അദ്ധ്യായം 4
യൂദായുടെ മറ്റുസന്തതികള്
1: യൂദായുടെ മറ്റു പുത്രന്മാര്: പേരെസ്, ഹെസ്രോന്, കര്‍മി, ഹൂര്‍, ഷോബാല്‍.
2: ഷോബാലിന്റെ പുത്രന് റയായ യാഹാത്തിന്റെ പിതാവാണ്. യാഹാത്തിന്റെ പുത്രന്മാര്: അഹുമായ്, ലാഹാദ്. ഇവരാണു സൊറാത്യകുടുംബങ്ങള്‍.
3: ഏഥാമിന്റെ പുത്രന്മാര്: യസ്രേല്‍, ഇഷ്മ, ഇദ്ബാഷ്; ഹസ്സെൽഎല്പ്പോനി ഇവരുടെ സഹോദരി.
4: ഗദോറിന്റെ പിതാവു പെനുവേല്‍. ഹൂഷായുടെ പിതാവ്, ഏസെര്‍. ബേത്ലെഹെമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതന് ഹൂറിന്റെ പുത്രന്മാരാണിവര്.
5: തെക്കോവായുടെ പിതാവായ അഷൂറിനു ഹേലാ, നാരാ എന്നു രണ്ടു ഭാര്യമാരുണ്ടായിരുന്നു.
6: നാരായില്‍ അവന് അഹൂസാം, ഹേഫെര്‍, തെമേനി, ഹാഹഷ്താരി എന്നിവര്‍ ജനിച്ചു.
7: ഹേലായില്‍ സേരത്, ഇസ്ഹാര്‍, എത്നാന്‍ എന്നിവരും ജനിച്ചു.
8: ആന്നൂബ്, സൊബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുടുംബങ്ങളും കോസിന്റെ സന്തതികളാണ്.
9: യാബസ് അവന്റെ സഹോദരന്മാരെക്കാള് ബഹുമാന്യനായിരുന്നു. ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചുവെന്നുപറഞ്ഞ്, അവന്റെയമ്മ അവനെ യാബസ് എന്നുവിളിച്ചു.
10: അവന് ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു: ദൈവമേ, അങ്ങെന്നെയനുഗ്രഹിച്ച്, എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെയായിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു.
11: ഷൂഹായുടെ സഹോദരനായ കെലൂബ് മെഹീരിന്റെ പിതാവും, മെഹീര്‍, എഷ്തോന്റെ പിതാവുമാണ്.
12: എഷ്തോന്റെ പുത്രന്മാര്: ബത്രാഫാ, പാസേയാഹ്, ഈര്നഹാഷിന്റെ പിതാവായ തെഹിന്നാ. ഇവര്‍ റേഖാനിവാസികളാണ്.
13: കെനസിന്റെ പുത്രന്മാര്: ഒത്ത്നിയേല്‍, സെരായാ, ഒത്ത്നിയേലിന്റെ പുത്രന്മാര്: ഹഥ്ത്, മെയോനോഥായ്.
14: മെയോനോഥായ് ഓഫ്രായുടെ പിതാവ്; യോവാബിന്റെ പിതാവാണ് സെരായ. കരകൗശലവേലക്കാരാകയാല്‍, ഗഹര്‍ഷിം എന്ന് അറിയപ്പെട്ടിരുന്നവരുടെ പിതാവാണു യോവാബ്.
15: യഫുന്നയുടെ മകനായ കാലെബിന് ഈരു, ഏലാ, നാം എന്നിവരും ഏലായ്ക്ക് കെനസും ജനിച്ചു.
16: യഹല്ലലേലിന്റെ പുത്രന്മാര്: സിഫ്, സീഫാ, തിറിയാ, അറേല്.
17: എസ്രായുടെ പുത്രന്മാര്: യഥെര്‍, മേരെദ്, ഏഫര്‍, യാലോണ്‍. മേരെദ് ഫറവോയുടെ മകളായ ബിഥിയായെ വിവാഹംചെയ്തു. അവളില്‍ മിരിയാം, ഷമ്മായി, എഷ്തെമോവായുടെ പിതാവായ ഇഷ്ബാ എന്നിവര്‍ ജനിച്ചു.
18: യൂദാഗോത്രജയായ ഒരു ഭാര്യയും മേരെദിനുണ്ടായിരുന്നു. ഇവള് ഗദോറിന്റെ പിതാവായ യേരദ്, സോക്കോയുടെ പിതാവായ ഹെബര്‍, സനോഹയുടെ പിതാവായ യകൂഥിയേല് എന്നിവരുടെ മാതാവാണ്.
19: നഹമിന്റെ സഹോദരിയെ ഹോദിയാ വിവാഹംചെയ്തു. ഗര്‍മ്യനായ കെയിലായുടെ പിതാക്കന്മാരും മാഖാത്യനായ എഷ്തെമോവായും ഇവളുടെ പുത്രന്മാരാണ്.
20: ഷിമോന്റെ പുത്രന്മാര്: അമ്നോന്, റിന്നാ, ബന്ഹാനാന്, തീലോന്‍. ഈഷിയുടെ പുത്രന്മാര്: സോഹെത്, ബന്സോഹെത്.
21: യൂദായുടെ മകന് ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്, മരേഷായുടെ പിതാവായ ലാദാ, ബേത്അഷ്ബേയായിലെ നെയ്ത്തുപണിക്കാരുടെ കുടുംബങ്ങള്‍,
22: യോക്കീം, കോസേബാ നിവാസികള്‍, യോവാഷ്, മൊവാബുഭരിക്കുകയും പിന്നീടു ലെഹമിലേക്കു തിരിച്ചുപോകുകയുംചെയ്ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.
23: ഇവര്‍ നെതായിം, ഗദറാ എന്നീ ദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്മാരാണ്. അവര്‍ രാജാവിനുവേണ്ടി ജോലിചെയ്ത്, അവിടെ പാര്‍ത്തു.
ശിമയോന്റെ സന്തതികള്‍
24: ശിമയോന്റെ പുത്രന്മാര്: നെമുവേല്‍, യാമിന്, യാരീബ്, സേരഹ്, സാവൂള്‍.
25: സാവൂളിന്റെ പുത്രന് ഷല്ലൂം, അവന്റെ പുത്രന് മിബ്സാം, അവന്റെ പുത്രന് മിഷ്മാ, മിഷ്മായുടെ പുത്രന് ഹമുവേല്‍,
26: അവന്റെ പുത്രന് സക്കൂര്‍, അവന്റെ പുത്രന് ഷിമെയി.
27: ഷിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രികളുമുണ്ടായിരുന്നു. എന്നാല്‍, അവന്റെ സഹോദരന്മാര്ക്ക് അധികം മക്കളില്ലായിരുന്നു. യൂദാഗോത്രജരെപ്പോലെ അവര്‍ വര്‍ദ്ധിച്ചു പെരുകിയതുമില്ല.
28: അവര്‍ ബേര്‍ഷെബാ, മൊലാദാ, ഹസാര്‍ഷുവാല്‍,
29: ബില്‍ഹാ, ഏസം, തോലാദ്,
30: ബഥുവേല്‍, ഹോര്‍മ, സിക്ലാഹ്,
31: ബേത്മര്ക്കാബോത്, ഹസര്സൂസിം, ബേത്ബിരി, ഷാറായിം എന്നിവിടങ്ങളില്‍ വസിച്ചു. ഇവ ദാവീദിന്റെ ഭരണകാലംവരെ അവരുടെ പട്ടണങ്ങളായിരുന്നു.
32, 33: ഏഥാം, അയിന്, റിമ്മോന്‍, തോഖെന്‍, ആഷാന്‍ എന്നീ അഞ്ചുപട്ടണങ്ങളും ബാല്‍വരെ അവയോടുചേര്ന്ന ഗ്രാമങ്ങളും അവരുടേതായിരുന്നു. അവരുടെ വാസസ്ഥലങ്ങളെക്കുറിച്ചും വംശാവലിയെക്കുറിച്ചും അവര്‍ സൂക്ഷിച്ചിരുന്ന രേഖകളാണിവ.
34 - 36: മെഷോബാബ്, യംലേക്, അമസിയായുടെ മകന് യോഷാ, ജോയേല്‍, അസിയേലിന്റെ പുത്രനായ സെറായായുടെ പുത്രന് യോഷീബിയായുടെപുത്രന് യേഹു, എലിയോവേനായ്, യാക്കോബാ, യഷോഹിയാ, അസായാ, അദിയേല്‍, യസിമിയേല്‍, ബനായ, അല്ലോന്റെ പുത്രനായ ഷിഫിയുടെ പുത്രന് സീസാ.
37: അല്ലോന്‍ യദായായുടെയും യദായ ഷിമ്രിയുടെയും ഷിമ്രി ഷെമായയുടെയും പുത്രനാണ്.
38: ഇവര്‍ തങ്ങളുടെ കുലങ്ങള്‍ക്കു നേതാക്കന്മാരായിരുന്നു. അവരുടെ പിതൃഭവനങ്ങള്‍ വര്‍ദ്ധിച്ചുപെരുകി.
39: ആട്ടിന്‍പറ്റങ്ങള്‍ക്കു മേച്ചില്സ്ഥലങ്ങളന്വേഷിച്ച്, അവര്‍ താഴ്വരയുടെ കിഴക്കു ഗേദോറിന്റെ കവാടംവരെയെത്തി.
40: അവിടെ അവര്‍ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തി. ദേശം വിസ്തൃതവും സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായിരുന്നു. അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാം വംശജരായിരുന്നു.
41: മേല്പറഞ്ഞവര് യൂദാരാജാവായ ഹെസെക്കിയായുടെകാലത്തു ഗേദോറിനെയാക്രമിച്ച് അവിടെ വസിച്ചിരുന്ന മെയൂന്യരെയും അവരുടെ കൂടാരങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. കന്നുകാലികള്‍ക്കു മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തിയതിനാല്‍, അവര്‍ അവിടെ വാസമുറപ്പിച്ചു.
42: ഇഷിയുടെ പുത്രന്മാരായ പെലാത്തിയാ, നെയാറിയാ, റഫായാ, ഉസിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിമയോന്ഗോത്രത്തില്പ്പെട്ട അഞ്ചുപേര്‍ സെയിര്മലമ്പ്രദേശത്തേക്കുചെന്നു.
43: അവിടെ അവശേഷിച്ചിരുന്ന അമലേക്യരെ സംഹരിച്ച്, അവര്‍ അവിടെ താമസിച്ചു. ഇന്നുമവര് അവിടെ പാര്‍ക്കുന്നു.
അദ്ധ്യായം 5
റൂബന്റെ സന്തതികള്‍
1: റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്മാര്ക്കു നല്കപ്പെട്ടു. അങ്ങനെ അവന് വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല.
2: യൂദാ സഹോദരന്മാരുടെയിടയില് പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന് ഉദ്ഭവിക്കുകയുംചെയ്തിട്ടും ജന്മാവകാശം ജോസഫിനു തന്നെയായിരുന്നു.
3: ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്മാര്: ഹനോക്, പല്ലു, ഹെസ്രോന്, കര്‍മി.
4: ജോയേലിന്റെ പുത്രന്മാര് തലമുറ പ്രകാരം: ഷെമായാ, ഗോഗ്, ഷീമെയി,
5: മിഖാ, റയായാ, ബാല്‍.
6: ബേറായെ അസ്സീറിയാരാജാവായ തില്‍ഗത്പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന് റൂബന്‍ഗോത്രത്തിലെ നേതാവായിരുന്നു.
7: റൂബന്‍ഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: ജയിയേല്‍, സഖറിയാ.
8: ജോയേലിന്റെ പുത്രനായ ഷെമായുടെ പൗത്രനും അസാസിന്റെ പുത്രനുമായ ബേലാ. അരോവെറില്‍ വസിച്ച ഇവരുടെ അതിര്‍ത്തി നെബോയും ബാല്‍മെയോനുംവരെ വ്യാപിച്ചിരുന്നു.
9: ഗിലയാദില്‍ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്നദിയുടെ കിഴക്കുകിടക്കുന്ന മരുഭൂമിവരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു.
10: സാവൂള്രാജാവിന്റെകാലത്ത്, റൂബന്‍ഗോത്രക്കാര്‍ ഹഗ്രിയരെ യുദ്ധത്തില്‍ തോല്പിച്ച് ഗിലയാദിന്റെ കിഴക്കുള്ള പ്രദേശം സ്വന്തമാക്കി കൂടാരമടിച്ചു പാര്‍ത്തു.
ഗാദിന്റെ സന്തതികള്‍
11: ഗാദിന്റെ പുത്രന്മാര് റൂബന്റെ വടക്ക് ബാഷാന്‍ദേശത്ത് സലേക്കാവരെ പാര്‍ത്തു.
12: അവരില്‍ പ്രമുഖന് ജോയേല്‍, രണ്ടാമന് ഷാഫാം. യാനായിയും ഷാഫാത്തും ബാഷാനിലെ പ്രമുഖന്മാര്.
13: ഗാദുഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: മിഖായേല്‍, മെഷുല്ലാം, ഷേബ, യോറായ്, യക്കാന്‍, സീയ, ഏബര്‍ ഇങ്ങനെ ഏഴുപേര്‍.
14: ഇവര്‍ ഹൂറിയുടെ മകനായ അബിഹായിലിന്റെ പുത്രന്മാരാണ്. ഹൂറി യറോവായുടെയും യറോവാ ഗിലയാദിന്റെയും ഗിലയാദ് മിഖായേലിന്റെയും മിഖായേല്‍ യഷിഷായിയുടെയും യഷിഷായി യഹ്ദോയുടെയും യഹ്ദോ ബൂസിന്റെയും പുത്രന്മാരാണ്.
15: ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകന് ആഹി, തന്റെ പിതൃഭവനത്തില്‍ തലവനായിരുന്നു.
16: അവര്‍ ഗിലയാദിലും ബാഷാനിലും അതിന്റെ പട്ടണങ്ങളിലും ഷാരോനിലെ മേച്ചില്‍പ്പുറങ്ങളിലും അതിര്‍ത്തിവരെ പാര്‍ത്തു.
17: ഇവരുടെ വംശാവലി യൂദാരാജാവായ യോഥാമിന്റെയും ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെയുംകാലത്ത് എഴുതപ്പെട്ടു.
18: റൂബന്‍, ഗാദ്, മനാസ്സെയുടെ അര്‍ദ്ധഗോത്രം ഇവയില്‍ ശൂരന്മാരും വാളും പരിചയുമെടുക്കാനും വില്ലുകുലച്ചെയ്യാനും കഴിവുള്ളവരുമായി നാല്പത്തി നാലായിരത്തിയെഴുനൂറ്റമ്പതു യോദ്ധാക്കളുണ്ടായിരുന്നു.
19: അവര്‍ ഹഗ്രീയരോടും യഥൂര്‍, നാഫിഷ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20: ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയുംചെയ്തപ്പോള് അവിടുന്നവരുടെ പ്രാര്‍ത്ഥനകേട്ടു. ആ സഹായത്താല്‍ അവര്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേല്‍ വിജയംവരിച്ചു.
21: അവര്‍, അവരുടെ കന്നുകാലികളെ കൊള്ളയടിച്ചു. അമ്പതിനായിരം ഒട്ടകങ്ങള്‍, രണ്ടുലക്ഷത്തിയമ്പതിനായിരം ആടുകള്‍, രണ്ടായിരം കഴുതകള്‍ ഇവയ്ക്കുപുറമേ ഒരു ലക്ഷം ആളുകളെയും അവര്‍ പിടിച്ചുകൊണ്ടുപോയി.
22: യുദ്ധം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചായിരുന്നതിനാല് വളരെപ്പേര്‍ കൊല്ലപ്പെട്ടു. അവര്‍ പ്രവാസകാലംവരെ അവിടെ പാര്‍ത്തു.
23: മനാസ്സെയുടെ അര്ദ്ധഗോത്രക്കാര് ബാഷാന്‍മുതല്‍ ബാല്‍ഹെര്‍മോന്‍, സെനിര്‍, ഹെര്‍മോന്‍ പര്‍വ്വതം എന്നിവിടംവരെ വസിച്ചു. അവര്‍ സംഖ്യാതീതമായി വര്‍ദ്ധിച്ചു.
24: ഏഫര്‍, ഇഷി, എലിയേര്‍, അസ്രിയേല്‍, ജറെമിയാ, ഹോദാവിയാ, യഹദിയേല്‍ എന്നിവര്‍ അവരുടെ കുലത്തലവന്മാരും പ്രസിദ്ധരായ ധീരയോദ്ധാക്കളും ആയിരുന്നു.
25: എന്നാല്‍, അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിക്കുകയും അവിടുന്നു തങ്ങളുടെ മുമ്പില്‍നിന്നു നിര്മാര്ജ്ജനംചെയ്ത ജനതകളുടെ ദേവന്മാരെ ആരാധിക്കുകയുംചെയ്തു.
26: ആകയാല്‍ ഇസ്രായേലിന്റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ - തില്‍ഗത്പില്‍നേസറിനെ - അവര്‍ക്കെതിരേ അയച്ചു. അവന് റൂബന്‍ - ഗാദ്ഗോത്രങ്ങളെയും മനാസ്സെയുടെ അര്ദ്ധഗോത്രത്തെയും തടവുകാരായി കൊണ്ടുപോയി ഹാലാ, ഹാബോര്‍, ഹാരാ, ഗോസാന്‍നദീതീരം എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ഇന്നും അവിടെ വസിക്കുന്നു.
അദ്ധ്യായം 6
ലേവിയുടെ സന്തതികള്‍
1: ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്, മെറാറി.
2: കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.
3: അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്, മോശ, മിറിയാം. അഹറോന്റെ പുത്രന്മാര്: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
4 - 14: എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ, ബുക്കി, ഉസി, സെരഹിയാ, മെരായോത്, അമരിയ, അഹിത്തൂബ്, സാദോക്, അഹിമാസ്, അസറിയാ, യോഹനാന്, ജറുസലെമില്‍ സോളമന്പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷനടത്തിയ അസറിയാ, അമരിയാ, അഹിത്തൂബ്, സാദോക്, ഷല്ലൂം, ഹില്‍കിയാ, അസറിയാ, സെരായാ, യഹോസദാക്.
15: നബുക്കദ് നേസറിന്റെ കരത്താല്‍ കര്‍ത്താവു യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍ യഹോസദാക്കും പ്രവാസിയായി.
16: ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്ത്, മെറാറി.
17: ഗര്‍ഷോമിന്റെ പുത്രന്മാര്: ലിബ്നി, ഷിമെയി.
18: കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍;
19: മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്മാര്.
20: ഗര്‍ഷോമിന്റെ പുത്രന്മാര് തലമുറക്രമത്തില്‍ ലിബ്നി, യഹത്, സിമ്മാ,
21: യോവാഹ്, ഇദ്ദോ, സെറാഹ്, യത്രായി.
22, 23: കൊഹാത്തിന്റെ പുത്രന്മാര് തലമുറക്രമത്തില്‍: അമിനാദാബ്, കോറഹ്, അസീര്‍, എല്കാനാ, എബിയാസാഫ്, അസീര്‍,
24: തഹത്, ഊരിയേല്‍, ഉസിയാ, ഷാവൂള്‍.
25: എല്‍കാനായ്ക്ക് അമാസായി, അഹിമോത് എന്നീ രണ്ടു പുത്രന്മാരുണ്ടായിരുന്നു.
26, 27: അഹിമോത്തിന്റെ പുത്രന്മാര് തലമുറക്രമത്തില്‍: എല്കാനാ, സോഫായ്, നഹത്, എലിയാബ്, യറോഹാം, എല്കാനാ.
28: സാമുവലിന്റെ പുത്രന്മാര്: ആദ്യജാതന് ജോയേല്‍, രണ്ടാമന് അബിയാ.
29, 30: മെറാറിയുടെ പുത്രന്മാര് തലമുറക്രമത്തില്‍: മഹ്ലി, ലിബ്നി, ഷിമെയി, ഉസാ, ഷിമെയാ, ഹഗിയാ, അസായാ.
31: പേടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം ഇവരെയാണു ദാവീദ് ഗാനശുശ്രൂഷയ്ക്കു നിയമിച്ചത്.
32: സോളമന് ജറുസലെമില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുമ്പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷചെയ്തുപോന്നു.
33 - 38: ശുശ്രൂഷചെയ്തിരുന്നവരുടെ വംശപരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്. ഹേമാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍, എല്കാനാ, യറോഹാം, എലിയേല്‍, തോവാഹ്, സൂഫ്, എല്കാനാ, മഹത്, അമാസായ്, എല്കാനാ, ജോയേല്‍, അസറിയാ, സെഫനിയാ, തഹത്അസീര്, എബിയാസാഫ്, കോറഹ്, ഇസ്ഹാര്‍, കൊഹാത്ത്, ലേവി, ഇസ്രായേല്‍.ഹേമാന്റെ വലതുഭാഗത്തുനിന്ന അവന്റെ സഹോദരന് ആസാഫ്.
39 - 43: ആസാഫിന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: ബറേഖിയാ, ഷിമെയാ, മിഖായേല്‍, ബാസേയാ, മല്‍ക്കിയ, എത്നി, സേറഹ്, അദായ, ഏഥാന്‍, സിമ്മാ, ഷിമെയി, യാഥാന്‍, ഗര്‍ഷോം, ലേവി.
44 - 47: സഹോദരന്മാരായ മെറാറിപുത്രന്മാര് ഇടത്തുഭാഗത്തുനിന്ന്; അവരില്‍ പ്രമുഖന് ഏഥാന്‍. ഏഥാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: കിഷി, അബ്ദി, മല്ലൂഖ്, ഹഷാബിയാ, അമസിയാ, ഹില്‍കിയാ, അമസി, ബാനി, ഷേമെര്‍, മഹ്ലി, മൂഷി, മെറാറി, ലേവി.
48: അവരുടെ സഹോദരന്മാരായ ലേവ്യര്‍, ദേവാലയശുശ്രൂഷയ്ക്കു നിയുക്തരായിരുന്നു.
49: ദൈവദാസനായ മോശയുടെ കല്പനയനുസരിച്ച്, അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്ചകളര്പ്പിക്കുകയും അതിവിശുദ്ധസ്ഥലത്തെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുകയും ഇസ്രായേലിനുവേണ്ടി പരിഹാരമനുഷ്ഠിക്കുകയും ചെയ്തുപോന്നു.
50 - 53: അഹറോന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്, അബീഷുവാ, ബുക്കി, ഉസി, സെറാഹിയാ, മെറായോത്, അമയിയാ, അഹിത്തൂബ്, സാദോക്, അഹിമാസ്.
54: അവരുടെ വാസസ്ഥലങ്ങളും അതിര്‍ത്തികളും: അഹറോന്റെ സന്തതികളില്‍ കൊഹാത്യകുലത്തിന് ആദ്യം കുറിവീണു.
55: അവര്‍ക്കു യൂദാദേശത്ത് ഹെബ്രോണും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും കൊടുത്തു.
56: എന്നാല്‍, പട്ടണത്തിന്റെ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണു കൊടുത്തത്.
57 - 59: അഹറോന്റെ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രോണ്‍, ലിബ്നാ, യത്തീര്‍, എഷ്തെമോവാ, ഹീലേന്‍, ദബീര്‍, ആഷാന്‍, ബേത്ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും,
60: ബഞ്ചമിന് ഗോത്രത്തില്‍നിന്ന് ഗേബാ, അലേമെത്ത്, അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി.
61: ശേഷിച്ച കൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച്, മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്കി.
62: ഗര്‍ഷോം കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി, ബാഷാനിലെ മനാസ്സെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.
63: മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.
64: ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്കു പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്കി.
65: യൂദാ, ശിമയോന്, ബഞ്ചമിന് എന്നീ ഗോത്രങ്ങളില്‍നിന്നു മേല്പറഞ്ഞ പട്ടണങ്ങള്‍ കുറിവീണതനുസരിച്ചുകൊടുത്തു.
66: ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിംഗോത്രത്തില്‍നിന്നു പട്ടണങ്ങള്‍ നല്കി.
67 - 69: എഫ്രായിംമലനാട്ടിലെ അഭയനഗരമായ ഷെക്കെം, ഗേസര്‍, യോക്മെയാം, ബേത്ഹോറോണ്‍, അയ്യാലോണ്‍, ഗത്റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്ഥലങ്ങളും;
70: മനാസ്സെയുടെ അര്ദ്ധഗോത്രത്തില്നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും അവര്‍ക്കു നല്കി.
71: ഗര്‍ഷോംകുടുംബങ്ങള്‍ക്കു നല്കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു ബാഷാനിലെ ഗോലാന്‍, അഷ്താറോത്;
72, 73: ഇസാക്കര്‍ഗോത്രത്തില്‍നിന്നു കേദേഷ്, ദബേറത്, റാമോത്, ആനേം;
74 - 75: ആഷേര്‍ഗോത്രത്തില്‍നിന്നു മാഷാല്‍, അബ്ദോന്, ഹുക്കോക്, റഹോബ്;
76: നഫ്താലിഗോത്രത്തില്‍നിന്നു ഗലീലിയിലെ കേദെഷ്, ഹമ്മോന്‍, കിര്യാത്തായിം.
77: മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: സെബുലൂണ്‍ ഗോത്രത്തില്‍നിന്നു റിമ്മോനാ, താബോര്‍;
78 - 79: റൂബന്‍ഗോത്രത്തില്‍നിന്നു ജറീക്കോയുടെസമീപം ജോര്ദ്ദാനുകിഴക്കു മരുഭൂമിയിലെ ബേസര്‍, യാസാ, കേദേമോത്, മേഫാത്;
80, 81: ഗാദ്ഗോത്രത്തില്‍നിന്നു റാമോത്ഗിലയാദ്, മഹനായിം, ഹെഷ്ബോണ്‍, യാസെര്‍ എന്നിവയും മേച്ചില്‍സ്ഥലങ്ങളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ