അദ്ധ്യായം 34
ദാവീദിന്റെ സങ്കീർത്തനം. അബിമെലെക്കിന്റെമുമ്പിൽ ബുദ്ധിഭ്രമംനടിക്കുകയും ആട്ടിയോടിക്കപ്പെടുകയുംചെയ്തപ്പോൾ പാടിയത്.
1: കര്‍ത്താവിനെ ഞാനെന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
2: കര്‍ത്താവില്‍ ഞാന്‍, അഭിമാനംകൊള്ളുന്നു; പീഡിതര്‍, കേട്ടാനന്ദിക്കട്ടെ! .
3: എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍ ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
4: ഞാന്‍ കര്‍ത്താവിനെത്തേടി, അവിടുന്നെനിക്കുത്തരമരുളി; സര്‍വ്വഭയങ്ങളിലുംനിന്ന് അവിടുന്നെന്നെ മോചിപ്പിച്ചു.
5: അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
6: ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയുംചെയ്തു.
7: കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെചുറ്റും പാളയമടിച്ച്, അവരെ രക്ഷിക്കുന്നു.
8: കര്‍ത്താവ്, എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
9: കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍ ; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
10: സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
11: മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ദൈവഭക്തി ഞാന്‍ നിങ്ങളെ പരിശീലിപ്പിക്കാം.
12: ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ്സ് അഭിലഷിക്കുകയുംചെയ്യുന്നുവോ?
13: തിന്മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിന്‍.
14: തിന്മയില്‍നിന്നകന്നു നന്മ ചെയ്യുവിന്‍; സമാധാനമന്വേഷിച്ച് അതിനെ പിന്തുടരുവിന്‍.
15: കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു; അവിടുന്നവരുടെ വിലാപം ശ്രവിക്കുന്നു.
16: ദുഷ്‌കര്‍മ്മികളുടെ ഓര്‍മ്മ, ഭൂമിയില്‍നിന്നു വിച്ഛേദിക്കാന്‍ കര്‍ത്താവ്, അവര്‍ക്കെതിരേ മുഖംതിരിക്കുന്നു.
17: നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്നു രക്ഷിക്കുന്നു.
18: ഹൃദയംനുറുങ്ങിയവര്‍ക്കു കര്‍ത്താവു സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
19: നീതിമാന്റെ ക്ലേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവവനെ മോചിപ്പിക്കുന്നു.
20: അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
21: തിന്മ, ദുഷ്ടരെ സംഹരിക്കും; നീതിമാന്മാരെ ദ്വേഷിക്കുന്നവര്‍ക്കു ശിക്ഷാവിധിയുണ്ടാകും.
22: കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണംപ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
കര്‍ത്താവേ, നീതി നടത്തിത്തരണമേ!
3: എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍ ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
4: ഞാന്‍ കര്‍ത്താവിനെത്തേടി, അവിടുന്നെനിക്കുത്തരമരുളി; സര്‍വ്വഭയങ്ങളിലുംനിന്ന് അവിടുന്നെന്നെ മോചിപ്പിച്ചു.
5: അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
6: ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയുംചെയ്തു.
7: കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെചുറ്റും പാളയമടിച്ച്, അവരെ രക്ഷിക്കുന്നു.
8: കര്‍ത്താവ്, എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
9: കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍ ; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
10: സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
11: മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ദൈവഭക്തി ഞാന്‍ നിങ്ങളെ പരിശീലിപ്പിക്കാം.
12: ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ്സ് അഭിലഷിക്കുകയുംചെയ്യുന്നുവോ?
13: തിന്മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിന്‍.
14: തിന്മയില്‍നിന്നകന്നു നന്മ ചെയ്യുവിന്‍; സമാധാനമന്വേഷിച്ച് അതിനെ പിന്തുടരുവിന്‍.
15: കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു; അവിടുന്നവരുടെ വിലാപം ശ്രവിക്കുന്നു.
16: ദുഷ്‌കര്‍മ്മികളുടെ ഓര്‍മ്മ, ഭൂമിയില്‍നിന്നു വിച്ഛേദിക്കാന്‍ കര്‍ത്താവ്, അവര്‍ക്കെതിരേ മുഖംതിരിക്കുന്നു.
17: നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്നു രക്ഷിക്കുന്നു.
18: ഹൃദയംനുറുങ്ങിയവര്‍ക്കു കര്‍ത്താവു സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
19: നീതിമാന്റെ ക്ലേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവവനെ മോചിപ്പിക്കുന്നു.
20: അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
21: തിന്മ, ദുഷ്ടരെ സംഹരിക്കും; നീതിമാന്മാരെ ദ്വേഷിക്കുന്നവര്‍ക്കു ശിക്ഷാവിധിയുണ്ടാകും.
22: കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണംപ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
അദ്ധ്യായം 35
ദാവീദിന്റെ സങ്കീർത്തനം.1: കര്‍ത്താവേ, എന്നില്‍ കുറ്റമാരോപിക്കുന്നവനില്‍ അങ്ങു കുറ്റമാരോപിക്കണമേ! എന്നോടു പൊരുതുന്നവനോട് അങ്ങു പൊരുതണമേ!
2: കവചവും പരിചയുംധരിച്ച്, എന്റെ സഹായത്തിനു വരണമേ;
3: എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ!
4: എന്റെ ജീവന്‍ വേട്ടയാടുന്നവരെ ലജ്ജിതരും അപമാനിതരുമാക്കണമേ! എനിക്കെതിരേ അനര്‍ത്ഥംനിരൂപിക്കുന്നവര്‍ ഭ്രമിച്ചുപിന്തിരിയട്ടെ!
5: അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!
6: കര്‍ത്താവിന്റെ ദൂതന്‍ അവരെ അനുധാവനംചെയ്യട്ടെ! അവരുടെ വഴി, അന്ധകാരപൂര്‍ണ്ണവും തെന്നിവീഴുന്നതുമാകട്ടെ!
7: അകാരണമായി അവരെനിക്കു വലവിരിച്ചു; കാരണംകൂടാതെ അവര്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.
8: അപ്രതീക്ഷിതമായി നാശം അവരുടെമേല്‍ പതിക്കട്ടെ! തങ്ങള്‍ വിരിച്ചവലയില്‍ കുടുങ്ങട്ടെ; അവരതില്‍വീണു നശിക്കട്ടെ.
9: അപ്പോള്‍ ഞാന്‍, കര്‍ത്താവിലാനന്ദിക്കും; അവിടുത്തെ രക്ഷയില്‍ ആനന്ദിച്ചുല്ലസിക്കും.
10: കര്‍ത്താവേ, എന്റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേയ്ക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരില്‍നിന്നും ദുര്‍ബ്ബലനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരില്‍നിന്നും അങ്ങു രക്ഷിക്കുന്നു.
11: നീചസാക്ഷികള്‍ എഴുന്നേല്‍ക്കുന്നു, ഞാനറിയാത്ത കാര്യങ്ങള്‍ അവരെന്നോടു ചോദിക്കുന്നു.
12: നന്മയ്ക്കു പ്രതിഫലമായി അവരെനിക്കു തിന്മ തരുന്നു; ഞാന്‍ നിസ്സഹായനായിരിക്കുന്നു.
13: എന്നാല്‍, അവര്‍ രോഗികളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്തുപവസിച്ച്, ആത്മപീഡനമേറ്റു; ശിരസ്സു നമിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു.
14: സുഹൃത്തിനെയോ സഹോദരനെയോ ഓര്‍ത്തു. ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു; അമ്മയെയോര്‍ത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.
15: എന്നാല്‍, അവര്‍ എന്റെ വീഴ്ചയില്‍ കൂട്ടംകൂടി ആഹ്ലാദിച്ചു; ഞാനറിയാത്ത മുടന്തന്മാര്‍ നിറുത്താതെ, എന്നെ പരിഹസിച്ചു.
16: അവരെന്നെ ക്രൂരമായി പരിഹസിച്ചു; എന്റെ നേരേ പല്ലിറുമ്മി.
17: കര്‍ത്താവേ, അങ്ങെത്രനാള്‍ ഇതു നോക്കിനില്‍ക്കും? അവരുടെ ആക്രമണങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!
18: അപ്പോള്‍, ഞാന്‍ മഹാസഭയില്‍ അങ്ങേയ്ക്കു നന്ദി പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും.
19: വഞ്ചകരായ എന്റെ ശത്രുക്കള്‍ എന്നെനോക്കി സന്തോഷിക്കാനിടയാക്കരുതേ! അകാരണമായി എന്നെ വെറുക്കുന്നവര്‍ കണ്ണിറുക്കാന്‍ ഇടയാക്കരുതേ!
20: അവര്‍ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല; ശാന്തമായി താമസിക്കുന്നവര്‍ക്കെതിരേ വഞ്ചന നിരൂപിക്കുന്നു.
21: അവര്‍ എന്റെനേരേ വായ് പിളര്‍ന്നിരിക്കുന്നു; ഹായ്! ഞങ്ങള്‍ അതു നേരില്‍കണ്ടുവെന്ന് അവര്‍ പറയുന്നു.
22: കര്‍ത്താവേ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ, അവിടുന്നു മൗനമായിരിക്കരുതേ! കര്‍ത്താവേ, എന്നില്‍നിന്നകന്നിരിക്കരുതേ!
23: എന്റെ ദൈവമായ കര്‍ത്താവേ, എനിക്കു നീതിനടത്തിത്തരാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമേ!
24: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ നീതിക്കൊത്ത് എനിക്കു നീതിനടത്തിത്തരണമേ! അവര്‍ എന്റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കരുതേ!
25: ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന് അവര്‍ പറയാതിരിക്കട്ടെ! ഞങ്ങളവനെ വിഴുങ്ങിയെന്ന് അവര്‍ വീമ്പിളക്കാതിരിക്കട്ടെ!
26: എന്റെ അനര്‍ത്ഥത്തില്‍ ആഹ്ലാദിക്കുന്നവര്‍ ലജ്ജിച്ചുസംഭ്രമിക്കട്ടെ! എനിക്കെതിരേ അഹങ്കരിക്കുന്നവരെ ലജ്ജയും അപമാനവും പൊതിയട്ടെ!
27: എന്റെ നീതി സ്ഥാപിച്ചുകിട്ടാനാഗ്രഹിക്കുന്നവര്‍ ആനന്ദിച്ചാര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന കര്‍ത്താവു വലിയവനാണെന്ന് അവരെന്നും പറയുമാറാകട്ടെ!
28: അപ്പോള്‍, എന്റെ നാവ്, അങ്ങയുടെ നീതിയും സ്തുതിയും രാപകല്‍ ഘോഷിക്കും.
അദ്ധ്യായം 36
ഗായകസംഘനേതാവിന്, കർത്താവിന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം1: ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടു പാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ ദൈവഭയത്തിനു സ്ഥാനമില്ല.
2: തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ വെറുക്കപ്പെടുകയോ ഇല്ലെന്ന് അവനഹങ്കരിക്കുന്നു.
3: അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മ്മവും വഞ്ചനയുമാണ്; വിവേകവും നന്മയും അവന്റെ പ്രവൃത്തികളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
4: കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു; തിന്മയെ അവന്‍ വെറുക്കുന്നില്ല.
5: കര്‍ത്താവേ! അങ്ങയുടെ കാരുണ്യം ആകാശത്തോളമെത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും.
6: അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍ അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയും മൃഗത്തെയും അവിടുന്നു രക്ഷിക്കുന്നു.
7: ദൈവമേ, അങ്ങയുടെ കാരുണ്യം എത്രയമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.
8: അവര്‍, അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍നിന്നു വിരുന്നുണ്ടു തൃപ്തിയടയുന്നു; അവിടുത്തെ ആനന്ദധാരയില്‍നിന്ന്, അവര്‍ പാനംചെയ്യുന്നു.
9: അങ്ങിലാണു ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണു ഞങ്ങളുടെ പ്രകാശം.
10: അങ്ങയെ അറിയുന്നവര്‍ക്ക് അങ്ങയുടെ കാരുണ്യവും, നിഷ്‌കളങ്ക ഹൃദയര്‍ക്ക് അങ്ങയുടെ രക്ഷയും തുടര്‍ന്നു നല്കണമേ!
11: അഹങ്കാരത്തിന്റെ പാദങ്ങള്‍ എന്റെമേല്‍ പതിക്കാതിരിക്കട്ടെ! ദുഷ്ടരുടെ കൈകള്‍ എന്നെ ആട്ടിയോടിക്കാതിരിക്കട്ടെ!.
12: തിന്മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്തവിധം അവര്‍ വീഴ്ത്തപ്പെട്ടിരിക്കുന്നു.
അദ്ധ്യായം 37
ദാവീദിന്റെ സങ്കീർത്തനം1: ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മ്മികളോട് അസൂയപ്പെടുകയുംവേണ്ടാ.
2: അവര്‍ പുല്ലുപോലെ പെട്ടെന്നുണങ്ങിപ്പോകും; സസ്യംപോലെ വാടുകയുംചെയ്യും.
3: ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
4: കര്‍ത്താവിലാനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
5: നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
6: അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മദ്ധ്യാഹ്നംപോലെ നിന്റെ അവകാശവും.
7: കര്‍ത്താവിന്റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വ്വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗ്ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.
8: കോപത്തില്‍നിന്ന് അകന്നു നില്ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്മയിലേക്കുമാത്രമേ നയിക്കൂ.
9: ദുഷ്ടര്‍ വിച്ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭൂമി കൈവശമാക്കും.
10: അല്പസമയം കഴിഞ്ഞാല്‍ ദുഷ്ടനില്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല.
11: എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവരാനന്ദിക്കും.
12: ദുഷ്ടന്‍ നീതിമാനെതിരായി ഗൂഢാലോചനനടത്തുകയും അവന്റെനേരേ പല്ലിറുമ്മുകയുംചെയ്യുന്നു.
13: എന്നാല്‍, കര്‍ത്താവു ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസമടുത്തെന്ന് അവിടുന്നറിയുന്നു.
14: ദുഷ്ടര്‍ വാളൂരുകയും വില്ലുകുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ത്ഥഹൃദയരെ വധിക്കാനുംതന്നെ.
15: അവരുടെ വാള്‍ അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകളൊടിഞ്ഞുപോകും.
16: അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍ നീതിമാന്റെ അല്പമാണു മെച്ചം.
17: ദുഷ്ടന്റെ ഭുജം തകര്‍ക്കപ്പെടും; നീതിമാനെ കര്‍ത്താവു താങ്ങും.
18: കര്‍ത്താവു നിഷ്‌കളങ്കരുടെ ദിനങ്ങളറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
19: അവര്‍ അനര്‍ത്ഥകാലത്തു ലജ്ജിതരാവുകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.
20: ദുഷ്ടര്‍ നശിക്കുന്നു; കര്‍ത്താവിന്റെ ശത്രുക്കള്‍ പുല്‍മേടുകളുടെ തഴപ്പുപോലെയാണ്; അവര്‍ മറഞ്ഞുപോകും, പുകപോലെ മാഞ്ഞുപോകും.
21: ദുഷ്ടര്‍ വായ്പ വാങ്ങിക്കും; തിരിച്ചുകൊടുക്കാന്‍ അവര്‍ക്കു കഴിയുകയില്ല; എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനംചെയ്യുന്നു.
22: കര്‍ത്താവിനാല്‍ അനുഗൃഹീതര്‍ഭൂമി കൈവശമാക്കും; അവിടുത്തെ ശാപമേറ്റവര്‍ വിച്ഛേദിക്കപ്പെടും.
23: മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.
24: അവന്‍ വീണേക്കാം, എന്നാല്‍, അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.
25: ഞാന്‍ ചെറുപ്പമായിരുന്നു; ഇപ്പോള്‍ വൃദ്ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കള്‍ ഭിക്ഷയാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല.
26: അവന്‍ എപ്പോഴും ഉദാരമായി ദാനംചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു; അവന്റെ സന്തതി അനുഗ്രഹത്തിനു കാരണമാകും.
27: തിന്മയില്‍നിന്നകന്നു നന്മ ചെയ്യുക, എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
28: കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല; നീതിമാന്മാര്‍ എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്ടരുടെ സന്തതി വിച്ഛേദിക്കപ്പെടും.
29: നീതിമാന്മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയുംചെയ്യും.
30: നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവില്‍നിന്നു, നീതിയുതിരുന്നു.
31: ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്റെ കാലടികള്‍ വഴുതുന്നില്ല.
32: ദുഷ്ടന്‍ നീതിമാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കം നോക്കുന്നു.
33: കര്‍ത്താവ്, അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തില്‍ കുറ്റംവിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല.
34: കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന് അവിടുന്നു നിന്നെ ആദരിക്കും; ദുഷ്ടരുടെ നാശം നീ കാണും.
35: ദുഷ്ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
36: പിന്നീടു ഞാനതിലെ കടന്നുപോയപ്പോള്‍ അവനവിടെയുണ്ടായിരുന്നില്ല; അവനെയന്വേഷിച്ചു, കണ്ടില്ല.
37: നിഷ്‌കളങ്കനെ ശ്രദ്ധിക്കുക; സത്യസന്ധനെ സൂക്ഷിച്ചുനോക്കുക, എന്തെന്നാല്‍, സമാധാനകാംക്ഷിക്കു സന്തതിപരമ്പരയുണ്ടാകും.
38: അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്ടര്‍ക്കു സന്തതി അറ്റുപോകും.
39: നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്.
40: കര്‍ത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്നവരെ ദുഷ്ടരില്‍നിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ് അവര്‍ അഭയംതേടിയത്.
അദ്ധ്യായം 38
ദാവീദിന്റെ സങ്കീർത്തനം . അനുസ്മരണബലിക്ക് .
1: കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ!
2: അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം, എന്റെമേല്‍ പതിച്ചിരിക്കുന്നു.
3: അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.
4: എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അതെനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5: എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.
6: ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസംമുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.
7: എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8: ഞാന്‍ തീര്‍ത്തും ക്ഷീണിച്ചുതകര്‍ന്നിരിക്കുന്നു; ഹൃദയക്ഷോഭംനിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.
9: കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേയ്ക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേയ്ക്കജ്ഞാതമല്ല.
10: എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
11: എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരിനിമിത്തം എന്നില്‍നിന്നകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.
12: എന്റെ ജീവനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെയുപദ്രവിക്കാനാഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസംമുഴുവനും വഞ്ചന നിനയ്ക്കുന്നു.
13: ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍.
14: ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.
15: കര്‍ത്താവേ, അങ്ങേയ്ക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്കുത്തരമരുളേണ്ടത്.
16: ഇതാണെന്റെപ്രാര്‍ത്ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെപ്രതി സന്തോഷിക്കാനിടയാക്കരുതേ! .
17: ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.
18: ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19: അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ..
20: നന്മയ്ക്കു പ്രതിഫലമായി അവര്‍ എന്നോടു തിന്മ ചെയ്യുന്നു; ഞാന്‍ നന്മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്.
21: കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍നിന്ന് അകന്നിരിക്കരുതേ! .
22: എന്റെ രക്ഷയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
2: അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം, എന്റെമേല്‍ പതിച്ചിരിക്കുന്നു.
3: അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.
4: എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അതെനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു.
5: എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.
6: ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസംമുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.
7: എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8: ഞാന്‍ തീര്‍ത്തും ക്ഷീണിച്ചുതകര്‍ന്നിരിക്കുന്നു; ഹൃദയക്ഷോഭംനിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.
9: കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേയ്ക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേയ്ക്കജ്ഞാതമല്ല.
10: എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
11: എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരിനിമിത്തം എന്നില്‍നിന്നകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.
12: എന്റെ ജീവനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെയുപദ്രവിക്കാനാഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസംമുഴുവനും വഞ്ചന നിനയ്ക്കുന്നു.
13: ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍.
14: ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.
15: കര്‍ത്താവേ, അങ്ങേയ്ക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്കുത്തരമരുളേണ്ടത്.
16: ഇതാണെന്റെപ്രാര്‍ത്ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെപ്രതി സന്തോഷിക്കാനിടയാക്കരുതേ! .
17: ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.
18: ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19: അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ..
20: നന്മയ്ക്കു പ്രതിഫലമായി അവര്‍ എന്നോടു തിന്മ ചെയ്യുന്നു; ഞാന്‍ നന്മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്.
21: കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍നിന്ന് അകന്നിരിക്കരുതേ! .
22: എന്റെ രക്ഷയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ