നൂറ്റിയെണ്‍പത്തിയെട്ടാം ദിവസം: ഉത്തമഗീതം 1 - 8

അദ്ധ്യായം 1

ഗാനം ഒന്ന്
1: സോളമന്റെ ഉത്തമഗീതം   

മണവാട്ടി:
2: നിന്റെ അധരം, എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം, വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്.  
3: നിന്റെ അഭിഷേകതൈലം സുരഭിലമാണ്നിന്റെ നാമം, പകര്‍ന്നതൈലംപോലെയാണ്അതുകൊണ്ടു കന്യകമാര്‍ നിന്നെ പ്രേമിക്കുന്നു.  
4: എന്നെക്കൊണ്ടുപോവുക, നമുക്കു വേഗംപോകാം. രാജാവു തന്റെ മണവറയിലേക്ക്, എന്നെക്കൊണ്ടുവന്നിരിക്കുന്നുഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ പുകഴ്ത്തുംഅവര്‍ നിന്നെ സ്നേഹിക്കുന്നതു യുക്തംതന്നെ.  
5: ജറുസലെംപുത്രിമാരേ, ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്.  
6: ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്എന്നെ തുറിച്ചുനോക്കരുതേ. എന്റെ മാതൃതനയന്മാര്‍ എന്നോടു കോപിച്ചുഅവരെന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല.  
7: എന്റെ പ്രാണപ്രിയനേ, എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നുഉച്ചയ്ക്കവയ്ക്ക് എവിടെ വിശ്രമംനല്കുന്നുഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം

തോഴിമാര്‍:
8: സ്ത്രീകളില്‍ അതിസുന്ദരിയായവളേ, നിനക്കതറിഞ്ഞുകൂടെങ്കില്‍ ആട്ടിന്‍പറ്റത്തിന്റെ കാല്‍ചുവടുകള്‍പിന്തുടരുകഇടയന്മാരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്റെ ആട്ടിന്‍കുട്ടികളെ മേയ്ക്കുക.
  
മണവാളന്‍:
9: എന്റെ പ്രേമധാമമേഫറവോയുടെ രഥത്തില്‍ക്കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാനുപമിക്കുന്നു.   
10: നിന്റെ കവിള്‍ത്തടങ്ങള്‍ കുറുനിരകൊണ്ടു ശോഭിക്കുന്നുനിന്റെ കഴുത്തു രത്നമാലകള്‍കൊണ്ടും  
11: വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങളുണ്ടാക്കിത്തരാം.  

മണവാട്ടി:
12: രാജാവു ശയ്യയിലായിരിക്കേഎന്റെ ജടാമാഞ്ചി തൂമണംതൂകി.  
13: എന്റെ പ്രാണപ്രിയന്‍, സ്തനാന്തരത്തില്‍ സൂക്ഷിക്കുന്ന നറുംപശച്ചിമിഴുപോലെയാണ്.   
14: എന്റെ പ്രാണപ്രിയന്‍, എന്‍ഗേദിയിലെ മുന്തിരിത്തോപ്പുകളിലെ മൈലാഞ്ചിപ്പൂങ്കുലപോലെയാണ്.  

മണവാളന്‍:
15: എന്റെ പ്രിയേഹാനീയെത്ര സുന്ദരി! അതേ നീ സുന്ദരിതന്നെനിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.  

മണവാട്ടി:
16: എന്റെ പ്രിയനേനീയെത്ര സുന്ദരന്‍! അതേസുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.   
17: ദേവദാരുകൊണ്ട് ഉത്തരവും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീര്‍ത്തതാണു നമ്മുടെ ഭവനം. 

അദ്ധ്യായം 2

1: ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.   

മണവാളന്‍:
2: മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ്, കന്യകമാരുടെയിടയില്‍ എന്റെ ഓമന.  

മണവാട്ടി:
3: വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണു യുവാക്കന്മാരുടെ മദ്ധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാനാനന്ദത്തോടെയിരുന്നുഅതിന്റെ ഫലം എന്റെ നാവില്‍ മാധുര്യപൂര്‍ണ്ണമാണ്.  
4: വിരുന്നുശാലയിലേക്ക്, അവനെന്നെ കൂട്ടിക്കൊണ്ടുവന്നുപ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.  
5: മുന്തിരിയട തന്ന്, എനിക്കു ശക്തിപകരണമേആപ്പിള്‍പ്പഴം തന്ന് എനിക്കുന്മേഷം നല്കണമേഞാന്‍ പ്രേമപരവശയായിരിക്കുന്നു.   
6: അവന്റെ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെയാലിംഗനംചെയ്തിരുന്നെങ്കില്‍!  

മണവാളന്‍:
7: ജറുസലെംപുത്രിമാരേപാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയുംപേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നുസമയമാകുംമുമ്പ്, നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ; ഇളക്കിവിടരുതേ.   

ഗാനം രണ്ട്
മണവാട്ടി:
8: അതാഎന്റെ പ്രിയന്റെ സ്വരം! അതാമലമുകളിലൂടെ കുതിച്ചുചാടിയും കുന്നുകളില്‍ തുള്ളിച്ചാടിയും അവന്‍ വരുന്നു.  
9: എന്റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്അഴികളിലൂടെ ഒളിഞ്ഞു നോക്കിക്കൊണ്ട്അതാഅവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.  
10: എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.   

മണവാളന്‍:
11: എന്റെ ഓമനേഎന്റെ സുന്ദരീ, എഴുന്നേല്‍ക്കുകഇറങ്ങി വരികഇതാശിശിരം പോയ്മറഞ്ഞു.  
12: മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞുതുടങ്ങിഗാനാലാപത്തിന്റെ സമയമായിഅരിപ്രാവുകള്‍ കുറുകുന്നതു നമ്മുടെ നാട്ടില്‍ കേട്ടുതുടങ്ങി.  
13: അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞു സുഗന്ധംപരത്തുന്നു. എന്റെയോമനേഎന്റെ സുന്ദരീ, എഴുന്നേല്‍ക്കുകഇറങ്ങിവരിക. 
14: എന്റെ മാടപ്പിറാവേപാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്നിന്റെ മുഖം മനോഹരമാണ്.  

തോഴിമാര്‍:
15: മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെആ ചെറുകുറുക്കന്മാരെപിടികൂടുകനമ്മുടെ മുന്തിരിത്തോപ്പു പൂത്തുലയുന്നു.  

മണവാട്ടി:
16: എന്റെ ആത്മനാഥന്‍ എന്റേതാണ്; ഞാനവന്റേതും. അവന്‍ തന്റെ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.   
17: വെയിലാറി, നിഴലുകള്‍ നീളുംമുമ്പേ, എന്റെ പ്രിയനേവരുകദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.

അദ്ധ്യായം 3

1: എന്റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ കിടക്കയിലന്വേഷിച്ചുഞാനവനെ അന്വേഷിച്ചുകണ്ടില്ല. ഞാനവനെ വിളിച്ചുഉത്തരം കിട്ടിയില്ല.  
2: ഞാനെഴുന്നേറ്റു നഗരത്തില്‍ തേടിനടക്കുംതെരുവീഥികളിലും തുറസ്സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെയന്വേഷിച്ചുകണ്ടില്ല.   
3: നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോഞാന്‍ തിരക്കി.  
4: ഞാനവരെ കടന്നുപോയതേയുള്ളു; അതാഎന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെപ്പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്എന്നെ ഉദരത്തില്‍ഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല.   

മണവാളന്‍:
5: ജറുസലെംപുത്രിമാരേപാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയുംപേരില്‍ ഞാന്‍ കെഞ്ചുന്നുസമയമാകുന്നതിനുമുമ്പേനിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോചെയ്യരുതേ.  

ഗാനം മൂന്ന്
മണവാട്ടി:
6: മീറയും കുന്തുരുക്കവുംകൊണ്ട്വ്യാപാരിയുടെ സകല സുഗന്ധചൂര്‍ണ്ണങ്ങളുംകൊണ്ട്പരിമളംപരത്തുന്ന ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്ന് ആ വരുന്നതെന്താണ്?  
7: സോളമന്റെ പല്ലക്കുതന്നെഇസ്രായേലിന്റെ ശക്തന്മാരില്‍ ശക്തന്മാരായ അറുപതുപേര്‍ അതിന് അകമ്പടിസേവിക്കുന്നു.  
8: എല്ലാവരും ഖഡ്ഗധാരികള്‍, എല്ലാവരും യുദ്ധനിപുണന്മാര്‍. രാത്രിയില്‍ ആപത്തുവരാതെ അവര്‍ അരയില്‍ വാള്‍ തൂക്കിയിട്ടിരിക്കുന്നു.  
9: സോളമന്‍രാജാവ്ലബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്കു നിര്‍മ്മിച്ചു.  
10: അവന്‍ അതിന്റെ തണ്ടു വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണ്ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍ മനോഹരമായി നെയ്‌തെടുത്ത രക്താംബരംകൊണ്ടും പൊതിഞ്ഞു.  
11: സീയോന്‍ പുത്രിമാരേതന്റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആനന്ദമലതല്ലിയ ദിനത്തില്‍, മാതാവണിയിച്ച കിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക. 

അദ്ധ്യായം 4

മണവാളന്‍:
1: എന്റെ പ്രിയേനീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണു നിന്റെ കേശഭാരം.  
2: രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടംപോലെ വെണ്മയുള്ളതാണു നിന്റെ ദന്തനിര. അതൊന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.  
3: നിന്റെ അധരം ചെന്നൂലുപോലെയാണ്. നിന്റെ മൊഴികള്‍ മധുവൂറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍പോലെയാണ്.  
4: നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മ്മിച്ച ദാവീദിന്റെ ഗോപുരംപോലെയാണ്. വീരന്മാരുടെ പരിചകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു.   
5: നിന്റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍മേയുന്ന ഇരട്ടമാന്‍കുട്ടികളെപ്പോലെയാണ്. 
6: വെയില്‍മാറി, നിഴല്‍മായുമ്പോള്‍ മീറാമലയിലും കുന്തുരുക്കക്കുന്നിലും ഞാനോടിച്ചെല്ലും.   
7: എന്റെ ഓമനേനീ സര്‍വ്വാംഗസുന്ദരിയാണ്നീ എത്ര അവികലയാണ്.   
8: എന്റെ മണവാട്ടീലബനോനില്‍നിന്ന് എന്റെകൂടെ വരുക. അതേലബനോനില്‍നിന്ന് എന്റെകൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന് ഇറങ്ങിപ്പോരുക. സെനീറിന്റെയും ഹെര്‍മോന്റെയും കൊടുമുടികളില്‍നിന്ന്സിംഹങ്ങളുടെ ഗുഹകളില്‍നിന്ന് പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്ഇറങ്ങിവരുക.  
9: എന്റെ സോദരീഎന്റെ മണവാട്ടീനീയെന്റെ ഹൃദയംകവര്‍ന്നിരിക്കുന്നു. നിന്റെ ഒറ്റക്കടാക്ഷംകൊണ്ട്നിന്റെ കണ്ഠാഭരണത്തിലെ ഒറ്റരത്നംകൊണ്ട് എന്റെ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു.  
10: എന്റെ സോദരീഎന്റെ മണവാട്ടീനിന്റെ പ്രേമം എത്ര മാധുര്യമുള്ളത്! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ എത്ര ശ്രേഷ്ഠം! നിന്റെ തൈലം ഏതു സുഗന്ധദ്രവ്യത്തെക്കാളും സുരഭിലമാണ്.   
11: എന്റെ മണവാട്ടീനിന്റെയധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്റെ നാവിലൂറുന്നു. നിന്റെ വസ്ത്രങ്ങളുടെ തൂമണം, ലബനോനിലെ സുഗന്ധദ്രവ്യംപോലെയാണ്.   
12: അടച്ചുപൂട്ടിയ ഉദ്യാനമാണെന്റെ സോദരിഎന്റെ മണവാട്ടി അടച്ചഉദ്യാനമാണ്, മുദ്രവച്ച നീരുറവ.   
13: മാതളത്തോട്ടം നിന്നില്‍ വളരുന്നുഅതു വിശിഷ്ടഫലം പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്  
14: ജടാമഞ്ചിയും കുങ്കുമവും വയമ്പും ഇലവംഗവും സകലവിധ കുന്തുരുക്കവൃക്ഷങ്ങളും മീറയും കറ്റാര്‍വാഴയും എല്ലാവിധ മികച്ച സുഗന്ധദ്രവ്യങ്ങളും അവിടെയുണ്ട്.  
15: ഉദ്യാനത്തിലെയുറവയാണു നീ; ജീവജലത്തിന്റെ കിണര്‍, ലബനോനില്‍നിന്നൊഴുകുന്ന അരുവി.   

മണവാട്ടി:
16: വടക്കന്‍കാറ്റേഉണരുകതെക്കന്‍കാറ്റേവരുകഎന്റെ ഉദ്യാനത്തില്‍ വീശുക. അതിന്റെ പരിമളം വിദൂരത്തും പരക്കട്ടെ. എന്റെ പ്രാണപ്രിയന്‍ അവന്റെ ഉദ്യാനത്തില്‍ വരട്ടെഅതിന്റെ വിശിഷ്ടഫലങ്ങള്‍ ആസ്വദിക്കട്ടെ. 

അദ്ധ്യായം 5

മണവാളന്‍:
1: എന്റെ സോദരീഎന്റെ മണവാട്ടീഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയും സംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാനാസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുകതോഴന്മാരേ കുടിക്കുകകാമുകന്മാരേകുടിച്ചുമദിക്കുക.   

ഗാനം നാല്
മണവാട്ടി:
2: ഞാനുറങ്ങിപക്ഷേഎന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാഎന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു.

മണവാളന്‍:
എന്റെ സോദരീഎന്റെ പ്രിയേ, എന്റെ മാടപ്പിറാവേഎന്റെ പൂര്‍ണ്ണവതീതുറന്നുതരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.   

മണവാട്ടി: 
3: ഞാനെന്റെ അങ്കി ഊരിക്കളഞ്ഞുഞാനതെങ്ങനെ അണിയുംഞാനെന്റെ പാദങ്ങള്‍ കഴുകിഞാനിനിയെങ്ങനെ മണ്ണില്‍ ചവിട്ടും?   
4: എന്റെ പ്രിയന്‍ വാതില്‍ക്കൊളുത്തില്‍ പിടിച്ചു. എന്റെ ഹൃദയം ആനന്ദംകൊണ്ടു തുള്ളിച്ചാടി.  
5: എന്റെ പ്രിയനു തുറന്നുകൊടുക്കാന്‍ ഞാനെഴുന്നേറ്റുഎന്റെ കൈയില്‍നിന്നു മീറയും എന്റെ വിരലുകളില്‍നിന്നു മീറത്തുള്ളിയും വാതില്‍കൊളുത്തില്‍ ഇറ്റുവീണു.  
6: എന്റെ പ്രിയനായി ഞാന്‍ കതകു തുറന്നുപക്ഷേഅവന്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്റെ ഹൃദയം പരവശമായി. ഞാനവനെയന്വേഷിച്ചുകണ്ടെത്തിയില്ല. ഞാനവനെ വിളിച്ചുഅവന്‍ വിളികേട്ടില്ല.  
7: കാവല്‍ക്കാര്‍ നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോള്‍ എന്നെക്കണ്ടുഅവരെന്നെതല്ലിഅവരെന്നെ മുറിവേല്പിച്ചു. അവരെന്റെയങ്കി കവര്‍ന്നെടുത്തു. മതിലുകളുടെ ആ കാവല്‍ക്കാര്‍തന്നെ.  
8: ജറുസലെംപുത്രിമാരേഞാന്‍ കെഞ്ചുന്നു: എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെയറിയിക്കണമേ.  

തോഴിമാര്‍:
9: മാനിനിമാരില്‍ അതിസുന്ദരീഇതര കാമുകന്മാരെക്കാള്‍ നിന്റെ കാമുകന് എന്തു മേന്മയാണുള്ളത്ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രം, നിന്റെ കാമുകന് മറ്റുകാമുകന്മരെക്കാള്‍ എന്തു മേന്മ?  

മണവാട്ടി:
10: എന്റെ പ്രിയന്‍ അരുണനെപ്പോലെ തേജസ്സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍.  
11: അവന്റെ ശിരസ്സു തനിത്തങ്കമാണ്. കാക്കക്കറുപ്പുള്ള അവന്റെ അളകാവലി തിരമാലയ്ക്കു തുല്യം.
12: അവന്റെ കണ്ണുകള്‍ അരുവിക്കരയിലെ പ്രാവുകളെപ്പോലെയാണ്. പാലില്‍ കുളിച്ചു തൂവലൊതുക്കിയ അരിപ്രാവുകളെപ്പോലെതന്നെ.
13: അവന്റെ കവിളുകള്‍ സുഗന്ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്അവിടെനിന്നു പരിമളം പൊഴിയുന്നു അവന്റെ അധരം ലില്ലിപ്പൂക്കളാണ്അവിടെനിന്നു നറുംപശദ്രവം ഇറ്റുവീഴുന്നു.  
14: അവന്റെ ഭുജങ്ങള്‍ രത്നംപതിച്ച സുവര്‍ണ്ണദണ്ഡുകള്‍; അവന്റെ ശരീരം ഇന്ദ്രനീലംപതിച്ച ദന്തനിര്‍മ്മിതിയാണ്. 
15: അവന്റെ കാലുകള്‍ സുവര്‍ണ്ണതലത്തിലുറപ്പിച്ച വെണ്ണക്കല്‍ സ്തംഭങ്ങള്‍. അവന്റെയാകാരം ലബനോനിലെ വിശിഷ്ടമായ ദേവദാരുപോലെ.   
16: അവന്റെ മൊഴികള്‍ അതിമധുരമാണ്എല്ലാംകൊണ്ടും അഭികാമ്യനാണവന്‍. ജറുസലെംപുത്രിമാരേഇതാണെന്റെ പ്രിയന്‍, ഇതാണെന്റെ തോഴന്‍.

അദ്ധ്യായം 6

തോഴിമാര്‍:
1: അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയനെങ്ങുപോയിഎങ്ങോട്ടാണു നിന്റെ പ്രിയന്‍ പിരിഞ്ഞുപോയത്പറയൂനിന്നോടൊപ്പം ഞങ്ങളുമവനെ തേടിവരാം.  

മണവാട്ടി:
2: എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിതന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനുംലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.  
3: ഞാനെന്റെ പ്രിയന്റേതാണ്; എന്റെ പ്രിയനെന്റേതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.  

ഗാനം അഞ്ച്

മണവാളന്‍:
4: എന്റെ പ്രിയേനീ തിര്‍സാനഗരംപോലെ മനോഹരിയാണ്ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തിവരുന്ന സൈന്യംപോലെ നീ ഭയദയുമാണ്.   
5: നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അതെന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ് മലഞ്ചെരിവുകളിലേക്കിറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.  
6: കുളികഴിഞ്ഞു വരുന്ന ചെമ്മരിയാടുകളെപ്പോലെ ഒന്നൊഴിയാതെ നിരയൊത്തതാണു നിന്റെ പല്ലുകള്‍
7: മൂടുപടത്തില്‍ മറഞ്ഞ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതിപോലെയാണ്.
8: അറുപതു രാജ്ഞിമാരും എണ്‍പത് ഉപനാരികളും എണ്ണമറ്റ കന്യകമാരുമുണ്ട്.
9: എന്നാല്‍ എന്റെ മാടപ്രാവ്എന്റെ പൂര്‍ണ്ണവതിഒരുവള്‍മാത്രം. അമ്മയ്ക്കവള്‍ ഓമനയാണ്ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവളവികലയാണ്. കന്യകമാര്‍ അവളെക്കണ്ട് ഭാഗ്യവതിയെന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളും അങ്ങനെതന്നെ അവളെ പുകഴ്ത്തി.  
10: ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയുമായ ഇവളാരാണ്?  
11: ഞാന്‍ ബദാംതോട്ടത്തിലേക്കിറങ്ങിച്ചെന്നുതാഴ്‌വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍.  

മണവാട്ടി:
12: ഞാനറിയാതെതന്നെ എന്റെ ഭാവനയെന്നെ രഥത്തില്‍ എന്റെ നാഥന്റെയരികിലിരുത്തി.  

തോഴിമാര്‍:
13: ഷൂലാംകന്യകേമടങ്ങിവരൂ. മടങ്ങിവരൂഞങ്ങള്‍ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മദ്ധ്യത്തില്‍ നൃത്തംചെയ്യുന്ന ഷൂലാംകന്യകയെ നിങ്ങളെന്തിനു തുറിച്ചുനോക്കുന്നു

അദ്ധ്യായം 7

മണവാളന്‍:
1: രാജകുമാരീപാദുകമണിഞ്ഞ നിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ത്ഥനായ ശില്പിതീര്‍ത്ത കോമളമായ രത്നഭൂഷണംപോലെയാണു നിന്റെ നിതംബം.   
2: സുരഭിലമായ വീഞ്ഞൊഴിയാത്ത വൃത്തമൊത്ത പാനപാത്രമാണു നിന്റെ നാഭി. ലില്ലിപ്പൂക്കളതിരിട്ട ഗോതമ്പുകൂനയാണു നിന്റെയുദരം  
3: ഇരട്ടപിറന്ന മാന്‍കുട്ടികളെപ്പോലെയാണു നിന്റെ സ്തനങ്ങള്‍. 
4: ദന്തനിര്‍മ്മിതമായ ഗോപുരംപോലെയാണു നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബേത്റബീംകവാടത്തിനരികിലുള്ള കുളങ്ങള്‍പോലെയാണു നിന്റെ നയനങ്ങള്‍. ദമാസ്ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരംപോലെയാണു നിന്റെ നാസിക.   
5: കാര്‍മ്മല്‍മലപോലെ നിന്റെ ശിരസ്സുയര്‍ന്നുനില്‍ക്കുന്നു. നിന്റെ, ഒഴുകുന്ന അളകാവലി, രക്താംബരംപോലെയാണ്. നിന്റെ അളകങ്ങള്‍, രാജാവിനെ തടവിലാക്കാന്‍പോന്നതാണ്.   
6: പ്രിയേആനന്ദദായിനീനീയെത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്!  
7: ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീനിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍പോലെയാണ്.   
8: ഞാന്‍ ഈന്തപനയില്‍ കയറുംഅതിന്റെ കൈകളില്‍ പിടിക്കും. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും നിന്റെ ശ്വാസം ആപ്പിളിന്റേ തുപോലെ സുഗന്ധമുള്ളതുമായിരിക്കട്ടെ.  
9: അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായൊഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞുപോലെയായിരിക്കട്ടെ, നിന്റെ ചുംബനങ്ങള്‍.   

മണവാട്ടി:
10: ഞാനെന്റെ പ്രിയന്റേതാണ്അവനെന്നെയാണു കാംക്ഷിക്കുന്നത്.   
11: എന്റെ പ്രിയനേവരൂനമുക്കു വയലിലേക്കു പോകാം. ഗ്രാമത്തിലുറങ്ങാം.   
12: രാവിലെ നമുക്കു മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്നന്വേഷിക്കാം. അവിടെവച്ചു നിനക്കു ഞാന്‍ എന്റെ പ്രേമം പകരാം.  
13: ദുദായിപ്പഴം സുഗന്ധം വീശുന്നുനമ്മുടെ വാതില്‍ക്കല്‍ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേപഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായൊരുക്കിയിരിക്കുന്നു. 

അദ്ധ്യായം 8


1: നീ സഹോദരനായിരുന്നെങ്കില്‍, എന്റെയമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നുആരുമെന്നെ നിന്ദിക്കുകയില്ല.  
2: ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്കു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്കുമായിരുന്നു. 
3: അവന്റെ ഇടതുകരം എന്റെ തലയിണയായിരുന്നെങ്കില്‍! വലതുകരമെന്നെ ആലിംഗനംചെയ്തിരുന്നെങ്കില്‍!  

മണവാളന്‍:
4: ജറുസലെംപുത്രിമാരേസമയമാകുംമുമ്പു നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ.

ഗാനം ആറ്

തോഴിമാര്‍:
5: ആത്മനാഥനെച്ചാരി, വിജനപ്രദേശത്തുനിന്നു വരുന്ന ഇവളാരാണ്?

മണവാളന്‍:
ആപ്പിള്‍മരച്ചുവട്ടില്‍വച്ചു ഞാന്‍ നിന്നെയുണര്‍ത്തി. അവിടെ നിന്റെ അമ്മ ഈറ്റുനോവനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണു പ്രസവവേദനയനുഭവിച്ചത്. 
6: നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തിലടയാളമായും എന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ, ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്അതിശക്തമായ തീജ്ജ്വാല
7: ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്നിയെ കെടുത്താനാവില്ലപ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രേമം വിലയ്ക്കുവാങ്ങാന്‍ സര്‍വ്വസമ്പത്തും കൊടുത്താലും അതപഹാസ്യമാവുകയേയുള്ളു.  

സഹോദരന്മാര്‍:
8: നമുക്കൊരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി, വിവാഹാലോചനവരുമ്പോള്‍ നമ്മളെന്തുചെയ്യും
9: അവള്‍ ഒരു മതിലായിരുന്നെങ്കില്‍ ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കില്‍ നമുക്കു ദേവദാരുപ്പലകകൊണ്ടു കതകുണ്ടാക്കാമായിരുന്നു.   

മണവാട്ടി:
10: ഞാനൊരു മതിലാണ്സ്തനങ്ങളാണു ഗോപുരങ്ങള്‍. അപ്പോള്‍ അവന്റെ ദൃഷ്ടിയില്‍ ഞാന്‍ സമാധാനംകണ്ടെത്തി.  

മണവാളന്‍:
11: സോളമന് ബാല്‍ഹമോണിലൊരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.  
12: എന്റെ മുന്തിരിത്തോട്ടമാകട്ടെ, എന്റേതുമാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെകൃഷിക്കാര്‍ക്ക് ഇരുനൂറുമുണ്ടായിക്കൊള്ളട്ടെ.  
13: ഉദ്യാനത്തില്‍ വസിക്കുന്നവളേഎന്റെ തോഴിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ.   

മണവാട്ടി:
14: എന്റെ പ്രിയനേവേഗംവരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍ കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ