സുഭാഷിതങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുഭാഷിതങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുനൂറ്റിയൊന്നാം ദിവസം: പ്രഭാഷകന്‍ 40 - 43


അദ്ധ്യായം 40

മനുഷ്യന്റെ ദയനീയാവസ്ഥ
1: ഓരോരുത്തര്‍ക്കും ധാരാളം ജോലി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നു പുറത്തുവരുന്നനിമിഷംമുതല്‍ സര്‍വ്വരുടെയും മാതാവിന്റെടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്‍ ഭാരമുള്ള നുകംവയ്ക്കപ്പെട്ടിരിക്കുന്നു.   
2: അവരുടെ ഹൃദയചാഞ്ചല്യവും ഭയവും ഉത്കണ്ഠയും മരണദിനത്തെക്കുറിച്ചാണ്.   
3: വിശിഷ്ടമായ സിംഹാസനത്തില്‍ ഉപവിഷ്ടനായ രാജാവുമുതല്‍ പൊടിയിലും ചാരത്തിലുംകഴിയുന്ന എളിയവന്‍വരെ,  
4: രാജകീയാങ്കിയും കിരീടവുമണിയുന്നവന്‍മുതല്‍ ചാക്കുടുക്കുന്നവന്‍വരെ ഏവരും,   
5: കോപംഅസൂയആകുലത, അസ്വസ്ഥതമരണഭീതി, ക്രോധംമത്സരം എന്നിവയ്ക്കധീനരായിത്തീരുന്നുകിടക്കയില്‍ വിശ്രമിക്കുമ്പോള്‍ നിശാനിദ്ര അവനു വിഭ്രാന്തിയുളവാക്കുന്നു.   
6: അവനു വിശ്രമം അല്പംമാത്രം ലഭിക്കുന്നുചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെയുദ്ധനിരയില്‍നിന്ന് ഓടിപ്പോന്നവനെപ്പോലെഅവന്‍ ദുസ്സ്വപ്നങ്ങളാല്‍ അസ്വസ്ഥനാകുന്നു.   
7: രക്ഷയോടടുക്കുമ്പോള്‍ അവന്‍ ഞെട്ടിയുണരുകയും ദുസ്സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ വിസ്മയിക്കുകയുംചെയ്യുന്നു.   
8: എല്ലാ ജീവികള്‍ക്കും - മനുഷ്യനും മൃഗങ്ങള്‍ക്കും - പാപികള്‍ക്ക് ഏഴിരട്ടിയും-
9: മരണവും രക്തച്ചൊരിച്ചിലും കലഹവും വാളും ആപത്തും ക്ഷാമവും പീഡനവും മഹാമാരിയും വന്നുചേരുന്നു.   
10: ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടതു ദുഷ്ടര്‍ക്കുവേണ്ടിയാണ്അവര്‍നിമിത്തം ജലപ്രളയവുമുണ്ടായി.   
11: മണ്ണില്‍നിന്നു വന്നതു മണ്ണിലേക്കും ജലത്തില്‍നിന്നു വന്നതു ജലത്തിലേക്കും മടങ്ങുന്നു.   
12: കൈക്കൂലിയും അനീതിയും നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടുംവിശ്വസ്തത എന്നേയ്ക്കും നിലനില്ക്കും.   
13: അനീതിപ്രവര്‍ത്തിക്കുന്നവന്റെ സമ്പത്ത്,  കുത്തിയൊഴുക്കുപോലെ പെട്ടെന്നപ്രത്യക്ഷമാകുംഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.   
14: ഔദാര്യശീലനു സന്തോഷം ലഭിക്കുംപാപികള്‍ നിശ്ശേഷം പരാജയപ്പെടും.   
15: ദൈവഭയമില്ലാത്തവന്റെ സന്തതി, അധികം ശാഖചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്ന ദുര്‍ബലമായ വേരുകളാണവര്‍.  
16: ജലാശയതീരത്തിലോനദീതടത്തിലോ വളരുന്ന ഞാങ്ങണ ഏതു പുല്ലിനെയുംകാള്‍ വേഗത്തില്‍ പിഴുതെടുക്കാം.  
17: കാരുണ്യം, അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്ദാനധര്‍മ്മം എന്നേയ്ക്കും നിലനില്‍ക്കുന്നു.   
18: സ്വാശ്രയശീലനും അദ്ധ്വാനപ്രിയനും ജീവിതം മധുരമാണ്നിധിലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്.   
19: സന്താനങ്ങളും താന്‍ നിര്‍മ്മിച്ച നഗരവുമാണ്, ഒരുവന്റെ പേരു നിലനിറുത്തുന്നത്നിഷ്‌കളങ്കയായ ഭാര്യ, ഇവ രണ്ടിനെയുംകാള്‍ വിലമതിക്കപ്പെടുന്നു.   
20: വീഞ്ഞും സംഗീതവും ഹൃദയത്തെയാനന്ദിപ്പിക്കുന്നുജ്ഞാനതൃഷ്ണ ഇവയെക്കാള്‍ ശ്രേഷ്ഠമത്രേ.   
21: കുഴലും കിന്നരവും ഗാനമാധുരി വര്‍ദ്ധിപ്പിക്കുന്നുഇവയെക്കാള്‍ ആസ്വാദ്യമാണ് ഇമ്പമുള്ള മനുഷ്യസ്വരം.   
22: പ്രസന്നതയും സൗന്ദര്യവും കണ്ണിനാനന്ദംനല്കുന്നുഇവയെക്കാള്‍ ആനന്ദദായകമാണ്‌ വയലിലെ ഇളംതളിരുകള്‍.  
23: സുഹൃത്തോ സഹചാരിയോ എപ്പോഴും സ്വാഗതാര്‍ഹനാണ്എന്നാല്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ സന്ദര്‍ശനം അതിനെക്കാള്‍ ഹൃദ്യമാണ്   
24: സഹോദരരും സഹായകരും വിഷമസന്ധികളിലുപകരിക്കുന്നുദാനധര്‍മ്മം ഇവരെക്കാള്‍ സുരക്ഷിതമായ അഭയമാണ്.  
25: സ്വര്‍ണ്ണവും വെള്ളിയും പാദങ്ങളെ ഉറപ്പിച്ചു നിറുത്തുന്നുസദുപദേശം ഇവയെക്കാള്‍ ശ്രേഷ്ഠമാണ്.   
26: ധനവും ബലവും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നുദൈവഭക്തി ഇവയെക്കാള്‍ അഭികാമ്യമാണ്അതുവഴി നഷ്ടമുണ്ടാകുന്നില്ലദൈവഭക്തന് അന്യസഹായം തേടേണ്ടതില്ല.   
27: ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണംചെയ്യുന്നു,   
28: മകനേഭിക്ഷുവിനെപ്പോലെ ജീവിക്കരുത്ഭിക്ഷാടനത്തെക്കാള്‍ മരണമാണു ഭേദം.   
29: ഒരുവന്‍ മറ്റൊരുവന്റെ ഭക്ഷണമേശയിലാശയര്‍പ്പിച്ചാല്‍ അവന്റെ അസ്തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന്‍ അന്യന്റെ ഭക്ഷണംകൊണ്ട്, തന്നെത്തന്നെ മലിനമാക്കുന്നുബുദ്ധിമാനും സദുപദേശംലഭിച്ചവനും അതൊഴിവാക്കും.  
30: നിര്‍ല്ലജ്ജന്റെ നാവിനു ഭിക്ഷാടനം മധുരമെങ്കിലും അവന്റെയുദരത്തില്‍ അഗ്നി ജ്വലിക്കുകയാണ്.


അദ്ധ്യായം 41

മരണം
1: മരണമേതന്റെ സമ്പത്തിന്റെമദ്ധ്യേ സമാധാനപൂര്‍വ്വം ജീവിക്കുന്നവന്അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്രുചികരമായ വിഭവങ്ങളാസ്വദിക്കാന്‍ ആരോഗ്യമുള്ളവന്, നിന്നെപ്പറ്റിയോര്‍ക്കുന്നത് എത്ര അരോചകമാണ്!   
2: മരണമേദരിദ്രനും ശക്തിക്ഷയിച്ചവനും വൃദ്ധനും അല്ലല്‍നിറഞ്ഞവനും സഹിഷ്ണുത നഷ്ടപ്പെട്ട്, സദാ നീരസംപ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്‍ഹം!   
3: മരണവിധിയെ ഭയപ്പെടേണ്ടാനിന്റെ മുന്‍കാലജീവിതത്തെയും ജീവിതാന്തത്തെയുമോര്‍ക്കുകമര്‍ത്ത്യവര്‍ഗ്ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പാണിത്.   
4: അത്യുന്നതന്റെ ഹിതം നിരസിക്കാന്‍ ആര്‍ക്കുകഴിയുംആയുസ്സു പത്തോ, നൂറോ, ആയിരമോ വര്‍ഷമായിക്കൊള്ളട്ടെപാതാളത്തില്‍ അതെപ്പറ്റി ചോദ്യമില്ല.   
5: പാപികളുടെ സന്താനങ്ങള്‍ മ്ലേച്ഛസന്തതികളാണ്അവര്‍ ദൈവഭയമില്ലാത്തവരുടെ സങ്കേതങ്ങളില്‍ സമ്മേളിക്കുന്നു.  
6: പാപികളുടെ സന്താനങ്ങളുടെ അവകാശം നശിച്ചുപോകുംഅവരുടെ പിന്‍തലമുറ നിത്യനിന്ദയ്ക്കു പാത്രമാകും.   
7: ദൈവഭയമില്ലാത്ത പിതാവിനെ മക്കള്‍ കുറ്റപ്പെടുത്തുംഅവന്‍നിമിത്തമാണ് അവര്‍ നിന്ദയനുഭവിക്കുന്നത്.   
8: അത്യുന്നതദൈവത്തിന്റെ കല്പനകള്‍നിരസിച്ച, ദൈവഭയമില്ലാത്ത ജനമേ, നിങ്ങള്‍ക്കു കഷ്ടം!   
9: നിങ്ങള്‍ ശാപത്തിലേക്കാണു ജനിച്ചത്മരണത്തിലും ശാപമാണു നിങ്ങളുടെ വിധി.   
10: പൊടിയില്‍നിന്നു വന്നവന്‍ പൊടിയിലേയ്ക്കു മടങ്ങുന്നുദൈവഭയമില്ലാത്തവന്‍ ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു.   
11: ശരീരനാശത്തെപ്രതി മനുഷ്യര്‍ വിലപിക്കുന്നുഎന്നാല്‍, പാപികളുടെ പേരുപോലും മാഞ്ഞുപോകും.   
12: സത്കീര്‍ത്തിയില്‍ ശ്രദ്ധാലുവായിരിക്കുകആയിരം സ്വര്‍ണ്ണനിക്ഷേപങ്ങളെക്കാള്‍ അത് അക്ഷയമാണ്.   
13: നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേഎന്നാല്‍, സത്കീര്‍ത്തി ശാശ്വതവും.   

ലജ്ജാശീലം
14: കുഞ്ഞുങ്ങളേഉപദേശങ്ങള്‍പാലിച്ചു സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍; നിഗൂഢജ്ഞാനവും അജ്ഞാതനിധിയും നിഷ്പ്രയോജനമാണ്.   
15: വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍ വിജ്ഞാനം ഗോപനംചെയ്യുന്നവനെക്കാള്‍ ഭേദമാണ്.
16: അതിനാല്‍, എന്റെ വാക്കുകളെ ആദരിക്കുകഎല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നതു നന്നല്ലഎല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല.   
17: ലജ്ജിക്കേണ്ടവ ഇവയാണ്: പിതാവിന്റെയോ മാതാവിന്റെയോമുമ്പില്‍ അസന്മാര്‍ഗ്ഗിയായിരിക്കുകപ്രഭുവിന്റെയോ ഭരണാധികാരിയുടെയോമുമ്പില്‍ വ്യാജംപറയുക,   
18: ന്യായാധിപന്റെയോ വിധിയാളന്റെയോമുമ്പില്‍ തെറ്റുചെയ്യുക. ജനത്തിന്റെയോ സമൂഹത്തിന്റെയോമുമ്പില്‍ തിന്മപ്രവര്‍ത്തിക്കുകസ്‌നേഹിതന്റെയോ പങ്കാളിയുടെയോ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുക,   
19: സ്വന്തം സ്ഥലത്തുനിന്നു മോഷ്ടിക്കുക, ഇവയെല്ലാം ലജ്ജാകരമാണ്. ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയുംമുമ്പില്‍ ലജ്ജാഭരിതനാകുക. ഭക്ഷണാവസരങ്ങളില്‍ സ്വാര്‍ത്ഥതാത്പര്യംകാണിക്കുന്നതിലും ക്രയവിക്രയങ്ങളില്‍ കാപട്യംകാണിക്കുന്നതിലും   
20: പ്രത്യഭിവാദനംചെയ്യാതിരിക്കുന്നതിലും കുലടയെ അഭിലാഷപൂര്‍വ്വം നോക്കുന്നതിലും,   
21: ബന്ധുവിന്റെ അഭ്യര്‍ത്ഥന നിരസിക്കുന്നതിലും അന്യന്റെ ഓഹരിയോ സമ്മാനമോ അപഹരിക്കുന്നതിലും അന്യന്റെ ഭാര്യയെ ദുര്‍മ്മോഹത്തോടെ നോക്കുന്നതിലും,   
22: അവന്റെ ദാസിയുമായി ബന്ധപ്പെടുന്നതിലും ലജ്ജിക്കുക. അവളുടെ കിടക്കയെ സമീപിക്കരുത്. സ്‌നേഹിതന്മാരുടെമുമ്പാകെനടത്തിയ വഷളായ സംസാരത്തിന്റെപേരില്‍ ലജ്ജിക്കുകദാനംചെയ്തിട്ട്, കൊട്ടിഗ്ഘോഷിക്കാതിരിക്കുക.  
23: പരദൂഷണം ആവര്‍ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുകഅപ്പോള്‍ ഉചിതമായ ലജ്ജയായിരിക്കും നിന്റേത്എല്ലാവരും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും. 

അദ്ധ്യായം 42

1: താഴെപ്പറയുന്ന കാര്യങ്ങളില്‍ നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്നു പാപംചെയ്യുകയോ അരുത്.   
2: അത്യുന്നതന്റെ നിയമംഅവിടുത്തെ ഉടമ്പടിഅപരാധനെ കുറ്റം വിധിക്കുക,   
3: പങ്കാളിയും സഹയാത്രികനുമായി കണക്കുതീര്‍ക്കുകസ്‌നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,   
4: കൂടുതലോ കുറവോവരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മതകാണിക്കുക,   
5: കച്ചവടത്തില്‍ ലാഭംനേടുകകുട്ടികള്‍ക്കു നല്ല ശിക്ഷണം നല്കുകദുഷ്ടനായ ദാസനു തക്കശിക്ഷ കൊടുക്കുക ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.   
6: അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിറുത്തുന്നതും നന്ന്അനേകരുള്ളിടത്തു സാധനങ്ങള്‍ പൂട്ടിസൂക്ഷിക്കുന്നതും നന്ന്.   
7: എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണംക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.   
8: അജ്ഞനെയോ വിഡ്ഢിയെയോ ചെറുപ്പക്കാരുമായി ശണ്ഠകൂടുന്ന വൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജിക്കേണ്ടഅപ്പോള്‍ നീ അറിവുള്ളവനാണെന്നു വ്യക്തമാവുകയും എല്ലാവരും നിന്നെ അംഗീകരിക്കുകയുംചെയ്യും.   

മകളെക്കുറിച്ച് ആകുലത
9: മകള്‍ സ്വയമറിയാതെതന്നെ പിതാവിനെ ജാഗരൂകതയുള്ളവനാക്കുന്നുഅവളെക്കുറിച്ചുള്ള വിചാരം, അവന്റെ നിദ്ര അപഹരിച്ചുകളയുന്നുയൗവനത്തില്‍ അവള്‍ വിവാഹിതയാകുമോയെന്നും വിവാഹത്തിനുശേഷം അവള്‍ ഭര്‍ത്താവിന് അഹിതയാകുമോയെന്നുമോര്‍ത്ത് ആകുലനാകുന്നു.   
10: കന്യകയായിരിക്കുമ്പോള്‍ അവള്‍ കളങ്കിതയും പിതൃഭവനത്തില്‍വച്ച് ഗര്‍ഭിണിയുമാകുമോ എന്നു ഭയപ്പെടുന്നുഭര്‍ത്തൃമതിയെങ്കില്‍ അവിശ്വസ്തയോ വന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.   
11: ദുശ്ശാഠ്യക്കാരിയായ പുത്രിയെ കര്‍ശനമായി സൂക്ഷിക്കുകഅല്ലെങ്കില്‍, അവള്‍ നിന്നെ ശത്രുക്കളുടെ പരിഹാസപാത്രവുംനഗരത്തില്‍ സംസാരവിഷയവും ജനമദ്ധ്യേ അപമാനിതനുമാക്കുംസമൂഹത്തിന്റെമുമ്പില്‍ നിനക്കു ലജ്ജിക്കേണ്ടിവരും.   
12: ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്സ്ത്രീകളുടെയിടയില്‍ ഇരിക്കയുമരുത്.   
13: വസ്ത്രത്തില്‍നിന്നു കീടങ്ങളെന്നപോലെ സ്ത്രീയില്‍നിന്നു ദുഷ്ടത വരുന്നു.   
14: സ്ത്രീയുടെ നന്മയെക്കാള്‍ ഭേദമാണു പുരുഷന്റെ ദുഷ്ടതസ്ത്രീയാണു ലജ്ജയും അപമാനവുംവരുത്തുന്നത്. 
  
പ്രപഞ്ചത്തില്‍ ദൈവമഹത്വം
15: ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യുംകര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വ്വഹിക്കപ്പെടുന്നു.   
16: സൂര്യന്‍ തന്റെ കിരണങ്ങള്‍കൊണ്ട്, എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നുകര്‍ത്താവിന്റെ മഹത്ത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.   
17: കര്‍ത്താവിന്റെ വിസ്മയനീയമായ പ്രവൃത്തികള്‍ അവിടുത്തെ വിശുദ്ധര്‍ക്കുപോലും അവര്‍ണ്ണനീയമാണ്പ്രപഞ്ചംമുഴുവന്‍ തന്റെ മഹത്വത്തില്‍ നിലകൊള്ളാന്‍വേണ്ടി സര്‍വ്വശക്തനായ കര്‍ത്താവു സ്ഥാപിച്ചവയത്രേ അവ.   
18: അവിടുന്ന്, ആഴിയുടെ അഗാധത്തെയും മനുഷ്യഹൃദയങ്ങളെയും പരിശോധിച്ച്, അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നുഅറിയേണ്ടതെല്ലാം അവിടുന്നറിയുന്നുകാലത്തിന്റെ സൂചനകള്‍ അവിടുന്നു നിരീക്ഷിക്കുകയുംചെയ്യുന്നു.   
19: ഭൂതവും ഭാവിയും അവിടുന്നു പ്രഖ്യാപിക്കുന്നുനിഗൂഢരഹസ്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു.   
20: ഒരു ചിന്തയും അവിടുത്തേയ്ക്കജ്ഞാതമല്ലഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.   
21: അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്നു ക്രമീകരിച്ചിരിക്കുന്നുഅവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോ സാധിക്കുകയില്ലഅവിടുത്തേക്ക് ഉപദേശകരെയുമാവശ്യമില്ല.  
22: അവിടുത്തെ പ്രവൃത്തികള്‍ എത്രയഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!   
23: അവയെല്ലാം എന്നേയ്ക്കും ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുസ്വധര്‍മ്മത്തോടു വിശ്വസ്തതപുലര്‍ത്തുന്നു.  
24: എല്ലാവസ്തുക്കളും ജോടികളായി, ദ്വന്ദ്വങ്ങളായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നുഒന്നും അപൂര്‍ണ്ണമല്ല.   
25: ഒന്ന് മറ്റൊന്നിന് പൂരകമാണ്അവിടുത്തെ മഹത്വം ദര്‍ശിച്ച്, ആര്‍ക്കെങ്കിലും മതിവരുമോ?

അദ്ധ്യായം 43

1: തെളിഞ്ഞ ആകാശവിതാനം സ്വര്‍ഗ്ഗീയൗന്നത്യത്തിന്റെ അഭിമാനമാണ്സ്വര്‍ഗ്ഗം എത്ര മഹനീയദൃശ്യമാണ്!   
2: അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.   
3: മധ്യാഹ്നത്തില്‍ അതു ഭൂമിയെ വരട്ടുന്നുഅതിന്റെ അത്യുഗ്രമായ ചൂടുസഹിക്കാന്‍ ആര്‍ക്കുകഴിയും?    
4: ചൂള ജ്വലിപ്പിക്കുന്നവന്‍ എരിയുന്നചൂടില്‍ ജോലിചെയ്യുന്നുസൂര്യനാകട്ടെ അതിന്റെ മൂന്നിരട്ടിച്ചൂടിലാണു പര്‍വ്വതങ്ങളെ ദഹിപ്പിക്കുന്നത്. അത് അഗ്നിശരങ്ങള്‍ചൊരിയുന്നുഉജ്ജ്വലരശ്മികള്‍കൊണ്ടു കണ്ണഞ്ചിക്കുന്നു.  
5: ഇതു സൃഷ്ടിച്ച കര്‍ത്താവ് ഉന്നതനാണ്അവിടുത്തെ കല്പനയില്‍ അതു ഗതിവേഗംകൂട്ടുന്നു.   
6: യഥാസമയം സ്വധര്‍മ്മമനുഷ്ഠിക്കാന്‍ ചന്ദ്രനെയും അവിടുന്നു സൃഷ്ടിച്ചുകാലം നിര്‍ണ്ണയിക്കാനും ശാശ്വതമായ അടയാളമായിരിക്കാനുംതന്നെ.   
7: ഉത്സവദിനങ്ങള്‍ ചന്ദ്രനെനോക്കി നിര്‍ണ്ണയിക്കുന്നു. പൂര്‍ണ്ണതയിലെത്തിയിട്ടു ക്ഷയിക്കുന്ന വെളിച്ചമാണത്.   
8: അദ്ഭുതകരമായി വളരുന്ന ചന്ദ്രക്കലയെ അടിസ്ഥാനമാക്കി മാസങ്ങള്‍ക്കു പേരുനല്‍കുന്നുആകാശസൈന്യങ്ങളുടെപ്രകാശഗോപുരമാണത്.   
9: നക്ഷത്രങ്ങളുടെ ശോഭ, ആകാശത്തിന്റെ സൗന്ദര്യമാകുന്നുകര്‍ത്താവിന്റെ ഉന്നതങ്ങളില്‍ മിന്നിത്തിളങ്ങുന്ന അലങ്കാരനിരയും.   
10: പരിശുദ്ധന്റെ കല്പനയാല്‍ അവ യഥാസ്ഥാനം നിലകൊള്ളുന്നുഅവയൊരിക്കലും കണ്ണുചിമ്മുന്നില്ല.   
11: ശോഭയാല്‍ അഴകുറ്റ മഴവില്ലിനെനോക്കി, അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുവിന്‍.   
12: മനോഹരമായ ചാപംകൊണ്ട് അതാകാശത്തെ വലയംചെയ്യുന്നുഅത്യുന്നതന്റെ കരങ്ങളാണതു കുലച്ചിരിക്കുന്നത്.   
13: അവിടുന്നു തന്റെ കല്പനയാല്‍ ഹിമവാതമയയ്ക്കുന്നുതന്റെ വിധിയുടെ മിന്നല്പിണരുകളെ ത്വരിപ്പിക്കുന്നു.  
14: അങ്ങനെ സംഭരണശാലകള്‍തുറന്നു മേഘങ്ങള്‍ പക്ഷികളെപ്പോലെ പറക്കുന്നു.   
15: തന്റെ മഹത്വത്താല്‍ അവിടുന്നു മേഘങ്ങളെ ഒരുമിച്ചുകൂട്ടി, ആലിപ്പഴങ്ങളായി നുറുക്കുന്നു.   
16: അവിടുന്നു പ്രത്യക്ഷപ്പെടുമ്പോള്‍ പര്‍വ്വതങ്ങള്‍ വിറകൊള്ളുന്നുഅവിടുന്നിച്ഛിക്കുമ്പോള്‍ തെക്കന്‍കാറ്റു വീശുന്നു.  
17: മേഘഗര്‍ജ്ജനംകൊണ്ട് അവിടുന്നു ഭൂമിയെ ശാസിക്കുന്നുവടക്കന്‍കാറ്റും ചുഴലിക്കാറ്റുംകൊണ്ടും ശാസിക്കുന്നുപറന്നിറങ്ങുന്ന പക്ഷികളെപ്പോലെ അവിടുന്നു മഞ്ഞു വിതറുന്നുവെട്ടുകിളിപ്പറ്റംപോലെ അതിറങ്ങിവരുന്നു.   
18: അതിന്റെ വെണ്മ കണ്ണഞ്ചിക്കുന്നതാണ്അതു വീഴുന്നതുകണ്ട് മനസ്സു വിസ്മയഭരിതമാകുന്നു.   
19: അവിടുന്നു ഭൂമിയില്‍ ഉപ്പുപോലെ തുഷാരം വിതറുന്നുഉറയുമ്പോള്‍ അതു കൂര്‍ത്ത മുള്ളുപോലെയാകുന്നു.   
20: തണുത്ത വടക്കന്‍കാറ്റു വീശി, ജലോപരിതലം മഞ്ഞുകട്ടയാകുന്നുജലാശയങ്ങളുടെ മുകളില്‍ അതു പൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെയണിയുകയും ചെയ്യുന്നു.   
21: പര്‍വ്വതങ്ങള്‍ ചൂടുകൊണ്ടു ദഹിക്കുകയും മരുഭൂമി വരളുകയുംസസ്യങ്ങള്‍ അഗ്നികൊണ്ടെന്നപോലെ വാടിക്കരിയുകയും ചെയ്യുന്നു.   
22: എന്നാല്‍, മൂടല്‍മഞ്ഞ് എല്ലാറ്റിനെയുംഅതിവേഗം സുഖപ്പെടുത്തുന്നുമഞ്ഞു പ്രത്യക്ഷമാകുമ്പോള്‍ ചൂടുശമിച്ച്, ഉന്മേഷമുണ്ടാകുന്നു.   
23: അത്യഗാധത്തെ നിശ്ചലമാക്കി, അതില്‍ ദ്വീപുകള്‍ പ്രതിഷ്ഠിച്ചത് അവിടുത്തെ നിശ്ചയമാണ്.   
24: സമുദ്രസഞ്ചാരികള്‍ അതിലെ അപകടങ്ങളെപ്പറ്റി സംസാരിക്കുന്നുനാം അതുകേട്ടു വിസ്മയിക്കുന്നു.   
25: അസാധാരണവും അദ്ഭുതകരവുമായ സൃഷ്ടികളതിലുണ്ട്എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ സമുദ്രസത്വങ്ങളുമതിലുണ്ട്.   
26: സ്വന്തം ശക്തിയാല്‍, അവിടുന്നു ‌ലക്ഷ്യംപ്രാപിക്കുന്നുഅവിടുത്തെ വചനത്താല്‍ എല്ലാം നിശ്ചിതമാര്‍ഗ്ഗത്തില്‍ ചരിക്കുന്നു.  
27: എത്രപറഞ്ഞാലും മുഴുവനാവുകയില്ലഎല്ലാറ്റിന്റെയും സാരമിതാണ്- അവിടുന്നാണു സര്‍വ്വവും.   
28: അവിടുത്തെ പ്രകീര്‍ത്തിക്കാന്‍ എവിടെനിന്നാണു നമുക്കു ശക്തിലഭിക്കുകഎല്ലാ സൃഷ്ടികളെയുംകാള്‍ അവിടുന്നുന്നതമാണ്.   
29: കര്‍ത്താവു ഭയവും ഭക്തിയും ജനിപ്പിക്കുന്നുഅവിടുന്ന് അത്യുന്നതനും അവിടുത്തെ ശക്തി അദ്ഭുതകരവുമാണ്.  
30: എല്ലാക്കഴിവുമുപയോഗിച്ചു കര്‍ത്താവിനെ സ്തുതിക്കുവിന്‍; അവിടുന്ന് അതിനുമുപരിയാണ്. സര്‍വ്വശക്തിയോടുംകൂടെ അവിടുത്തെ പുകഴ്ത്തുവിന്‍; തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലും പരിധിയിലെത്തുകയില്ല.   
31: ആരവിടുത്തെക്കണ്ടിട്ടുണ്ട്ആര്‍ക്കവിടുത്തെ വര്‍ണ്ണിക്കാന്‍ കഴിയുംആര്‍ക്കവിടുത്തെ വേണ്ടവിധം പുകഴ്ത്താന്‍കഴിയും?   
32: ഇവയെക്കാള്‍ മഹത്തായ നിരവധി കാര്യങ്ങള്‍ നമുക്കജ്ഞാതമായി വര്‍ത്തിക്കുന്നുഅവിടുത്തെ ഏതാനും സൃഷ്ടികള്‍മാത്രമേ നാം ദര്‍ശിച്ചിട്ടുള്ളു.   
33: എല്ലാം സൃഷ്ടിച്ചതു കര്‍ത്താവാണ്; തന്റെ ഭക്തര്‍ക്ക് അവിടുന്നു ജ്ഞാനം പ്രദാനംചെയ്യുന്നു. 

നൂറ്റിത്തൊണ്ണൂറ്റിയേഴാം ദിവസം: പ്രഭാഷകന്‍ 21 - 24

 
അദ്ധ്യായം 21

പാപം വര്‍ജ്ജിക്കുക
1: മകനേനീ പാപം ചെയ്തിട്ടുണ്ടോഇനി ചെയ്യരുത്. പഴയ പാപങ്ങളില്‍നിന്നുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കുക.  
2: സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുകഅടുത്തുചെന്നാല്‍ അതു കടിക്കുംഅതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്അതു ജീവനപഹരിക്കും. 
3: നിയമലംഘനം ഇരുവായ്ത്തലവാള്‍പോലെയാണ്അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല. 
4: ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നുഅതുപോലെ അഹങ്കാരിയുടെ ഭവനം ശൂന്യമായിത്തീരുന്നു.   
5: ദരിദ്രന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നുഅവനു നീതി ലഭിക്കാന്‍ വൈകുകയില്ല.   
6: ശാസന വെറുക്കുന്നവന്‍ പാപികളുടെ വഴിയിലാണ്കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഹൃദയംകൊണ്ടു പശ്ചാത്തപിക്കുന്നു.  
7: വാക്ചാതുര്യമുള്ളവന്‍ പ്രശസ്തി നേടുന്നുജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു.   
8: അന്യന്റെ പണംകൊണ്ടു വീടുപണിയുന്നവന്‍, തന്റെ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്.   
9: ദുഷ്ടരുടെ സമൂഹം ചണനാരു കൂട്ടിവച്ചതുപോലെയാണ്അവര്‍ അഗ്നിയില്‍ എരിഞ്ഞുതീരും.   
10: പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നുഅതവസാനിക്കുന്നതു പാതാളത്തിലാണ്. 

ജ്ഞാനിയും ഭോഷനും

11: നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നുജ്ഞാനം ദൈവഭക്തിയില്‍ പൂര്‍ണ്ണമാകുന്നു!   
12: ബുദ്ധിസാമര്‍ത്ഥ്യമില്ലാത്തവനെ പഠിപ്പിക്കുക സാദ്ധ്യമല്ലഎന്നാല്‍, നീരസം വളര്‍ത്തുന്ന ഒരുതരം സാമര്‍ത്ഥ്യമുണ്ട്.  
13: ബുദ്ധിമാന്റെ ജ്ഞാനം, കവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നുഅവന്റെ ഉപദേശം വറ്റാത്ത നീരുറവയാണ്.   
14: ഭോഷന്റെ മനസ്സ് ഓട്ടക്കലം പോലെയാണ്അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല.   
15: അറിവുള്ളവന്‍ ജ്ഞാനസൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ അവയെ പുകഴ്ത്തുകയും പരിപുഷ്ടമാക്കുകയും ചെയ്യുംഭോഷന്‍ അവ പുച്ഛിച്ചു പുറംതള്ളും.   
16: ഭോഷന്റെ സംസാരം ഭാരമുള്ള ചുമടുപോലെയാണ്ബുദ്ധിമാന്റെ സംഭാഷണം ആനന്ദമുളവാക്കുന്നു.   
17: സദസ്യര്‍ ബുദ്ധിമാന്റെ സംസാരം സ്വാഗതംചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു.   
18: ഭോഷനു ജ്ഞാനം, വീണുതകര്‍ന്ന വീടുപോലെയാണ്അജ്ഞന്റെ അറിവു പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്. 
19: മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍ വിലങ്ങുപോലെയുമാണ്;   
20: ഭോഷന്‍ ഉറക്കെച്ചിരിക്കുന്നുബുദ്ധിമാന്‍ നിശ്ശബ്ദം പുഞ്ചിരിക്കുന്നു.   
21: ബുദ്ധിമാനു വിദ്യ സ്വര്‍ണ്ണാഭരണംപോലെയും വലത്തുകൈയില്‍ വളപോലെയുമാണ്.   
22: ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നുഅനുഭവസമ്പന്നന്‍ ഉപചാരപൂര്‍വ്വം അതിന്റെ മുമ്പില്‍ നില്ക്കുന്നു.   
23: സംസ്‌കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്നുസംസ്കാരസമ്പന്നന്‍ പുറത്തു കാത്തുനില്ക്കുന്നു.   
24: വാതിക്കല്‍ ഒളിഞ്ഞുനിന്നു ശ്രദ്ധിക്കുന്നത് അപമര്യാദയാണ്വിവേകി അങ്ങനെചെയ്യാന്‍ ലജ്ജിക്കും.   
25: വ്യര്‍ത്ഥഭാഷകന്‍ അന്യരുടെ വാക്കുകളാവര്‍ത്തിക്കുന്നുവിവേകി വാക്കുകള്‍ തൂക്കിയുപയോഗിക്കുന്നു.   
26: ഭോഷന്റെ മനസ്സു വായിലും ബുദ്ധിമാന്റെ വായ് മനസ്സിലുമാണ്.   
27: ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെ ശപിക്കുമ്പോള്‍ തന്നെത്തന്നെയാണു ശപിക്കുന്നത്.   
28: പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നുഅവന്‍ അയല്‍ക്കാര്‍ക്കു നിന്ദ്യനാണ്. 

അദ്ധ്യായം 22

അലസതയും ഭോഷത്തവും

1: ചെളിയില്‍പ്പൂണ്ട കല്ലുപോലെയാണലസന്‍; അവന്റെ നിന്ദ്യാവസ്ഥയെ എല്ലാവരും പരിഹസിക്കുന്നു.   
2: അലസന്‍ ശുചിത്വമില്ലാത്ത ചാണകക്കൂനയിലെ ചേറിനുതുല്യംഅതിനെ സ്പര്‍ശിക്കുന്നവന്‍ കൈ കുടഞ്ഞുകളയുന്നു.  
3: ദുര്‍മാര്‍ഗ്ഗിയുടെ പിതാവായിരിക്കുക അപകീര്‍ത്തികരമാണ്പെണ്‍കുട്ടി ജനിക്കുന്നതു നഷ്ടമാണ്.   
4: വിവേകമുള്ള പുത്രിക്കു വരനെ ലഭിക്കുംലജ്ജാകരമായി പ്രവര്‍ത്തിക്കുന്ന പുത്രി, പിതാവിനു ദുഃഖഹേതുവാണ്.   
5: അടക്കമില്ലാത്ത മകള്‍ പിതാവിനും ഭര്‍ത്താവിനും അപകീര്‍ത്തിവരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു.   
6: അനവസരത്തില്‍പ്പറയുന്ന കഥ, വിലാപവേളയില്‍ സംഗീതംപോലെയാണ്എന്നാല്‍, ജ്ഞാനത്തിന്റെ ശിക്ഷണം എപ്പോഴുമുചിതമാണ്.   
7: മൂഢനെ വിദ്യയഭ്യസിപ്പിക്കുന്നത്, പൊട്ടിയ കലത്തിന്റെ കഷണങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതുപോലെയാണ്. അല്ലെങ്കില്‍ ഗാഢനിദ്രയില്‍ ലയിച്ചവനെ ഉണര്‍ത്തുന്നതുപോലെയാണ്.
8: മൂഢനോടു കഥപറയുന്നവന്‍ അര്‍ദ്ധനിദ്രാവസ്ഥയില്‍ കഴിയുന്നവനോടാണു പറയുന്നത്. പറഞ്ഞുകഴിയുമ്പോള്‍ എന്താണു പറഞ്ഞതെന്ന് അവന്‍ ചോദിക്കും.
9മരിച്ചവനെയോര്‍ത്തു കരയുക; അവന്റെ പ്രകാശമണഞ്ഞുപോയി. 
10: ഭോഷനെയോര്‍ത്തു കരയുക; അവന്റെ ബുദ്ധി കെട്ടുപോയി. 
11: മരിച്ചവനെയോര്‍ത്ത് ഏറെ കരയേണ്ടാ; അവനു വിശ്രമം ലഭിച്ചുഭോഷന്റെ ജീവിതം മരണത്തെക്കാള്‍ കഷ്ടമാണ്.    
12: മരിച്ചവനുവേണ്ടിയുള്ള വിലാപം, ഏഴു ദിവസംകൊണ്ടവസാനിക്കുന്നുഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത് അവന്റെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നു.  
13: മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധിശൂന്യനെ സന്ദര്‍ശിക്കുകയോ അരുത്. അവനില്‍നിന്നകന്നു നില്ക്കുകഅവന്‍ നിന്നെ കുഴപ്പത്തിലാക്കും. തന്നെത്തന്നെ കുടഞ്ഞ് അവന്‍ നിന്റെമേല്‍ ചെളി തെറിപ്പിക്കുംഅവനെ ഒഴിവാക്കുകനിനക്കു സ്വസ്ഥത ലഭിക്കുംഅവന്റെ ഭോഷത്തം നിന്നെ വലയ്ക്കുകയില്ല.  
14: ഈയത്തെക്കാള്‍ ഭാരമുള്ളതെന്താണ്അതിന്റെ പേര്, ഭോഷനെന്നല്ലാതെ മറ്റെന്താണ്?  
15: മണലും ഉപ്പും ഇരുമ്പുകട്ടിയും ഭോഷനെക്കാള്‍ എളുപ്പത്തില്‍ വഹിക്കാവുന്നതാണ്.  
16: കെട്ടിടത്തിന്റെ ശക്തിയായുറപ്പിച്ചിരിക്കുന്ന ഉത്തരം, ഭൂമികുലുക്കത്തിലും ഇളകുകയില്ല;   
17: ബുദ്ധിപൂര്‍വ്വമായ ആലോചനകൊണ്ടു ദൃഢമായ മനസ്സ്, ഏതു വിപത്‌സന്ധിയിലും കുലുങ്ങുകയില്ല. ബുദ്ധിപൂര്‍വ്വമായ ചിന്തയിലുപ്പിച്ച മനസ്സ്, സ്തൂപനിരയിലെ വെണ്‍കളിയലങ്കാരംപോലെയാണ്.   
18: മലമുകളിലെ വേലി, കാറ്റത്തിളകിപ്പോകുന്നതുപോലെ മൂഢലക്ഷ്യമുള്ള അധീരമനസ്സ് അപകടത്തില്‍ ചഞ്ചലമാകും.  

സുഹൃദ്ബന്ധം

19: കണ്ണില്‍ കുത്തിയാല്‍ അശ്രുക്കളൊഴുകുംഹൃദയം നോവിച്ചാല്‍, വികാരം പ്രകടമാകും.  
20: പക്ഷികളെയെറിഞ്ഞാല്‍, അവ ഭയപ്പെട്ടു പറന്നുപോകുംസ്നേഹിതനെ നിന്ദിച്ചാല്‍ സൗഹൃദമവസാനിക്കും.   
21: സ്നേഹിതനെതിരേ, നീ വാളെടുത്തുപോയാല്‍പ്പോലും നിരാശനാകേണ്ടാസൗഹൃദം വീണ്ടെടുക്കാന്‍ സാധിക്കും,  
22: സ്‌നേഹിതനെതിരേ, നീ സംസാരിച്ചാലും അസ്വസ്ഥനാകേണ്ടാ; അനുരഞ്ജനസാദ്ധ്യതയുണ്ട്എന്നാല്‍ നിന്ദധിക്കാരംരഹസ്യം വെളിപ്പെടുത്തല്‍, ചതി എന്നിവ സ്നേഹിതരെ ഓടിച്ചുകളയുന്നു.  
23: അയല്‍ക്കാരന്റെ ദാരിദ്ര്യത്തില്‍ അവന്റെ വിശ്വാസമാര്‍ജ്ജിച്ചാല്‍ അവന്റെ ഐശ്വര്യത്തില്‍ നിനക്കും പങ്കുചേരാം. കഷ്ടകാലത്ത് അവനോടു ചേര്‍ന്നുനിന്നാല്‍ അവന്റെ അവകാശത്തില്‍ നിനക്കും പങ്കാളിയാകാം.   
24: തീച്ചൂളയില്‍നിന്നു നീരാവിയും പുകയും ജ്വാലയ്ക്കുമുമ്പേ ബഹിര്‍ഗ്ഗമിക്കുന്നതുപോലെ നിന്ദ, രക്തച്ചൊരിച്ചിലിന്റെ മുന്നോടിയാണ്.   
25: സ്‌നേഹിതനെ രക്ഷിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുകയില്ലഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുകയുമില്ല.  
26: എന്നാല്‍, അവന്‍നിമിത്തം എനിക്കെന്തെങ്കിലും ഉപദ്രവം സംഭവിച്ചാല്‍, അതെപ്പറ്റി കേള്‍ക്കുന്നവരെല്ലാം അവനെ സൂക്ഷിച്ചുകൊള്ളും.   
27: എന്റെ വായ്ക്കു കാവല്‍കാരനും എന്റെ ചുണ്ടുകളില്‍ വിവേകത്തിന്റെ മുദ്രയുമുണ്ടായിരുന്നെങ്കില്‍, ഞാന്‍ വീഴുകയോ നാവുമൂലം നശിക്കുകയോ ചെയ്യുകയില്ലായിരുന്നു. 


അദ്ധ്യായം 23

ആത്മനിയന്ത്രണത്തിനുവേണ്ടി പ്രാര്‍ത്ഥന

1: എന്റെ പിതാവും ജീവിതത്തിന്റെ നിയന്താവുമായ കര്‍ത്താവേഅവയുടെ ഇഷ്ടത്തിന് എന്നെയേല്പിച്ചുകൊടുക്കരുതേ! അവനിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ!   
2: എന്റെ ചിന്തകളെ നേര്‍വഴിക്കു നയിക്കാനൊരു ചാട്ടയും എന്റെ വികാരങ്ങള്‍ക്കു വിവേകപൂര്‍ണ്ണമായ നിയന്ത്രണവുമുണ്ടായിരുന്നെങ്കില്‍! എന്റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെപോവുകയില്ലഎന്റെ കുറ്റങ്ങള്‍ അവഗണിക്കപ്പെടുകയുമില്ല.  
3: എന്റെ പാപങ്ങളും കുറ്റങ്ങളും പെരുകി, ഞാനെന്റെ ശത്രുക്കള്‍ക്കു കീഴ്‌പ്പെടുകയോ അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോചെയ്യുകയില്ല.  
4: എന്റെ പിതാവും ദൈവവുമായ കര്‍ത്താവേഎന്റെ ദൃഷ്ടികള്‍ ഔദ്ധത്യം നിറഞ്ഞതാകരുതേ!   
5: അധമവികാരങ്ങള്‍ക്കു ഞാനടിമയാകരുതേ!   
6: അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴടക്കാതിരിക്കട്ടെ! നിര്‍ലജ്ജമായ വികാരങ്ങള്‍ക്ക്, എന്നെ ഏല്പിച്ചുകൊടുക്കരുതേ!   

നാവിന്റെ വിനിയോഗം
7: കുഞ്ഞുങ്ങളേനാവിനെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നു കേള്‍ക്കുവിന്‍; ഈ ഉപദേശം അനുസരിക്കുന്നവന്‍ കുറ്റക്കാരനാവുകയില്ല.   
8: പാപിയുടെ പതനത്തിനു കാരണം അവന്റെ ചുണ്ടുകളാണ്ചീത്ത പറയുന്നവന്റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കുകാരണം നാവുതന്നെ.   
9: ആണയിടുന്ന ശീലം നന്നല്ലപരിശുദ്ധന്റെ നാമം വെറുതെ ഉരുവിടരുത്.   
10: നിരന്തരം പീഡിപ്പിക്കപ്പെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവൊഴിയാത്തതുപോലെ, എല്ലായ്‌പ്പോഴും ദൈവനാമംവിളിച്ചു ശപഥം ചെയ്യുന്നവന്‍ പാപത്തില്‍നിന്നു സ്വതന്ത്രനായിരിക്കുകയില്ല.   
11: പതിവായി ആണയിടുന്നവന്‍ അകൃത്യങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുംഅവന്റെ ഭവനം ശിക്ഷയില്‍നിന്ന് ഒരിക്കലും മുക്തമാവുകയില്ല. ശപഥം നിറവേറ്റാതെപോയാല്‍ അവന്‍ കുറ്റക്കാരനാകുംമനഃപൂര്‍വ്വം ലംഘിച്ചാല്‍ ഇരട്ടി പാപമുണ്ട്. കള്ളസത്യം ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുംഅവന്റെ ഭവനത്തില്‍ വിപത്തുകള്‍ നിറയും.   
12: മരണതുല്യമായ ഒരുതരം ശപഥമുണ്ട്യാക്കോബിന്റെ സന്തതികളുടെയിടയില്‍ ഒരിക്കലും അതുണ്ടാകാതിരിക്കട്ടെ. ദൈവഭയമുള്ളവന്‍ ഇത്തരം തിന്മകളില്‍നിന്ന് അകന്നിരിക്കുംഅവന്‍ പാപത്തില്‍ മുഴുകുകയില്ല.   
13: അസഭ്യഭാഷണം ശീലിക്കരുത്; അതു പാപകരമാണ്.   
14: വലിയവരുടെകൂടെയായിരിക്കുമ്പോള്‍ മാതാപിതാക്കന്മാരെ അനുസ്മരിക്കുകഅല്ലെങ്കില്‍, നിന്നെത്തന്നെ മറന്നുള്ള നിന്റെ പെരുമാറ്റത്തില്‍ നീ അവരുടെ മുമ്പില്‍ വിഡ്ഢിയാകുംജനിക്കാതിരുന്നെങ്കില്‍ എന്നു നീ അപ്പോള്‍ ആഗ്രഹിക്കുകയും ജന്മദിനത്തെ ശപിക്കുകയും ചെയ്യും.   
15: നിന്ദനം ശീലിച്ചവന്‍ ജീവിതകാലത്തൊരിക്കലും പക്വത നേടുകയില്ല.   

ജഡികപാപങ്ങള്‍
16: രണ്ടുകൂട്ടര്‍ പാപം വര്‍ദ്ധിപ്പിക്കുന്നുമൂന്നാമതൊരു കൂട്ടര്‍ ക്രോധം ക്ഷണിച്ചുവരുത്തുന്നു. വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം, ആളുന്ന തീപോലെയാണ്ജീവിതം പൂര്‍ണ്ണമായി നശിപ്പിക്കുന്നതുവരെ അതടങ്ങുകയില്ലഭോഗാസക്തിക്കടിമപ്പെടുന്നവന്‍ അഗ്നി ദഹിപ്പിക്കുന്നതുവരെ അതില്‍നിന്നു സ്വതന്ത്രനാവുകയില്ല.   
17: വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവന്‍ പിന്മാറുകയില്ല.   
18: വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ ആത്മഗതംചെയ്യുന്നു: ആരാണെന്നെ കാണുക? ഇരുട്ടെനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു, ആരുമെന്നെ കാണുന്നില്ല. ഞാനെന്തിനു പേടിക്കണംഅത്യുന്നതന്‍ എന്റെ പാപങ്ങള്‍ പരിഗണിക്കുകയില്ല.   
19: മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളുകര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവനറിയുന്നില്ലഅവിടുന്നു മനുഷ്യന്റെ എല്ലാ മാര്‍ഗ്ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു.   
20: പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്ന് അതറിഞ്ഞിരുന്നുസൃഷ്ടിക്കുശേഷവും അങ്ങനെതന്നെ.   
21: ഈ മനുഷ്യന്‍ നഗരവീഥികളില്‍വച്ചു ശിക്ഷിക്കപ്പെടുംഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തുവച്ചു പിടിക്കപ്പെടുകയും ചെയ്യും.  
22: ഭര്‍ത്താവിനെയുപേക്ഷിച്ച്, അന്യനില്‍നിന്ന് അവനവകാശിയെ നല്കുന്ന സ്ത്രീയും ഇങ്ങനെതന്നെ.   
23: അവള്‍ അത്യുന്നതന്റെ നിയമം ലംഘിച്ചുഭര്‍ത്താവിനെ വഞ്ചിച്ച് വേശ്യാവൃത്തിയിലേര്‍പ്പെട്ട്, അന്യപുരുഷനില്‍നിന്നു സന്താനങ്ങള്‍ക്കു ജന്മംനല്കി.   
24: അവളെ സമൂഹത്തിന്റെ മുമ്പാകെ കൊണ്ടുവരുംഅവളുടെ സന്താനങ്ങളുടെമേല്‍ ശിക്ഷയുണ്ടാകും.   
25: അവളുടെ കുഞ്ഞുങ്ങള്‍ വേരുപിടിക്കുകയോ ശാഖകള്‍ ഫലം പുറപ്പെടുവിക്കുകയോ ചെയ്യുകയില്ല.   
26: അവള്‍ അവശേഷിപ്പിക്കുന്നതു ശാപഗ്രസ്തമായ ഓര്‍മ്മയാണ്; അവളുടെ അപകീര്‍ത്തി മായുകയില്ല.   
27: കര്‍ത്തൃഭയത്തെക്കാള്‍ ശ്രേഷ്ഠമോ കര്‍ത്താവിന്റെ കല്പന അനുസരിക്കുന്നതിനെക്കാള്‍ മധുരമോ ആയി മറ്റൊന്നില്ലെന്ന് അവളെ അതിജീവിക്കുന്നവരറിയും.   
28: ദൈവത്തെയനുസരിക്കുക വലിയ ബഹുമതിയും അവിടുത്തെ അംഗീകാരം ദീര്‍ഘായുസ്സുമാണ്.

അദ്ധ്യായം 24

ജ്ഞാനത്തിന്റെ മാഹാത്മ്യം
1: ജ്ഞാനത്തിന്റെ വാക്കുകള്‍ അവള്‍ക്കുതന്നെ പുകഴ്ചയാണ്തന്റെ ജനത്തിന്റെ മദ്ധ്യത്തില്‍ അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.   
2: അത്യുന്നതന്റെ സഭയില്‍ അവള്‍ വായ് തുറക്കുന്നുഅവിടുത്തെ സൈന്യത്തിന്റെ മുമ്പാകെ, അവള്‍ പ്രഘോഷിക്കുന്നു;  
3: അത്യുന്നതന്റെ നാവില്‍നിന്നു പുറപ്പെട്ട്, മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണംചെയ്തു.   
4: ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു; മേഘത്തൂണിലായിരുന്നു എന്റെ സിംഹാസനം.   
5: ഞാന്‍ തനിയേ ആകാശത്തിനു പ്രദക്ഷിണംവയ്ക്കുകയും പാതാളത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുകയുംചെയ്തു.  
6: ആഴിയിലെ അലകളിലും ഊഴിയിലും എല്ലാ ജനതകളിലും രാജ്യങ്ങളിലും എനിക്കാധിപത്യം ലഭിച്ചു.   
7: ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതമന്വേഷിച്ചുആരുടെ ദേശത്തു വസിക്കണമെന്നു ഞാനാലോചിച്ചു.   
8: അപ്പോള്‍ സകലത്തിന്റെയും സ്രഷ്ടാവ്, എനിക്കു കല്പന നല്കിഎന്റെ സ്രഷ്ടാവ് എനിക്കു കൂടാരത്തിനു സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്നു പറഞ്ഞു: യാക്കോബില്‍ വാസമുറപ്പിക്കുകഇസ്രായേലില്‍ നിന്റെ അവകാശം സ്വീകരിക്കുക.  
9: കാലം ആരംഭിക്കുന്നതിനുമുമ്പ്, അവിടുന്നെന്നെ സൃഷ്ടിച്ചുഞാന്‍ അനന്തമായി നിലനില്‍ക്കുന്നു.   
10: വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷചെയ്തുസീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു.   
11: അങ്ങനെ പ്രിയങ്കരമായ നഗരത്തില്‍ അവിടുന്നെനിക്കു വിശ്രമംനല്കിജറുസലെമില്‍ എനിക്ക് ആധിപത്യവും.  
12: ഒരു ബഹുമാന്യജനതയുടെയിടയില്‍ അവരുടെ അവകാശമായ കര്‍ത്താവിന്റെ ഓഹരിയില്‍ ഞാന്‍ വേരുറച്ചു.   
13: ലബനോനിലെ ദേവദാരുപോലെയും ഹെര്‍മോനിലെ സരളമരംപോലെയും ഞാനുയര്‍ന്നു.   
14: എന്‍ഗേദിയിലെ ഈന്തപ്പനപോലെയും ജറീക്കോയിലെ പനിനീര്‍ച്ചെടിപോലെയും ഞാന്‍ വളര്‍ന്നുവയലിലെ ഒലിവുമരംപോലെയും നദീതടത്തിലെ വൃക്ഷംപോലെയും ഞാന്‍ പുഷ്ടി പ്രാപിച്ചു.   
15: ഇലവങ്ഗംപോലെയും സുഗന്ധതൈലംപോലെയും ഞാന്‍ പരിമളംപരത്തിവിശിഷ്ടമായ മീറപോലെ ഞാന്‍ സൗരഭ്യം വീശിനറുംപശചന്ദനംകുങ്കുമം, ദേവാലയത്തിലെ കുന്തുരുക്കം എന്നിവപോലെയും ഞാന്‍ സുഗന്ധം പ്രസരിപ്പിച്ചു.   
16: കരുവേലമരംപോലെ ഞാന്‍ ശാഖവീശുന്നുഎന്റെ ശാഖകള്‍ മഹത്വവും മനോഹാരിതയുംനിറഞ്ഞവയാണ്;  
17: മുന്തിരിച്ചെടിപോലെ എന്റെ മുകുളങ്ങള്‍ക്കു ഞാന്‍ സൗന്ദര്യം പകര്‍ന്നു;   
18: എന്റെ പുഷ്പങ്ങള്‍ മഹത്വമാര്‍ന്ന സമൃദ്ധഫലങ്ങളായി പരിണമിക്കുന്നു.   
19: എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്നു തൃപ്തിയാവോളം എന്റെ വിഭവങ്ങള്‍ ആസ്വദിക്കട്ടെ.   
20: എന്നെ സ്മരിക്കുന്നതു തേനിനെക്കാളും എന്നെ സ്വന്തമാക്കുന്നതു തേന്‍കട്ടയെക്കാളും മാധുര്യംപകരും.   
21: എന്നെ ഭുജിക്കുന്നവന്റെ വിശപ്പു ശമിക്കുകയില്ലപിന്നെയുമാഗ്രഹിക്കുംഎന്നെ പാനംചെയ്യുന്നവന്‍ വീണ്ടുമഭിലഷിക്കും.   
22: എന്നെയനുസരിക്കുന്നവന്‍ ലജ്ജിതനാവുകയില്ലഎന്റെ സഹായത്തോടെ അദ്ധ്വാനിക്കുന്നവന്‍ പാപത്തില്‍ വീഴുകയില്ല.   

ജ്ഞാനവും നിയമവും
23: ഇതെല്ലാമാണ് അത്യുന്നതദൈവത്തിന്റെ ഉടമ്പടിഗ്രന്ഥം;   
24: യാക്കോബിന്റെ സമൂഹങ്ങള്‍ക്കവകാശമായി, മോശ നമുക്കു കല്പിച്ചുനല്കിയ നിയമം.   
25: അതു മനുഷ്യരെ ജ്ഞാനംകൊണ്ടു പിഷോന്‍നദിപോലെയും ആദ്യഫലകാലത്തെ ടൈഗ്രീസ് നദിപോലെയും നിറയ്ക്കുന്നു.   
26: യൂഫ്രട്ടീസ്‌പോലെയും വിളവെടുപ്പുകാലത്തെ ജോര്‍ദ്ദാന്‍പോലെയും അതവരെ ജ്ഞാനപൂരിതരാക്കുന്നു.   
27: അതു നൈല്‍പോലെയും മുന്തിരിപഴുക്കുംകാലത്തെ ഗീഹോന്‍പോലെയും പ്രബോധനത്തെ പ്രവഹിപ്പിക്കുന്നു. 
28: ആദിമനുഷ്യന്‍ അവളെ പൂര്‍ണ്ണമായറിഞ്ഞില്ലഅവസാനത്തെ മനുഷ്യനും അവളുടെ ആഴമളക്കുകയില്ല.  
29: അവളുടെ ചിന്ത സമുദ്രത്തെക്കാള്‍ വിശാലവും അവളുടെ പ്രബോധനം അഗാധത്തെക്കാള്‍ ആഴമേറിയതുമാണ്.  
30: നദിയില്‍നിന്നുള്ള തോടുപോലെയും ഉദ്യാനത്തിലേക്കുള്ള നീര്‍ച്ചാലുപോലെയും ഞാനൊഴുകി.   
31: ഞാന്‍ എന്റെ ഉപവനം നനയ്ക്കുകയും തോട്ടം കുതിര്‍ക്കുകയുംചെയ്യുമെന്നു ഞാന്‍ പറഞ്ഞു. ഇതാഎന്റെ തോടു നദിയായി, എന്റെ നദി സമുദ്രമായി.   
32: ഞാന്‍ വീണ്ടും എന്റെ ഉപദേശത്തെ പ്രഭാതംപോലെ പ്രകാശമാനമാക്കുംഅതിന്റെ കാന്തി വിദൂരങ്ങളിലും പ്രസരിപ്പിക്കും.  
33: ഞാനിനിയും എന്റെ പ്രബോധനങ്ങള്‍ പ്രവചനംപോലെ ചൊരിയുകയും ഭാവിതലമുറകള്‍ക്കു നല്കുകയും ചെയ്യും.  
34: ഞാന്‍ എനിക്കുവേണ്ടിമാത്രമല്ലഉപദേശംതേടുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് അദ്ധ്വാനിച്ചതെന്നറിയുക.