അദ്ധ്യായം 22
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകൾ അവളെയറിയിക്കുക.
3: നീ അവളോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, രക്തച്ചൊരിച്ചില്‍നടത്തി തന്റെ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു തന്നത്താൻ അശുദ്ധയാക്കുകയുംചെയ്യുന്ന നഗരമേ,
4: നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മ്മിച്ച വിഗ്രഹങ്ങളാല്‍ നീ അശുദ്ധയായിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്സിന്റെ അവസാനം, നീതന്നെ വിളിച്ചുവരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങള്‍ക്കും പരിഹാസപാത്രവുമാക്കിയിരിക്കുന്നു.
5: അടുത്തുമകലെയുമുള്ള എല്ലാവരും കുപ്രസിദ്ധയും പ്രക്ഷുബ്ധയുമായ നിന്നെയധിക്ഷേപിക്കും.
2: മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകൾ അവളെയറിയിക്കുക.
3: നീ അവളോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, രക്തച്ചൊരിച്ചില്‍നടത്തി തന്റെ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു തന്നത്താൻ അശുദ്ധയാക്കുകയുംചെയ്യുന്ന നഗരമേ,
4: നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മ്മിച്ച വിഗ്രഹങ്ങളാല്‍ നീ അശുദ്ധയായിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്സിന്റെ അവസാനം, നീതന്നെ വിളിച്ചുവരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങള്‍ക്കും പരിഹാസപാത്രവുമാക്കിയിരിക്കുന്നു.
5: അടുത്തുമകലെയുമുള്ള എല്ലാവരും കുപ്രസിദ്ധയും പ്രക്ഷുബ്ധയുമായ നിന്നെയധിക്ഷേപിക്കും.
6: ഇസ്രായേല്‍രാജാക്കന്മാര്‍ തങ്ങളുടെ ശക്തിക്കൊത്തു നിന്നില്‍ രക്തച്ചൊരിച്ചില്‍നടത്തി.
7: നിന്നില്‍, മാതാപിതാക്കന്മാര്‍ നിന്ദിക്കപ്പെട്ടു; പരദേശികള്‍ കൊള്ളയടിക്കപ്പെട്ടു; അനാഥരും വിധവകളും ദ്രോഹിക്കപ്പെട്ടു.
8: നീ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിച്ചു; എന്റെ സാബത്തുകളശുദ്ധമാക്കി.
9: രക്തച്ചൊരിച്ചിലിനിടവരുത്തുന്ന അപവാദംപറഞ്ഞുനടക്കുന്നവരും പൂജാഗിരികളില്‍വച്ചു ഭുജിക്കുന്നവരും നിന്നിലുണ്ടു്. നിന്റെമദ്ധ്യേ ഭോഗാസക്തിനടമാടുന്നു.
10: അവിടെയവര്‍ പിതാക്കന്മാരുടെ നഗ്നത അനാവരണംചെയ്യുന്നു. ആര്‍ത്തവംകൊണ്ടശുദ്ധരായ സ്ത്രീകളെ സമീപിക്കുന്നു.
11: നിന്നില്‍ അയല്‍വാസിയുടെ ഭാര്യയുമായി മ്ലേച്ഛതപ്രവര്‍ത്തിക്കുന്നവരുമുണ്ടു്. മരുമകളെ പ്രാപിച്ചു് അശുദ്ധയാക്കുന്നവരുണ്ടു്. സ്വന്തം പിതാവില്‍നിന്നു ജനിച്ച സഹോദരിയെ അശുദ്ധയാക്കുന്നവരുണ്ടു്.
12: നിന്നില്‍ രക്തംചിന്തുന്നതിനായി കോഴവാങ്ങുന്നവരുണ്ടു്. നീ പലിശവാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്‍ക്കാരനെ ഞെരുക്കി സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. എന്നെ നീ വിസ്മരിച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
13: ആകയാല്‍ നീ നേടിയ കൊള്ളലാഭത്തെയും നീ ചൊരിഞ്ഞ രക്തത്തെയുംപ്രതി ഞാന്‍ മുഷ്ടി ചുരുട്ടുന്നു.
14: ഞാന്‍ നിന്നോടെതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണു് ഇതു പറയുന്നതു്. ഞാനതു നിറവേറ്റുകയും ചെയ്യും.
15: നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകൊണ്ടു നിന്റെ അശുദ്ധി ഞാന്‍ തുടച്ചുമാറ്റും.
16: ജനതകളുടെ മുമ്പില്‍ നീ നിന്നെത്തന്നെ മലിനയാക്കും. അപ്പോള്‍ ഞാനാണു കര്‍ത്താവെന്നു നീയറിയും.
17: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
18: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനംമുഴുവനും എനിക്കു ലോഹക്കിട്ടമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കാരീയവുമുരുക്കിയ ചൂളയിലെ കിട്ടംപോലെയായിരിക്കുന്നു.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു നിങ്ങളെ ഞാന്‍ ജറുസലെമിന്റെമദ്ധ്യേ ഒരുമിച്ചുകൂട്ടും.
20: വെള്ളിയും ഓടും ഇരുമ്പും കാരീയവും വെളുത്തീയവും ചൂളയിലൊരുമിച്ചുകൂട്ടി തീയൂതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഞാനവിടെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും.
21: നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്നി ഞാന്‍ ചൊരിയും.
22: അതില്‍ നിങ്ങളുരുകും, ചൂളയില്‍ വെള്ളിയെന്നപോലെ എന്റെ കോപാഗ്നിയില്‍ നിങ്ങളുരുകും. കര്‍ത്താവായ ഞാനെന്റെ ക്രോധം നിങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നുവെന്നു് അപ്പോള്‍ നിങ്ങളറിയും.
23: കര്‍ത്താവെന്നോടരുളിച്ചെയ്തു:
24: മനുഷ്യപുത്രാ, നീ അവളോടു പറയുക, ക്രോധത്തിന്റെ ദിനത്തില്‍ വൃത്തിയാക്കപ്പെടാത്തതും മഴപെയ്യാത്തതുമായ ഒരു ദേശമായിരിക്കും നീ.
25: അവളുടെമദ്ധ്യേ പ്രഭുക്കന്മാര്‍, ഇരയെ ചീന്തിക്കീറിയലറുന്ന സിംഹത്തെപ്പോലെയാണു്. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു. സമ്പത്തും അമൂല്യവസ്തുക്കളും കൈവശപ്പെടുത്തുന്നു. അവളുടെ മദ്ധ്യത്തില്‍ അവര്‍ പലരെയും വിധവകളാക്കുന്നു.
26: അവളുടെ പുരോഹിതന്മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവുംതമ്മില്‍ അവരന്തരം കാണുന്നില്ല. നിര്‍മ്മലവും മലിനവുംതമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ സാബത്തുകൾ, അവരവഗണിക്കുന്നു. തന്മൂലം അവരുടെയിടയില്‍ ഞാനപമാനിതനായിരിക്കുന്നു.
27: അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെയാണു്. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്തംചൊരിയുകയും ജീവന്‍ നശിപ്പിക്കുകയുംചെയ്യുന്നു.
28: അവളുടെ പ്രവാചകന്മാര്‍ കര്‍ത്താവു സംസാരിക്കാതിരിക്കെ, കര്‍ത്താവിങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ടു് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയുംചെയ്ത്, അവരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നു.
29: ദേശത്തെ ജനം പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയുംചെയ്യുന്നു. അവര്‍ ദരിദ്രരെയും അഗതികളെയും ഞെരുക്കുന്നു; പരദേശികളെയും അന്യായമായി പീഡിപ്പിക്കുന്നു.
30: ഞാന്‍ ആ ദേശത്തെനശിപ്പിക്കാതിരിക്കേണ്ടതിനു കോട്ടപണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാനന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.
31: അതുകൊണ്ടു് ഞാനവരുടെമേല്‍ എന്റെ രോഷം ചൊരിഞ്ഞു. എന്റെ ക്രോധാഗ്നിയാല്‍ ഞാനവരെ സംഹരിച്ചു. അവരുടെ പ്രവൃത്തിക്കുള്ള ശിക്ഷ ഞാനവരുടെ തലയില്‍ത്തന്നെ വരുത്തി-ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
7: നിന്നില്‍, മാതാപിതാക്കന്മാര്‍ നിന്ദിക്കപ്പെട്ടു; പരദേശികള്‍ കൊള്ളയടിക്കപ്പെട്ടു; അനാഥരും വിധവകളും ദ്രോഹിക്കപ്പെട്ടു.
8: നീ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിച്ചു; എന്റെ സാബത്തുകളശുദ്ധമാക്കി.
9: രക്തച്ചൊരിച്ചിലിനിടവരുത്തുന്ന അപവാദംപറഞ്ഞുനടക്കുന്നവരും പൂജാഗിരികളില്‍വച്ചു ഭുജിക്കുന്നവരും നിന്നിലുണ്ടു്. നിന്റെമദ്ധ്യേ ഭോഗാസക്തിനടമാടുന്നു.
10: അവിടെയവര്‍ പിതാക്കന്മാരുടെ നഗ്നത അനാവരണംചെയ്യുന്നു. ആര്‍ത്തവംകൊണ്ടശുദ്ധരായ സ്ത്രീകളെ സമീപിക്കുന്നു.
11: നിന്നില്‍ അയല്‍വാസിയുടെ ഭാര്യയുമായി മ്ലേച്ഛതപ്രവര്‍ത്തിക്കുന്നവരുമുണ്ടു്. മരുമകളെ പ്രാപിച്ചു് അശുദ്ധയാക്കുന്നവരുണ്ടു്. സ്വന്തം പിതാവില്‍നിന്നു ജനിച്ച സഹോദരിയെ അശുദ്ധയാക്കുന്നവരുണ്ടു്.
12: നിന്നില്‍ രക്തംചിന്തുന്നതിനായി കോഴവാങ്ങുന്നവരുണ്ടു്. നീ പലിശവാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്‍ക്കാരനെ ഞെരുക്കി സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. എന്നെ നീ വിസ്മരിച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
13: ആകയാല്‍ നീ നേടിയ കൊള്ളലാഭത്തെയും നീ ചൊരിഞ്ഞ രക്തത്തെയുംപ്രതി ഞാന്‍ മുഷ്ടി ചുരുട്ടുന്നു.
14: ഞാന്‍ നിന്നോടെതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണു് ഇതു പറയുന്നതു്. ഞാനതു നിറവേറ്റുകയും ചെയ്യും.
15: നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകൊണ്ടു നിന്റെ അശുദ്ധി ഞാന്‍ തുടച്ചുമാറ്റും.
16: ജനതകളുടെ മുമ്പില്‍ നീ നിന്നെത്തന്നെ മലിനയാക്കും. അപ്പോള്‍ ഞാനാണു കര്‍ത്താവെന്നു നീയറിയും.
17: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
18: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനംമുഴുവനും എനിക്കു ലോഹക്കിട്ടമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കാരീയവുമുരുക്കിയ ചൂളയിലെ കിട്ടംപോലെയായിരിക്കുന്നു.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു നിങ്ങളെ ഞാന്‍ ജറുസലെമിന്റെമദ്ധ്യേ ഒരുമിച്ചുകൂട്ടും.
20: വെള്ളിയും ഓടും ഇരുമ്പും കാരീയവും വെളുത്തീയവും ചൂളയിലൊരുമിച്ചുകൂട്ടി തീയൂതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഞാനവിടെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും.
21: നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്നി ഞാന്‍ ചൊരിയും.
22: അതില്‍ നിങ്ങളുരുകും, ചൂളയില്‍ വെള്ളിയെന്നപോലെ എന്റെ കോപാഗ്നിയില്‍ നിങ്ങളുരുകും. കര്‍ത്താവായ ഞാനെന്റെ ക്രോധം നിങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നുവെന്നു് അപ്പോള്‍ നിങ്ങളറിയും.
23: കര്‍ത്താവെന്നോടരുളിച്ചെയ്തു:
24: മനുഷ്യപുത്രാ, നീ അവളോടു പറയുക, ക്രോധത്തിന്റെ ദിനത്തില്‍ വൃത്തിയാക്കപ്പെടാത്തതും മഴപെയ്യാത്തതുമായ ഒരു ദേശമായിരിക്കും നീ.
25: അവളുടെമദ്ധ്യേ പ്രഭുക്കന്മാര്‍, ഇരയെ ചീന്തിക്കീറിയലറുന്ന സിംഹത്തെപ്പോലെയാണു്. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു. സമ്പത്തും അമൂല്യവസ്തുക്കളും കൈവശപ്പെടുത്തുന്നു. അവളുടെ മദ്ധ്യത്തില്‍ അവര്‍ പലരെയും വിധവകളാക്കുന്നു.
26: അവളുടെ പുരോഹിതന്മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവുംതമ്മില്‍ അവരന്തരം കാണുന്നില്ല. നിര്‍മ്മലവും മലിനവുംതമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ സാബത്തുകൾ, അവരവഗണിക്കുന്നു. തന്മൂലം അവരുടെയിടയില്‍ ഞാനപമാനിതനായിരിക്കുന്നു.
27: അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെയാണു്. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്തംചൊരിയുകയും ജീവന്‍ നശിപ്പിക്കുകയുംചെയ്യുന്നു.
28: അവളുടെ പ്രവാചകന്മാര്‍ കര്‍ത്താവു സംസാരിക്കാതിരിക്കെ, കര്‍ത്താവിങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ടു് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയുംചെയ്ത്, അവരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നു.
29: ദേശത്തെ ജനം പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയുംചെയ്യുന്നു. അവര്‍ ദരിദ്രരെയും അഗതികളെയും ഞെരുക്കുന്നു; പരദേശികളെയും അന്യായമായി പീഡിപ്പിക്കുന്നു.
30: ഞാന്‍ ആ ദേശത്തെനശിപ്പിക്കാതിരിക്കേണ്ടതിനു കോട്ടപണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാനന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.
31: അതുകൊണ്ടു് ഞാനവരുടെമേല്‍ എന്റെ രോഷം ചൊരിഞ്ഞു. എന്റെ ക്രോധാഗ്നിയാല്‍ ഞാനവരെ സംഹരിച്ചു. അവരുടെ പ്രവൃത്തിക്കുള്ള ശിക്ഷ ഞാനവരുടെ തലയില്‍ത്തന്നെ വരുത്തി-ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
അദ്ധ്യായം 23
രണ്ടു സഹോദരികള്‍1: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.
3: അവര്‍ ഈജിപ്തില്‍വച്ചു തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ചു് അവരുടെ പയോധരങ്ങളമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്പര്‍ശിക്കപ്പെട്ടു.
4: മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നുമായിരുന്നു. അവര്‍ എന്റേതായി; അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.
5: ഒഹോലാ എന്റേതായിരുന്നപ്പോള്‍ വ്യഭിചാരംചെയ്തു. അവള്‍ അസ്സീറിയാക്കാരായ തന്റെ കാമുകന്മാരില്‍ അഭിലാഷംപൂണ്ടു.
6: നീലവസ്ത്രധാരികളായ യോദ്ധാക്കളും ദേശാധിപതികളും സേനാപതികളുമായ അവര്‍, അഭികാമ്യരും അശ്വാരൂഢരുമായ യുവാക്കന്മാരായിരുന്നു.
7: അസ്സീറിയായലെ പ്രമുഖന്മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍മോഹിച്ച എല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ മലിനയാക്കി.
8: ഈജിപ്തില്‍വച്ചു പരിശീലിച്ച വ്യഭിചാരവൃത്തി അവളുപേക്ഷിച്ചില്ല; അവരവളുടെ യൗവനത്തില്‍ അവളോടൊപ്പം ശയിച്ചു. കന്യകയായ അവളുടെ പയോധരങ്ങളമര്‍ത്തി. അവര്‍ തങ്ങളുടെ വിഷയാസക്തി അവളില്‍ച്ചൊരിഞ്ഞു.
9: ആകയാല്‍ അവളത്യന്തംമോഹിച്ച അവളുടെ കാമുകന്മാരായ അസ്സീറിയാക്കാരുടെ കരങ്ങളില്‍ അവളെ ഞാന്‍ ഏല്പിച്ചുകൊടുത്തു.
10: അവരവളുടെ നഗ്നത അനാവരണംചെയ്തു. അവരവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചെടുക്കുകയും അവളെ വാളിനിരയാക്കുകയും ചെയ്തു. ന്യായവിധി അവളുടെമേല്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ സ്ത്രീകളുടെയിടയിലൊരു പഴമൊഴിയായിമാറി.
11: അവളുടെ സഹോദരി ഒഹോലിബാ ഇതു കണ്ടു; എന്നിട്ടും വിഷയാസക്തിയിലും വ്യഭിചാരത്തിലും തന്റെ സഹോദരിയെക്കാള്‍ വഷളായിരുന്നു അവള്‍.
12: അസ്സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞ യോദ്ധാക്കള്‍, അശ്വാരൂഢരായ യോദ്ധാക്കളെന്നിങ്ങനെ ആരുമാഗ്രഹിക്കുന്ന യുവത്തിടമ്പുകളെ അവളും മോഹിച്ചു.
13: അവളശുദ്ധയായി എന്നു ഞാന്‍ കണ്ടു. അവരിരുവരും ഒരേമാര്‍ഗ്ഗമാണു സ്വീകരിച്ചതു്.
14: എന്നാല്‍, ഇവള്‍ തന്റെ വ്യഭിചാരവൃത്തി ഒന്നുകൂടെ വിപുലമാക്കി. ചുവരുകളില്‍ സിന്ദൂരംകൊണ്ടു വരച്ച കല്‍ദായപുരുഷന്മാരുടെ ചിത്രങ്ങളവള്‍ കണ്ടു.
15: അരപ്പട്ടകൊണ്ടു് അരമുറുക്കി, തലയില്‍ വര്‍ണ്ണശബളമായ തലപ്പാവുചുറ്റി കല്‍ദായ നാട്ടില്‍ ജനിച്ച, ബാബിലോണിയക്കാരെപ്പോലെ കാണപ്പെടുന്ന വീരന്മാരുടെ ചിത്രങ്ങള്‍.
16: അവ കണ്ടപ്പോള്‍ത്തന്നെ അവളവരെയത്യന്തം മോഹിച്ചു; അവള്‍ കല്‍ദായയില്‍ അവരുടെ സമീപത്തേക്കു ദൂതന്മാരെയയച്ചു.
17: അവളോടൊത്തു ശയിക്കാന്‍ ബാബിലോണിയക്കാര്‍ വന്നു; അവരവളെ വിഷയാസക്തികൊണ്ടു മലിനയാക്കി. അതിനുശേഷം അവള്‍ക്ക് അവരോടു വെറുപ്പുതോന്നി.
18: അവള്‍ പരസ്യമായി വ്യഭിചാരംചെയ്യുകയും നഗ്നതതുറന്നുകാട്ടുകയുംചെയ്തപ്പോള്‍ അവളുടെ സഹോദരിയോടെന്നപോലെ അവളോടും എനിക്കു വെറുപ്പായി.
19: എന്നിട്ടും ഈജിപ്തില്‍ വ്യഭിചാരവൃത്തിനടത്തിയ യൗവനകാലത്തെ അനുസ്മരിച്ചുകൊണ്ടു്, അവള്‍ കൂടുതല്‍കൂടുതല്‍ വ്യഭിചരിച്ചു.
20: കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്മാരെ അവളമിതമായി കാമിച്ചു.
21: ഈജിപ്തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്തനങ്ങളെ ലാളിക്കുകയുംചെയ്ത നിന്റെ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു.
22: അതിനാല്‍ ഒഹോലിബാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ വെറുത്ത, നിന്റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ ഇളക്കിവിടും. എല്ലാവശങ്ങളിലുംനിന്നു് അവരെ ഞാന്‍ കൊണ്ടുവരും.
23: ആരുംകൊതിക്കുന്ന യുവാക്കളായ സ്ഥാനപതികളും സേനാനായകന്മാരും പ്രഭുക്കന്മാരും അശ്വാരൂഢരുമായ ബാബിലോണിയാക്കാരെയും കല്‍ദായരെയും പൊക്കോദ്, ഷോവാ, കോവാ എന്നീ ദേശക്കാരെയും എല്ലാ അസ്സീറിയാക്കാരെയും ഞാന്‍ കൊണ്ടുവരും.
24: അവര്‍ ധാരാളം രഥങ്ങളോടും വാഹനങ്ങളോടും കാലാള്‍പ്പടയോടുംകൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവര്‍ കവചവും പരിചയും പടത്തൊപ്പിയുംധരിച്ചു നിനക്കെതിരേ അണിനിരക്കും. ന്യായവിധി ഞാനവരെയേല്പിക്കും; അവര്‍ തങ്ങളുടെ ന്യായമനുസരിച്ചു നിന്നെ വിധിക്കും.
25: ഞാനെന്റെ രോഷം നിന്റെനേരേ തിരിച്ചുവിടും. അവര്‍ നിന്നോടു ക്രോധത്തോടെ വര്‍ത്തിക്കും. അവര്‍ നിന്റെ മൂക്കും ചെവികളും മുറിച്ചുകളയും. നിന്നിലവശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചെടുക്കും. അവശേഷിക്കുന്നവർ അഗ്നിക്കിരയാകും.
26: അവര്‍ നിന്റെ വസ്ത്രമുരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങള്‍ കൊള്ളയടിക്കുകയുംചെയ്യും.
27: അങ്ങനെ നിന്റെ ഭോഗാസക്തിക്കും ഈജിപ്തില്‍വച്ചു നീ ശീലിച്ച വ്യഭിചാരവൃത്തിക്കും ഞാനറുതിവരുത്തും. ഇനി നീ ഈജിപ്തുകാരുടെനേരേ കണ്ണുതിരിക്കുകയോ അവരെ സ്മരിക്കുകയോ ചെയ്യുകയില്ല.
28: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനംമടുത്തു് ഉപേക്ഷിച്ചവരുടെ കരങ്ങളില്‍, നിന്നെ ഞാനേല്പിക്കും.
29: അവര്‍ നിന്നോടു വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്റെ അദ്ധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്നയും അനാവൃതയുമായി നിന്നെയവരുപേക്ഷിക്കും. അങ്ങനെ നിന്റെ വൃഭിചാരവൃത്തിയുടെ നഗ്നതയും നിന്റെ ഭോഗാസക്തിയും വേശ്യാവൃത്തിയും അനാവൃതമാകും.
30: നീ ജനതകളോടൊത്തു വ്യഭിചാരംചെയ്യുകയും അവരുടെ വിഗ്രഹങ്ങളാല്‍ മലിനയാക്കപ്പെടുകയുംചെയ്തതുകൊണ്ടാണ്, ഞാനിവയെല്ലാം നിന്നോടു പ്രവര്‍ത്തിക്കുന്നതു്.
31: നീ നിന്റെ സഹോദരിയുടെ പാതയില്‍ച്ചരിച്ചു; അതുകൊണ്ടു്, അവളുടെ പാനപാത്രം ഞാന്‍ നിന്റെ കരങ്ങളിലേല്പിക്കും.
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ കുഴിയും വട്ടവുമുള്ള പാനപാത്രത്തില്‍നിന്നു കുടിച്ച്, നീ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയുംചെയ്യും. അതില്‍ വളരെയേറെക്കുടിക്കാനുണ്ടു്.
33: ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്നു്, നിന്റെ സഹോദരിയായ സമരിയായുടെ പാനപാത്രത്തില്‍നിന്നു കുടിച്ചു്, ഉന്മത്തതയും ദുഃഖവുംകൊണ്ടു നീ നിറയും.
34: നീയതു കുടിച്ചുവറ്റിക്കും. പാത്രമുടച്ചു കഷണങ്ങള്‍ കാര്‍ന്നുതിന്നും; നിന്റെ മാറിടം, നീ പിച്ചിച്ചീന്തും. ഞാനാണിതു പറഞ്ഞിരിക്കുന്നതു്, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
35: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ എന്നെ വിസ്മരിക്കുകയും പുറന്തള്ളുകയുംചെയ്തതിനാല്‍ നിന്റെ ഭോഗാസക്തിയുടെയും വ്യഭിചാരത്തിന്റെയും ഫലം നീയനുഭവിക്കും.
36: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഒഹോലായെയും, ഒഹോലിബായെയും നീ വിധിക്കുകയില്ലേ? എങ്കില്‍, അവരുടെ മ്ലേച്ഛതകള്‍ നീ അവരുടെമുമ്പില്‍ തുറന്നുകാട്ടുക. അവര്‍ വ്യഭിചാരംചെയ്തു.
37: അവരുടെ കരങ്ങള്‍ രക്തപങ്കിലമാണു്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു; എനിക്കവരില്‍ജനിച്ച പുത്രന്മാരെ, അവയ്ക്കു ഭക്ഷണമായി അഗ്നിയില്‍ ഹോമിച്ചു.
38: അതിനുംപുറമേ ഇതുകൂടി അവരെന്നോടു ചെയ്തു; അന്നുതന്നെ അവരെന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ സാബത്തുകളശുദ്ധമാക്കുകയും ചെയ്തു.
39: വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധിച്ച ദിവസംതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു്, അതു മലിനപ്പെടുത്തി. ഇതാണു് അവര്‍ എന്റെ ഭവനത്തില്‍ ചെയ്തതു്.
40: കൂടാതെ, വിദൂരത്തുനിന്നു്, അവര്‍ ദൂതനെയയച്ച്, പുരുഷന്മാരെ വരുത്തി. അവര്‍ക്കുവേണ്ടി നീ കുളിച്ചുകണ്ണെഴുതി, ആഭരണങ്ങളണിഞ്ഞു.
41: രാജകീയമായ ഒരു സപ്രമഞ്ചത്തില്‍ നീ ഇരുന്നു; അതിനരുകിലൊരു മേശയൊരുക്കി എന്റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു.
42: സുഖലോലുപരായ ജനക്കൂട്ടത്തിന്റെ ശബ്ദം അവള്‍ക്കു ചുറ്റുമുണ്ടായിരുന്നു. വിജനപ്രദേശത്തുനിന്നുവരുത്തിയ മദ്യപന്മാരും സാധാരണക്കാരോടൊപ്പമുണ്ടായിരുന്നു. അവര്‍ സ്ത്രീകളെ, കൈയില്‍ വളയണിയിച്ചു്, ശിരസ്സില്‍ മനോഹരമായ കിരീടംധരിപ്പിച്ചു.
43: ഞാന്‍ ചിന്തിച്ചുപോയി. വ്യഭിചാരവൃത്തികൊണ്ടു വൃദ്ധയായ സ്ത്രീ! അവളുമായി അവര്‍ പരസംഗത്തിലേര്‍പ്പെടുമോ?
44: എന്നാലൊരു വേശ്യയെ എന്നപോലെ അവളെയവര്‍ സമീപിച്ചു. ഇങ്ങനെ വ്യഭിചാരിണികളായ ഒഹോലായെയും ഒഹോലിബായെയും അവര്‍ സമീപിച്ചു.
45: വേശ്യകളെയും രക്തംചിന്തിയ സ്ത്രീകളെയും വിധിക്കുന്നുതുപോലെ, നീതിമാന്മാരവരെ വിധിക്കും. കാരണം, അവര്‍ വേശ്യകളാണു്; അവരുടെ കരം, രക്തപങ്കിലവുമാണു്.
46: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ക്കെതിരായി ഒരു സൈന്യത്തെ അണിനിരത്തുക. സംഭീതരാക്കാനും കൊള്ളയടിക്കാനും അവരെയവര്‍ക്ക് ഏല്പിച്ചുകൊടുക്കുക.
47: സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ടു ചീന്തിക്കളയുകയും ചെയ്യും. അവര്‍, അവരുടെ പുത്രന്മാരെയും പുത്രിമാരെയും കൊല്ലുകയും അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുകയുംചെയ്യും.
48: സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി കരുതി, നിന്നെപ്പോലെ വിഷയാസക്തിക്കു് അധീനരാകാതിരിക്കാന്‍ ഞാന്‍ ദേശത്തു വിഷയാസക്തിക്കു് അറുതിവരുത്തും.
49: വിഷയാസക്തിക്കു നിങ്ങള്‍ ശിക്ഷയനുഭവിക്കും, വിഗ്രഹങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങള്‍ ശിക്ഷയനുഭവിക്കും. ഞാനാണു ദൈവമായ കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
ക്ലാവുപിടിച്ച കലം
2: മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.
3: അവര്‍ ഈജിപ്തില്‍വച്ചു തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ചു് അവരുടെ പയോധരങ്ങളമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്പര്‍ശിക്കപ്പെട്ടു.
4: മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നുമായിരുന്നു. അവര്‍ എന്റേതായി; അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.
5: ഒഹോലാ എന്റേതായിരുന്നപ്പോള്‍ വ്യഭിചാരംചെയ്തു. അവള്‍ അസ്സീറിയാക്കാരായ തന്റെ കാമുകന്മാരില്‍ അഭിലാഷംപൂണ്ടു.
6: നീലവസ്ത്രധാരികളായ യോദ്ധാക്കളും ദേശാധിപതികളും സേനാപതികളുമായ അവര്‍, അഭികാമ്യരും അശ്വാരൂഢരുമായ യുവാക്കന്മാരായിരുന്നു.
7: അസ്സീറിയായലെ പ്രമുഖന്മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍മോഹിച്ച എല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ മലിനയാക്കി.
8: ഈജിപ്തില്‍വച്ചു പരിശീലിച്ച വ്യഭിചാരവൃത്തി അവളുപേക്ഷിച്ചില്ല; അവരവളുടെ യൗവനത്തില്‍ അവളോടൊപ്പം ശയിച്ചു. കന്യകയായ അവളുടെ പയോധരങ്ങളമര്‍ത്തി. അവര്‍ തങ്ങളുടെ വിഷയാസക്തി അവളില്‍ച്ചൊരിഞ്ഞു.
9: ആകയാല്‍ അവളത്യന്തംമോഹിച്ച അവളുടെ കാമുകന്മാരായ അസ്സീറിയാക്കാരുടെ കരങ്ങളില്‍ അവളെ ഞാന്‍ ഏല്പിച്ചുകൊടുത്തു.
10: അവരവളുടെ നഗ്നത അനാവരണംചെയ്തു. അവരവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചെടുക്കുകയും അവളെ വാളിനിരയാക്കുകയും ചെയ്തു. ന്യായവിധി അവളുടെമേല്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ സ്ത്രീകളുടെയിടയിലൊരു പഴമൊഴിയായിമാറി.
11: അവളുടെ സഹോദരി ഒഹോലിബാ ഇതു കണ്ടു; എന്നിട്ടും വിഷയാസക്തിയിലും വ്യഭിചാരത്തിലും തന്റെ സഹോദരിയെക്കാള്‍ വഷളായിരുന്നു അവള്‍.
12: അസ്സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞ യോദ്ധാക്കള്‍, അശ്വാരൂഢരായ യോദ്ധാക്കളെന്നിങ്ങനെ ആരുമാഗ്രഹിക്കുന്ന യുവത്തിടമ്പുകളെ അവളും മോഹിച്ചു.
13: അവളശുദ്ധയായി എന്നു ഞാന്‍ കണ്ടു. അവരിരുവരും ഒരേമാര്‍ഗ്ഗമാണു സ്വീകരിച്ചതു്.
14: എന്നാല്‍, ഇവള്‍ തന്റെ വ്യഭിചാരവൃത്തി ഒന്നുകൂടെ വിപുലമാക്കി. ചുവരുകളില്‍ സിന്ദൂരംകൊണ്ടു വരച്ച കല്‍ദായപുരുഷന്മാരുടെ ചിത്രങ്ങളവള്‍ കണ്ടു.
15: അരപ്പട്ടകൊണ്ടു് അരമുറുക്കി, തലയില്‍ വര്‍ണ്ണശബളമായ തലപ്പാവുചുറ്റി കല്‍ദായ നാട്ടില്‍ ജനിച്ച, ബാബിലോണിയക്കാരെപ്പോലെ കാണപ്പെടുന്ന വീരന്മാരുടെ ചിത്രങ്ങള്‍.
16: അവ കണ്ടപ്പോള്‍ത്തന്നെ അവളവരെയത്യന്തം മോഹിച്ചു; അവള്‍ കല്‍ദായയില്‍ അവരുടെ സമീപത്തേക്കു ദൂതന്മാരെയയച്ചു.
17: അവളോടൊത്തു ശയിക്കാന്‍ ബാബിലോണിയക്കാര്‍ വന്നു; അവരവളെ വിഷയാസക്തികൊണ്ടു മലിനയാക്കി. അതിനുശേഷം അവള്‍ക്ക് അവരോടു വെറുപ്പുതോന്നി.
18: അവള്‍ പരസ്യമായി വ്യഭിചാരംചെയ്യുകയും നഗ്നതതുറന്നുകാട്ടുകയുംചെയ്തപ്പോള്‍ അവളുടെ സഹോദരിയോടെന്നപോലെ അവളോടും എനിക്കു വെറുപ്പായി.
19: എന്നിട്ടും ഈജിപ്തില്‍ വ്യഭിചാരവൃത്തിനടത്തിയ യൗവനകാലത്തെ അനുസ്മരിച്ചുകൊണ്ടു്, അവള്‍ കൂടുതല്‍കൂടുതല്‍ വ്യഭിചരിച്ചു.
20: കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്മാരെ അവളമിതമായി കാമിച്ചു.
21: ഈജിപ്തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്തനങ്ങളെ ലാളിക്കുകയുംചെയ്ത നിന്റെ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു.
22: അതിനാല്‍ ഒഹോലിബാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ വെറുത്ത, നിന്റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ ഇളക്കിവിടും. എല്ലാവശങ്ങളിലുംനിന്നു് അവരെ ഞാന്‍ കൊണ്ടുവരും.
23: ആരുംകൊതിക്കുന്ന യുവാക്കളായ സ്ഥാനപതികളും സേനാനായകന്മാരും പ്രഭുക്കന്മാരും അശ്വാരൂഢരുമായ ബാബിലോണിയാക്കാരെയും കല്‍ദായരെയും പൊക്കോദ്, ഷോവാ, കോവാ എന്നീ ദേശക്കാരെയും എല്ലാ അസ്സീറിയാക്കാരെയും ഞാന്‍ കൊണ്ടുവരും.
24: അവര്‍ ധാരാളം രഥങ്ങളോടും വാഹനങ്ങളോടും കാലാള്‍പ്പടയോടുംകൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവര്‍ കവചവും പരിചയും പടത്തൊപ്പിയുംധരിച്ചു നിനക്കെതിരേ അണിനിരക്കും. ന്യായവിധി ഞാനവരെയേല്പിക്കും; അവര്‍ തങ്ങളുടെ ന്യായമനുസരിച്ചു നിന്നെ വിധിക്കും.
25: ഞാനെന്റെ രോഷം നിന്റെനേരേ തിരിച്ചുവിടും. അവര്‍ നിന്നോടു ക്രോധത്തോടെ വര്‍ത്തിക്കും. അവര്‍ നിന്റെ മൂക്കും ചെവികളും മുറിച്ചുകളയും. നിന്നിലവശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചെടുക്കും. അവശേഷിക്കുന്നവർ അഗ്നിക്കിരയാകും.
26: അവര്‍ നിന്റെ വസ്ത്രമുരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങള്‍ കൊള്ളയടിക്കുകയുംചെയ്യും.
27: അങ്ങനെ നിന്റെ ഭോഗാസക്തിക്കും ഈജിപ്തില്‍വച്ചു നീ ശീലിച്ച വ്യഭിചാരവൃത്തിക്കും ഞാനറുതിവരുത്തും. ഇനി നീ ഈജിപ്തുകാരുടെനേരേ കണ്ണുതിരിക്കുകയോ അവരെ സ്മരിക്കുകയോ ചെയ്യുകയില്ല.
28: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനംമടുത്തു് ഉപേക്ഷിച്ചവരുടെ കരങ്ങളില്‍, നിന്നെ ഞാനേല്പിക്കും.
29: അവര്‍ നിന്നോടു വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്റെ അദ്ധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്നയും അനാവൃതയുമായി നിന്നെയവരുപേക്ഷിക്കും. അങ്ങനെ നിന്റെ വൃഭിചാരവൃത്തിയുടെ നഗ്നതയും നിന്റെ ഭോഗാസക്തിയും വേശ്യാവൃത്തിയും അനാവൃതമാകും.
30: നീ ജനതകളോടൊത്തു വ്യഭിചാരംചെയ്യുകയും അവരുടെ വിഗ്രഹങ്ങളാല്‍ മലിനയാക്കപ്പെടുകയുംചെയ്തതുകൊണ്ടാണ്, ഞാനിവയെല്ലാം നിന്നോടു പ്രവര്‍ത്തിക്കുന്നതു്.
31: നീ നിന്റെ സഹോദരിയുടെ പാതയില്‍ച്ചരിച്ചു; അതുകൊണ്ടു്, അവളുടെ പാനപാത്രം ഞാന്‍ നിന്റെ കരങ്ങളിലേല്പിക്കും.
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ കുഴിയും വട്ടവുമുള്ള പാനപാത്രത്തില്‍നിന്നു കുടിച്ച്, നീ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയുംചെയ്യും. അതില്‍ വളരെയേറെക്കുടിക്കാനുണ്ടു്.
33: ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്നു്, നിന്റെ സഹോദരിയായ സമരിയായുടെ പാനപാത്രത്തില്‍നിന്നു കുടിച്ചു്, ഉന്മത്തതയും ദുഃഖവുംകൊണ്ടു നീ നിറയും.
34: നീയതു കുടിച്ചുവറ്റിക്കും. പാത്രമുടച്ചു കഷണങ്ങള്‍ കാര്‍ന്നുതിന്നും; നിന്റെ മാറിടം, നീ പിച്ചിച്ചീന്തും. ഞാനാണിതു പറഞ്ഞിരിക്കുന്നതു്, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
35: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ എന്നെ വിസ്മരിക്കുകയും പുറന്തള്ളുകയുംചെയ്തതിനാല്‍ നിന്റെ ഭോഗാസക്തിയുടെയും വ്യഭിചാരത്തിന്റെയും ഫലം നീയനുഭവിക്കും.
36: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഒഹോലായെയും, ഒഹോലിബായെയും നീ വിധിക്കുകയില്ലേ? എങ്കില്‍, അവരുടെ മ്ലേച്ഛതകള്‍ നീ അവരുടെമുമ്പില്‍ തുറന്നുകാട്ടുക. അവര്‍ വ്യഭിചാരംചെയ്തു.
37: അവരുടെ കരങ്ങള്‍ രക്തപങ്കിലമാണു്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു; എനിക്കവരില്‍ജനിച്ച പുത്രന്മാരെ, അവയ്ക്കു ഭക്ഷണമായി അഗ്നിയില്‍ ഹോമിച്ചു.
38: അതിനുംപുറമേ ഇതുകൂടി അവരെന്നോടു ചെയ്തു; അന്നുതന്നെ അവരെന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ സാബത്തുകളശുദ്ധമാക്കുകയും ചെയ്തു.
39: വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധിച്ച ദിവസംതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു്, അതു മലിനപ്പെടുത്തി. ഇതാണു് അവര്‍ എന്റെ ഭവനത്തില്‍ ചെയ്തതു്.
40: കൂടാതെ, വിദൂരത്തുനിന്നു്, അവര്‍ ദൂതനെയയച്ച്, പുരുഷന്മാരെ വരുത്തി. അവര്‍ക്കുവേണ്ടി നീ കുളിച്ചുകണ്ണെഴുതി, ആഭരണങ്ങളണിഞ്ഞു.
41: രാജകീയമായ ഒരു സപ്രമഞ്ചത്തില്‍ നീ ഇരുന്നു; അതിനരുകിലൊരു മേശയൊരുക്കി എന്റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു.
42: സുഖലോലുപരായ ജനക്കൂട്ടത്തിന്റെ ശബ്ദം അവള്‍ക്കു ചുറ്റുമുണ്ടായിരുന്നു. വിജനപ്രദേശത്തുനിന്നുവരുത്തിയ മദ്യപന്മാരും സാധാരണക്കാരോടൊപ്പമുണ്ടായിരുന്നു. അവര്‍ സ്ത്രീകളെ, കൈയില്‍ വളയണിയിച്ചു്, ശിരസ്സില്‍ മനോഹരമായ കിരീടംധരിപ്പിച്ചു.
43: ഞാന്‍ ചിന്തിച്ചുപോയി. വ്യഭിചാരവൃത്തികൊണ്ടു വൃദ്ധയായ സ്ത്രീ! അവളുമായി അവര്‍ പരസംഗത്തിലേര്‍പ്പെടുമോ?
44: എന്നാലൊരു വേശ്യയെ എന്നപോലെ അവളെയവര്‍ സമീപിച്ചു. ഇങ്ങനെ വ്യഭിചാരിണികളായ ഒഹോലായെയും ഒഹോലിബായെയും അവര്‍ സമീപിച്ചു.
45: വേശ്യകളെയും രക്തംചിന്തിയ സ്ത്രീകളെയും വിധിക്കുന്നുതുപോലെ, നീതിമാന്മാരവരെ വിധിക്കും. കാരണം, അവര്‍ വേശ്യകളാണു്; അവരുടെ കരം, രക്തപങ്കിലവുമാണു്.
46: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ക്കെതിരായി ഒരു സൈന്യത്തെ അണിനിരത്തുക. സംഭീതരാക്കാനും കൊള്ളയടിക്കാനും അവരെയവര്‍ക്ക് ഏല്പിച്ചുകൊടുക്കുക.
47: സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ടു ചീന്തിക്കളയുകയും ചെയ്യും. അവര്‍, അവരുടെ പുത്രന്മാരെയും പുത്രിമാരെയും കൊല്ലുകയും അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുകയുംചെയ്യും.
48: സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി കരുതി, നിന്നെപ്പോലെ വിഷയാസക്തിക്കു് അധീനരാകാതിരിക്കാന്‍ ഞാന്‍ ദേശത്തു വിഷയാസക്തിക്കു് അറുതിവരുത്തും.
49: വിഷയാസക്തിക്കു നിങ്ങള്‍ ശിക്ഷയനുഭവിക്കും, വിഗ്രഹങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങള്‍ ശിക്ഷയനുഭവിക്കും. ഞാനാണു ദൈവമായ കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
അദ്ധ്യായം 24
ക്ലാവുപിടിച്ച കലം
1: ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെതന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവു ജറുസലെമിനെയാ ക്രമിച്ചതു്, ഈ ദിവസമാണു്.
3: നീ ധിക്കാരികളുടെ ഈ ഭവനത്തോട് ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഒരു കലമെടുത്തു് അതില്‍ വെള്ളമൊഴിക്കുക.
4: എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്റെയും നല്ല കഷണങ്ങളിടുക. നല്ല എല്ലുകൊണ്ടു് അതു നിറയ്ക്കുക.
5: ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണമെടുക്കാന്‍; അതിനുകീഴില്‍ വിറകടുക്കി നല്ലതുപോലെ വേവിക്കുക. എല്ലിന്‍കഷണങ്ങളും അതില്‍ക്കിടന്നു തിളയ്ക്കട്ടെ.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, തുരുമ്പുപിടിച്ച പാത്രമേ, തുരുമ്പു വിട്ടുപോകാത്ത പാത്രമേ, നിനക്കു ദുരിതം! പ്രത്യേകംതിരഞ്ഞെടുക്കാതെ, കഷണംകഷണമായി അതില്‍നിന്നു കോരിയെടുക്കുക.
7: അവള്‍ ചൊരിഞ്ഞരക്തം അവളുടെ മദ്ധ്യത്തില്‍തന്നെയുണ്ടു്. അവളതു വെറും പാറമേലാണൊഴുക്കിയതു്. മണ്ണുകൊണ്ടുമൂടത്തക്കവിധം അവളതു നിലത്തൊഴിച്ചില്ല.
8: എന്റെ ക്രോധമുണര്‍ത്തി, പ്രതികാരംചെയ്യാന്‍വേണ്ടി അവള്‍ചൊരിഞ്ഞ രക്തംമറയ്ക്കാതെ, പാറയുടെ മുകളില്‍ ഞാന്‍ നിറുത്തി -
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യന്നു. രക്തപങ്കിലമായ നഗരത്തിനു ദുരിതം! വിറകുകൂമ്പാരം ഞാന്‍ വലുതാക്കും.
10: വിറകുകൂട്ടി തീ കൊളുത്തുക, മാംസം നന്നായി വേവിക്കുകയും ചാറു വറ്റിക്കുകയും ചെയ്യുക.
11: എല്ലിന്‍കഷണങ്ങള്‍ കരിയട്ടെ. പാത്രം ശൂന്യമാക്കി തീക്കനലിന്മേല്‍ വയ്ക്കുക. അങ്ങനെ അതിന്റെ ചെമ്പു ചുട്ടുപഴുത്തു്, അതിലെ കറ ഉരുകിപ്പോവുകയും ക്ലാവു നശിക്കുകയുംചെയ്യട്ടെ.
12: എന്റെ പ്രയത്നം വിഫലമാണു്. അതിലെ കട്ടിയേറിയ ക്ലാവ്, അഗ്നികൊണ്ടു മാറുന്നതല്ല.
13: നിന്റെ നിന്ദ്യമായ ഭോഗാസക്തിയാണു് അതിലെ കട്ടിയേറിയ ക്ലാവ്. ഞാന്‍ നിന്നെ ശുദ്ധീകരിക്കാന്‍ശ്രമിച്ചിട്ടും നിന്റെ മലിനതകളില്‍നിന്നു നീ ശുദ്ധയായില്ല. എന്റെ ക്രോധം നിന്റെമേല്‍ പ്രയോഗിച്ചുതുടങ്ങുന്നതുവരെ ഇനി നീ ശുദ്ധയാവുകയില്ല.
14: കര്‍ത്താവായ ഞാനിതു പറഞ്ഞിരിക്കുന്നു. ഇതു പൂര്‍ത്തിയാകും. ഞാനതു നിറവേറ്റുകതന്നെചെയ്യും. ഞാന്‍ പിന്മാറുകയോ മാപ്പുനല്കുകയോ മനസ്സുമാറ്റുകയോ ഇല്ല. നിന്റെ മാര്‍ഗ്ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമനുസരിച്ചു ഞാന്‍ നിന്നെ വിധിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
ഭാര്യയുടെ മരണം
15: കര്‍ത്താവെന്നോടരുളിച്ചെയ്തു:
16: മനുഷ്യപുത്രാ, നിന്റെ കണ്ണുകളുടെ ആനന്ദഭാജനത്തെ ഞാനൊറ്റയടിക്കു നിന്നില്‍നിന്നു നീക്കിക്കളയാന്‍പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുതു്. നിന്റെ കണ്ണുകളില്‍നിന്നു കണ്ണീര്‍ ഒഴുകരുതു്.
17: നെടുവീര്‍പ്പിടാം, എന്നാലുച്ചത്തിലാകരുതു്. മരിച്ചവരെയോര്‍ത്തു നീ വിലപിക്കരുതു്. നീ തലപ്പാവു കെട്ടുകയും പാദുകങ്ങളണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുതു്; വിലാപഭോജ്യം ഭക്ഷിക്കയുമരുതു്.
18: പ്രഭാതത്തില്‍ ഞാനിങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്തു് എന്റെ ഭാര്യ അന്തരിച്ചു. എന്നോടു കല്പിച്ചിരുന്നതുപോലെ ഞാന്‍ അടുത്തപ്രഭാതത്തില്‍ പ്രവര്‍ത്തിച്ചു.
2: മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെതന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവു ജറുസലെമിനെയാ ക്രമിച്ചതു്, ഈ ദിവസമാണു്.
3: നീ ധിക്കാരികളുടെ ഈ ഭവനത്തോട് ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഒരു കലമെടുത്തു് അതില്‍ വെള്ളമൊഴിക്കുക.
4: എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്റെയും നല്ല കഷണങ്ങളിടുക. നല്ല എല്ലുകൊണ്ടു് അതു നിറയ്ക്കുക.
5: ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണമെടുക്കാന്‍; അതിനുകീഴില്‍ വിറകടുക്കി നല്ലതുപോലെ വേവിക്കുക. എല്ലിന്‍കഷണങ്ങളും അതില്‍ക്കിടന്നു തിളയ്ക്കട്ടെ.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, തുരുമ്പുപിടിച്ച പാത്രമേ, തുരുമ്പു വിട്ടുപോകാത്ത പാത്രമേ, നിനക്കു ദുരിതം! പ്രത്യേകംതിരഞ്ഞെടുക്കാതെ, കഷണംകഷണമായി അതില്‍നിന്നു കോരിയെടുക്കുക.
7: അവള്‍ ചൊരിഞ്ഞരക്തം അവളുടെ മദ്ധ്യത്തില്‍തന്നെയുണ്ടു്. അവളതു വെറും പാറമേലാണൊഴുക്കിയതു്. മണ്ണുകൊണ്ടുമൂടത്തക്കവിധം അവളതു നിലത്തൊഴിച്ചില്ല.
8: എന്റെ ക്രോധമുണര്‍ത്തി, പ്രതികാരംചെയ്യാന്‍വേണ്ടി അവള്‍ചൊരിഞ്ഞ രക്തംമറയ്ക്കാതെ, പാറയുടെ മുകളില്‍ ഞാന്‍ നിറുത്തി -
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യന്നു. രക്തപങ്കിലമായ നഗരത്തിനു ദുരിതം! വിറകുകൂമ്പാരം ഞാന്‍ വലുതാക്കും.
10: വിറകുകൂട്ടി തീ കൊളുത്തുക, മാംസം നന്നായി വേവിക്കുകയും ചാറു വറ്റിക്കുകയും ചെയ്യുക.
11: എല്ലിന്‍കഷണങ്ങള്‍ കരിയട്ടെ. പാത്രം ശൂന്യമാക്കി തീക്കനലിന്മേല്‍ വയ്ക്കുക. അങ്ങനെ അതിന്റെ ചെമ്പു ചുട്ടുപഴുത്തു്, അതിലെ കറ ഉരുകിപ്പോവുകയും ക്ലാവു നശിക്കുകയുംചെയ്യട്ടെ.
12: എന്റെ പ്രയത്നം വിഫലമാണു്. അതിലെ കട്ടിയേറിയ ക്ലാവ്, അഗ്നികൊണ്ടു മാറുന്നതല്ല.
13: നിന്റെ നിന്ദ്യമായ ഭോഗാസക്തിയാണു് അതിലെ കട്ടിയേറിയ ക്ലാവ്. ഞാന്‍ നിന്നെ ശുദ്ധീകരിക്കാന്‍ശ്രമിച്ചിട്ടും നിന്റെ മലിനതകളില്‍നിന്നു നീ ശുദ്ധയായില്ല. എന്റെ ക്രോധം നിന്റെമേല്‍ പ്രയോഗിച്ചുതുടങ്ങുന്നതുവരെ ഇനി നീ ശുദ്ധയാവുകയില്ല.
14: കര്‍ത്താവായ ഞാനിതു പറഞ്ഞിരിക്കുന്നു. ഇതു പൂര്‍ത്തിയാകും. ഞാനതു നിറവേറ്റുകതന്നെചെയ്യും. ഞാന്‍ പിന്മാറുകയോ മാപ്പുനല്കുകയോ മനസ്സുമാറ്റുകയോ ഇല്ല. നിന്റെ മാര്‍ഗ്ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമനുസരിച്ചു ഞാന്‍ നിന്നെ വിധിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
ഭാര്യയുടെ മരണം
15: കര്‍ത്താവെന്നോടരുളിച്ചെയ്തു:
16: മനുഷ്യപുത്രാ, നിന്റെ കണ്ണുകളുടെ ആനന്ദഭാജനത്തെ ഞാനൊറ്റയടിക്കു നിന്നില്‍നിന്നു നീക്കിക്കളയാന്‍പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുതു്. നിന്റെ കണ്ണുകളില്‍നിന്നു കണ്ണീര്‍ ഒഴുകരുതു്.
17: നെടുവീര്‍പ്പിടാം, എന്നാലുച്ചത്തിലാകരുതു്. മരിച്ചവരെയോര്‍ത്തു നീ വിലപിക്കരുതു്. നീ തലപ്പാവു കെട്ടുകയും പാദുകങ്ങളണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുതു്; വിലാപഭോജ്യം ഭക്ഷിക്കയുമരുതു്.
18: പ്രഭാതത്തില്‍ ഞാനിങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്തു് എന്റെ ഭാര്യ അന്തരിച്ചു. എന്നോടു കല്പിച്ചിരുന്നതുപോലെ ഞാന്‍ അടുത്തപ്രഭാതത്തില്‍ പ്രവര്‍ത്തിച്ചു.
19: ജനം എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്റെ അര്‍ത്ഥമെന്തെന്നു ഞങ്ങളോടു പറയുകയില്ലേ?
20: ഞാന്‍ പറഞ്ഞു: കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു് ഇസ്രായേല്‍ജനത്തോടു പറയുക. നിങ്ങളുടെ ശക്തിയുടെയഭിമാനവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും, ഹൃദയത്തിന്റെ അഭിലാഷവുമായ എന്റെ വിശുദ്ധസ്ഥലം ഞാനശുദ്ധമാക്കും. നീ വിട്ടുപോന്ന പുത്രന്മാരും പുത്രിമാരും വാളിനിരയാകും.
22: ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും. നിങ്ങള്‍ അധരം മറയ്ക്കുകയോ വിലാപഭോജ്യം ഭക്ഷിക്കുകയോ ഇല്ല.
23: നിങ്ങളുടെ തലയില്‍ തലപ്പാവും കാലുകളില്‍ പാദുകങ്ങളുമുണ്ടാകും. നിങ്ങള്‍ കരയുകയോ പ്രലപിക്കുകയോ ചെയ്യുകയില്ല. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങളില്‍തന്നെ ക്ഷയിച്ചുപോകും; ഓരോരുത്തനും അപരനെനോക്കി ഞരങ്ങും.
24: ഇങ്ങനെ എസെക്കിയേല്‍ നിങ്ങള്‍ക്ക് ഒരടയാളമായിരിക്കും. അവന്‍ചെയ്തതുപോലെ നിങ്ങളും ചെയ്യും. ഇവ സംഭവിക്കുമ്പോള്‍ ഞാനാണു ദൈവമായ കര്‍ത്താവെന്നു നിങ്ങളറിയും.
25: മനുഷ്യപുത്രാ, ഞാനവരില്‍നിന്നു് അവരുടെ ദുര്‍ഗ്ഗവും ആനന്ദവും മഹത്വവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും ഹൃദയങ്ങളുടെയഭിലാഷവുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും എടുക്കുന്ന ദിവസം,
26: ഒരഭയാര്‍ത്ഥി വന്നു്, ഈ വാര്‍ത്ത നിന്നെയറിയിക്കും.
27: അവനോടന്നു നീ വായ്‌തുറന്നു സംസാരിക്കും. അപ്പോള്‍മുതല്‍ നീ ഊമനായിരിക്കുകയില്ല; അങ്ങനെ നീയവര്‍ക്ക് അടയാളമായിരിക്കും- ഞാനാണു കര്‍ത്താവെന്നു് അവരറിയും.
20: ഞാന്‍ പറഞ്ഞു: കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു് ഇസ്രായേല്‍ജനത്തോടു പറയുക. നിങ്ങളുടെ ശക്തിയുടെയഭിമാനവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും, ഹൃദയത്തിന്റെ അഭിലാഷവുമായ എന്റെ വിശുദ്ധസ്ഥലം ഞാനശുദ്ധമാക്കും. നീ വിട്ടുപോന്ന പുത്രന്മാരും പുത്രിമാരും വാളിനിരയാകും.
22: ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും. നിങ്ങള്‍ അധരം മറയ്ക്കുകയോ വിലാപഭോജ്യം ഭക്ഷിക്കുകയോ ഇല്ല.
23: നിങ്ങളുടെ തലയില്‍ തലപ്പാവും കാലുകളില്‍ പാദുകങ്ങളുമുണ്ടാകും. നിങ്ങള്‍ കരയുകയോ പ്രലപിക്കുകയോ ചെയ്യുകയില്ല. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങളില്‍തന്നെ ക്ഷയിച്ചുപോകും; ഓരോരുത്തനും അപരനെനോക്കി ഞരങ്ങും.
24: ഇങ്ങനെ എസെക്കിയേല്‍ നിങ്ങള്‍ക്ക് ഒരടയാളമായിരിക്കും. അവന്‍ചെയ്തതുപോലെ നിങ്ങളും ചെയ്യും. ഇവ സംഭവിക്കുമ്പോള്‍ ഞാനാണു ദൈവമായ കര്‍ത്താവെന്നു നിങ്ങളറിയും.
25: മനുഷ്യപുത്രാ, ഞാനവരില്‍നിന്നു് അവരുടെ ദുര്‍ഗ്ഗവും ആനന്ദവും മഹത്വവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും ഹൃദയങ്ങളുടെയഭിലാഷവുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും എടുക്കുന്ന ദിവസം,
26: ഒരഭയാര്‍ത്ഥി വന്നു്, ഈ വാര്‍ത്ത നിന്നെയറിയിക്കും.
27: അവനോടന്നു നീ വായ്‌തുറന്നു സംസാരിക്കും. അപ്പോള്‍മുതല്‍ നീ ഊമനായിരിക്കുകയില്ല; അങ്ങനെ നീയവര്‍ക്ക് അടയാളമായിരിക്കും- ഞാനാണു കര്‍ത്താവെന്നു് അവരറിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ