സഭാപ്രസംഗകന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സഭാപ്രസംഗകന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുന്നൂറാം ദിവസം: പ്രഭാഷകന്‍ 35 - 39


അദ്ധ്യായം 35

1: നിയമംപാലിക്കുന്നത്, നിരവധിബലികളര്‍പ്പിക്കുന്നതിനു തുല്യമാണ്;   
2: കല്പനകളനുസരിക്കുന്നതു സമാധാനബലിക്കു തുല്യവും.   
3: കരുണയ്ക്കു പകരം കരുണ കാണിക്കുന്നതു ധാന്യബലിക്കു തുല്യമാണ്;   
4: ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലിയര്‍പ്പിക്കുന്നു.   
5: ദുഷ്ടതയില്‍നിന്ന് ഒഴിയുന്നതു കര്‍ത്താവിനു പ്രീതികരമാണ്അനീതി വര്‍ജ്ജിക്കുക പാപപരിഹാരബലിയാണ്.   
6: വെറുംകൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.   
7: എന്തെന്നാല്‍, ഇവയെല്ലാനുഷ്ഠിക്കാന്‍ നിയമനുശാസിക്കുന്നു.   
8: നീതിമാന്റെ ബലിബലിപീഠത്തെ അഭിഷേകംചെയ്യുന്നുഅതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്കുയരുന്നു.  
9: നീതിമാന്റെ ബലി സ്വീകാര്യമാണ്; അതു വിസ്മരിക്കപ്പെടുകയില്ല.   
10: കര്‍ത്താവിനെ മനംതുറന്നു മഹത്വപ്പെടുത്തുകആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ ലുബ്ദ്ധുകാട്ടരുത്.   
11: കാഴ്ചസമര്‍പ്പിക്കുമ്പോള്‍ മുഖംവാടരുത്സന്തോഷത്തോടെ ദശാംശംകൊടുക്കുക.   
12: അത്യുന്നതന്‍ നല്കിയതുപോലെ, അവിടുത്തേക്കു തിരികെക്കൊടുക്കുകകഴിവിനൊത്ത്, ഉദാരമായിക്കൊടുക്കുക.  
13: കര്‍ത്താവു പ്രതിഫലംനല്കുന്നവനാണ്അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.   
14: കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്അവിടുന്നു സ്വീകരിക്കുകയില്ല.   
15: അനീതിപൂര്‍വ്വമായ ബലിയിലാശ്രയിക്കരുത്കര്‍ത്താവു പക്ഷപാതമില്ലാത്ത ന്യായാധിപനാണ്.   
16: അവിടുന്നു ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ലതിന്മയ്ക്കു വിധേയനായവന്റെ പ്രാര്‍ത്ഥന അവിടുന്നു കേള്‍ക്കും.  
17: അനാഥന്റെ പ്രാര്‍ത്ഥനയോ വിധവയുടെ പരാതികളോ അവിടുന്ന് അവഗണിക്കുകയില്ല.   
18: തന്റെ കണ്ണീരിനു കാരണമായവനെതിരായി വിധവ വിലപിക്കുമ്പോള്‍   
19: അവളുടെകവിളിലൂടെ കണ്ണീരൊഴുകുകയില്ലേ?   
20: കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്അവന്റെ പ്രാര്‍ത്ഥന മേഘങ്ങളോളമെത്തുന്നു.  
21: വിനീതന്റെ പ്രാര്‍ത്ഥന, മേഘങ്ങള്‍ തുളച്ചുകയറുന്നുഅതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്ഥനാവുകയില്ല;   
22: ന്യായവിധിനടത്തി നിഷ്‌കളങ്കനു നീതിനല്കാന്‍ അത്യുന്നതന്‍ സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.  
23: കര്‍ത്താവു വൈകുകയോ സ്വസ്ഥനായിരിക്കുകയോ ഇല്ല. അവിടുന്നു നിര്‍ദ്ദയന്റെ അരക്കെട്ടു തകര്‍ക്കുകയും ജനതകളോടു പകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെ നിര്‍മ്മാര്‍ജ്ജനംചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്റെ ചെങ്കോല്‍ തകര്‍ത്തുകളയുകയുംചെയ്യും.  
24: മനുഷ്യനു പ്രവൃത്തിക്കൊത്തും പ്രയത്നങ്ങള്‍ക്ക്, അവയുടെ വൈഭവത്തിനനുസരിച്ചും അവിടുന്നു പ്രതിഫലം നല്കും;  
25: തന്റെ ജനത്തിന്റെ പരാതികള്‍ക്കു വിധികല്പിച്ച് തന്റെ കരുണയില്‍ അവരെ ആനന്ദിപ്പിക്കും.   
26: വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്ടതയില്‍ കര്‍ത്താവിന്റെ കരുണ ആശ്വാസപ്രദമാണ്. 

അദ്ധ്യായം 36

ഇസ്രായേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന

1: എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ!   
2: എല്ലാജനതകളും അങ്ങയെ ഭയപ്പെടാനിടയാക്കണമേ!   
3: അന്യജനതകള്‍ക്കെതിരേ അവിടുന്നു കരമുയര്‍ത്തണമേ! അവിടുത്തെ ശക്തി അവര്‍ ദര്‍ശിക്കട്ടെ.   
4: അവരുടെ മുമ്പില്‍ ഞങ്ങളങ്ങയെ മഹത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെമുമ്പില്‍ അവര്‍ അവിടുത്തെ മഹത്വപ്പെടുത്തുവാനിടയാക്കണമേ!   
5: കര്‍ത്താവേഞങ്ങളങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നു മനസ്സിലാക്കുകയുംചെയ്യട്ടെ.   
6: അടയാളങ്ങളും അദ്ഭുതങ്ങളും വീണ്ടും പ്രവര്‍ത്തിച്ച്, അങ്ങയുടെ കരബലം പ്രകടമാക്കണമേ!   
7: കോപത്തെയുണര്‍ത്തി ക്രോധംവര്‍ഷിച്ച്, ശത്രുവിനെ നിശ്ശേഷം നശിപ്പിക്കണമേ!   
8: വാഗ്ദാനമനുസ്മരിച്ച്, അങ്ങു കാലത്തെ ത്വരിപ്പിക്കണമേ! അങ്ങയുടെ കരുത്തേറിയ പ്രവര്‍ത്തനങ്ങളെ ജനം പ്രകീര്‍ത്തിക്കട്ടെ.   
9: അവശേഷിക്കുന്നവന്‍ അങ്ങയുടെ കോപാഗ്നിയില്‍ ദഹിക്കുകയും അവിടുത്തെ ജനത്തെ ദ്രോഹിക്കുന്നവര്‍ നാശമടയുകയുംചെയ്യട്ടെ!   
10: ഞങ്ങള്‍ക്കുതുല്യം മറ്റാരുമില്ലെന്നു ജല്പിക്കുന്ന ശത്രുരാജാക്കന്മാരുടെ തലതകര്‍ക്കണമേ!   
11: യാക്കോബിന്റെ ഗോത്രങ്ങളെ ഒരുമിച്ചുകൂട്ടുകയും അവരുടെ അവകാശം മുമ്പിലത്തെപ്പോലെ അവര്‍ക്കു നല്കുകയും ചെയ്യണമേ!   
12: കര്‍ത്താവേഅങ്ങയുടെ നാമത്തില്‍ വിളിക്കപ്പെട്ട ജനത്തിന്റെമേല്‍- ആദ്യജാതനെപ്പോലെ അങ്ങു പരിഗണിച്ച ഇസ്രായേലിന്മേല്‍ - കരുണയുണ്ടാകണമേ!   
13: അങ്ങയുടെ വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന നഗരത്തോട്, - അങ്ങയുടെ വിശ്രമസങ്കേതമായ ജറുസലെമിനോടു - കരുണ തോന്നണമേ!   
14: അങ്ങയുടെ അദ്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു സീയോനെ നിറയ്ക്കണമേഅങ്ങയുടെ മഹത്വംകൊണ്ട്, അങ്ങയുടെ ആലയത്തെയും.   
15: അങ്ങയുടെ ആദ്യസൃഷ്ടികള്‍ക്കു സാക്ഷ്യം നല്കണമേ! അങ്ങയുടെ നാമത്തില്‍ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കണമേ!   
16: അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്കു പ്രതിഫലം നല്കണമേഅങ്ങയുടെ പ്രവാചകന്മാരുടെ വിശ്വാസ്യത തെളിയട്ടെ.   
17: കര്‍ത്താവേഅങ്ങയുടെ ജനത്തിന് അഹറോന്‍നല്കിയ അനുഗ്രഹത്തിനൊത്ത്, അങ്ങയുടെ ദാസരുടെ പ്രാര്‍ത്ഥനകേള്‍ക്കണമേ! അങ്ങാണു യുഗങ്ങളുടെ ദൈവമായ കര്‍ത്താവെന്നു ഭൂമിയിലുള്ള സകലജനതകളുമറിയട്ടെ! 
  
ശ്രേഷ്ഠമായതു തിരഞ്ഞെടുക്കുക
18: ഉദരം ഏതു ഭക്ഷണവും സ്വീകരിക്കുന്നുഎങ്കിലും അവയ്ക്കുതമ്മില്‍ ഭേദമുണ്ട്.   
19: നാവു രുചികൊണ്ട് ഇറച്ചി തിരിച്ചറിയുന്നതുപോലെ സൂക്ഷ്മബുദ്ധി വ്യാജവാക്കു തിരിച്ചറിയുന്നു.   
20: കുടിലബുദ്ധി ദുഃഖം വിതയ്ക്കുന്നുഅനുഭവസമ്പന്നന്‍ അതിനു പകരംവീട്ടും.   
21: സ്ത്രീ ഏതു പുരുഷനെയും സ്വീകരിക്കുംഎന്നാല്‍, പുരുഷന്‍ എല്ലാ സ്ത്രീകളെയും അനുരൂപകളായി പരിഗണിക്കുന്നില്ല.   
22: സ്ത്രീയുടെ സൗന്ദര്യം പുരുഷനെ സന്തുഷ്ടനാക്കുന്നുമറ്റെല്ലാ ആഗ്രഹങ്ങള്‍ക്കുമുപരിയാണത്.   
23: അവളുടെ ഭാഷണം വിനയവും സൗമ്യതയും നിറഞ്ഞതാണെങ്കില്‍, അവളുടെ ഭര്‍ത്താവു മറ്റുള്ളവരെക്കാള്‍ ഭാഗ്യവാനാണ്.   
24: ഭാര്യയാണു പുരുഷന്റെ ഏറ്റവും വലിയ സമ്പത്ത്അവന്റെ തുണയും താങ്ങും അവള്‍തന്നെ.   
25: വേലിയില്ലാത്ത വസ്തു കൊള്ളചെയ്യപ്പെടുംഭാര്യയില്ലാത്തവന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അലഞ്ഞുനടക്കും.   
26: നഗരംതോറും ചുറ്റിനടക്കുന്ന കൊള്ളക്കാരനെ ആരു വിശ്വസിക്കുംഅതുപോലെ വീടില്ലാതെ അലഞ്ഞുനടക്കുകയും എത്തുന്നിടത്ത് അന്തിയുറങ്ങുകയുംചെയ്യുന്നവനെ ആരു വിശ്വസിക്കും?

അദ്ധ്യായം 37

യഥാര്‍ത്ഥസ്‌നേഹിതന്‍
1: ഞാനും നിന്റെ സ്നേഹിതനാണെന്ന് എല്ലാവരും പറയുംഎന്നാല്‍, ചിലര്‍ നാമമാത്ര സുഹൃത്തുക്കളാണ്.   
2: സ്നേഹിതന്‍ ശത്രുവായിമാറുന്നതു മരണതുല്യമായ ദുഃഖമല്ലേ?   
3: ദുഷിച്ച ഭാവനയേലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീയെന്തിനുണ്ടായി?   
4: ചില സ്‌നേഹിതന്മാര്‍ കൂട്ടുകാരന്റെ സന്തോഷത്തിലാനന്ദിക്കുന്നുഎന്നാല്‍, ആപത്തുവരുമ്പോള്‍, അവനെതിരായിത്തിരിയും.   
5: ചിലര്‍ സ്നേഹിതരായി സഹായിക്കുന്നത്, ഉദരപൂരണത്തിനുവേണ്ടിയാണ്; എങ്കിലും യുദ്ധംവരുമ്പോള്‍ അവരവനുവേണ്ടി പരിചയായി നില്ക്കും.   
6: സ്നേഹിതനെ മറക്കരുത്നിന്റെ ഐശ്യര്യകാലത്ത് അവനെയവഗണിക്കരുത്.   
7: എല്ലാ ഉപദേശകരും മാര്‍ഗ്ഗനിര്‍ദ്ദേശംനല്കുന്നുഎന്നാല്‍, ചിലരുടെ ഉപദേശം സ്വാര്‍ത്ഥപരമാണ്.   
8: ഉപദേശകനെ സൂക്ഷിച്ചുകൊള്ളുകആദ്യം അവന്റെ ലക്ഷ്യം ഗ്രഹിക്കണംഅവന്‍ നിന്നെ ചതിച്ചെന്നു വരാംസ്വാര്‍ത്ഥലാഭമായിരിക്കാം അവന്റെയുന്നം.   
9: നിന്റെ മാര്‍ഗ്ഗം സുരക്ഷിതമാണ് എന്നു പറഞ്ഞിട്ടു നിനക്കെന്തു സംഭവിക്കുന്നു എന്നുകാണാന്‍ അവന്‍ മാറിനില്ക്കും.  
10: നിന്നെ സംശയിക്കുന്നവനോട് ഉപദേശം ചോദിക്കരുത്അസൂയാലുവിനോടു നിന്റെ ലക്ഷ്യം വെളിപ്പെടുത്തരുത്.   
11: സ്ത്രീയോട് അവളുടെ പ്രതിദ്വന്ദിയെപ്പറ്റിയോ ഭീരുവിനോടു യുദ്ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോവാങ്ങുന്നവനോടു വില്പനയെപ്പറ്റിയോവിദ്വേഷിയോടു നന്ദിയെപ്പറ്റിയോക്രൂരനോടു കരുണയെപ്പറ്റിയോഅലസനോട് അദ്ധ്വാനത്തെപ്പറ്റിയോഒരു വര്‍ഷത്തേക്കു കൂലിക്കെടുത്തവനോടു ജോലി പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയോമടിയനായ ദാസനോടു വലിയ ഉദ്യമത്തെപ്പററിയോആലോചന നടത്തരുത്ഇത്തരക്കാരോട് ഉപദേശംതേടരുത്.   
12: ദൈവഭക്തനും കല്പനകള്‍പാലിക്കുന്നവനെന്ന് ഉറപ്പുള്ളവനും നിന്റെ സ്വഭാവത്തിനിണങ്ങുന്നവനും നിന്റെ പരാജയത്തില്‍ സഹതപിക്കുന്നവനുമായ ഒരുവനോട് എപ്പോഴും ഒട്ടിനില്‍ക്കുക.   
13: നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുകഅതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്?   
14: ഗോപുരത്തിനു മുകളിലിരുന്നു നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ്, കൂടുതല്‍വിവരങ്ങള്‍ നല്കുന്നത്.  
15: എല്ലാറ്റിലുമുപരി സത്യമാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക.   

യഥാര്‍ത്ഥജ്ഞാനി
16: ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയുമാരംഭംഎല്ലാ ഉദ്യമവും ആലോചനയുടെ തുടര്‍ച്ചയാണ്.   
17: ചിന്ത, ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു.   
18: അതിനു നാലു ശാഖകളുണ്ട്, നന്മയും തിന്മയും ജീവനും മരണവും; നാവാണ് ഇവയുടെ നിയന്താവ്.   
19: മറ്റുള്ളവരെ ഉപദേശിക്കുന്ന സമര്‍ത്ഥന്മാരുണ്ട്; സ്വന്തം കാര്യത്തില്‍ അവര്‍ ബുദ്ധിശൂന്യരായി പെരുമാറുന്നു.   
20: വാചാലതയുള്ളവനും ശത്രുക്കളെ സമ്പാദിക്കാം; പട്ടിണിയാണ് അവന്റെ അനുഭവം.   
21: ഒന്നിലും ജ്ഞാനമില്ലാത്തതുകൊണ്ടു കര്‍ത്താവവനെ അനുഗ്രഹിച്ചില്ല.   
22: തന്‍കാര്യത്തില്‍ ജ്ഞാനിയായവന്റെ ജ്ഞാനം അവന്റെ വാക്കുകളിലൊതുങ്ങും.   
23: ജ്ഞാനി, സ്വന്തം ജനത്തെയുപദേശിക്കും; അവന്റെ വിവേകത്തിന്റെ ഫലം വിശ്വസനീയമാണ്.   
24: ജ്ഞാനിയുടെമേല്‍ സ്തുതി കുന്നുകൂടും; കാണുന്നവരെല്ലാമവനെ ഭാഗ്യവാനെന്നു വിളിക്കും.   
25: മനുഷ്യന്റെ ദിനങ്ങള്‍ പരിമിതമാണ്. ഇസ്രായേലിന്റെ ദിനങ്ങള്‍ സംഖ്യാതീതവും.   
26: ജ്ഞാനി സ്വജനമദ്ധ്യേ ആദരം നേടും, അവന്റെ നാമം അനശ്വരമാകും.   
27: മകനേ, ജീവിച്ചിരിക്കുമ്പോള്‍ ആത്മശോധന നടത്തുക; ഹാനികരമായതു ചെയ്യരുത്.   
28: എല്ലാവര്‍ക്കും എല്ലാം നന്നല്ല; എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല.   
29: ആഡംബരത്തില്‍ അതിരുകവിഞ്ഞ അഭിനിവേശമരുത്; ഭക്ഷണത്തില്‍ ആര്‍ത്തികാണിക്കരുത്. 
30: അമിതാഹാരം രോഗത്തിനു കാരണമാകുന്നു; അമിതഭോജനം ദഹനക്ഷയമുണ്ടാക്കുന്നു.   
31: അമിതഭോജനം അനേകരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്; അതു നിയന്ത്രിക്കുന്നവനു ദീര്‍ഘായുസ്സുണ്ടാകും. 

അദ്ധ്യായം 38

വൈദ്യനും രോഗശാന്തിയും
1: വൈദ്യനെ ബഹുമാനിക്കുകനിനക്കവനെ ആവശ്യമുണ്ട്കര്‍ത്താവാണ് അവനെ നിയോഗിച്ചത്.   
2: വൈദ്യന്റെ ജ്ഞാനം അത്യുന്നതനില്‍നിന്നു വരുന്നുരാജാവ് അവനെ സമ്മാനിക്കുന്നു.   
3: വൈദ്യന്റെ വൈഭവം അവനെയുന്നതനാക്കുന്നുമഹാന്മാര്‍ അവനെ പ്രശംസിക്കുന്നു.   
4: കര്‍ത്താവു ഭൂമിയില്‍നിന്ന് ഔഷധങ്ങള്‍ സൃഷ്ടിച്ചുബുദ്ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല.   
5: അവിടുന്നു വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച് തന്റെ ശക്തി വെളിപ്പെടുത്തിയില്ലേ?   
6: മനുഷ്യന്റെ അദ്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് അവിടുന്നു മനുഷ്യര്‍ക്കു സിദ്ധികള്‍ നല്കി.   
7: അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു;   
8: ഔഷധനിര്‍മ്മാതാവ് അതുപയോഗിച്ചു മിശ്രിതമുണ്ടാക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ക്ക് അന്തമില്ലഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു.   
9: മകനേരോഗംവരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകഅവിടുന്നു നിന്നെ സുഖപ്പെടുത്തും.  
10: നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗ്ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍നിന്നു പാപം കഴുകിക്കളയുകയും ചെയ്യുക.   
11: സുരഭിലബലിയും സ്മരണാംശമായി നേര്‍ത്ത മാവും സമര്‍പ്പിക്കുകകാഴ്ചവസ്തുക്കളില്‍ കഴിവിനൊത്ത് എണ്ണ പകരുക.   
12: വൈദ്യന് അര്‍ഹമായ സ്ഥാനം നല്കുകകര്‍ത്താവാണ് അവനെ നിയോഗിച്ചത്അവനെ ഉപേക്ഷിക്കരുത്അവനെക്കൊണ്ടു നിനക്കാവശ്യമുണ്ട്.   
13: വിജയം വൈദ്യന്റെ കൈകളില്‍ സ്ഥിതിചെയ്യുന്ന അവസരമുണ്ട്.   
14: രോഗംനിര്‍ണ്ണയിച്ചു സുഖപ്പെടുത്തി, ജീവന്‍ രക്ഷിക്കാന്‍ അവിടുത്തെ അനുഗ്രഹത്തിനുവേണ്ടി അവനും കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചിട്ടുണ്ട്.   
15: സ്രഷ്ടാവിന്റെ മുമ്പില്‍ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടിവരും.   

മരിച്ചവരെയോര്‍ത്തു വിലാപം
16: മകനേമരിച്ചവനെയോര്‍ത്തു കരയുകകഠിനവേദനകൊണ്ടെന്നപോലെ വിലപിക്കുകഅവന്റെ മൃതദേഹം സമര്‍ഹമായി സംസ്കരിക്കുകഅതില്‍ ഉദാസീനതകാണിക്കരുത്.   
17: നിന്റെ കരച്ചില്‍ വേദനാപൂര്‍ണ്ണവും വിലാപം തീക്ഷണതയുള്ളതുമായിരിക്കട്ടെആരും ആക്ഷേപിക്കാതിരിക്കാന്‍ അവന്റെ യോഗ്യതയ്ക്കനുസൃതം ഒന്നോ രണ്ടോ ദിവസം ദുഃഖമാചരിക്കുകപിന്നെ ആശ്വസിക്കുക.   
18: ദുഃഖം മരണത്തില്‍ കലാശിക്കുന്നു; ഹൃദയവേദന ശക്തികെടുത്തുന്നു;   
19: വിനാശത്തില്‍ ദുഃഖം ശമിക്കുകയില്ല; ദരിദ്രന്റെ ജീവിതം ഹൃദയഭാരം നിറഞ്ഞതാണ്.   
20: നിന്റെ ഹൃദയം ദുഃഖത്തിനധീനമാകരുത്; ജീവിതാന്തമോര്‍ത്ത്, അതിനെയകറ്റിക്കളയുക.   
21: തിരിച്ചുവരവ് അസാദ്ധ്യമെന്നോര്‍ക്കുക; മരിച്ചവര്‍ക്കു നീ ഒരു നന്മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്.   
22: എന്റെ അവസാനമനുസ്മരിക്കുകനിന്റേതും അപ്രകാരംതന്നെ; ഇന്നലെ ഞാന്‍; ഇന്നു നീ.   
23: മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍ അവനെക്കുറിച്ചുള്ള സ്മരണയുമവസാനിക്കട്ടെ; അവന്റെ ആത്മാവു വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.   

ജോലിയും ജ്ഞാനവും
24: പണ്ഡിതന്റെ വിജ്ഞാനം, വിശ്രമത്തെയാശ്രയിച്ചിരിക്കുന്നുവ്യഗ്രതകളൊഴിഞ്ഞാലേ ജ്ഞാനം ലഭിക്കൂ.   
25: കലപ്പ പിടിക്കുകയും ചാട്ടയില്‍ അഭിമാനിക്കുകയും ചെയ്യുന്നവന്‍, കാളകളെ തെളിക്കുകയും നോക്കുകയും അവയെപ്പറ്റി സംസാരിക്കുകയുംചെയ്യുന്നവന്‍, എങ്ങനെ വിജ്ഞനാകും?   
26: അവന്‍ ഉഴവുചാലുകളെപ്പറ്റി ചിന്തിക്കുകയും പശുക്കുട്ടികള്‍ക്കുള്ള തീറ്റിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുകയുംചെയ്യുന്നു.  
27: രാവും പകലുമദ്ധ്വാനിച്ച്, മുദ്രകൊത്തുന്ന കൊത്തുപണിക്കാരും കരവേലവിദഗ്ദ്ധരും ഇങ്ങനെതന്നെപുതിയരൂപങ്ങള്‍ നിര്‍മ്മിക്കുന്നതിലും ചൈതന്യമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലും പണിക്കുറവു തീര്‍ക്കുന്നതിലും അവര്‍ മനസ്സിരുത്തുന്നു.  
28: ഉലയൂതുന്ന ഇരുമ്പുപണിക്കാരനും അങ്ങനെതന്നെഅഗ്നിയില്‍ തട്ടിവരുന്ന കാറ്റ്, അവന്റെ മാംസം ഉരുക്കിക്കളയുന്നു. ഉലയിലെ ചൂടേറ്റ് അവന്‍ ഇല്ലാതാവുകയാണ്കൂടമടിക്കുന്ന ശബ്ദമാണ് അവന്റെ കാതുകളില്‍. അവന്റെ കണ്ണുകള്‍ പണിത്തരങ്ങളുടെ രൂപഭംഗിയില്‍ പതിയുന്നുഅവ പണിക്കുറവുതീര്‍ത്ത് അലങ്കരിക്കാന്‍ അവന്‍ ദത്തശ്രദ്ധനാണ്.   
29: കാലുകൊണ്ടു ചക്രംതിരിച്ചു ജോലിചെയ്യുന്ന കുശവനും അങ്ങനെതന്നെ. അവന്‍ സര്‍വ്വദാ കൃത്യനിര്‍വ്വഹണത്തില്‍ മുഴുകിയിരിക്കുന്നുഎണ്ണംനോക്കിയാണ് അവന്റെ പ്രയത്നം നിര്‍ണ്ണയിക്കുന്നത്   
30: അവന്‍ കൈകൊണ്ടു കളിമണ്ണിനു രൂപംകൊടുക്കുന്നുകാലുകൊണ്ടു കുഴച്ചു പാകമാക്കുന്നു. മിനുക്കുന്നതില്‍ അവന്‍ ശ്രദ്ധപതിക്കുന്നുതീച്ചൂള വൃത്തിയാക്കുന്നതിലും അവന്‍ ശ്രദ്ധിക്കുന്നു.   
31: ഇവരെല്ലാം കരവിരുതിനെ ആശ്രയിച്ചിരിക്കുന്നുഓരോരുത്തരും താന്താങ്ങളുടെ തൊഴിലില്‍ സമര്‍ത്ഥരാണ്.   
32: അവരെക്കൂടാതെ നഗരം പണിയാനാവില്ലആളുകള്‍ക്കവിടെ വരുന്നതിനോ താമസിക്കുന്നതിനോ സാധിക്കുകയില്ല.  
33: എങ്കിലും പൗരസമിതികളിലേക്ക് അവര്‍ വിളിക്കപ്പെടുന്നില്ലപൊതുസഭയില്‍ അവര്‍ക്കു പ്രാമുഖ്യമില്ല. ന്യായാസനത്തില്‍ അവര്‍ ഇരിക്കുന്നില്ലവിധിപ്രസ്താവം അവര്‍ ഗ്രഹിക്കുന്നില്ല. അനുശാസനമോ വിധിപ്രസ്താവമോ വ്യാഖ്യാനിക്കാന്‍ അവര്‍ക്കു സാധിക്കുകയില്ലആപ്തവാക്യങ്ങള്‍ അവർ പ്രയോഗിക്കുന്നില്ല.   
34: എന്നാല്‍, ലോകത്തിന്റെ ഘടന, അവര്‍ നിലനിര്‍ത്തുന്നുതങ്ങളുടെ തൊഴിലിനെക്കുറിച്ചാണ് അവരുടെ പ്രാര്‍ത്ഥന. 

അദ്ധ്യായം 39

നിയമപണ്ഡിതന്‍
1: അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ എല്ലാ പൗരാണികജ്ഞാനവും ആരാഞ്ഞറിയുകയും പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.   
2: അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യും.  
3: അവന്‍ ആപ്തവാക്യങ്ങളുടെ ആന്തരാര്‍ത്ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു.  
4: അവന്‍ മഹാന്മാരെ സേവിക്കുന്നുഭരണാധിപന്മാരുടെ മുമ്പിലും അവനു പ്രവേശനമുണ്ട്. വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കുംമനുഷ്യരുടെ നന്മതിന്മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു.   
5: സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ അതിരാവിലെ താത്പര്യപൂര്‍വ്വം എഴുന്നേല്‍ക്കുന്നുഅവന്‍ അത്യുന്നതന്റെ മുമ്പില്‍ പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നുഅവന്‍ പാപമോചനത്തിനായി യാചിക്കുന്നു.   
6: സര്‍വ്വശക്തനായ കര്‍ത്താവു കനിഞ്ഞാല്‍ ജ്ഞാനത്തിന്റെ ചൈതന്യം അവനില്‍ നിറയുംവിജ്ഞാനവചസ്സുകൾപൊഴിഞ്ഞു പ്രാര്‍ത്ഥനാപൂര്‍വ്വം അവന്‍ കര്‍ത്താവിനു നന്ദിപറയും.   
7: അവന്റെ ചിന്തയുമറിവും നേരായ മാര്‍ഗ്ഗത്തിലേക്കു തിരിയുംഅവിടുത്തെ രഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യും.   
8: അവന്‍ പ്രബോധനങ്ങളിലൂടെ അറിവു പ്രകടമാക്കുകയും കര്‍ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില്‍ അഭിമാനംകൊള്ളുകയും ചെയ്യും.   
9: അനേകര്‍ അവന്റെ ജ്ഞാനത്തെ പുകഴ്ത്തുംഅതൊരിക്കലും മാഞ്ഞുപോവുകയില്ലഅവന്റെ സ്മരണ അപ്രത്യക്ഷമാവുകയില്ലഅവന്റെ നാമം തലമുറകളിലൂടെ ജീവിക്കും.   
10: ജനതകള്‍ അവന്റെ വിജ്ഞാനം പ്രഘോഷിക്കുംസമൂഹം അവന്റെ സ്തുതി ഉദ്‌ഘോഷിക്കും.   
11: ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ ആയിരങ്ങളുടേതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം അവനവശേഷിപ്പിക്കുംഅവന്‍ മരണമടഞ്ഞാലും അതു നിലനില്ക്കും. സ്രഷ്ടാവായ ദൈവത്തിനു സ്തുതി.   
12: സുചിന്തിതമായ കാര്യങ്ങള്‍ എനിക്കിനിയും പറയാനുണ്ട്പൂര്‍ണ്ണചന്ദ്രനെപ്പോലെ ഞാന്‍ പൂരിതനാണ്.   
13: വിശ്വസ്തന്മാരായ പുത്രന്മാരേ, എന്റെ വാക്കുകേട്ട് അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ മൊട്ടിടുവിന്‍.   
14: കുന്തുരുക്കംപോലെ സൗരഭ്യംപരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്‍. സുഗന്ധം പരത്തുകയും സ്തുതിഗീതമാലപിക്കുകയും ചെയ്യുവിന്‍; കര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളുംനിമിത്തം അവിടുത്തെ വാഴ്ത്തുവിന്‍.  
15: സ്തുതികളോടും ഗാനാലാപത്തോടും വീണാനാദത്തോടുംകൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടു നന്ദിപറയുകയുംചെയ്യുവിന്‍. നിങ്ങള്‍ ഇങ്ങനെ പറയണം:   
16: എല്ലാം കര്‍ത്താവിന്റെ പ്രവൃത്തിയാണ്അവയെല്ലാം അത്യുത്തമമാണ്അവിടുന്നു കല്പിക്കുന്നതൊക്കെയും അവിടുത്തെനാമത്തില്‍ നിര്‍വ്വഹിക്കപ്പെടും.   
17: ഇതെന്ത്എന്തുകൊണ്ട്എന്നിങ്ങനെ ആര്‍ക്കുംചോദിക്കാന്‍ സാധിക്കുകയില്ലയഥാകാലം എല്ലാം വെളിവാകും. അവിടുന്നരുളിച്ചെയ്തപ്പോള്‍ ജലം കുന്നുകൂടി. അവിടുന്നു കല്പിച്ചപ്പോള്‍ ജലാശയങ്ങളുണ്ടായി.   
18: അവിടുന്നു കല്പിക്കുമ്പോള്‍ അവിടുത്തെ ഇഷ്ടം നിറവേറുന്നുഅവിടുത്തെ രക്ഷാകരശക്തിയെ പരിമിതമാക്കുക ആര്‍ക്കും സാദ്ധ്യമല്ല.   
19: മര്‍ത്ത്യന്റെ പ്രവൃത്തികള്‍ അവിടുന്നു കാണുന്നുഅവിടുത്തെ ദൃഷ്ടിയില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല.   
20: അനാദിമുതല്‍ അനന്തതവരെ അവിടുന്നവയെ കണ്ടുകൊണ്ടിരിക്കുന്നുഅവിടുത്തേക്ക് ഒന്നും വിസ്മയകരമല്ല.  
21: ഇതെന്ത്എന്തുകൊണ്ട്എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ലഓരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു നിശ്ചിതോപയോഗത്തിനാണ്.   
22: അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ, വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നുവെള്ളപ്പൊക്കംപോലെ അതിനെ കുതിര്‍ക്കുന്നു.   
23: അവിടുന്നു ശുദ്ധജലത്തെ ഉപ്പാക്കിമാറ്റുന്നതുപോലെ ജനതകള്‍ അവിടുത്തെ കോപത്തിനിരയാകും.   
24: വിശുദ്ധര്‍ക്ക് അവിടുത്തെ മാര്‍ഗ്ഗം ഋജുവാണ്ദുഷ്ടര്‍ക്കു പ്രതിബന്ധങ്ങള്‍ നിറഞ്ഞതും.   
25: തിന്മ ദുഷ്ടര്‍ക്കെന്നപോലെ നന്മ ശിഷ്ടര്‍ക്കുവേണ്ടി ആദിമുതല്‍തന്നെ സൃഷ്ടിക്കപ്പെട്ടു.   
26: മനുഷ്യന്റെ ജീവിതത്തിലെ പ്രാഥമികാവശ്യങ്ങള്‍ ജലംഅഗ്നി, ഇരുമ്പ്ഉപ്പ്ഗോതമ്പ്പാല്തേന്‍, വീഞ്ഞ്എണ്ണവസ്ത്രം ഇവയാണ്.   
27: ദൈവഭക്തര്‍ക്ക് ഇവയെല്ലാം നന്മയായും ദുഷ്ടര്‍ക്കു തിന്മയായും പരിണമിക്കുന്നു.   
28: പ്രതികാരത്തിനായി സൃഷ്ടിക്കപ്പെട്ട കാറ്റുകളുണ്ട്കോപാവേശത്താല്‍ അവ ആഞ്ഞടിക്കുന്നുസംഹാരമുഹൂര്‍ത്തത്തില്‍ അവ ശക്തിമുഴുവന്‍ ചൊരിഞ്ഞു സൃഷ്ടാവിന്റെ കോപം ശമിപ്പിക്കും.   
29: അഗ്നിയും കന്മഴയും ക്ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയത്രേ.   
30: ഹിംസ്രജന്തുക്കളുടെ ദംഷ്ട്രകളും തേളുകളും അണലികളും, ദൈവഭയമില്ലാത്തവനെ ശിക്ഷിച്ചു നശിപ്പിക്കാനുള്ള വാളും അങ്ങനെതന്നെ.   
31: അവിടുത്തെ കല്പനയില്‍ അവ ആഹ്ലാദംകൊള്ളുകയും കര്‍ത്തവ്യനിര്‍വ്വഹണത്തിനുവേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യുന്നുസമയംവരുമ്പോള്‍ അവ അവിടുത്തെ വാക്കു ലംഘിക്കുകയില്ല.   
32: ആദിമുതല്‍തന്നെ ഇതെനിക്കു ബോദ്ധ്യപ്പെടുകയാല്‍ ഞാന്‍ അതെപ്പറ്റി ചിന്തിച്ചു രേഖപ്പെടുത്തി.   
33: കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുന്നു.   
34: ഒന്നു മറ്റൊന്നിനെക്കാള്‍ മോശമാണെന്നു പറയാനാവില്ലഓരോന്നും യഥാകാലം നന്മയായി തെളിയും.   
35: അതിനാല്‍, പൂര്‍ണ്ണഹൃദയത്തോടെ, ഉച്ചത്തില്‍ ഗീതമാലപിച്ചു കര്‍ത്താവിന്റെ നാമം വാഴ്ത്തുവിന്‍. 

നൂറ്റിത്തൊണ്ണൂറ്റിയൊമ്പതാം ദിവസം: പ്രഭാഷകന്‍ 30 - 34


അദ്ധ്യായം 30

കുട്ടികളുടെ ശിക്ഷണം
1: പുത്രനെ സ്‌നേഹിക്കുന്നവന്‍, അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും.
2: മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന്, അവന്‍മൂലം നന്മയുണ്ടാകും; സ്നേഹിതരുടെമുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.
3: മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെമുമ്പില്‍ അവനഭിമാനിക്കാം.
4: ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവനവശേഷിപ്പിച്ചിട്ടുണ്ട്.
5: ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെക്കണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.
6: ശത്രുക്കളോടു പകരംവീട്ടാനും സ്നേഹിതന്മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെ അവശേഷിപ്പിച്ചിട്ടുണ്ട്.
7: മകനെ വഷളാക്കുന്നവനു മുറിവു വച്ചുകെട്ടേണ്ടിവരും; അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.
8: മെരുക്കാത്ത കുതിര ദുശ്ശാഠ്യംകാണിക്കും; ശിക്ഷണം ലഭിക്കാത്ത പുത്രന്‍ തന്നിഷ്ടക്കാരനാകും.
9: പുത്രനെ അമിതമായി ലാളിച്ചാല്‍ അവന്‍ നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക, അവന്‍ നിന്നെ ദുഃഖിപ്പിക്കും.
10: അവനോടുകൂടെ ഉല്ലസിക്കരുത്; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.
11: അവനു യൗവനത്തില്‍ അധികാരം നല്കുകയോ അവന്റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്.
12: ചെറുപ്പത്തിലേതന്നെ അവനെ വിനയമഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയുംചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്ത, നിര്‍ബ്ബന്ധബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും.
13: മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍വളര്‍ത്താന്‍ ശ്രദ്ധിക്കുക.

ആരോഗ്യം
14: കഠിനമായ ശാരീരികവേദനയനുഭവിക്കുന്ന ധനികനെക്കാള്‍, അരോഗദൃഢഗാത്രനായ ദരിദ്രനാണു ഭാഗ്യവാന്‍.
15: ആരോഗ്യം സ്വര്‍ണ്ണത്തെക്കാള്‍ ശ്രേഷ്ഠമാണ്; ബലിഷ്ഠമായ ശരീരം, അളവറ്റ ധനത്തെക്കാളും.
16: ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്ദത്തിലുപരിയായ സന്തോഷമോ ഇല്ല.
17: ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കാള്‍ മരണവും മാറാരോഗത്തെക്കാള്‍ നിത്യവിശ്രമവും മെച്ചപ്പെട്ടതാണ്.
18: വിശപ്പില്ലാത്തവന്റെ മുമ്പില്‍ വിളമ്പിയ വിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍പോലെയാണ്.
19: വിഗ്രഹത്തിനു ഫലങ്ങളര്‍പ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ഭുജിക്കാനോ ഘ്രാണമാസ്വദിക്കാനോ അതിനു കഴിവില്ല; കര്‍ത്താവിനാല്‍ പീഡിതനാകുന്നവനും അങ്ങനെതന്നെ.
20: അവന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നോക്കി ഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനംചെയ്തിട്ടു വിലപിക്കുന്ന ഷണ്ഡനെപ്പോലെതന്നെ.

സന്തോഷം
21: നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വ്വം പീഡിപ്പിക്കുകയോ അരുത്.
22: ഹൃദയാനന്ദം ഒരുവന്റെ ജീവനും, സന്തോഷം അവന്റെ ആയുസ്സുമാണ്.
23: ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അതു നിഷ്പ്രയോജനമാണ്.
24: അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാര്‍ദ്ധക്യം വരുത്തുന്നു.
25: സന്തോഷവും നന്മയും നിറഞ്ഞവന്‍ ഭക്ഷണമാസ്വദിക്കുന്നു.

അദ്ധ്യായം 31

സമ്പത്തിന്റെ വിനിയോഗം
1: ധനത്തിലുള്ള അതിശ്രദ്ധ, ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠ, ഉറക്കമില്ലാതാക്കുകയുംചെയ്യുന്നു.
2: ഉത്കണ്ഠ, ഉറക്കത്തെ തടസ്സപ്പെടുത്തുകയും കഠിനരോഗം, നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു.
3: ധനികന്‍, പണം കുന്നുകൂട്ടാനദ്ധ്വാനിക്കുന്നു; വിശ്രമവേളയില്‍ അവന്‍ സുഖഭോഗങ്ങളില്‍ മുഴുകുന്നു.
4: ദരിദ്രന്‍ അദ്ധ്വാനിക്കുന്നത്, ഉപജീവനത്തിനുവേണ്ടിയാണ്; വിശ്രമിച്ചാല്‍ അവനു ദാരിദ്ര്യം വര്‍ദ്ധിക്കും.
5: സ്വര്‍ണ്ണത്തെ സ്‌നേഹിക്കുന്നവനു നീതീകരണമില്ല; പണത്തെ പിന്തുടരുന്നവനു മാര്‍ഗ്ഗഭ്രംശം സംഭവിക്കും.
6: സ്വര്‍ണ്ണംനിമിത്തം പലരും നശിച്ചിട്ടുണ്ട്; നാശത്തെ അവര്‍ മുഖാഭിമുഖം ദര്‍ശിക്കുന്നു.
7: അതിനുവേണ്ടി ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അതു കെണിയാണ്; ഭോഷന്മാര്‍ അതില്‍ വീഴും.
8: കുറ്റമറ്റവനും സ്വര്‍ണ്ണത്തെ കാംക്ഷിക്കാത്തവനുമായ ധനവാന്‍ അനുഗൃഹീതനാണ്.
9: അങ്ങനെയുള്ളവന്‍ ആരുണ്ട്? അവനെ ഞങ്ങള്‍ അനുഗൃഹീതനെന്നുവിളിക്കും; സ്വജനമദ്ധ്യേ, അവന്‍ അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു.
10: ഈവിധം പരീക്ഷിക്കപ്പെട്ടു കുറ്റമറ്റവനായിക്കാണപ്പെട്ടവന്‍ ആരുണ്ട്? അവന് അഭിമാനിക്കാനവകാശമുണ്ട്. പാപംചെയ്യാന്‍കഴിവുണ്ടായിട്ടും അതു ചെയ്യാത്തവനും തിന്മപ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്?
11: അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെ പുകഴ്ത്തുകയും ചെയ്യും.

വിരുന്നും വീഞ്ഞും
12: മഹാനായ ഒരുവനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആര്‍ത്തികാണിക്കുകയും എത്ര വിഭവസമൃദ്ധം എന്നു പറയുകയുമരുത്.
13: അത്യാഗ്രഹമുള്ള കണ്ണു ദുഷിച്ചതാണെന്നോര്‍ക്കുക; കണ്ണിനെക്കാള്‍ കൊതിയുള്ളതായി സൃഷ്ടികളില്‍ എന്താണുള്ളത്? അതുനിമിത്തം ഓരോ മുഖവും കണ്ണീര്‍വാര്‍ക്കുന്നു.
14: കാണുന്നതിനൊക്കെ കൈനീട്ടരുത്; ഭക്ഷണമേശയില്‍ അയല്‍ക്കാരനെ ഉന്തിമാറ്റരുത്.
15: അയല്‍ക്കാരന്റെ വികാരത്തെ വിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണം; ഓരോ സംഗതിയും ആലോചിച്ചുചെയ്യുക.
16: നിനക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കുക; ആര്‍ത്തിയോടെ ചവച്ചാല്‍ അവജ്ഞാപാത്രമാകും.
17: ആദ്യം ഭക്ഷിച്ചുനിറുത്തുന്നതാണു മര്യാദ; മതിവരായ്കകാണിക്കുന്നതു നിന്ദയ്ക്കു കാരണമാകും.
18: അനേകംപേരോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുമുമ്പേ നീ ഭക്ഷിച്ചുതുടങ്ങരുത്.
19: സംസ്കാരസമ്പന്നന്‍ അമിതമായി ഭക്ഷിക്കുന്നില്ല; അവന്, ഉറക്കം അനായാസമാണ്
20: മിതമായി ഭക്ഷിക്കുന്നവന്‍ നന്നായുറങ്ങുന്നു; അവന്‍ ഉന്മേഷവാനായി രാവിലെയുണരുന്നു; അമിതഭക്ഷണം നിദ്രാരാഹിത്യവും ദഹനക്ഷയവും ഉദരവേദനയുമുളവാക്കുന്നു.
21: അമിതമായി ഭക്ഷിച്ചാല്‍ ഛര്‍ദ്ദിച്ചുകളയുക, ആശ്വാസം ലഭിക്കും.
22: മകനേ, എന്റെ വാക്കു കേള്‍ക്കുക; അതവഗണിക്കരുത്; അവസാനം നീ അതിന്റെ വിലയറിയും. ഏതു ജോലിയും ഉത്സാഹപൂര്‍വ്വം ചെയ്യുക; നിന്നെ രോഗം ബാധിക്കുകയില്ല.
23: ഭക്ഷണം നിര്‍ലോപം നല്കുന്നവനെ എല്ലാവരും പുകഴ്ത്തും; അവന്റെ ഔദാര്യത്തെക്കുറിച്ചുള്ള അവരുടെ പ്രശംസ വിശ്വസനീയവുമാണ്.
24: ഭക്ഷണം നല്കുന്നതില്‍ പിശുക്കുകാണിക്കുന്നവനെ ആളുകള്‍ പഴിക്കും; അവന്റെ അല്പത്വത്തെക്കുറിച്ചുള്ള അവരുടെ പരാതി സത്യമാണ്.
25: വീഞ്ഞുകുടിച്ചു ധീരത പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടാ; വീഞ്ഞ്, അനേകരെ നശിപ്പിച്ചിട്ടുണ്ട്.
26: ഉരുക്കിന്റെ പതം ചൂളയില്‍ തെളിയുന്നു; അഹങ്കാരികളുടെ കലഹത്തില്‍, വീഞ്ഞു ഹൃദയങ്ങളെ ശോധനചെയ്യുന്നു.
27: മിതമായിക്കുടിച്ചാല്‍ വീഞ്ഞു മനുഷ്യനു ജീവന്‍പോലെയാണ്; വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്.
28: ഉചിതമായ സമയത്തു മിതമായി കുടിച്ചാല്‍, വീഞ്ഞു ഹൃദയത്തിനു സന്തോഷവും ആത്മാവിനാനന്ദവുമാണ്.
29: അമിതമായാല്‍, വീഞ്ഞ്, ഇടര്‍ച്ചയും പ്രലോഭനവുമുണ്ടാക്കുന്ന തിക്താനുഭവമാണ്.
30: ഉന്മത്തത വിഡ്ഢിയെ കോപിപ്പിച്ചു നാശത്തിലെത്തിക്കുന്നു; അതവന്റെ ശക്തികെടുത്തി മുറിവു വര്‍ദ്ധിപ്പിക്കുന്നു.
31: വീഞ്ഞുസത്കാരവേളയില്‍ അയല്‍ക്കാരനെ ശാസിക്കരുത്; ആഹ്ലാദപ്രകടനങ്ങളില്‍ അവനെ നിന്ദിക്കുകയും ചെയ്യരുത്; അവനെ ശകാരിക്കുകയോ നിര്‍ബന്ധിക്കുകയോ അരുത്.

അദ്ധ്യായം 32

1: വിരുന്നില്‍ നീ മുഖ്യാതിഥിയാണെങ്കില്‍ കേമത്തംനടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേ നീ ഇരിക്കാവൂ.
2: കര്‍ത്തവ്യം നിര്‍വ്വഹിച്ചതിനുശേഷം സ്വസ്ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്റെ സമര്‍ത്ഥമായ നേതൃത്വത്തിന് അവര്‍ നിന്നെയഭിനന്ദിക്കും.
3: നിങ്ങളില്‍ പ്രായംകൂടിയവര്‍ സംസാരിക്കട്ടെ; അതാണു യുക്തം. ശരിയായ അറിവോടുകൂടെ സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്സമാകരുത്.
4: വിനോദപരിപാടികള്‍ക്കിടയില്‍ സംസാരിച്ചുകൊണ്ടിരിക്കരുത്; അനവസരത്തില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കരുത്.
5: വീഞ്ഞുസത്കാരത്തിലെ സംഗീതം, സ്വര്‍ണ്ണത്തില്‍പ്പതിച്ച മാണിക്യംപോലെയാണ്.
6: വീഞ്ഞുസത്കാരവേളയിലെ ശ്രുതിമധുരമായ സംഗീതം, സ്വര്‍ണ്ണാഭരണത്തിലെ മരതകമുദ്രയാണ്.
7: യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണ നിര്‍ബന്ധിച്ചാല്‍ മാത്രം.
8: ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍ വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയുമായിരിക്കുക.
9: മഹാന്മാരോടിടപെടുമ്പോള്‍ തുല്യത ഭാവിക്കരുത്; മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ പുലമ്പിക്കൊണ്ടിരിക്കുകയുമരുത്.
10: ഇടിക്കുമുമ്പേ മിന്നല്‍കാണുന്നതുപോലെ വിനയശീലന്റെ മുമ്പില്‍ കീര്‍ത്തി പരക്കുന്നു.
11: തക്കസമയത്തു പോവുക, അവസാനത്തവനാകരുത്. വേഗം വീട്ടില്‍ പോവുക, തങ്ങിനില്‍ക്കരുത്.
12: അവിടെച്ചെന്ന് ഇഷ്ടാനുസരണം സന്തോഷിക്കുക; എന്നാല്‍, അഹങ്കാരപൂര്‍വ്വം സംസാരിച്ചു പാപം ചെയ്യരുത്;
13: തന്റെ ദാനങ്ങള്‍കൊണ്ടു നിന്നെ സംതൃപ്തനാക്കിയ നിന്റെ സ്രഷ്ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്തുതിക്കുക.

ദൈവഭക്തി
14: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവിടുത്തെ ശാസനം സ്വീകരിക്കുന്നു; പ്രഭാതത്തിലുണര്‍ന്ന്, അവിടുത്തെയന്വേഷിക്കുന്നവനു കൃപ ലഭിക്കും.
15: നിയമത്തെയന്വേഷിക്കുന്നവന്‍ അതില്‍ സംതൃപ്തി കണ്ടെത്തും; എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടിവീഴും.
16: ദൈവഭക്തന്‍ ശരിയായി വിധിക്കും; നീതിപൂര്‍വ്വകമായ പ്രവൃത്തികളെ അവന്‍ ദീപംപോലെ പ്രകാശിപ്പിക്കും.
17: ദുഷ്ടന്‍ ശാസന നിരസിക്കുകയും തന്നിഷ്ടംപോലെ തീരുമാനമെടുക്കുകയും ചെയ്യും.
18: ബുദ്ധിമാന്‍, ഒരു നിര്‍ദ്ദേശവുമവഗണിക്കുകയില്ല; നിന്ദ്യനും ധിക്കാരിയുമായ മനുഷ്യന്‍ ആരെയും ഭയപ്പെടുന്നില്ല.
19: ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്; പശ്ചാത്തപിക്കാനിടയാവുകയില്ല.
20: പ്രതിബന്ധങ്ങള്‍നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു തട്ടിവീഴരുത്.
21: നിരപ്പായ വഴിയിലും അമിതമായ ആത്മവിശ്വാസമരുത്.
22: വഴിയില്‍ ശ്രദ്ധയോടെ നടക്കുക.
23: ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം; അതാണു നിയമാനുഷ്ഠാനം.
24: നിയമത്തില്‍ വിശ്വസിക്കുന്നവന്‍ കല്പനകളനുസരിക്കുന്നു; കര്‍ത്താവില്‍ ശരണപ്പെടുന്നവനു നഷ്ടം വരുകയില്ല.

അദ്ധ്യായം 33

1: കര്‍ത്താവിനെ ഭയപ്പെടുന്നവന് അനര്‍ത്ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്നവനെ രക്ഷിക്കും.
2: ജ്ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാര്‍ത്ഥതയില്ലാത്തവന്‍ കൊടുങ്കാറ്റില്‍പ്പെട്ട തോണിപോലെയാണ്.
3: വിവേകി നിയമത്തിലാശ്രയിക്കും. ഉറീംകൊണ്ടുള്ള നിശ്ചയംപോലെ നിയമം അവനു വിശ്വാസ്യമാണ്.
4: മുന്‍കൂട്ടി തയ്യാറായേ സംസാരിക്കാവൂ; അപ്പോള്‍ നീ ശ്രദ്ധിക്കപ്പെടും; ചിന്തിച്ചുറച്ച് ഉത്തരം പറയുക.
5: വിഡ്ഢിയുടെ ഹൃദയം വണ്ടിച്ചക്രംപോലെയാണ്; അവന്റെ ചിന്തകള്‍ തിരിയുന്ന അച്ചുതണ്ടുപോലെയും.
6: പരിഹസിക്കുന്ന സ്‌നേഹിതന്‍ വിത്തുകുതിരയെപ്പോലെയാണ്; ആരു പുറത്തിരുന്നാലും അതു ഹേഷാരവം മുഴക്കുന്നു.

അസമത്വങ്ങള്‍
7: വര്‍ഷത്തിലെ എല്ലാ ദിവസങ്ങളെയും പ്രകാശിപ്പിക്കുന്നതു സൂര്യനാണെങ്കില്‍ ഒരു ദിവസം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാകുന്നതെങ്ങനെ?
8: കര്‍ത്താവിന്റെ നിശ്ചയമനുസരിച്ചാണ് അവ വ്യത്യസ്തമാകുന്നത്; ഋതുക്കളും ഉത്സവങ്ങളും നിര്‍ണ്ണയിച്ചതും അവിടുന്നാണ്.
9: ചില നാളുകളെ അവിടുന്ന്, ഉന്നതവും സംപൂജ്യവും മറ്റു ചിലതിനെ സാധാരണവുമാക്കി.
10: മനുഷ്യരെല്ലാവരും മണ്ണില്‍നിന്നാണ്; ആദം പൊടിയില്‍നിന്നു സൃഷ്ടിക്കപ്പെട്ടു.
11: കര്‍ത്താവ്, തന്റെ ജ്ഞാനത്തിന്റെ പൂര്‍ണ്ണതയില്‍ അവരെ വിവേചിക്കുകയും വ്യത്യസ്തമാര്‍ഗ്ഗങ്ങളില്‍ നിയോഗിക്കുകയും ചെയ്തു.
12: അവിടുന്നു ചിലരെ അനുഗ്രഹിച്ചുയര്‍ത്തി, വേറെ ചിലരെ വിശുദ്ധീകരിച്ചു തന്നോടടുപ്പിച്ചു. മറ്റു ചിലരെ ശപിച്ചു താഴ്ത്തുകയും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു.
13: കുശവന്റെ കൈയില്‍ കളിമണ്ണുപോലെയാണ്, സ്രഷ്ടാവിന്റെ കൈയില്‍ മനുഷ്യര്‍; അവിടുന്നു തന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കുന്നു; ഇഷ്ടമനുസരിച്ച് അവര്‍ക്കു നല്കുന്നു.
14: നന്മ, തിന്മയുടെയും ജീവന്‍, മരണത്തിന്റെയും വിപരീതമാണ്; അപ്രകാരംതന്നെ പാപി ദൈവഭക്തന്റെയും.
15: അത്യുന്നതന്റെ സൃഷ്ടികളെ നിരീക്ഷിക്കുക; അവയെല്ലാം ജോടികളായി പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു.
16: ഒടുവിലാണു ഞാനുണര്‍ന്നത്; കാലാപെറുക്കുന്നവനെപ്പോലെ, ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി;
17: എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹംനിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു.
18: എനിക്കുവേണ്ടി മാത്രമല്ല, ഉപദേശമാരായുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് ഞാനദ്ധ്വാനിച്ചത്.
19: ശ്രേഷ്ഠന്മാരേ, സമൂഹനേതാക്കളേ, എന്റെ വാക്കു കേള്‍ക്കുവിന്‍.
20: ജീവിതകാലത്തിലൊരിക്കലും പുത്രനോ ഭാര്യയ്ക്കോ, സഹോദരനോ സ്‌നേഹിതനോ നിന്റെമേല്‍ അധികാരംകൊടുക്കരുത്; വസ്തുവകകളും നല്കരുത്; നീ മനസ്സുമാറി, തിരികെ ചോദിച്ചേക്കാം.
21: ശ്വാസം പോകുന്നതുവരെ നിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ ആരെയുമനുവദിക്കരുത്.
22: മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത്, അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്.
23: ചെയ്യുന്നതിനെല്ലാം ശ്രേഷ്ഠത കൈവരിക്കുക; കീര്‍ത്തിക്കു കളങ്കം വരുത്തരുത്.
24: ജീവിതാന്ത്യത്തില്‍, മരണനാഴികയില്‍, സ്വത്തു വിഭജിച്ചുകൊടുക്കുക.
25: കഴുതയ്ക്കു തീറ്റിയും വടിയും ചുമടും; ദാസന് ആഹാരവും ശിക്ഷയും ജോലിയും.
26: അടിമയെക്കൊണ്ടു വേലചെയ്യിച്ചാല്‍ നിനക്കു വിശ്രമിക്കാം; അലസനായി വിട്ടാല്‍ അവന്‍ സ്വതന്ത്രനാകാന്‍ നോക്കും.
27: നുകവും ചാട്ടയും കാളയെ തല കുനിപ്പിക്കും; പീഡനയന്ത്രവും പ്രഹരങ്ങളും അനുസരണമില്ലാത്ത അടിമയെയും.
28: അലസനാകാതിരിക്കാന്‍ അവനെക്കൊണ്ടു വേലചെയ്യിക്കുക; അലസത തിന്മകള്‍ വളര്‍ത്തുന്നു.
29: അവനെക്കൊണ്ടു പണിയെടുപ്പിക്കുക; അതാണവനു യോജിച്ചത്; അനുസരിക്കുന്നില്ലെങ്കില്‍ അവന്റെ ചങ്ങലകളുടെ ഭാരം കൂട്ടുക.
30: ആരോടും അളവുവിട്ടു പെരുമാറരുത്; അനീതി കാണിക്കുകയുമരുത്,
31: നിനക്ക് ഒരു ദാസനുണ്ടെങ്കില്‍ അവനെ നിന്നെപ്പോലെ കരുതണം. നീ അവനെ രക്തംകൊടുത്തു വാങ്ങിയതാണല്ലോ. നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെ സഹോദരനെപ്പോലെ കരുതുക; അവനെ നിനക്കു നിന്നെപ്പോലെതന്നെ ആവശ്യമാണ്.
32: നീ അവനോടു ക്രൂരമായി പെരുമാറുകയും അവന്‍ ഒളിച്ചോടുകയുംചെയ്താല്‍, 
 33: അവനെയന്വേഷിച്ചു നീ ഏതുവഴിക്കുപോകും?


അദ്ധ്യായം 34

വ്യര്‍ത്ഥസ്വപ്നങ്ങള്‍
1: അവിവേകിയുടെ പ്രതീക്ഷകള്‍ വ്യര്‍ത്ഥവും നിരര്‍ത്ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്മാര്‍ക്കു ചിറകുനല്കുന്നു.
2: സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെപ്പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനംചെയ്യുന്നവനെപ്പോലെയുമാണ്.
3: സ്വപ്നത്തിലെ ദര്‍ശനം, യഥാര്‍ത്ഥ മുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്.
4: അശുദ്ധിയില്‍നിന്നു ശുദ്ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും?
5: ഗര്‍ഭിണിയുടെ ഭാവനപോലെ ശകുനം, നിമിത്തം, സ്വപ്നം ഇവയെല്ലാം മിഥ്യയാണ്.
6: അത്യുന്നതനില്‍നിന്നുള്ള ദര്‍ശനമല്ലെങ്കില്‍ അതിനെ അവഗണിക്കുക.
7: സ്വപ്നങ്ങള്‍ അനേകരെ വഞ്ചിച്ചിട്ടുണ്ട്; അവയിലാശ്രയിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ട്.
8: അത്തരം വഞ്ചനകള്‍കൂടാതെ നിയമം നിറവേറ്റാം; സത്യസന്ധമായ ചുണ്ടുകളില്‍ വിജ്ഞാനത്തിനു പൂര്‍ണ്ണത ലഭിക്കുന്നു.
9: വിദ്യാസമ്പന്നന്‍ വളരെ കാര്യങ്ങളറിയുന്നു; അനുഭവസമ്പന്നന്‍ വിവേകത്തോടെ സംസാരിക്കുന്നു.
10: അനുഭവജ്ഞാനമില്ലാത്തവന് അറിവു കുറയും;
11: യാത്രചെയ്തിട്ടുള്ളവന്‍ കഴിവുറ്റവനാകുന്നു;
12: യാത്രയില്‍ ഞാന്‍ വളരെക്കാര്യങ്ങള്‍ കണ്ടിട്ടുണ്ട്; പ്രകടിപ്പിക്കാന്‍കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഗ്രഹിക്കുന്നു.
13: ഞാന്‍ പലപ്പോഴും മാരകമായ അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്; എന്നാല്‍, അനുഭവജ്ഞാനം എന്നെ രക്ഷിച്ചു.
14: ദൈവഭക്തന്റെ ജീവന്‍ നിലനില്ക്കും;
15: അവന്റെ പ്രത്യാശ അവന്റെ രക്ഷകനിലാണ്.

ദൈവഭയം
16: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല; അവിടുന്നാണ്, അവന്റെ പ്രത്യാശ.
17: ദൈവഭക്തന്റെ ആത്മാവ്, അനുഗൃഹീതമാണ്;
18: തന്റെ ആശ്രയം അവനറിയുന്നു.
19: തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു; അവിടുന്നു ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പുമാണ്.
20: അവിടുന്ന്, ആത്മാവിനെയുത്തേജിപ്പിച്ച്, കണ്ണുകളെ പ്രകാശിപ്പിക്കുന്നു; അവിടുന്നു സൗഖ്യവും ജീവനും അനുഗ്രഹവും പ്രദാനംചെയ്യുന്നു
21: അന്യായസമ്പത്തില്‍നിന്നുള്ള ബലി പങ്കിലമാണ്;
22: നിയമനിഷേധകന്റെ കാഴ്ചകള്‍ സ്വീകാര്യമല്ല.
23: ദൈവഭക്തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലിയര്‍പ്പിച്ചാലും അവിടുന്നു പ്രസാദിക്കുകയോ പാപമോചനംനല്കുകയോ ഇല്ല.
24: ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്തു ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ചു പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്.

യഥാര്‍ത്ഥഭക്തി

25: ദരിദ്രന്റെ ജീവന്‍ അവന്റെ ആഹാരമാണ്; അതപഹരിക്കുന്നവന്‍ കൊലപാതകിയാണ്.
26: അയല്‍ക്കാരന്റെ ഉപജീവനമാര്‍ഗ്ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്;
27: വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുക രക്തച്ചൊരിച്ചിലാണ്.
28: ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു; അദ്ധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം?
29: ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണു കര്‍ത്താവു ശ്രദ്ധിക്കുക?
30: മൃതശരീരത്തില്‍ തൊട്ടിട്ടു കൈകഴുകിയവന്‍ വീണ്ടും അതിനെ സ്പര്‍ശിച്ചാല്‍ കഴുകല്‍കൊണ്ട് എന്തു പ്രയോജനം?
31: പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടുമതു ചെയ്താല്‍ അവന്റെ പ്രാര്‍ത്ഥന ആരു ശ്രവിക്കും? എളിമപ്പെടല്‍കൊണ്ട് അവനെന്തു നേടി?

നൂറ്റിത്തൊണ്ണൂറ്റിയെട്ടാം ദിവസം: പ്രഭാഷകന്‍ 25 - 29


അദ്ധ്യായം 25

ആദരണീയര്‍
1: എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ ആനന്ദംകൊള്ളുന്നുഅവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് - സഹോദരന്മാര്‍തമ്മിലുള്ള യോജിപ്പ്അയല്‍ക്കാര്‍തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരമുള്ള ലയം.   
2: മൂന്നുതരക്കാരെ എന്റെ ഹൃദയം വെറുക്കുന്നുഅവരുടെ ജീവിതം എന്നില്‍ കടുത്ത അമര്‍ഷമുളവാക്കുന്നു  ഗര്‍വിഷ്ഠനായ യാചകന്‍, വ്യാജംപറയുന്ന ധനവാന്‍, മൂഢനായ വൃദ്ധവ്യഭിചാരി.   
3: യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്ത നിനക്കു വാര്‍ദ്ധക്യത്തില്‍ എന്തു നേടാന്‍കഴിയും?   
4: നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്!   
5: വൃദ്ധനില്‍ വിജ്ഞാനവും മഹത്തുക്കളില്‍ വിവേകവും ഉപദേശവും എത്ര മനോഹരം!   
6: അനുഭവസമ്പത്തു വയോധികനു കിരീടവും ദൈവഭക്തി അവനഭിമാനവുമാണ്.   
7: ഒമ്പതു ചിന്തകള്‍കൊണ്ടു ഞാന്‍ എന്റെ ഹൃദയത്തെ പ്രമോദിപ്പിച്ചുപത്താമതൊരെണ്ണം ഞാന്‍ പറയാം: മക്കളില്‍ ആനന്ദിക്കുന്നവന്‍, ശത്രുക്കളുടെ പതനം കാണാന്‍കഴിയുന്നവന്‍,   
8: ബുദ്ധിമതിയായ ഭാര്യയോടുകൂടെ ജീവിക്കുന്നവന്‍, വാക്കില്പിഴയ്ക്കാത്തവന്‍, തന്നെക്കാള്‍ താഴ്ന്നവനു ദാസ്യവൃത്തിചെയ്തിട്ടില്ലാത്തവന്‍, ഭാഗ്യവാന്‍.   
9: വിവേകംനേടിയവനും ശ്രദ്ധാലുക്കളായ ശ്രോതാക്കളോടു സംസാരിക്കുന്നവനും ഭാഗ്യവാന്‍.   
10: ജ്ഞാനം നേടിയവന്‍ എത്ര ശ്രേഷ്ഠന്‍! ദൈവഭക്തനെക്കാള്‍ ഉത്കൃഷ്ടനായി ആരുമില്ല.   
11: ദൈവഭക്തി എല്ലാറ്റിനെയും അതിശയിക്കുന്നു;   
12: അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍.   

ദുഷ്ടസ്ത്രീകള്‍
13: ഹൃദയക്ഷതത്തെക്കാള്‍ വലിയക്ഷതമോ ഭാര്യയുടെ കുടിലതയെക്കാള്‍ വലിയ കുടിലതയോ ഇല്ല.   
14: വെറുക്കുന്നവന്റെ ആക്രമണത്തെക്കാളും ശത്രുക്കളുടെ പ്രതികാരത്തെക്കാളും വലുതായി ഒന്നുമില്ല.   
15: സര്‍പ്പത്തിന്റേതിനെക്കാള്‍ മാരകമായ വിഷമില്ലശത്രുവിന്റേതിനെക്കാള്‍ തീക്ഷ്ണതയേറിയ ക്രോധവുമില്ല.  
16: ദുഷ്ടയായ ഭാര്യയോടൊത്തു ജീവിക്കുന്നതിനെക്കാളഭികാമ്യം സിംഹത്തിന്റെയോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്.   
17: ഭാര്യയുടെ ദുഷ്ടത അവളുടെ രൂപംകെടുത്തുന്നുഅവളുടെ മുഖം കരടിയുടേതുപോലെ ഇരുളുന്നു.   
18: അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്ഷണംകഴിക്കുന്നുവേദനാപൂര്‍ണ്ണമായ നെടുവീര്‍പ്പടക്കാന്‍ അവനു കഴിയുന്നില്ല.   
19: ഭാര്യയുടെ അകൃത്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെന്തും നിസ്സാരമാണ്പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!   
20: വൃദ്ധന്‍ മണല്‍ക്കുന്നു കയറുന്നതുപോലെയാണ്ശാന്തനായ ഭര്‍ത്താവു വായാടിയായ ഭാര്യയോടുകൂടെ ജീവിക്കുന്നത്.  
21: സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങിപ്പോകരുത്ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്.   
22: ഭാര്യയുടെ ധനത്തിലാശ്രയിച്ചു കഴിയുന്ന ഭര്‍ത്താവിനു കോപവും നിന്ദയും അപകീര്‍ത്തിയും ഫലം.   
23: ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞ മനസ്സിനും മ്ലാനമുഖത്തിനും വ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യ, ഭര്‍ത്താവിന്റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്കു ദൗര്‍ബല്യവും വരുത്തുന്നു.   
24: ഒരു സ്ത്രീയാണു പാപം തുടങ്ങിവച്ചത്അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു.   
25: വെള്ളം ചോര്‍ന്നുപോകാനനുവദിക്കരുത്ദുഷ്ടയായ സ്ത്രീയെ, ഏറെ പറയാനനുവദിക്കരുത്.   
26: അവള്‍ നിന്റെ വരുതിയില്‍ നില്ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക.

അദ്ധ്യായം 26

ഉത്തമഭാര്യ
1: ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്റെ ആയുസ്സിരട്ടിക്കും.   
2: വിശ്വസ്തയായ ഭാര്യ, ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നുഅവന്‍ സമാധാനത്തോടെ ആയുസ്സു തികയ്ക്കും.   
3: ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്കു ലഭിക്കുന്ന ദാനങ്ങളിലൊന്നാണവള്‍.   
4: ധനവാനോ ദരിദ്രനോ ആകട്ടെഅവന്റെ ഹൃദയം സന്തുഷ്ടവും അവന്റെ മുഖം സദാ പ്രസന്നവുമായിരിക്കും.   
5: മൂന്നു കാര്യങ്ങള്‍ എനിക്കു ഭയമാണ്നാലാമതൊന്ന് എന്നെ നടുക്കുന്നു. നഗരത്തില്‍പ്പരന്ന അപകീര്‍ത്തിആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍വച്ചുള്ള വിസ്താരംവ്യാജസാക്ഷ്യം -ഇവ മരണത്തെക്കാള്‍ ഭയാനകമാണ്.   
6: മറ്റൊരുവളില്‍ ഭാര്യയ്ക്കു തോന്നുന്ന അസൂയ ഹൃദയവേദനയും ദുഃഖവുമുണ്ടാക്കുന്നുഅവളുടെ വാക്പ്രഹരം അതു പരസ്യമാക്കുന്നു.   
7: ദുഷ്ടയായ ഭാര്യ ഉരസുന്ന നുകംപോലെയാണ്അവളെ സ്വീകരിക്കുന്നത്, തേളിനെപ്പിടിക്കുന്നതുപോലെയാണ്.   
8: ഭാര്യയുടെ മദ്യപാനം പ്രകോപനമുളവാക്കുന്നുഅവള്‍ അവമതി മറച്ചുവയ്ക്കുകയില്ല.   
9: സ്വൈരിണിയായ ഭാര്യയെ കാമാര്‍ത്തമായ കടാക്ഷത്തിലൂടെ തിരിച്ചറിയാം.   
10: ദുശ്ശാഠ്യക്കാരിയായ പുത്രിയെ കര്‍ക്കശമായി നിയന്ത്രിക്കുകസ്വാതന്ത്ര്യം അവള്‍ ദുരുപയോഗപ്പെടുത്തും.   
11: അവളുടെ നിര്‍ലജ്ജമായ നോട്ടത്തില്‍ കരുതല്‍ വേണംഅവള്‍ നിന്നെ വഞ്ചിച്ചാല്‍ അദ്ഭുതമില്ല.   
12: ദാഹാര്‍ത്തനായ പഥികന്‍ കിട്ടുന്നിടത്തുനിന്നെല്ലാം കുടിക്കുന്നതുപോലെ അവള്‍ ഏതു വേലിക്കരികിലുമിരിക്കുംഏതസ്ത്രത്തിനും ആവനാഴി തുറന്നുകൊടുക്കും.   
13: ഭാര്യയുടെ വശ്യത ഭര്‍ത്താവിനെ പ്രമോദിപ്പിക്കുന്നുഅവളുടെ വൈഭവം അവനെ പുഷ്ടിപ്പെടുത്തുന്നു;   
14: മിതഭാഷിണിയായ ഭാര്യ, കര്‍ത്താവിന്റെ ദാനമാണ്. സുശിക്ഷിതമായ ഹൃദയത്തെപ്പോലെ അമൂല്യമായി മറ്റൊന്നില്ല.  
15: ശാലീനത ഭാര്യയുടെ സൗഷ്ഠവം അതീവ വര്‍ദ്ധനമാക്കുന്നുനിര്‍മ്മലമായ ഹൃദയത്തിന്റെ മൂല്യം നിര്‍ണ്ണയാതീതമാണ്.  
16: കര്‍ത്താവിന്റെ ഉന്നതങ്ങളിലുദിക്കുന്ന സൂര്യനെപ്പോലെയാണു ചിട്ടയുള്ള കുടുംബത്തില്‍ ഉത്തമയായ ഭാര്യയുടെ സൗന്ദര്യം.   
17: വിശുദ്ധമായ തണ്ടില്‍ പ്രകാശിക്കുന്ന ദീപംപോലെയാണ് സുഭഗമായ ശരീരത്തില്‍ മനോഹരമായ മുഖം.   
18 - 20 രജതപീഠത്തിലെ സുവര്‍ണ്ണസ്തംഭങ്ങള്‍പോലെയാണ്,  നിശ്ചയദാര്‍ഢ്യമുള്ളവന്റെ മനോഹരമായ കാലുകള്‍.   
21: അങ്ങനെ നിന്റെ സന്തതി നിലനില്ക്കുംതങ്ങളുടെ ആഭിജാത്യത്തില്‍ അടിയുറച്ച്, അവര്‍ മഹനീയരാകും.   
22: വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണ്. വിവാഹിത, കാമുകര്‍ക്കു ശവപ്പുരയാണ്.   
23: ദൈവഭയമില്ലാത്ത ഭാര്യ, അധാര്‍മ്മികനുപറ്റിയ തുണഭക്ത, ദൈവഭക്തനു തുണയും.   
24: നിര്‍ലജ്ജയായ സ്ത്രീ, സദാ നിന്ദ്യമായി വര്‍ത്തിക്കുന്നുവിനയവതി ഭര്‍ത്തൃസന്നിധിയിലും സങ്കോചംകാണിക്കും.  
25: ധിക്കാരിണിയായ ഭാര്യ ശ്വാവിനു സദൃശയാണ്ശാലീനയായ ഭാര്യ കര്‍ത്താവിനെ ഭയപ്പെടുന്നു.   
26: ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും.   
27: ഉത്തമയായ സ്ത്രീയുടെ ഭര്‍ത്താവു സന്തുഷ്ടനാണ്അവന്റെ ആയുസ്സ് ഇരട്ടിക്കും.   
28: രണ്ടു കാര്യങ്ങളെക്കുറിച്ച് എന്റെ ഹൃദയം ദുഃഖിക്കുന്നുമൂന്നാമതൊന്ന് എന്നെ കോപിപ്പിക്കുന്നു: ദാരിദ്ര്യത്താല്‍ ക്ലേശിക്കുന്ന പടയാളി, നിന്ദിക്കപ്പെടുന്ന ജ്ഞാനിനീതിവെടിഞ്ഞ് പാപമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ - അവനുവേണ്ടി കര്‍ത്താവു വാളൊരുക്കുന്നു.   
29: കച്ചവടക്കാരനു കാപട്യത്തില്‍നിന്നൊഴിഞ്ഞിരിക്കുക ദുഷ്‌കരംവ്യാപാരിക്കു നിഷ്‌കളങ്കനാവുക പ്രയാസം. 


അദ്ധ്യായം 27

വിവിധോപദേശങ്ങള്‍
1: നിസ്സാരലാഭത്തിനുവേണ്ടി പാപം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നുനടിക്കുന്നു   
2: കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതുപോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ പാപമുറയ്ക്കുന്നു.   
3: ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയുമില്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും.  
4: ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്ക്കും.   
5: കുശവന്റെ പാത്രങ്ങള്‍ ചൂളയിലെന്നപോലെ മനുഷ്യന്‍ ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു.   
6: വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ത്ഥ്യം വെളിവാക്കുന്നുചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും.   
7: ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്അതാണു മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗ്ഗം.   
8: നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കതു ലഭിക്കുംമഹനീയ അങ്കിപോലെ അതു ധരിക്കുക.   
9: പക്ഷികള്‍ സ്വന്തം വര്‍ഗ്ഗത്തോടു കൂട്ടംചേരുന്നതുപോലെ സത്യസന്ധത സത്യസന്ധനോടു ചേരുന്നു.   
10: സിംഹം ഇരയ്ക്കുവേണ്ടി പതിയിരിക്കുന്നുപാപം പാപിയെ കാത്തിരിക്കുന്നു.   
11: ദൈവഭക്തന്റെ വിവേകം സുദൃഢമാണ്. മൂഢനു ചന്ദ്രനെപ്പോലെ മാറ്റം സംഭവിക്കുന്നു.   
12: മൂഢനെ വിട്ടൊഴിയാന്‍നോക്കുക; ബുദ്ധിമാനെ വിട്ടുപോകരുത്.   
13: ഭോഷന്റെ സംസാരം നിന്ദ്യവും അവന്റെ ചിരി അനിയന്ത്രിതവും പാപകരവുമാണ്.   
14: ആണയിടുന്നവരുടെ സംസാരംകേള്‍ക്കുമ്പോള്‍ രോമഹര്‍ഷമുണ്ടാവുന്നുഅവരുടെ കലഹംകേള്‍ക്കുന്നവന്‍ ചെവി പൊത്തുന്നു.   
15: അഹങ്കാരികളുടെ മത്സരം രക്തച്ചൊരിച്ചിലിനിടയാക്കുന്നു. അവരുടെ ദൂഷണം കര്‍ണ്ണകഠോരമാണ്.   
16: രഹസ്യം പാലിക്കാത്തവനു വിശ്വസ്തത നഷ്ടപ്പെടുന്നുഅവന് ആപ്തമിത്രമുണ്ടാവുകയില്ല.   
17: സുഹൃത്തിനെ സ്നേഹിക്കുകയും അവനോടു വിശ്വസ്തത പാലിക്കുകയും ചെയ്യുകനീ അവന്റെ രഹസ്യം വെളിപ്പെടുത്താനിടയായാല്‍ അവനോടുകൂടെ നടക്കരുത്.   
18: എന്തെന്നാല്‍, ശത്രുവിനെ നശിപ്പിക്കുന്നതുപോലെ നീ അയല്‍ക്കാരന്റെ സൗഹൃദം നശിപ്പിച്ചു.   
19: കൈയിലിരുന്ന പക്ഷിയെ തുറന്നുവിടുന്നതുപോലെ നീ അയല്‍ക്കാരനെ അകറ്റിഅവനെ വീണ്ടും കിട്ടുകയില്ല.  
20: പിന്തുടരാനാകാത്തവിധം അവനകന്നിരിക്കുന്നുവലയില്‍നിന്നു മാനെന്നപോലെ അവന്‍ രക്ഷപെട്ടിരിക്കുന്നു.  
21: മുറിവാണെങ്കില്‍ വച്ചുകെട്ടാം, ദൂഷണത്തിനുശേഷവും അനുരഞ്ജന സാധ്യതയുണ്ട്രഹസ്യം വെളിപ്പെടുത്തിയാല്‍, പിന്നെ പ്രതീക്ഷയ്ക്കു വകയില്ല.   
22: കണ്ണു ചിമ്മുന്നവന്‍ തിന്മ നിനയ്ക്കുന്നുഅവനെത്തടയാന്‍ ആര്‍ക്കും കഴിയുകയില്ല.   
23: നീ കേള്‍ക്കേ, അവന്‍ മധുരമായി സംസാരിക്കുംനിന്റെ വാക്കുകളെ അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീടവന്‍ സ്വരം മാറ്റുംനിന്റെ വാക്കുകൊണ്ടുതന്നെ, നിന്നെക്കുടുക്കും.   
24: ഞാന്‍ വെറുക്കുന്ന പലതുമുണ്ട്. എന്നാല്‍, ഒന്നും അവനു തുല്യമല്ലകര്‍ത്താവുപോലും അവനെ വെറുക്കും.   
25: നേരേ മുകളിലേക്കു കല്ലെറിയുന്നവന്‍ തന്റെ തലയിലേക്കുതന്നെയാണെറിയുന്നത്ചതിപ്രയോഗം ചുറ്റും മുറിപ്പെടുത്തുന്നു.   
26: താന്‍കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുംതാന്‍വച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും.    
27: താന്‍ചെയ്ത തിന്മ, തന്റെമേല്‍ത്തന്നെ പതിക്കും. അത് എവിടെനിന്നു വന്നെന്ന് അവനറിയുകയില്ല.   
28: അഹങ്കാരിയില്‍നിന്ന് പരിഹാസവും ദൂഷണവും പുറപ്പെടുന്നുപ്രതികാരം സിംഹത്തെപ്പോലെ അവനുവേണ്ടി പതിയിരിക്കുന്നു.   
29: ഭക്തന്‍ വീഴുമ്പോള്‍ ആനന്ദിക്കുന്നവന്‍ കെണിയില്‍ക്കുടുങ്ങുംമരണത്തിനുമുമ്പ് വേദന അവനെ വിഴുങ്ങും.   
30: കോപവും ക്രോധവും മ്ലേച്ഛമാണ്അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്. 

അദ്ധ്യായം 28

തെറ്റുകള്‍ ക്ഷമിക്കുക
1: പ്രതികാരംചെയ്യുന്നവനോടു കര്‍ത്താവു പ്രതികാരം ചെയ്യുംഅവിടുന്ന്, അവന്റെ പാപം മറക്കുകയില്ല.   
2: അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.   
3: അയല്‍ക്കാരനോടു പകവച്ചുപുലര്‍ത്തുന്നവനു കര്‍ത്താവില്‍നിന്നു കരുണ പ്രതീക്ഷിക്കാമോ?   
4: തന്നെപ്പോലെയുള്ളവനോടു കരുണകാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?   
5: മര്‍ത്ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആരു പരിഹാരംചെയ്യും?   
6: ജീവിതാന്തമോര്‍ത്ത് ശത്രുതയവസാനിപ്പിക്കുകനാശത്തെയും മരണത്തെയുമോര്‍ത്തു കല്പനകള്‍ പാലിക്കുക.  
7: കല്പനകളനുസരിച്ച്, അയല്‍ക്കാരനോടു കോപിക്കാതിരിക്കുകഅത്യുന്നതന്റെ ഉടമ്പടിയനുസ്മരിച്ച്, മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.   
8: കലഹത്തില്‍നിന്നൊഴിഞ്ഞാല്‍ പാപങ്ങള്‍ കുറയുംകോപിഷ്ഠന്‍ കലഹം ജ്വലിപ്പിക്കുന്നു.   
9: ദുഷ്ടന്‍ സ്‌നേഹിതനെ ദ്രോഹിക്കുകയും സമാധാനത്തില്‍ക്കഴിയുന്നവരുടെയിടയില്‍ ശത്രുതയുളവാക്കുകയും ചെയ്യുന്നു.  
10: വിറകിനൊത്തു തീയാളുന്നു; ദുശ്ശാഠ്യത്തിനൊത്തു കലഹം, കരുത്തിനൊത്തു കോപം, ധനത്തിനൊത്തു ക്രോധം.   
11: തിടുക്കത്തിലുള്ള വാഗ്വാദം അഗ്നി ജ്വലിപ്പിക്കുന്നുപെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചിലുളവാക്കുന്നു.   
12: ഊതിയാല്‍ തീപ്പൊരി ജ്വലിക്കും; തുപ്പിയാല്‍ കെട്ടുപോകുംരണ്ടും ഒരേ വായില്‍നിന്നുതന്നെ വരുന്നു.   

പരദൂഷണം
13: പരദൂഷകനും ഏഷണിക്കാരനും ശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ക്കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്.  
14: അപവാദം അനേകരെ തകര്‍ക്കുകയുംദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്തിട്ടുണ്ട്അതു പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്.   
15: അപവാദം ധീരവനിതകളുടെ ബന്ധം വിച്ഛേദിക്കുകയും അവര്‍ക്ക് അദ്ധ്വാനഫലം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.  
16: അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥതയനുഭവിക്കുകയോ സമാധാനത്തില്‍ക്കഴിയുകയോ ചെയ്യുകയില്ല.  
17: ചാട്ടകൊണ്ടടിച്ചാല്‍ തിണര്‍പ്പുണ്ടാകുംനാവുകൊണ്ടു പ്രഹരിച്ചാല്‍ അസ്ഥികള്‍ തകരും.   
18: വാള്‍ത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട്നാവുകൊണ്ടു വീഴ്ത്തപ്പെട്ടവര്‍ അതിലേറെയാണ്.   
19: അപവാദമേല്‍ക്കാത്തവരും അതിന്റെ കോപത്തിനിരയാകാത്തവരും അതിന്റെ നുകം വഹിക്കാത്തവരും അതിന്റെ ചങ്ങലവീഴാത്തവരും ഭാഗ്യവാന്മാര്‍. 
20: അതിന്റെ നുകം ഇരുമ്പും ചങ്ങല പിച്ചളയുമാണ്.   
21: അതുവരുത്തുന്ന മരണം, ദുര്‍മ്മരണമാണ്: പാതാളമാണ് അതിനേക്കാള്‍ അഭികാമ്യം.   
22: ദൈവഭക്തന്റെമേല്‍ അതിനധികാരമില്ലഅവന്‍ അതിന്റെ അഗ്നിയില്‍ ദഹിക്കുകയുമില്ല.   
23: കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്റെ പിടിയിലമരുംഅതവരുടെയിടയില്‍ കത്തിജ്ജ്വലിക്കുംകെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ, അതവരുടെമേല്‍ ചാടിവീഴുംപുലിയെപ്പോലെ അതവരെ ചീന്തിക്കളയും.   
24: നിങ്ങളുടെ ഭൂസ്വത്തു മുള്ളുവേലികൊണ്ടു സുരക്ഷിതമാക്കുകസ്വര്‍ണ്ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.   
25: വാക്ക്, അളന്നുതൂക്കിയുപയോഗിക്കുകവായ്ക്കു വാതിലും പൂട്ടും നിര്‍മ്മിക്കുക.   
26: നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെമുമ്പില്‍ ചെന്നുവീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക.

അദ്ധ്യായം 29

കടവും ദാനവും
1: കരുണയുള്ളവന്‍ അയല്‍ക്കാരനു കടംകൊടുക്കുംഅവനെത്തുണയ്ക്കുന്നവന്‍ കല്പനകളനുസരിക്കുന്നു.   
2: അയല്‍ക്കാരനാവശ്യംവരുമ്പോള്‍ കടംകൊടുക്കുകനീ കടംവാങ്ങിയാല്‍ സമയത്തിനു തിരിച്ചുകൊടുക്കണം.   
3: വാക്കുപാലിച്ച്, അയല്‍ക്കാരനോടു വിശ്വസ്തതകാണിക്കുകനിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും.   
4: വീണുകിട്ടിയ നിധിപോലെ കടത്തെ കരുതുന്ന വളരെപ്പേരുണ്ട്അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക് ഉപദ്രവം വരുത്തും.  
5: കടം കിട്ടുന്നതുവരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ത്ഥകമായ വാഗ്ദാനം നല്കുകയും സമയംപോരെന്നു പരാതി പറയുകയുംചെയ്യുന്നു.   
6: നിര്‍ബന്ധം ചെലുത്തിയാലും കടം കൊടുത്തവനു കഷ്ടിച്ചു പകുതിയേ തിരിച്ചുകിട്ടുകയുള്ളൂഅവന്‍ അതു ഭാഗ്യമായിക്കരുതും. നിര്‍ബന്ധിച്ചില്ലെങ്കില്‍ കടംവാങ്ങിയവന്‍ പണമപഹരിച്ചതുതന്നെ. ആവശ്യമില്ലാതെ അവനെ ശത്രുവാക്കുകയാണ്. നിന്ദയും ശാപവര്‍ഷവുംകൊണ്ടായിരിക്കും അവന്‍ കടംവീട്ടുകമാനത്തിനു പകരം അപമാനം ലഭിക്കുന്നു.   
7: ഇത്തരം ദുഷ്ടതനിമിത്തം കടംകൊടുക്കാന്‍ പലരും മടിച്ചിട്ടുണ്ട്ആവശ്യമില്ലാതെ വഞ്ചിതരാകാന്‍ അവര്‍ ഭയപ്പെടുന്നു.  
8: എങ്കിലും നിര്‍ദ്ധനരോടു കരുണ കാണിക്കണംനിന്റെ ദാനത്തിനുവേണ്ടി കാത്തിരിക്കാന്‍ അവനിടയാകരുത്.  
9: കല്പനകളെപ്രതി, ദരിദ്രനെ സഹായിക്കുകആവശ്യക്കാരനായ അവനെ വെറുംകൈയോടെ അയയ്ക്കരുത്.   
10: സഹോദരനോ സ്‌നേഹിതനോവേണ്ടി ധനം നഷ്ടപ്പെടുത്താന്‍ മടിക്കരുത്കല്ലിനടിയിലിരുന്ന് അതു തുരുമ്പിച്ചു നഷ്ടപ്പെടാതിരിക്കട്ടെ.   
11: അത്യുന്നതന്റെ കല്പനകളനുസരിച്ചുവേണം ധനംനേടാന്‍; അതു സ്വര്‍ണ്ണത്തെക്കാള്‍ ലാഭകരമാണ്.   
12: ദാനധര്‍മ്മമായിരിക്കട്ടെ നിന്റെ നിക്ഷേപംഎല്ലാ തിന്മകളിലുംനിന്ന്, അതു നിന്നെ രക്ഷിക്കും.   
13: ശത്രുവിനെതിരേ യുദ്ധംചെയ്യാന്‍ ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അതുപകരിക്കും   
14: നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്ക്കുംനാണംകെട്ടവനേ അവനെ വഞ്ചിക്കൂ.   
15: ജാമ്യക്കാരന്റെ കാരുണ്യം വിസ്മരിക്കരുത്അവന്‍ തന്റെ ജീവനാണു നിനക്കു നല്കുന്നത്.   
16: ദുഷ്ടന്‍ ജാമ്യക്കാരന്റെ ഐശ്വര്യം നശിപ്പിക്കുന്നു.   
17: നന്ദിഹീനന്‍, തന്നെ രക്ഷിച്ചവനെ കൈവെടിയുന്നു.   
18: ജാമ്യം പലരുടെയും ഐശ്വര്യം നശിപ്പിച്ചിട്ടുണ്ട്അതവരെ കടലിലെ തിരമാലപോലെ ഉലച്ചുപ്രബലന്മാരെ നാടുകടത്തിവിദേശങ്ങളില്‍ അലയാനിടയാക്കി.   
19: ലാഭേച്ഛമൂലം ജാമ്യംനില്ക്കുന്ന ദുഷ്ടന്‍, വ്യവഹാരത്തില്‍ കുടുങ്ങും.   
20: കഴിവിനൊത്ത് അയല്‍ക്കാരനെ സഹായിക്കുകവീഴാതിരിക്കാന്‍ സൂക്ഷിക്കുകയുംചെയ്യുക.   
21: ജലംആഹാരംവസ്ത്രംസ്വൈരമായിപ്പാര്‍ക്കാന്‍ ഒരിടം എന്നിവയാണു ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍  
22: സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ് അന്യന്റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണമാസ്വദിക്കുന്നതിനെക്കാള്‍ നല്ലത്.  
23: ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകദാക്ഷിണ്യമനുഭവിക്കുന്നവനെന്ന ദുഷ്‌കീര്‍ത്തി വരരുത്.   
24: വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്. വായ്പൊത്തി നില്‍ക്കേണ്ടിവരും.   
25: അന്യവീട്ടില്‍ ആതിഥേയന്‍ ചമഞ്ഞു നീ പാനീയം പകരുംഎന്നാല്‍, നന്ദിയല്ല പരുഷവാക്കുകളായിരിക്കും നീ കേള്‍ക്കുക:  
26: ഹേമനുഷ്യാവന്നു മേശയൊരുക്കൂ, എടുത്തു വിളമ്പൂഞാന്‍ ഭക്ഷിക്കട്ടെ.   
27: ഈ മാന്യനുവേണ്ടി സ്ഥലം ഒഴിഞ്ഞുതരുകഎന്റെ സഹോദരന്‍ വന്നതിനാല്‍ വീട് എനിക്കാവശ്യമുണ്ട്.   
28: പാര്‍പ്പിടത്തെ സംബന്ധിക്കുന്ന ശകാരവും ഉത്തമര്‍ണ്ണന്റെ പരിഹാസവും വികാരവാനെ വ്രണപ്പെടുത്തുന്നു.