‍ പ്രണമിക്കും. കര്‍ത്താവിന്റെ നഗരംഇസ്രായേലിന്റെ പരിശുദ്ധനായവന്റെ സീയോന്‍, എന്ന്, അവര്‍ നിന്നെ വിളിക്കും.  
15: ആരും കടന്നുപോകാത്തവിധം പരിത്യക്തയും വെറുക്കപ്പെട്ടവളുമായിരുന്നു നീ. ഞാന്‍ നിന്നെ എന്നേക്കും പ്രൗഢിയുറ്റവളും തലമുറകള്‍ക്കാനന്ദവുമാക്കും.   
16: നീ ജനതകളുടെ പാലുകുടിക്കുംരാജാക്കന്മാരുടെ ഐശ്വര്യം നുകരും. കര്‍ത്താവായ ഞാനാണു നിന്റെ രക്ഷകനെന്നും യാക്കോബിന്റെ ശക്തനായവനാണു നിന്റെ വിമോചകനെന്നും നീയറിയും.   
17: ഓടിനുപകരം സ്വര്‍ണ്ണവും ഇരുമ്പിനുപകരം വെള്ളിയും തടിക്കുപകരം ഓടും കല്ലിനുപകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. സമാധാനത്തെ നിന്റെ മേല്‍നോട്ടക്കാരും നീതിയെ നിന്റെ അധിപതികളുമാക്കും.   
18: നിന്റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്റെ അതിര്‍ത്തിക്കുള്ളിലുണ്ടാവുകയില്ലനിന്റെ മതിലുകളെ രക്ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.   
19: പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശംതരുകനിനക്കു പ്രകാശംനല്കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശംനിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം.   
20: നിന്റെ സൂര്യനസ്തമിക്കുകയില്ലനിന്റെ ചന്ദ്രന്‍ മറയുകയുമില്ലകര്‍ത്താവു നിന്റെ നിത്യപ്രകാശമായിരിക്കും. നിന്റെ വിലാപദിനങ്ങളവസാനിക്കും.   
21: നിന്റെ ജനം നീതിമാന്മാരാകും. ഞാന്‍ മഹത്വപ്പെടേണ്ടതിനു ഞാന്‍നട്ട മുളയും എന്റെ കരവേലയുമായ ദേശത്തെ, എന്നേയ്ക്കുമായി അവര്‍ കൈവശപ്പെടുത്തും.   
22: ഏറ്റവും നിസ്സാരനായവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു കര്‍ത്താവ്യഥാകാലം ഞാനിതു ത്വരിതമാക്കും.

അദ്ധ്യായം 61

വിമോചനത്തിന്റെ സദ്വാര്‍ത്ത
1: ദൈവമായ കര്‍ത്താവിന്റെ ആത്മാവ്, എന്റെമേലുണ്ട്. പീഡിതരെ സദ്വാര്‍ത്തയറിയിക്കുന്നതിന് അവിടുന്നെന്നെ അഭിഷേകംചെയ്തിരിക്കുന്നു.   
2: ഹൃദയംതകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസംനല്കാനും എന്നെയയച്ചിരിക്കുന്നു.   
3: സീയോനില്‍ വിലപിക്കുന്നവര്‍, കര്‍ത്താവു നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങളെന്നു വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനുംവേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്പമാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്റെ തൈലവും, തളര്‍ന്ന മനസ്സിനുപകരം സ്തുതിയുടെ മേലങ്കിയും നല്കാന്‍, അവിടുന്നെന്നെ അയച്ചിരിക്കുന്നു.   
4: പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മ്മിക്കുംപൂര്‍വ്വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കുംനശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കുംതലമുറകളായുണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും.   
5: വിദേശികള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കുംപരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരിവെട്ടിയൊരുക്കുന്നവരുമാകും.   
6: കര്‍ത്താവിന്റെ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടുംനമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങളറിയപ്പെടും. ജനതകളുടെ സമ്പത്തു നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങളഭിമാനിക്കും.  
7: ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക്, ഇരട്ടി ഓഹരി ലഭിക്കുംഅവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത്, ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെയാനന്ദം നിത്യമായിരിക്കും.   
8: കാരണംകര്‍ത്താവായ ഞാന്‍ നീതിയിഷ്ടപ്പെടുന്നു. കൊള്ളയും തിന്മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലംനല്കും. അവരുമായി ഞാന്‍ നിത്യമായ ഒരുടമ്പടിയുണ്ടാക്കും.   
9: അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും, സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടുംകര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.   
10: ഞാന്‍ കര്‍ത്താവില്‍ അത്യധികമാനന്ദിക്കുംഎന്റെ ആത്മാവ്, എന്റെ ദൈവത്തിലാനന്ദംകൊള്ളുംവരന്‍ പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്നെന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കിയണിയിക്കുകയും ചെയ്തു.   
11: മണ്ണില്‍, മുളപൊട്ടിവരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും ജനതകളുടെമുമ്പില്‍ നീതിയും സ്തുതിയും ഉയര്‍ന്നുവരാന്‍ കര്‍ത്താവിടയാക്കും. 

അദ്ധ്യായം 62

1: സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും പ്രകാശിക്കുന്നതുവരെ, അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.   
2: ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവു വിളിക്കുന്ന ഒരു പുതിയപേരില്‍ നീയറിയപ്പെടും.   
3: കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായൊരു കിരീടമായിരിക്കുംനിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയമകുടവും.   
4: പരിത്യക്തയെന്നു നീയോവിജനമെന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയുംവിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവു നിന്നില്‍ ആനന്ദംകൊള്ളുന്നുനിന്റെ ദേശം വിവാഹിതയാകും.   
5: യുവാവു കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹംചെയ്യുംമണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.   
6: ജറുസലെമേനിന്റെ മതിലുകളില്‍ ഞാന്‍ കാവല്‍ക്കാരെ നിറുത്തിയിരിക്കുന്നു. അവരൊരിക്കലുംരാത്രിയോ പകലോനിശ്ശബ്ദരായിരിക്കുകയില്ല. അവളുടെയോര്‍മ്മ കര്‍ത്താവിലുണര്‍ത്തുന്നവരേനിങ്ങള്‍ വിശ്രമിക്കരുത്:   
7: ജറുസലെമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയില്‍ പ്രശംസാപാത്രമാക്കുകയുംചെയ്യുന്നതുവരെ അവിടുത്തേക്കു വിശ്രമംനല്കുകയുമരുത്.   
8: തന്റെ വലത്തുകൈയ്ബലിഷ്ഠമായ ഭുജംഉയര്‍ത്തി കര്‍ത്താവു സത്യംചെയ്തിരിക്കുന്നു: ഇനി നിന്റെ ധാന്യങ്ങള്‍ നിന്റെ ശത്രുക്കള്‍ക്കു ഭക്ഷണമായി ഞാന്‍ നല്കുകയില്ലനീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു വിദേശികള്‍ കുടിക്കുകയില്ല.   
9: സംഭരിക്കുന്നവര്‍തന്നെ അതുഭക്ഷിച്ചു കര്‍ത്താവിനെ സ്തുതിക്കും. ശേഖരിക്കുന്നവര്‍തന്നെ അതെന്റെ വിശുദ്ധാങ്കണത്തില്‍വച്ചു പാനംചെയ്യും.   
10: കടന്നുപോകുവിന്‍; കവാടങ്ങളിലൂടെ കടന്നുചെന്നു ജനത്തിനു വഴിയൊരുക്കുവിന്‍. പണിയുവിന്‍, കല്ലുകള്‍നീക്കി രാജപാത പണിയുവിന്‍. ഒരടയാളമുയര്‍ത്തുവിന്‍, ജനതകളറിയട്ടെ!   
11: ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവു പ്രഘോഷിക്കുന്നു: സീയോന്‍പുത്രിയോടു പറയുകഇതാനിന്റെ രക്ഷ വരുന്നു. ഇതാഅവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെസമ്മാനം അവിടുത്തെ മുമ്പിലും.   
12: കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട വിശുദ്ധജനമെന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്തനഗരംഎന്നു നീ വിളിക്കപ്പെടും. 

ഇരുന്നൂറ്റിപ്പതിനഞ്ചാം ദിവസം: ഏശയ്യാ 53 - 58


അദ്ധ്യായം 53

1: നമ്മള്‍ കേട്ടതാരു വിശ്വസിച്ചുകര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്?   
2: തൈച്ചെടിപോലെവരണ്ടഭൂമിയില്‍ നില്ക്കുന്ന മുളപോലെഅവന്‍ അവിടുത്തെ മുമ്പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല.   
3: അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെക്കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.   
4: അവന്‍ നിന്ദിക്കപ്പെട്ടുനാമവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌, യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയുംചെയ്‌തെന്നു നാം കരുതി.   
5: നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ, നമുക്കു രക്ഷ നല്‍കിഅവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.   
6: ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവവന്റെമേല്‍ ചുമത്തി.   
7: അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ലകൊല്ലാന്‍കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമംകത്രിക്കുന്നവരുടെ മുമ്പില്‍നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനംപാലിച്ചു.   
8: മര്‍ദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ്, അവന്‍ പീഡനമേറ്റ്, ജീവിക്കുന്നവരുടെയിടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന്, അവന്റെ തലമുറയില്‍ ആരു കരുതി?   
9: അവന്‍ ഒരതിക്രമവും ചെയ്തില്ലഅവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടുംദുഷ്ടരുടെയും ധനികരുടെയുമിടയില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേല്ക്കണമെന്നതു കര്‍ത്താവിന്റെ ഹിതമായിരുന്നു.  
10: അവിടുന്നാണവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെയര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെക്കാണുകയും ദീര്‍ഘായുസ്സുപ്രാപിക്കുകയും ചെയ്യുംകര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.   
11: തന്റെ കഠിനവേദനയുടെ ഫലംകണ്ട്, അവന്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന്‍, തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കുംഅവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും.   
12: മഹാന്മാരോടൊപ്പം ഞാനവന് അവകാശംകൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിനേല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറിഅതിക്രമങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യംവഹിച്ചു. 

അദ്ധ്യായം 54

പുതിയ ജറുസലെം
1: കര്‍ത്താവരുളിച്ചെയ്യുന്നു: ഒരിക്കലുംപ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദനയനുഭവിക്കാത്തവളേആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണു ഭര്‍ത്തൃമതികളുടെ മക്കളെക്കാളധികം.   
2: നിന്റെ കൂടാരം വിസ്തൃതമാക്കുകഅതിലെ തിരശ്ശീലകള്‍ വിരിക്കുകകയറുകള്‍ ആവുന്നത്ര അയച്ചുനീളംകൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയുംചെയ്യുക. 
3: നീ ഇരുവശത്തേക്കും അതിരുഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജനനഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.   
4: ഭയപ്പെടേണ്ടാനീ ലജ്ജിതയാവുകയില്ലനീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കുംവൈധവ്യത്തിലെ നിന്ദനം നീയോര്‍ക്കുകയുമില്ല.   
5: നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവെന്നാണ് അവിടുത്തെ നാമം. ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവമെന്ന് അവിടുന്നു വിളിക്കപ്പെടുന്നു.   
6: പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ, സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവു തിരിച്ചുവിളിക്കുന്നുവെന്നു നിന്റെ ദൈവമരുളിച്ചെയ്യുന്നു.   
7: നിമിഷനേരത്തേക്കു നിന്നെ ഞാനുപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.   
8: കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാനെന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചുഎന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കുമെന്നു നിന്റെ വിമോചകനായ കര്‍ത്താവരുളിച്ചെയ്യുന്നു.   
9: നോഹയുടെ കാലംപോലെയാണ് ഇതെനിക്ക്. അവന്റെകാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥംചെയ്തിട്ടുണ്ട്. അതുപോലെനിന്നോടൊരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്നു ഞാന്‍ ശപഥംചെയ്തിരിക്കുന്നു.   
10: നിന്നോടു കരുണയുള്ള കര്‍ത്താവരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാംകുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെപ്പിരിയുകയില്ലഎന്റെ സമാധാനയുടമ്പടിക്കു മാറ്റംവരുകയുമില്ല.  
11: പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസംലഭിക്കാത്തവളുമേഇന്ദ്രനീലംകൊണ്ടടിസ്ഥാനമിട്ട്, അഞ്ജനക്കല്ലുകൊണ്ടു നിന്നെ ഞാന്‍ നിര്‍മ്മിക്കും.   
12: ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മ്മിക്കും.   
13: കര്‍ത്താവു നിന്റെ പുത്രരെ പഠിപ്പിക്കുംഅവര്‍ ശ്രേയസ്സാര്‍ജിക്കും.   
14: നീതിയില്‍ നീ സുസ്ഥാപിതയാകുംമര്‍ദ്ദനഭീതി, നിന്നെത്തീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.   
15: ആരെങ്കിലും അക്രമമിളക്കിവിട്ടാല്‍ അതു ഞാനായിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപതിക്കും.   
16: തീക്കനലിലൂതി ആയുധംനിര്‍മ്മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്ടിച്ചതു ഞാനാണ്. നാശമുണ്ടാക്കാന്‍ കൊള്ളക്കാരെയും ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്.   
17: കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാനുണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധിപ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കുംകര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണിത്. 

അദ്ധ്യായം 55

ജീവന്റെ ഉറവ
1: ദാഹാര്‍ത്തരേജലാശയത്തിലേക്കു വരുവിന്‍. നിര്‍ദ്ധനന്‍വന്നു വാങ്ങിഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.   
2: ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണംമുടക്കുന്നുസംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിനദ്ധ്വാനിക്കുന്നുഎന്റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങളാസ്വദിക്കുകയുംചെയ്യുക.   
3: എന്റെയടുക്കല്‍ വന്ന്, എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കുംഞാന്‍ നിങ്ങളുമായി ശാശ്വതമായൊരുടമ്പടിയുണ്ടാക്കുംദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹംകാട്ടും.   
4: ഇതാഞാനവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു.   
5: നിനക്കജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടുംനിന്നെയറിയാത്ത ജനതകള്‍ നിന്റെയടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്ഇസ്രായേലിന്റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.   
6: കര്‍ത്താവിനെക്കണ്ടെത്താന്‍കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെയന്വേഷിക്കുവിന്‍; അവിടുന്നരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.   
7: ദുഷ്ടന്‍ തന്റെ മാര്‍ഗ്ഗവും അധര്‍മ്മി തന്റെ ചിന്താഗതികളുമുപേക്ഷിക്കട്ടെ! അവിടുത്തെ കരുണലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെനമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.   
8: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ലനിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.  
9: ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.   
10: മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നുഅങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ചു ഫലംനല്കിവിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാനാഹാരവും ലഭ്യമാക്കുന്നു.   
11: എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ലഎന്റെയുദ്ദേശ്യം അതു നിറവേറ്റുംഞാനേല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.   
12: നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടുംസമാധാനത്തില്‍ നയിക്കപ്പെടുംമലകളും കുന്നുകളും നിങ്ങളുടെ മുമ്പില്‍ ആര്‍ത്തുപാടുംവനവൃക്ഷങ്ങള്‍ കൈകൊട്ടും.   
13: മുള്‍ച്ചെടിക്കു പകരം സരളവൃക്ഷവുംകാരയ്ക്കു പകരം സൗഗന്ധികവും മുളയ്ക്കുംഇതു കര്‍ത്താവിനൊരു സ്മാരകവുമായിരിക്കും - ഒരിക്കലും നശിക്കാത്ത ശാശ്വതസ്മാരകം. 

അദ്ധ്യായം 56

എല്ലാവര്‍ക്കും രക്ഷ
1: കര്‍ത്താവരുളിച്ചെയ്യുന്നു: ന്യായംപാലിക്കുകനീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷനല്കാന്‍പോകുന്നുഎന്റെ നീതി വെളിപ്പെടും.   
2: ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്തശുദ്ധമാക്കാതെ ആചരിക്കുകയും തിന്മപ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നവന്‍, അനുഗൃഹീതന്‍.   
3: കര്‍ത്താവു തന്റെ ജനത്തില്‍നിന്ന് എന്നെ തീര്‍ച്ചയായും അകറ്റിനിര്‍ത്തുമെന്ന് അവിടുത്തോടു ചേര്‍ന്നുനില്ക്കുന്ന പരദേശിയോഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ!   
4: കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതമനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലര്‍ത്തുകയുംചെയ്യുന്ന ഷണ്ഡന്മാര്‍ക്ക്   
5: ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വതനാമമായിരിക്കുമത്.   
6: എന്നെ സേവിക്കാനും എന്റെ നാമത്തെ സ്‌നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നുനില്ക്കുകയും സാബത്തശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലര്‍ത്തുകയുംചെയ്യുന്ന പരദേശികളെയും   
7: ഞാനെന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ത്ഥനാലയത്തില്‍ അവര്‍ക്കു സന്തോഷംനല്കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയമെന്ന് അറിയപ്പെടും.   
8: ഇസ്രായേലില്‍നിന്നു പുറംതള്ളപ്പെട്ടവരെ തിരികെക്കൊണ്ടുവരുന്ന ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതുകൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും. 

നേതാക്കന്മാര്‍ക്കും താക്കീത്
9: വയലിലെ മൃഗങ്ങളേവന്യമൃഗങ്ങളേവന്നു ഭക്ഷിക്കുവിന്‍.   
10: എന്റെ ജനത്തിന്റെ കാവല്‍ക്കാര്‍ അന്ധരാണ്. അവരൊന്നുമറിയുന്നില്ല. അവര്‍ മൂകരായ നായ്ക്കളാണ്അവര്‍ക്കു കുരയ്ക്കാനാവില്ല. അവര്‍ കിടന്നുസ്വപ്നംകാണുന്നുനിദ്രാപ്രിയരാണവര്‍.   
11: ആര്‍ത്തിപിടിച്ച നായ്ക്കളാണവര്‍; അവര്‍ക്കു തൃപ്തിവരില്ലഇടയന്മാരും ഒന്നുമറിയുന്നില്ല. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി അവര്‍ സ്വന്തം വഴിനോക്കുന്നു.   
12: അവര്‍ പറയുന്നു: വരൂപോയി വീഞ്ഞുകൊണ്ടുവരാംനമുക്കു ലഹരിപാനീയങ്ങള്‍ നിറയെക്കുടിക്കാംനാളെയുമളവില്ലാതെ കുടിക്കാം.

അദ്ധ്യായം 57

1: നീതിമാന്‍ നശിക്കുന്നുആരും കാര്യമാക്കുന്നില്ല. ഭക്തര്‍ തുടച്ചുമാറ്റപ്പെടുന്നുആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍, നീതിമാന്‍ വിനാശത്തില്‍നിന്നെടുക്കപ്പെടും.   
2: അവന്‍ സമാധാനത്തില്‍ പ്രവേശിക്കും. സന്മാര്‍ഗ്ഗനിരതന്‍ കിടക്കയില്‍ വിശ്രമംകൊള്ളും.   
3: ആഭിചാരികയുടെ പുത്രന്മാരേവ്യഭിചാരിയുടെയും സ്വൈരിണിയുടെയും സന്തതികളേഅടുത്തുവരുവിന്‍.   
4: ആരെയാണു നിങ്ങള്‍ പരിഹസിക്കുന്നത്ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ്പൊളിക്കുകയും നാവുനീട്ടുകയും ചെയ്യുന്നത്അതിക്രമത്തിന്റെയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?   
5: ഓക്കുമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും നിങ്ങള്‍ വിഷയാസക്തിയാല്‍ ജ്വലിക്കുന്നുതാഴ്‌വരകളിലും പാറയിടുക്കുകളിലും നിങ്ങള്‍ ശിശുക്കളെ കുരുതികഴിക്കുന്നു.   
6: താഴ്‌വരകളിലെ മിനുസമുള്ള കല്ലുകള്‍ക്കിടയിലാണു നിന്റെ അവകാശം. അവയാണ്അവതന്നെയാണ്നിന്റെ ഓഹരി. അവയ്ക്കു നീ ദ്രാവകനൈവേദ്യമൊഴുക്കിധാന്യബലിയര്‍പ്പിച്ചു. ഇവകണ്ടു ഞാന്‍ അടങ്ങണമെന്നോ?   
7: ഉയര്‍ന്ന ഗിരിശൃംഗത്തില്‍ നീ ശയ്യയൊരുക്കിനീയവിടെ ബലിയര്‍പ്പിക്കാന്‍ പോയി.   
8: വാതിലിനും വാതില്പടിക്കുംപിന്നില്‍ നീ അടയാളങ്ങള്‍ സ്ഥാപിച്ചു. എന്നെയുപേക്ഷിച്ച്നീ വസ്ത്രമുരിഞ്ഞു വിസ്തൃതശയ്യയൊരുക്കിഅതില്‍ക്കിടന്നു. നീ സഹശയനത്തിനാഗ്രഹിക്കുന്നവരുമായി വിലപേശി. നീയവരുടെ നഗ്നത കണ്ടു.  
9: മോളെക്കിന്റെയടുത്തേക്കു നീ തൈലവുമായിപ്പോയിപലതരം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടുപോയി. നീ വിദൂരതയിലേക്ക്പാതാളത്തിലേക്കുപോലുംദൂതരെയയച്ചു.   
10: വഴിനടന്നു നീ തളര്‍ന്നു. എങ്കിലും പ്രതീക്ഷയ്ക്കു വകയില്ലെന്നു നീ പറഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നുവീണില്ല.   
11: ആരെപ്പേടിച്ചാണു നീ കള്ളംപറഞ്ഞത്എന്നെയോര്‍ക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാത്തതെന്തുകൊണ്ട്ദീര്‍ഘനാള്‍ ഞാന്‍ നിശ്ശബ്ദനായിരുന്നതുകൊണ്ടാണോ നീയെന്നെ ഭയപ്പെടാത്തത്?   
12: ഞാന്‍ നിന്റെ നീതിയും ചെയ്തികളും വെളിപ്പെടുത്താം. പക്ഷേഅവ നിനക്കനുകൂലമാവുകയില്ല.   
13: നീ ശേഖരിച്ചവിഗ്രഹങ്ങള്‍ നിലവിളികേട്ടു നിന്നെ രക്ഷിക്കട്ടെ! കാറ്റവയെപ്പറത്തിക്കളയുംഒരു നിശ്വാസംമതി അവയെത്തെറിപ്പിക്കാന്‍. എന്നെ ആശ്രയിക്കുന്നവന്‍ ദേശം കൈവശമാക്കുംഅവന് എന്റെ വിശുദ്ധഗിരി അവകാശമായി ലഭിക്കും.   

ശാന്തിയും സൗഖ്യവും
14: പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു പ്രതിബന്ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്നാഹ്വാനമുയരും.   
15: അത്യുന്നതനും മഹത്വപൂര്‍ണ്ണനുമായവന്‍, അനന്തതയില്‍വസിക്കുന്ന പരിശുദ്ധന്‍ എന്ന നാമം വഹിക്കുന്നവനരുളിച്ചെയ്യുന്നു: ഞാനുന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെയാത്മാവിനെയും നവീകരിക്കാന്‍ ഞാനവരോടുകൂടെ വസിക്കുന്നു.   
16: ഞാന്‍ എന്നേയ്ക്കും കുറ്റമാരോപിക്കുകയോ കോപിക്കുകയോ ഇല്ലകാരണംഎന്നില്‍നിന്നാണു ജീവന്‍ പുറപ്പെടുന്നത്. ഞാനാണു ജീവശ്വാസംനല്കിയത്.   
17: അവന്റെ ദുഷ്ടമായ അത്യാഗ്രഹംനിമിത്തം ഞാന്‍ കോപിച്ചു. എന്റെ കോപത്തില്‍ ഞാനവനെ ശിക്ഷിക്കുകയും അവനില്‍നിന്നു മുഖംതിരിക്കുകയുംചെയ്തു. എന്നിട്ടും അവന്‍ തന്നിഷ്ടംകാട്ടിപിഴച്ചവഴി തുടര്‍ന്നു.   
18: ഞാനവന്റെ വഴികള്‍ കണ്ടു. എങ്കിലും ഞാനവനെ സുഖപ്പെടുത്തുംഅവനെക്കൊണ്ടുപോയി ആശ്വസിപ്പിക്കുംഅവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു കീര്‍ത്തനങ്ങളുയരാനിടയാക്കും. 
19: കര്‍ത്താവരുളിച്ചെയ്യുന്നു: സമാധാനം! ദൂരസ്ഥര്‍ക്കും സമീപസ്ഥര്‍ക്കും സമാധാനം! ഞാനവനെ സുഖപ്പെടുത്തും.  
20: ദുഷ്ടര്‍ പ്രക്ഷുബ്ധമായ കടല്‍പോലെയാണ്. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളുമടിച്ചുകയറ്റുന്നു.   
21: എന്റെ ദൈവമരുളിച്ചെയ്യുന്നു: ദുഷ്ടനു സമാധാനംലഭിക്കുകയില്ല. 

അദ്ധ്യായം 58

യഥാര്‍ത്ഥമായ ഉപവാസം
1: ആവുന്നത്രയുച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരമുയര്‍ത്തുക. എന്റെ ജനത്തോട്, അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട്, അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക.   
2: നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്പനകള്‍ ലംഘിക്കാതിരിക്കുകയുംചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെയന്വേഷിക്കുകയും എന്റെ മാര്‍ഗ്ഗംതേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവരെന്നോടു നീതിവിധികളാരായുന്നുദൈവത്തോടടുക്കാന്‍ താത്പര്യംകാണിക്കുകയും ചെയ്യുന്നു.  
3: ഞങ്ങള്‍ എന്തിനുപവസിച്ചുഅങ്ങു കാണുന്നില്ലല്ലോ! ഞങ്ങളെന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തിഅങ്ങതു ശ്രദ്ധിക്കുന്നില്ലല്ലോ! എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു.   
4: കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനുംമാത്രമാണു നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തിലെത്താന്‍ ഇത്തരം ഉപവാസമുപകരിക്കുകയില്ല.   
5: ഇത്തരം ഉപവാസമാണോ ഞാനാഗ്രഹിക്കുന്നത്ഒരു ദിവസത്തേക്ക് ഒരുവനെയെളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തലകുനിക്കുന്നതും ചാക്കുവിരിച്ച്, ചാരവുംവിതറിക്കിടക്കുന്നതുമാണോ അത്ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസമെന്നും വിളിക്കുക?   
6: ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകളഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളുമൊടിക്കുകയുംചെയ്യുന്നതല്ലേ ഞാനാഗ്രഹിക്കുന്ന ഉപവാസം?   
7: വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെയുടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയുംചെയ്യുന്നതല്ലേ അത്?   
8: അപ്പോള്‍, നിന്റെ വെളിച്ചം, പ്രഭാതംപോലെ പൊട്ടിവിരിയുംനീ വേഗം സുഖംപ്രാപിക്കുംനിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും.   
9: നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവുത്തരമരുളുംനീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്നു മറുപടിതരും. മര്‍ദ്ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്നു ദൂരെയകറ്റുക.   
10: വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണംകൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തിനല്കുകയുംചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തിലുദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നംപോലെയാകും.   
11: കര്‍ത്താവു നിന്നെ നിരന്തരം നയിക്കുംമരുഭൂമിയിലും നിനക്കു സമൃദ്ധിനല്കുംനിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചുവളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയുംപോലെയാകും നീ.   
12: നിന്റെ പുരാതനനഷ്ടശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.   
13: സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ ഇഷ്ടമനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുകസാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങളന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെയാദരിക്കുക.   
14: അപ്പോള്‍ നീ കര്‍ത്താവിലാനന്ദംകണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണിതരുളിച്ചെയ്തിരിക്കുന്നത്.